Connect with us

world news

Chinese Preacher and Wife to Attend Court for Administrative Reconsideration

Published

on

China – A Chinese preacher and his wife who have received a hefty fine for organizing illegal religious gatherings will soon face court for the administrative reconsideration they had submitted for appeal.

Preacher Yang Xibo and his wife Wang Xiaofei from Xunsiding Church in Xiamen received a notice of administrative punishment from the Siming District Ethnic and Religious Affairs Bureau for organizing an illegal religious gathering last July. They were issued a hefty fine totaling more than USD 30,000. A hearing was held on August 13, although the court decided to maintain the same verdict.

Last November, Preacher Yang also received a decision notice from the court for an administrative reconsideration previously submitted by him. The local government recognized that Xunsiding Church illegally gathered several moms for a small group while the church was being disbanded, which posed a serious threat to the society, hence the fine of 200,000 RMB (USD 30,260) was appropriate.

On the same day, another court notice hit Preacher Yang and his wife with a 50,650 RMB (USD 7,663) fine, claiming that since the couple did not pay a 2019 fine (25,000 RMB) for illegally operating their church, the court ruled that the couple had to pay double. Preacher Yang filed an administrative reconsideration at the time, and he finally received a subpoena from Jimei District People’s Court on April 26.

He will attend the court on May 10 at 3 pm and is required to bring all the evidence in the original copy.

Please continue to pray for Preacher Yang and his wife, as they have faced trumped-up charges and ongoing harassment for standing up for their faith as house church leaders.
Sources:persecution

http://theendtimeradio.com

world news

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

Published

on

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന വ്യവസ്ഥയില്‍ ഇതുവരെ ഇളവ് അനുവദിച്ചിരുന്നത് കൊവിഡ് സാഹചര്യത്തെ തുടർന്നുള്ള താൽക്കാലിക നടപടി ആയിരുന്നുവെന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തെ മുൻനിർത്തിയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ ഇളവ് നല്‍കി കൂടുതല്‍ സമയം അനുവദിച്ചിരുന്നത്. ഇന്നു മുതൽ ഈ വ്യവസ്ഥ തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജോലി സമയം ആഴ്ചയിൽ 24 മണിക്കൂറായി പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എങ്കിലും വിദ്യാർത്ഥികൾക്ക് നേരത്തെ ഷെഡ്യൂൾ ചെയ്ത ജോലികൾ തുടരാം എന്നും മില്ലർ പറഞ്ഞു. കൂടാതെ ഈ പരിഷ്കാരം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നും ദീർഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ പഠനത്തിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അടുത്തിടെ യുഎസിലും കാനഡയിലും നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. 24 മണിക്കൂറിൽ അധികം ജോലി ചെയ്യാൻ അവസരം നൽകുന്നത് അവരുടെ പ്രോഗ്രാമിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമാകും എന്നും കാനഡ ഗവൺമെന്റ് അവകാശപ്പെടുന്നു.

ഇതേതുടർന്ന് വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന പല രാജ്യങ്ങളും ജോലി സമയത്തിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച 48 മണിക്കൂർ ജോലി ചെയ്യാനുള്ള നയം ഇതിനോടകം ഓസ്‌ട്രേലിയയും പരിഷ്‌കരിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

Published

on

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അയാളെയും സുഹൃത്തുക്കളെയും തടവിലാക്കിയത്. സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഹംസ ഹാറൂൺ അഹമ്മദ് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തിന് ഇരയായവർ ദക്ഷിണ സുഡാനിലെ യുദ്ധ പശ്ചാത്തലത്തിൽ അവിടെനിന്നും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. “ഇത് ആരുടെ ബൈബിൾ ആണ്?” എന്ന് ചെക്ക് പോയിൻ്റിലെ പരിശോധനയ്ക്കു ഇടയിൽ ഒരു മുസ്ലീം സൈനികൻ അവരോട് ചോദിച്ചു. അറബി ഭാഷയിലുള്ള ബൈബിൾ തന്റെ ബാഗിൽ ഉണ്ടായിരുന്നതിനാൽ തന്റെ ബൈബിൾ ആണെന്ന് അഹമ്മദ് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും, അടുത്തിടെ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവരും, അദ്ദേഹത്തെ തനിയെ ജയിലിൽ അയക്കാൻ സമ്മതിക്കാതെ ജയിലിലേക്ക് പോകുകയായിരുന്നു.

തുടർന്ന് ഈ മൂന്ന് ക്രിസ്ത്യാനികളെയും സൈന്യം ജയിലിൽ അടയ്ക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ മുസ്ലീം സൈനികരിലൊരാൾ മരത്തടികൾ കൊണ്ട് തല്ലി അഹമ്മദിന്റെ വലതുകൈ ഒടിഞ്ഞു. “നിങ്ങളുടെ ഈ പുസ്തകം കാരണം നിങ്ങൾ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇപ്പോൾ നിങ്ങൾ കൂടുതൽ നാശമുണ്ടാക്കാൻ പോകുന്നു” സൈനികരിൽ ഒരാൾ പറഞ്ഞു.

2023 ഏപ്രിലിൽ ആണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) സുഡാൻ ആംഡ് ഫോഴ്‌സും (SAF) തമ്മിൽ സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിലെ അട്ടിമറിയെത്തുടർന്ന് സുഡാനിൽ സൈനിക ഭരണം പങ്കിട്ട ആർ.എസ്.എഫും എസ്.എ.എഫും തമ്മിലുള്ള സംഘർഷം കാർട്ടൂമിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരെ വളരെയധികം ബാധിച്ചു. സംഘർഷത്തിൽ 14,600-ലധികം ആളുകൾ മരിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എട്ടു ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ടി വന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

Published

on

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന അതിക്രമങ്ങളിൽ ഏറ്റവും പുതിയതാണ് ഈ സംഭവം.

പുരോഹിതന്റെ മരണം ഒരു ഒറ്റപ്പെട്ട ഒരു സംഭവമല്ല, സൗത്ത് ആഫ്രിക്കയിലെ സുരക്ഷിതത്വത്തിന്റെയും ധാർമ്മികതയുടെയും വഷളായ അവസ്ഥയുടെ അസ്വസ്ഥജനകമായ ഉദാഹരണമാണ് ഇത് എന്ന് ദക്ഷിണാഫ്രിക്കയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് സംഭവത്തോട് പ്രതികരിച്ചു. ഈ വർഷം മാർച്ചിൽ യുവ പുരോഹിതനായ ഫാ. വില്യം ബാൻഡയെയും കൊലപ്പെടുത്തിയിരുന്നു.

ഫാദർ ടാറ്റുവിന്റെ മൃതസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ബിഷപ്പ് കോൺഫറൻസ് അറിയിച്ചു. വൈദികനെ കൊലപ്പെടുത്തിയത് ആരാണെന്നും കൊലപാതകത്തിന്റെ കാരണവും ഇപ്പോഴും അജ്ഞാതമാണ്. അദ്ദേഹത്തിന്റെ വാഹനത്തിനുള്ളിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech20 hours ago

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും...

world news20 hours ago

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക്...

world news20 hours ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news20 hours ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel21 hours ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National21 hours ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

Trending