world news
മുന്നിലുള്ളത് വലിയ പ്രതിസന്ധി, പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂ: ആഹ്വാനവുമായി ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത
യുക്രൈനിലെ റഷ്യന്‍ കടന്നുകയറ്റം വീണ്ടും യുക്രൈന്‍ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുമോ എന്ന ആശങ്കയുമായി അമേരിക്കയിലെ ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്സിയാക്ക്. ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ ചെയര്‍മാന്‍ ജോര്‍ജ്ജ് മാലിന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ പ്രമുഖ കത്തോലിക്ക വ്യക്തിത്വങ്ങളെല്ലാം റഷ്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന ആശങ്കയും മെത്രാപ്പോലീത്ത പങ്കുവെച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ റഷ്യന്‍ ചാരസംഘടനയായിരുന്ന കെ.ജി.ബി ആണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. യുക്രൈനിലെ റഷ്യന്‍ ഇടപെടലിന്റെ ചരിത്രത്തേക്കുറിച്ചും മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ 250 വര്‍ഷങ്ങളായി കത്തോലിക്കാ സഭയുടെ സാന്നിധ്യമുള്ള യുക്രൈന്‍ പ്രദേശങ്ങളില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായപ്പോഴൊക്കെ റഷ്യ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, 2014 മുതല്‍ കിഴക്കന്‍ യുക്രൈനിലേയും ക്രീമിയയിലേയും റഷ്യന്‍ അധിനിവേശം അവിടത്തെ ക്രിസ്ത്യന്‍ സഭകളേയും മറ്റ് മതങ്ങളേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം മറ്റ് ആശങ്കള്‍ക്ക് കൂടി കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. ഒരു ഓര്‍ത്തഡോക്സ് പുരോഹിതന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, യുക്രൈന്‍ കത്തോലിക്കാ സഭാതലവന്‍ സ്വ്യാട്ടോസ്ലോവ് ഷെഫ്ചുക്കും റഷ്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഗുഹാശ്രമങ്ങള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവക്ക് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന്, റോക്കറ്റ് ഫൈറിംഗിന് വിവേകമില്ലാത്തതിനാല്‍ എന്തും സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കീവിലെ 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ് സോഫിയ ദേവാലയം തകര്‍ക്കുവാന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തയും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നാറ്റോ’യല്ല മറിച്ച്, ഉക്രൈനിലെ ജനാധിപത്യം റഷ്യയിലേക്ക് പടര്‍ന്നാല്‍ തന്റെ സ്വേച്ഛാധിപത്യതിന് ഭീഷണിയാകുമോ എന്ന പുടിന്റെ ഭയമാണ് യുദ്ധത്തിനു കാരണമെന്ന്‍ ചൈന, വെനിസ്വേല, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലെ സമാന മനസ്കരായ ഭരണകൂടങ്ങളുമായുള്ള പുടിന്റെ സൗഹൃദ്ദം ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത വിവരിച്ചു. കഷ്ടതയനുഭവിക്കുന്ന യുക്രൈന്‍ ജനതയെ സഹായിച്ചു കൊണ്ടിരിക്കുന്ന എ.സി.എന്‍ പോലെയുള്ള സംഘടനകള്‍ക്കും, പോളണ്ട് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അഭിമുഖം അവസാനിപ്പിച്ചത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested