Connect with us

us news

താലിബാൻ തീവ്രവാദികള്‍ അധികാരത്തിനരികെ: ജനങ്ങളെ കാത്തിരിക്കുന്നത് ശരിയത്ത് അടക്കമുള്ള കിരാത നിയമങ്ങള്‍: അഫ്ഗാന് വേണ്ടി പ്രാര്‍ത്ഥനയോടെ ലോകം

Published

on

കാബൂൾ: താലിബാൻ തീവ്രവാദികള്‍ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച സാഹചര്യത്തിൽ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്ന് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജി സന്നദ്ധത അറിയിച്ചുവെന്നും അധികാരം ഉടനെ തന്നെ തീവ്രവാദികള്‍ക്ക് കൈമാറുമെന്നുമാണ് വിവരം. താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാൻ പ്രസിഡന്റ് കാബൂളിൽ നിന്ന് പുറത്തുകടന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ഞായറാഴ്ച പുലർച്ചെ പോരാട്ടം ഇല്ലാതെതന്നെ കിഴക്കൻ പട്ടണമായ ജലാലാബാദ് താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ അഫ്ഗാനിലെ പ്രധാന ഹൈവേകളിൽ ഒന്നിന്റെ സമ്പൂർണ നിയന്ത്രണവും താലിബാനായി. സമീപപ്രദേശവും പാക്കിസ്ഥാൻ അതിർ‌ത്തിയുമായ തൊർഖാമും താലിബാന്റെ നിയന്ത്രണത്തിലായതോടെ കാബൂൾ വിമാനത്താവളം മാത്രമായിരുന്നു അഫ്ഗാനിൽനിന്നു പുറത്തുകടക്കാനുള്ള ഏക മാർഗം. ഇനി ഈ മാര്‍ഗ്ഗവും അനിശ്ചിത്വത്തിലാണ്. ബിബിസിയുടെ പ്രതിനിധി യാള്‍ഡ ഹക്കീം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ വാക്കുകള്‍ വലിയ ശ്രദ്ധ നേടിയിരിന്നു. “ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കൂ” എന്നുപറഞ്ഞ് നിലവിളികൂട്ടുകയാണ് അഫ്ഗാനിലെ സ്ത്രീകളെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലിലാണെന്നും യാള്‍ഡ വിവരിച്ചു.

യാള്‍ഡയുടെ റിപ്പോര്‍ട്ടില്‍ അടുത്ത നാളില്‍ കാബൂളില്‍വെച്ച് താലിബാന്റെ ഒരു കമാന്‍ഡറുമായി സംസാരിച്ച കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് നിയമം അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് കമാന്‍ഡര്‍ പറഞ്ഞത്. ശരീഅത്ത് നിയമം അവരെ പേടിപ്പെടുത്തുന്നു. ഈ നിയമപ്രകാരമുള്ള ശിക്ഷകള്‍ ഭീകരമാണ്. വിവാഹേതര ബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലും, കളവ് ചെയ്താല്‍ കൈ മുറിച്ച് മാറ്റും, 12 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശം നല്‍കില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍, യുവതീയുവാക്കള്‍ ആഗ്രഹിക്കുന്ന ജീവിതം ഇതല്ല. താലിബാന് കീഴില്‍ ശ്വാസംമുട്ടിക്കഴിയുന്ന അഫ്ഗാനിസ്ഥാനല്ല അവരുടെ സ്വപ്‌നം. എന്നാല്‍ താലിബാന്‍ കാബൂളില്‍ പിടിമുറുക്കുമ്പോള്‍ അവര്‍ക്ക് ഓടിയൊളിക്കാന്‍ സ്ഥലമില്ല. നിലവിലെ സാഹചര്യങ്ങള്‍ അടുത്തറിഞ്ഞ യാള്‍ഡ വിവിധ വ്യക്തികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലിക്കു വരരുതെന്നും പുറത്തിറങ്ങാന്‍ ബുര്‍ഖ ധരിച്ചിരിക്കണമെന്നതു അടക്കമുള്ള നിരവധി കര്‍ശന നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കിയിരിന്നു. ഇതിനിടെ കുട്ടികളെയും സ്ത്രീകളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാന്‍ സൈന്യം പൂര്‍ണ്ണമായും അടിയറവുവെക്കുന്നതോടെ താലിബാന്‍ തങ്ങളുടെ അതിക്രൂരമായ പ്രവര്‍ത്തികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന ആശങ്കയിലാണ് രാജ്യത്തെ സമൂഹം.

രാജ്യത്തെ ചുരുക്കം വരുന്ന ക്രൈസ്തവരുടെ സ്ഥിതിയും ദയനീയമാണ്. 2013ലെ അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ, ഏകദേശം 2000–3000 ക്രിസ്ത്യാനികൾ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ പൊതു ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇല്ല. ആകെയുള്ള ഒരേയൊരു ചാപ്പല്‍ സ്ഥിതി ചെയ്യുന്നത് ഇറ്റാലിയന്‍ എംബസിയ്ക്കുള്ളിലാണ്. ക്രൈസ്തവര്‍ തങ്ങളുടെ ഭവനങ്ങളിലും രഹസ്യമായി ചെറിയ കൂട്ടായ്മകളിലോ ആയാണ് പ്രാര്‍ത്ഥിക്കുന്നത്. താലിബാന്‍ അധികാരത്തിലേറുന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതിനാല്‍ നിസഹായതയോടെ പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം.
കടപ്പാട് :പ്രവാചക ശബ്ദം

 

 

 

us news

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

Published

on

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ അമേരിക്കയേക്കാൾ കാനഡയാണ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി കൂടുതൽ തെരഞ്ഞടുക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാനഡയേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് വിദ്യാർത്ഥികളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ എച്ച്-1ബി വിസ നേടാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും അത്ര എളുപ്പമല്ല. എന്നാൽ കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും എളുപ്പമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 5800% ശതമാനമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ 45% മാത്രമാണ് വളർച്ച.

പഠനത്തിന് ശേഷം കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ പെർമനന്‍റ് റസിഡൻസ നേടാനാകും. എന്നാൽ അമേരിക്കയിൽ വർഷങ്ങളോളം കാത്തിരിക്കണം. ജോലി അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് വാർഷിക പരിധിയുള്ളതാണ് ഇതിന് കാരണം.

കാനഡയിൽ പെർമനന്‍റ് റസിഡൻസിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് മാത്രമാണ് വാർഷിക പരിധി നിലനിൽക്കുന്നത്. പെര്‍മനന്‍റ് റസിഡൻസി ലഭിക്കാൻ താരതമ്യേനെ എളുപ്പമാണെന്ന കാര്യമാണ് കാനഡയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

2010/11 അധ്യയന വർഷത്തിൽ 9000-നടുത്ത് വിദ്യാര്‍ഥികള്‍‌ മാത്രമാണ് കനേഡിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തിയത്. പത്തുവർഷങ്ങൾ പിന്നിടുമ്പോൾ ഇത് 2021-ൽ ഇത് 128,928 ആണ്. വിദ്യാര്‍ഥികള്‍ അമേരിക്കയേക്കാൾ കാനഡയെ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങളെ കുറിച്ചും കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളിലേക്കെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തെയും വിശദമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനുവരിയിൽ അടുത്ത രണ്ടു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ കാനഡ പരിധി നിശ്ചയിച്ചിരുന്നു. സപ്തംബറിൽ ആദ്യമായി താൽക്കാലിക റസിഡൻസി നൽകുന്ന കാര്യത്തിൽ കാനഡ പരിധി കൊണ്ടുവരികയാണ്. ഇത് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്രവിഷയങ്ങളും ഇക്കാര്യത്തിൽ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

us news

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

Published

on

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National11 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National11 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news11 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news12 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business12 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news1 day ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending