Connect with us

Media

ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയാക്കും; വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; എല്‍ഡിഎഫ് പ്രകടന പത്രിക

Published

on

ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

പൊതുമേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സമീപനവും പ്രകടന പത്രികയിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. സൂക്ഷ്മ ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പ്രകടന പത്രിക പുറത്തിറക്കി പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നത്.

സാമൂഹ്യ സുരക്ഷ
സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാ വർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും.

20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.

15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും
കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.

15000 സ്റ്റാർട്ട് അപ്പുകൾ
അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും.

പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും.

സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകർഷിക്കും. അടുത്ത അഞ്ചു വർഷം കൊണ്ട് വ്യവസായ മേഖലയിൽ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.

കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്
രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാൻഡിനെ ഫാർമസ്യൂട്ടിക്കൽ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നായി കേരളത്തെ മാറ്റും.

മൂല്യവർദ്ധിത വ്യവസായങ്ങൾ
റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.

ടൂറിസം വിപണി ഇരട്ടിയാക്കും
ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കും.

ചെറുകിട വ്യവസായ മേഖല
സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക സ്കീമുകൾ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പ്രവാസി പുനരധിവാസം
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു രൂപം നൽകും.

ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനം ശക്തിപ്പെടുത്തും
പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ 1 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം നൽകും. പാർശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് ഏറെ പരിഹാരമുണ്ടാക്കാൻ ഇതിലൂടെ കഴിയും.

കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും
കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. കാർഷികോത്പാദന ക്ഷമത വർദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാർഷിക ഉൽപന്ന സംസ്ക്കരണത്തിൽ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങൾ, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.

മൃഗപരിപാലനം
പാലിൽ സ്വയം പര്യാപ്തത കൈവരിക്കും. പാൽ ഉത്പാദനത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ തുടർവർഷങ്ങളിലും നിലനിർത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈൽ വെറ്റിനറി സേവനങ്ങൾ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.

പരമ്പരാഗത വ്യവസായ സംരക്ഷണം
സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയർ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയർന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയർത്തും.

കടൽ കടലിന്റെ മക്കൾക്ക്
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉറപ്പുവരുത്തും.

തീരദേശ വികസന പാക്കേജ്
തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനർഗേഹം പദ്ധതി നടപ്പാക്കും. മുഴുവൻ ഹാർബറുകളു ടെയും നിർമ്മാണം പൂർത്തീകരിക്കും.

പട്ടികജാതി ക്ഷേമം
മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം നൽകും. ഭൂരഹിതർക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കർ പദ്ധതി നടപ്പാക്കും.

പട്ടികവർഗ്ഗ ക്ഷേമം
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

മറ്റു സാമൂഹ്യ വിഭാഗങ്ങൾ
പരിവർത്തിത ക്രൈസ്തവർക്കും പട്ടിക ജാതിക്കാർക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകും. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വർദ്ധിപ്പിക്കും. പിന്നോക്ക വികസന കോർപ്പറേഷന്റെ പ്രവർത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പാക്കും. ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകൾ സ്ഥാപിക്കും. സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവൻ ഭിന്നശേഷി ക്കാർക്കും സഹായോപകരണങ്ങൾ ഉറപ്പുവരുത്തും.

വയോജനക്ഷേമം
വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാനജില്ലപ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും.

സ്കൂൾ വിദ്യാഭ്യാസം
മുഴുവൻ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡിൽ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ അഞ്ചു വർഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നതെങ്കിൽ അടുത്ത അഞ്ചു വർഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയർത്തും.

ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലകൾക്കുള്ളിൽ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും. ഡോക്ടറൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും.

ആരോഗ്യ സംരക്ഷണം ലോകോത്തരം
താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവർക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും

ആയുഷ് പ്രോത്സാഹനം
കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂർത്തീകരിക്കും. ആയൂർവ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.

എല്ലാവർക്കും കുടിവെള്ളം
5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജൽജീവൻ മിഷൻ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കും. വാട്ടർ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂർത്തീകരിക്കും.

എല്ലാവർക്കും വീട്
അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നൽകും. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകൾ അഞ്ചു വർഷംകൊണ്ട് പണി തീർക്കും. ഭൂമി ലഭ്യമായിടങ്ങളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ പണിയും.

ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നതാണ്. ചരിത്ര സ്മാരകങ്ങൾ, ഗ്രന്ഥാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ പൂർത്തീകരിക്കും. ട്രാൻസ്ഗ്രിഡ്, കെഫോൺ, ജലപാത, തീരദേശ മലയോര ഹൈവേകൾ, വ്യവസായ പാർക്കുകൾ, ആശുപത്രികോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും.

ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ
കൊച്ചിയിൽ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയിൽ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കുവടക്ക് സിൽവർ ലൈൻ റെയിൽവേ പദ്ധതി എന്നീ നാലു ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗണ്യമായി പൂർത്തീകരിക്കും.

വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം
2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂർത്തീകരിക്കും.

റോഡ് നവീകരണം
15000 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബിസിയിൽ പൂർത്തീകരിക്കും. 72 റെയിൽവേ മേൽപ്പാലങ്ങൾ പണിയും. 100 മേജർ പാലങ്ങൾ പൂർത്തീകരിക്കും. ദേശീയപാതാ വികസനം പൂർത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂർത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിർമ്മാണത്തിന് ചെലവഴിക്കും.

ജലഗതാഗതം ബദൽപാത
തെക്കുവടക്ക് ദേശീയ ജലപാത പൂർത്തീകരിക്കും. ആയിരത്തിൽപ്പരം കിലോമീറ്റർ ഫീഡർ കനാലുകൾ നവീകരിക്കും. കൊച്ചി വാട്ടർ മെട്രോ പൂർത്തീകരിക്കും. തീരദേശ കാർഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, കൊല്ലം ഹാർബറുകൾ പൂർത്തിയാകും. അഴീക്കൽ ഔട്ടർ ഹാർബർ പദ്ധതി ആരംഭിക്കും.

റെയിൽവേവ്യോമ ഗതാഗതം
കൊച്ചി മെട്രോ പൂർത്തീകരിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂർ, നിലമ്പൂർ നഞ്ചങ്കോട് റെയിൽ ലൈനുകൾ നിർമ്മിക്കും. ശബരി റെയിൽ പൂർത്തിയാക്കും.

തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്
ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീർത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതൽ പണവും അധികാരവും ഊദ്യോഗസ്ഥരെയും നൽകും.

പരിസ്ഥിതി സൗഹൃദം
കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും. നീർത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തിൽ നദീതട പദ്ധതികൾ ആവിഷ്കരിക്കും. ഇവാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.

വനസംരക്ഷണം
കൈയേറ്റം പൂർണമായും തടയും. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യമൃഗ സംഘർഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനവാസ മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും.

പ്രത്യേക വികസന പാക്കേജുകൾ
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോടു പാക്കേജിനുള്ള തുക വർദ്ധിപ്പിക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നൽകും.

ശുചിത്വം
കേരളത്തെ സമ്പൂർണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമ്മാർജന പ്ലാന്റുകളും സ്ഥാപിക്കും.

കേരളം സ്ത്രീ സൗഹൃദമാക്കും
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കും.

ശിശു സൗഹൃദം
ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും.

വിശപ്പുരഹിത കേരളം
കേരളത്തിൽ ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ല. സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻകടകളെ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾകൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിംഗ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും.

സഹകരണ മേഖലയുടെ സംരക്ഷണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയർത്തും.

വാണിജ്യമേഖല
വാണിജ്യമിഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളിൽ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികൾ സൃഷ്ടിക്കും.

സദ്ഭരണവും അഴിമതി നിർമ്മാർജനവും
ഇഗവേണൻസ്, ഇടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, കർശനമായ വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമ്മാർജനം ചെയ്യും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിർമ്മിതിയ്ക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ സഹകരണം ഉറപ്പുവരുത്തും.

നിയമനങ്ങൾ പി.എസ്.സി മുഖേന
സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ റൂളുകൾക്കു രൂപം നൽകുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും.

കടാശ്വാസം
കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും.

പുതിയ കായിക സംസ്കാരം
എല്ലാ ജില്ലകളിലെയും സ്പോർട്സ് സമുച്ചയങ്ങൾ പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ സ്പോർട്സ് പരിശീലനം നൽകും. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കും.

Articles

The Bible was telling the truth

Published

on

A recent article in Britain’s The Daily Mail suggested that the prophets Amos and Zechariah may have had something right. As the writer puts it,

“A scientific breakthrough has exposed the truth about a site in ancient Jerusalem, overturning expert opinion and vindicating the Bible’s account. Until now, experts believed a stretch of wall in the original heart of the city was built by Hezekiah, King of Judah, whose reign straddled the seventh and eighth centuries BC. … But now an almost decade-long study has revealed it was built by his great-grandfather, Uzziah, after a huge earthquake, echoing the account of the Bible.”

“… echoing the account of the Bible.” The story reminds me of a scene from a Pirates of the Caribbean movie, when a character says to Johnny Depp’s Captain Jack Sparrow, “You actually were telling the truth.” To which Captain Jack replied, “I do that quite a lot. Yet people are always surprised.”

Throughout the last century, and especially in the last few decades, the scholarly world has been “surprised” to find that the biblical authors were telling the truth. Skeptics assume that the content of the Bible is more “pious fraud” than history, a well-intentioned story to inspire the faithful. And yet the reliability of the Word of God has been repeatedly affirmed, as more biblical archaeological sites are discovered and more extra-biblical sources corroborate biblical events.

From small artifacts to larger sites, recent discoveries lend proof to biblical accounts. For example, DNA found in the City of David confirmed that the Philistines, Israel’s main enemy during the reign of King David, turned out to be exactly the sort of people the Old Testament described. A smaller discovery was of a signet ring that confirmed the detail of an Old Testament character who only gets a passing mention in 2 Kings. And, of course, there was the discovery of the site of the Pool of Siloam, where we know Jesus walked.

These findings match characters and events in the Bible to tangible, touchable, real things, a crucial confirmation for a worldview that is not esoteric but fully grounded in events that took place within human history. Luke, once written off as a fable-maker, is now considered by most scholars to be an excellent and precise historian. Though online atheists may continue to insist that Jesus never existed, no reputable biblical scholar would support this theory. To paraphrase Mark Twain’s preemptive obituary, rumors of the Bible’s inaccuracies have been greatly exaggerated.

Of course, the Bible is a more comfortable book if only merely “spiritually” true and not really true. This is the sort of thinking that has both shaped and sapped the strength of liberal Christianity, such as is found in many mainline denominations. Once giants in American Christianity, most are now mere husks of their former glories, with increasingly empty churches that have dropped all the doctrine but kept the robes and collars of their now rainbow-accented vestments.

The Bible, however, doesn’t offer the option of just believing the comfortable stuff. It demands to be taken as fact or not at all, while making claims about real times and real places, about real people and real things. Most notably, it claims that the God revealed in its pages intruded Himself into the grit and grime of our fallen world in a way that can now be found by archaeological discoveries. If the God of the Bible is indeed God, He is the God of the real world.

It should comfort that what God has given to us in the Bible is true. Thus, it can be trusted in all that it promises, whether about the past, the present, or the future.
Sources:Christian Post

http://theendtimeradio.com

Continue Reading

Media

ചൈനയും ഉത്തരകൊറിയയും അടക്കം ചില രാജ്യങ്ങൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്! കാരണമറിയാമോ?

Published

on

വാട്സ്ആപ്പ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വാട്സ്ആപ്പ് നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിരോധനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ്പ് നിരോധിച്ച രാജ്യങ്ങൾ:

* ചൈന: ചൈനയിൽ സർക്കാർ കർശനമായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്, ഇതിനെ ‘ഗ്രേറ്റ് ഫയർവാൾ’ (Great Firewall) എന്ന് വിളിക്കുന്നു. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഈ ഫയർവാൾ വഴി തടയുന്നു. ചൈനയിൽ അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുള്ള സെൻ‌സർ ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒരു കാരണം.

* ഉത്തരകൊറിയ: ലോകത്തിലെ ഏറ്റവും നിഗൂഢമായ സമൂഹങ്ങളിലൊന്നാണ് ഉത്തരകൊറിയ. സർക്കാർ വിവരങ്ങളുടെ നിയന്ത്രണത്തിൽ വളരെ കർശനമാണ്. പുറത്തുള്ള ലോകവുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനാണ് വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

* ഇറാൻ: രാജ്യത്തെ അസ്ഥിരതയുടെ സമയങ്ങളിൽ ഇറാൻ അടക്കിടെ വാട്സ്ആപ്പ് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രചരണങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്.

യുഎഇയിലും ഖത്തറിലും വാട്സ്ആപ്പ് കോളുകൾ തടഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഇതെന്നാണ് പറയുന്നത്. വാട്സ്ആപ്പ് നിരോധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ചില സർക്കാരുകൾ വിവരങ്ങളുടെ നിയന്ത്രണവും സെൻസർഷിപ്പും നടപ്പിലാക്കാനാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവർ ദേശീയ സുരക്ഷാ ആശങ്കകളോ ടെലികോം വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കാം കാരണം. അതേസമയം ഈ നിയന്ത്രണങ്ങൾ മറികടക്കാൻ വിപിഎൻ പോലുള്ളവ ഉപയോഗിക്കുന്നവരുമുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Articles

8 ways the Kingdom connects us back to the Garden of Eden

Published

on

When Jesus came as the last Adam (1 Corinthians 15:45), He announced the good news of the Kingdom of God (Mark 1:14). What is the Kingdom of God? The rule of God emanates from the throne of God in Heaven. Hence, the Kingdom of God rules over all of creation (Psalm 22:28; 24:1; 103:19).

Consequently, when Jesus announced that the Kingdom of God was at hand (Matthew 4:17), He declared that restoring the created order back under His rule as it was in the Garden of Eden (before the fall) was now inaugurated.

We see themes relating to the work of restoration to Eden throughout Scripture (Isaiah 11:6-9; 51:3; 65:17-25; Ezek. 36:34-36; Romans 8:19-21; Rev. 21:1-5).

In light of this, we see that the Gospel of the Kingdom of God is related to the reconciliation of the world, not merely to individual sinners (2 Corinthians 5:19).

The following are eight ways the Kingdom of God is connected to the Edenic state.

1. Through work

God’s first act after creating Adam was to put him in a garden to work and keep it (Genesis 2:15). Even before Adam had a family, he worked unto the Lord. (Hence, using our abilities to work is not merely to provide for our family but is an act of worship since we are reflecting Yahweh who worked for the six days of creation.)

Consequently, Paul the apostle commands the Church to work and to be a blessing to others (Ephesians 4:28; 1 Thessalonians 4:11). Paul even declares that if a man does not work, he should not eat! (2 Thessalonians 3:10)

Thus, Christians are called to work and plant the Garden of the Lord as part of our Christian witness that the Kingdom of God is at hand.

2. Through God’s provision

God planted humanity in a lush garden with enough to sustain it even before Adam worked. Humans did nothing to earn what we were born into, yet God provided everything we needed for sustenance through His grace.

Consequently, continuing to receive divine provision is one way the Church manifests the Kingdom of God to the rest of the world.

3. Through holy matrimony

God joined one man and one woman to be “one flesh” as the foundation of civilization (Gen. 2:21-24). Before there was human government, there was marriage. Thus, His Kingdom influence started with biblical marriage.

Also, the fact that God made binary gender to represent His nature implies that it takes both male and female to transmit the image of God to the next generation (Genesis 1:27). Hence, two men and two women cannot fully transmit the image of God to the next generation.

The main reason why Satan distorted biblical marriage with alternative forms of family as well as through the proliferation of pornography and divorce, is to prevent the complete image of God from being transmitted to the next generation.

Consequently, when Christians live faithfully together in holy matrimony and raise their children in the Lord, they plant the Garden of the Lord and manifest His Kingdom in the world.

4. Through defining reality

God brought the animals of the earth to Adam so he could name them (Genesis 2:19-20). As God’s vice-regent, it was up to Adam to name and define reality. Thus, whoever defines a thing can categorize and frame the perspective of that entity.

This is why there is an ideological push to reframe biblical symbols such as the rainbow and to redefine biblical concepts such as marriage, gender, human sexuality, and social justice (Genesis 9:13).

The rainbow symbolizes God’s promise to Noah that He would never again destroy the earth with a flood (Genesis 9:13-17). Today, the rainbow is widely recognized as a symbol of the LGBTQ+ community, representing diversity and inclusion.

Marriage

Historically, marriage has been defined as a union between one man and one woman. Many societies now recognize same-sex marriages and broader definitions of partnerships and unions.

Gender

Gender was traditionally understood as strictly male or female, based on biological sex.

The concept of gender has expanded to include a spectrum of identities beyond the binary male and female, such as non-binary, pansexual and genderfluid.

Woke

The connotation of the traditional meaning had to do with a conversion experience in which a person’s eyes were opened, and they were turned from darkness to light, which is why the term “awakening” was used to describe masses of people coming to Christ (Acts 26:18). Now ”woke” has been hijacked to describe people who ascribe to the far left (woke) ideology. Consequently, the Church is called to function as cultural creatives who define reality for society in a way that aligns with the Kingdom of God.

5. Through cultivation

Adam was called to cultivate the Garden of the Lord and subdue the rest of the earth (Genesis 1:28). Similarly, believers are called to plant systems and create art that reflect the beauty of the Lord as depicted in the Garden of Eden for human flourishing.

6. Through multiplication

As God created the world with the ability for every living thing to multiply (Genesis 1), the Ephesians 4:11 ministry gifts were called to equip people who can multiply biological families, churches, and businesses, so the seeds of the Garden of the Lord will eventually fill all things (Ephesians 4:10-12)

7. Through stewardship

As God called Adam to steward the created order, God has called the church to nurture people capable of managing their families, churches, and businesses and to produce Christ-followers capable of stewarding leadership in society for the glory of God.

8. The ‘tree-centric’ world on the 8th day

The Tree of Life was in the midst of the Garden of Eden (Genesis 2:9). Christ’s death, burial, and resurrection created a “Tree-Centric” world since the cross (tree) of Christ became the Tree of Life that brought healing and reconciliation back to the created order (I Peter 2:24). Since Jesus rose on the 8th day, this also represented new beginnings regarding the process of the renewal of all things.

Consequently, as Christ-followers live a cross-shaped life, they will be His agents of healing that plant the garden of the Lord as an oasis of hope amid broken cities.
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news12 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news13 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National13 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news13 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news13 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports2 days ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending