Connect with us

Media

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

Published

on

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ
പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കിൽ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി യോ കോർപറേഷനോ ആണെങ്കിൽ വാർഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്. ഒരു വാർഡിൽ WIPR 10 ൽ കൂടുതലാണെങ്കിൽ ആ വാർഡിൽ കർശന നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചകളിലും 10 ൽ കൂടുതൽ ഉള്ള വാർഡുകൾ തീരുമാനിക്കും.
2. വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ബാങ്കുകൾ, ഓഫീസുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്കെല്ലാം തിങ്കൾ മുതൽ ശനിവരെ തുറന്നു പ്രവർത്തിക്കാം. മുഴുവൻ കടകളിലും വ്യവസായ ശാലകളിലും വിനോദ കേന്ദ്രങ്ങളിലും ജീവനക്കാരുടെ വാക്സിനേഷൻ നില പ്രസിദ്ധീകരിക്കണം. അതോടൊപ്പം ഒരു സമയം പ്രവേശനം അനുവദിക്കുന്നവരുടെ എണ്ണവും കാണിക്കണം. ഇത് കടയുടമകളുടെ ഉത്തരവാദിത്വം ആയിരിക്കും.
സ്ഥാപനങ്ങൾക്ക് അകത്തും പുറത്തും ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാനാണിത്. ഇത് ഉറപ്പു വരുത്തുന്നതിനായി എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ പരിശോധനയും നടത്തും.
3. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾക്കെല്ലാം തിങ്കൾ മുതൽ വെള്ളി വരെ തുറന്നു പ്രവർത്തിക്കാം.
4. ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ അല്ലെങ്കിൽ ഒരു മാസം മുമ്പ് കോവിഡ് 19 പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമേ കടകൾ, ചന്തകൾ , ബാങ്കുകൾ, പൊതു സ്വകാര്യ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ , വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ.
5. മുകളിൽ പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്കും അല്ലാത്തവർക്കും അവശ്യ കാര്യങ്ങൾ നടത്തുന്നതിനായി പുറത്തിറങ്ങാം. വാക് സിൻ സ്വീകരിക്കുക, കോവിഡ് പരിശോധന നടത്തുക, മെഡിക്കൽ എമർജൻസി, മരുന്നുകൾ വാങ്ങുക , ബന്ധുക്കളുടെ മരണത്തിൽ പങ്കെടുക്കുക, അടുത്ത ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുക ദീർഘ ദുര യാത്രകൾക്കുള്ള ബസ്, ട്രയിൻ, വിമാനം , കപ്പൽ എന്നിവ ലഭിക്കുന്നതിനുള്ള ദീർഘം കുറഞ്ഞ യാത്രകൾ ,പരീക്ഷകൾ എന്നിവ ക്കുള്ള യാത്രകളും അനുവദിക്കും.
6. ജനക്കൂട്ടം ഒഴിവാക്കുന്നതിനായി എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ പ്രവർത്തിക്കാം. 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന കണക്കിൽ മാത്രമേ കടകൾക്കുള്ളിൽ ആളുകളെ അനുവദിക്കാവൂ. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും രാത്രി 9.30 വരെ പാഴ്സൽ വിതരണം അനുവദിക്കും.
7. മുഴുവൻ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ്- 19 പ്രോട്ടോക്കോൾ പാലിച്ച് സർവീസ് നടത്താം.
8. മുഴുവൻ മത്സര പരീക്ഷകളും സർവകലാശാല പരീക്ഷകളും റിക്രൂട്ട്മെൻ്റുകളും സ്പോർട്സ് ട്രയലുകളും അനുവദിച്ചു.
9. ആഗസ്റ്റ് 8 ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ആഗസ്റ്റ് 15 ഞായറാച്ച ലോക് ഡൗൺ ആയിരിക്കില്ല.
10. യാത്രാനുമതി നൽകുന്ന രേഖകൾ കൈവശമുണ്ടെങ്കിലും ഇവരോടൊപ്പം യാത്രയിൽ കുട്ടികളെ അനുവദിക്കും
11. ജില്ലാ ദുരന്ത നിവാരണ അതോറ്റി പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെൻറ് സോണുകളിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള പ്രവേശനവും അനുവദിക്കില്ല അടിയന്തിര കാര്യങ്ങൾക്ക് ഇത് ബാധകമല്ല.
12 . സ്കൂളുകൾ , കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, സിനിമാ ശാലകൾ എന്നിവയുടെ തുറന്നു പ്രവർത്തനവും, ഹോട്ടലുകളിലെയും റസ്റ്ററ്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കൽ എന്നിവയും അനുവദിക്കില്ല.
മാളുകളിൽ ഓൺലൈൻ ഡെലിവറി അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ആകാം. തുറന്ന സ്ഥലങ്ങളിലും വാഹനങ്ങൾക്കുള്ളിലും പാർക്കിംഗ് ഏരിയകളിലും ആറ് അടി അകലം പാലിച്ച് ഭക്ഷണം കഴിക്കാം.
13. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസ സൗകര്യങ്ങൾ ബയോ – ബബിൾ മാതൃകയിൽ ആകാം.
14. പൊതു പരിപാടികൾ ,സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ കൂടിച്ചേരലുകൾ എന്നിവ അനുവദിക്കില്ല. എന്നിരുന്നാലും വിവാഹം ,മരണാനന്തര ചടങ്ങുകൾ എന്നിവക്ക് ഒരു സമയം 20 പേരെ അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 40 ആളുകളെ മാത്രമേ അനുവദിക്കൂ ഒരാൾക്ക് 25 ചതുരശ്ര അടി സ്ഥലം അനുവദിക്കുന്ന രീതിയിലായിരിക്കണം ക്രമീകരണം. കുറഞ്ഞ സ്ഥലമാണെങ്കിൽ പരമാവധി അനുവദിക്കുന്ന ആളുകളുടെ എണ്ണവും അതിനുസരിച്ച് കുറയും.
15. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി എല്ലാ വകുപ്പുകളും ഓൺലൈൻ / സോഷ്യൽ മീഡിയ കാമ്പയിനുകൾ സംഘടിപ്പിക്കും. .
16. എല്ലാ വകുപ്പുകളും നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കണം. പ്രത്യേകിച്ച് ഗതാഗത വകുപ്പ് (ബസ് സ്റ്റോപ്പുകളിലും ബസ് ഡിപ്പോകളിലും), ഫിഷറീസ് വകുപ്പ് ( ഫിഷ് മർക്കറ്റ്, ഹാർബറുകളും ഫിഷ് ലാൻറിംഗ് സെൻ്ററുകളും) തദ്ദേശ സ്ഥാപനങ്ങൾ ( മാർക്കറ്റുകൾ, പൊതു ഇടങ്ങൾ ) ,തൊഴിൽ വകുപ്പ് ( കയറ്റിറക്ക കേന്ദ്രങ്ങൾ ) വ്യവസായിക വകുപ്പ് (വ്യവസായിക കേന്ദ്രങ്ങൾ, നിർമ്മാണ യൂണിറ്റുകൾ) എന്നിവ കൃത്യമായ ഏകോപനം നടപ്പാക്കണം.
17. പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം ചേർന്ന് കടകൾക്ക് അകത്തു പുറത്തുമുള്ള തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണം. കടയുടമകൾ പ്രത്യേക സംവിധാനങ്ങൾ ഇതിനായി നടപ്പിലാക്കണം.
18. സമ്പർക്ക പട്ടിക തയാറുക്കുന്നതിലും ഹോം ക്വാറൻറീൻ നടപ്പാക്കുന്നതിനും രോഗികളെ ഡിസിസികളിലേക്കു മാറ്റുന്നതിനുമായി വാർഡുതല ജാഗ്രതാ സമിതികളെ ചുമതലപ്പെടുത്തി.

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്‌. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്‌.

ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്‌ത്രീയായി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത്‌ സമ്പത്തോ സ്വാധീനമോ സംബന്ധിച്ച്‌ അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്‌, നീതി നിഷ്‌കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്‌തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news25 mins ago

13-year-old Christian girl abducted, forced into Islamic marriage in Pakistan

A Christian father in Pakistan is looking for justice after his teenage daughter was recently kidnapped and forced into marriage....

world news48 mins ago

Christian Prisoner Denied Medical Care in Iran

Iran — Mina Khajavi, a 60-year-old Christian convert serving a six-year prison sentence in Iran, is currently being deprived of...

world news2 hours ago

ദക്ഷിണ കൊറിയയിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കരുടെ എണ്ണത്തിൽ റെക്കോർഡ്

സിയോള്‍: ചരിത്രത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരായ ജനപ്രതിനിധികൾ ഇത്തവണത്തെ ദക്ഷിണ കൊറിയയുടെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഭരണപക്ഷത്തുള്ളവരും, പ്രതിപക്ഷത്തുള്ളവരും ഉൾപ്പെടും. ഏപ്രിൽ പത്തിന് നടന്ന...

Business2 hours ago

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട് അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി...

National2 hours ago

എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട്...

world news1 day ago

Pastor Jack Graham says antisemitism evidence of ‘spiritual warfare’: ‘Satan hates what God loves’

NASHVILLE, Tenn. — Jack Graham, the pastor of Prestonwood Baptist Church in Plano, Texas, has warned that the hatred of...

Trending