Connect with us

world news

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇനി 20 ശതമാനം നികുതി അടക്കേണ്ടി വരും

Published

on

വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. എൽആർഎസിന് കീഴിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ചെലവുകൾ കൊണ്ടുവരുന്ന, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ചട്ടങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.

പുതിയ നീക്കത്തിന്റെ ഫലമായി, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവിന്റെ 20 ശതമാനം ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) ഈടാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തുന്ന ഇത് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ എൽആർഎസിന്റെ പരിധിയിൽ ഉടനടി പ്രാബല്യത്തിൽ വരും. ഇത് ജൂലൈ ഒന്ന് മുതൽ 2022-23 ലെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ടിസിഎസിന്റെ ഉയർന്ന ലെവി പ്രാപ്തമാക്കുന്നു.

നേരത്തെ ഒരു വിദേശ യാത്രയ്ക്കിടെ ചെലവുകൾക്കായി പണമടയ്ക്കാൻ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എൽആർഎസ് പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 2000ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻ) റൂൾസ് റൂൾ ഏഴ് പ്രകാരം അന്താരാഷ്‌ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവുകൾ എൽആർഎസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഏറ്റവും പുതിയ വിജ്ഞാപനത്തോടെ, റൂൾ ഏഴ് ഒഴിവാക്കി ഇത്തരം എൽ ആർ എസ് ചെലവുകൾ ഉൾപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നു.

ഉയർന്ന മൂല്യമുള്ള വിദേശ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ ഓൺലൈനിൽ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള ഇന്ത്യയിൽ നിന്നുള്ള വിദേശ സാധനങ്ങൾ/സേവനങ്ങൾ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകളെ മാറ്റങ്ങൾ ബാധിക്കില്ല.

“ഇത് കർശനമായി ഷെഡ്യൂൾ III (എഫ്‌ഇഎം നിയമങ്ങളുടെ) പ്രകാരമുള്ള ഇടപാടുകൾക്കാണ്. അല്ലാതെ വിദേശ സാധനങ്ങൾ/സേവനങ്ങൾ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകൾക്കല്ല. ആഭ്യന്തര യാത്രാ വ്യവസായത്തിൽ നിന്നാണ് ഈ ആവശ്യം വന്നത്,”ധനമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

വിദേശ യാത്രകളിലെ ചെലവ് വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ 12.51 ബില്യൺ ഡോളർ വിദേശ യാത്രകൾക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 104 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കൊവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കാരണമാണിത്.

ആർ‌ബി‌ഐ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2022 ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ, അന്താരാഷ്‌ട്ര രാജ്യങ്ങളിൽ ആഭ്യന്തര യാത്രക്കാർ ചെലവഴിച്ച ആകെ തുക 6.13 ബില്യൺ ഡോളറാണ്.

2022-23 ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ മൊത്തത്തിൽ 32.6 ശതമാനം വർധിച്ച് 267.35 കോടിയായി. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, 2022-23 ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവ് ഏകദേശം 50 ശതമാനം വർധിച്ച് 12.95 ലക്ഷം കോടി രൂപയായി.

വിദേശ ടൂർ പാക്കേജുകൾക്കായി ടിസിഎസ് ലെവി ഏർപ്പെടുത്താനുള്ള ഗവൺമെന്റിന്റെ മുൻകാല നടപടികൾക്ക് പിന്നാലെയാണ് ക്രെഡിറ്റ് കാർഡുകൾക്കുള്ള നടപടികൾ. 2020 ഫെബ്രുവരിയിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 206 സി പ്രകാരം വിദേശ പണമയക്കുന്നതിനും വിദേശ ടൂർ പാക്കേജിന്റെയും അഞ്ച് ശതമാനം ടിസിഎസ് ഈടാക്കുന്നതിന് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നതായി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2020 ഒക്ടോബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

സാങ്കേതികമായി, ജൂലൈ ഒന്ന് വരെ (മെഡിക്കൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലകൾ ഒഴികെ) അത്തരം ഇടപാടുകൾക്ക് അഞ്ച് ശതമാനം ടിസിഎസ് ലെവിയാണ് പ്രാബല്യത്തിൽ വരുന്നത്. ജൂലൈ ഒന്നിന് ശേഷം ഇത് 20 ശതമാനമായി വർദ്ധിക്കും. എന്നിരുന്നാലും, വിദേശ ക്രെഡിറ്റ് കാർഡ് ചെലവുകൾക്കുള്ള ലെവി ടിസിഎസ് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് രംഗത്തെ വൃത്തങ്ങൾ പറയുന്നു.

2023-24 ലെ ബജറ്റിൽ വിദേശത്തേക്ക് പണമയയ്‌ക്കാനുള്ള ടിസിഎസിന്റെ പരിധിയിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. വിദ്യാഭ്യാസത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കുമല്ലാതെ എൽആർഎസ് പ്രകാരം വിദേശത്തേക്ക് അയക്കുന്ന പണത്തിന് 2023 ജൂലൈ ഒന്ന് മുതൽ 20 ശതമാനം ടിസിഎസ് ബാധകമാകുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശത്തിന് മുൻപ് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ വിദേശത്തെക്ക് പണം അയയ്ക്കുന്നതിൽ അഞ്ച് ശതമാനവും പരിധിയില്ലാതെ വിദേശ ടൂർ പാക്കേജിന് അഞ്ച് ശതമാനവും ടിസിഎസ് ബാധകമായിരുന്നു.

മാർച്ചിൽ, ധനകാര്യ ബിൽ 2023 ലോക്‌സഭയുടെ പരിഗണനയ്‌ക്കും പാസാക്കുന്നതിനുമായി നീക്കുന്നതിനിടെ, വിദേശ യാത്രകളിലെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

എൽആർഎസ് സ്കീമിന് കീഴിൽ ആര്‍ബിഐയുടെ അനുമതിയില്ലാതെ ഒരു വര്‍ഷം പരമാവധി രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ചിലവഴിക്കാനാകുക. ക്രെഡിറ്റ് കാർഡ് ചെലവുകളെക്കുറിച്ചുള്ള മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പിന്നീട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Sources:azchavattomonline

http://theendtimeradio.com

world news

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

Published

on

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .

റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

Published

on

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news10 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National10 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news10 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news10 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending