world news
ആത്മഹത്യശ്രമം നിരോധിച്ചു; പരാജയപ്പെട്ടാൽ വധശിക്ഷ; ഉത്തരവിറക്കി കിം ജോങ് ഉൻ
പ്യോങ്യാങ്: ആത്മഹത്യകൾ പെരുകുന്നതോടെ ഉത്തരകൊറിയയിൽ ആത്മഹത്യ നിരോധിച്ചു. ആത്മഹത്യയുടെ കണക്കുകൾ രാജ്യത്ത് ഉയരുന്നു എന്നും ഈ സാഹചര്യത്തിൽ ആത്മഹത്യ നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ രഹസ്യ ഉത്തരവിറക്കുകയുമായിരുന്നു. ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് പ്രസിഡൻറ് കിം ജോങ് ഉന്നിന്റെ പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നവരെ വധശിക്ഷയ്‌ക്ക് വിധിക്കുമെന്നും ഉത്തരവിൽ പറയുന്നു. ദക്ഷിണകൊറിയൻ ദേശീയ ഇന്റലിജൻസ് സർവീസ് മെയ് മാസത്തിൽ ഉത്തരകൊറിയയിലെ ആത്മഹത്യകളെ പറ്റി അന്വേഷിക്കുകയും മുൻ വർഷത്തേക്കാൾ ആത്മഹത്യകൾ 40% വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതാണ് ഇത്തരമൊരു ഉത്തരവിലേയ്‌ക്ക് രാജ്യത്തെ നയിച്ചത്
ജനങ്ങളുടെ പരമോന്നത നേതാവെന്ന നിലയിൽ ആത്മഹത്യകൾ തന്നെ ദുഃഖിപ്പിക്കുന്നു. അവ സോഷ്യലിസത്തിനെതിരും രാജ്യദ്രോഹവുമാണ്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യ ഉത്തരകൊറിയയാണ്. ആ നില തുടരാൻ ജീവിച്ചിരിക്കുന്ന ആളുകൾക്കെ സാധിക്കു. എന്നായിരുന്നു ഉത്തരവിന് ആമുഖമായി കിം ജോങ് ഉൻ പറഞ്ഞത്. ആത്മഹത്യയ്‌ക്ക് തുനിയുന്ന പൗരന്മാർക്ക് സോഷ്യലിസ്റ്റ് തത്ത്വങ്ങളിൽ പുനർവിദ്യാഭ്യാസം ആവശ്യമാണെന്നാണ് കിമ്മിന്റെ വീക്ഷണം. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാണ് രാജ്യത്തെന്നും അമേരിക്കൻ യുദ്ധഭ്രാന്തന്മാരോട് ദിവസം തോറും രാജ്യം ശക്തമായി പോരാടുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതിനാൽ മുതലാളിത്തവിരുദ്ധ സിദ്ധാന്തത്തിനായി ശരിയായി സമർപ്പിക്കുന്നത് വരെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരെ പുനർവിദ്യാഭ്യാസ ക്യാമ്പിലേയ്‌ക്ക് അയക്കുമെന്നും ഉത്തരവിൽ പറയുന്നു.
വിഷാദരോഗികൾ തന്നെ അനുകരിക്കണമെന്നും യുഎസിനെതിരെ പോരാടാനുള്ള സമർപ്പണത്തിലൂടെയോ ഷാംപെയ്ൻ, കാവിയാർ എന്നിവയുടെ സഹായത്തോടെയോ ആശ്വാസം കണ്ടെത്തണമെന്നും കിം രഹസ്യമായി നിർദ്ദേശിച്ചു. നിങ്ങൾ രണ്ടുതവണ മാത്രമേ മരിക്കൂ എന്ന തന്റെ സന്ദേശത്തെ ശക്തിപ്പെടുത്തുന്ന ഒരു പുതിയ സ്‌പൈ ത്രില്ലർ സിനിമ കിം കമ്മീഷൻ ചെയ്തു. ‘കിമ്മിന്റെ വഴിയിൽ മരിക്കുന്നതുവരെ ജീവിക്കുക’ എന്ന പുതിയ മുദ്രാവാക്യത്തിനും കിം തുടക്കം കുറിച്ചു. ഉത്തര കൊറിയയിലുടനീളം ഇത് പരസ്യബോർഡുകളാക്കി പ്രദർശിപ്പിച്ചു.
ഉത്തരകൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഭക്ഷ്യക്ഷാമം അടക്കം രാജ്യത്ത് നിറഞ്ഞാടുകയാണ്. വാർത്താ മാദ്ധ്യമങ്ങൾക്ക് വിവരശേഖരണത്തിന് തടസ്സമള്ളതിനാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ അന്തർദേശീയ മാദ്ധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിൽ ഉത്തരകൊറിയയിലെ ജനങ്ങൾക്ക് വലിയ ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Sources:globalindiannews
world news
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ കുവൈറ്റ് സിറ്റിയിൽ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
Sources:christiansworldnews
world news
സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും അവിടെ പഠനശേഷം തൊഴില്‍ കണ്ടെത്തുകയും ചെയ്യാനായി ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും അപേക്ഷിക്കുന്നത്. ഏഴു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിക്ഷേപ തുക വര്‍ധിപ്പിച്ചത്.
സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള അര്‍ഹത നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിംഗ്സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി. നിക്ഷേപമായി 16 ലക്ഷം രൂപ കാണിക്കണമെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരന്‍ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുടിയേറ്റം പകുതിയായി കുറയ്ക്കുക എന്നതിന്റെ കൂടി ഭാഗമായാണ് ഇപ്പോല്‍ സ്റ്റുഡന്റ് വീസയില്‍ ഉള്‍പ്പെടെയുള്ള നിക്ഷേപത്തുക തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.
Sources:nerkazhcha
world news
Chinese Bible Distributor Sentenced to 5 Years in Prison
China — In April 2021, Chinese authorities arrested 10 Christians for selling and distributing Bibles in Hohhot, the capital city of Inner Mongolia — an autonomous region in northern China. Just last month, a judge sentenced one of these believers to prison.
Ban Yanhong was sentenced on April 15, 2024, to five years in prison for “illegal business operations,” or illegally selling and distributing Bibles to Christians in Inner Mongolia.
Ban Yanhong’s husband, Ji Heying, claimed that authorities charged his wife because they considered her to be a key figure in the group. Five of the original 10 Christians have been released on bail but could still face prosecution for their role in the Bible distributions. The other four Christians are awaiting their trial.
Originally, the 10 Hohhot Christians purchased the Bibles legally from a church in Nanjing associated with the Three-Self Patriotic Movement (TSPM). TSPM churches are the only legal churches in China and are controlled by the Communist government.
In Ban’s case, prosecutors argued that even though the Bibles were initially purchased legally in Nanjing, selling and distributing them in Inner Mongolia by unregistered house church members was illegal.
Sources:persecution
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം