Connect with us

world news

സൗദിയിലേക്കുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക്

Published

on

വിനോദസഞ്ചാരത്തിനായും ലോകത്തിന് മുന്നില്‍ മുഖം മിനുക്കാനും ഇറങ്ങിത്തിരിച്ച സൗദിയിലേക്ക് ക്രിസ്ത്യാനികളുടെ ഒഴുക്ക്. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യം എന്ന നിലയില്‍ ലോകത്ത് ഖ്യാതിയുള്ള സൗദി 2019 ല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നിലേക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ മലര്‍ക്കെ തുറന്നിട്ടപ്പോള്‍ ക്രിസ്ത്യാനികളില്‍ നിന്നുള്ള ഒരു ഒഴുക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

പതിറ്റാണ്ടുകളായി, സൗദി അറേബ്യയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും മക്കയിലേക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു. മുമ്പ് മറ്റ് മതങ്ങളെ പരസ്യമായി ആചരിക്കുന്നത് സൗദിയില്‍ വിലക്കിയിരുന്നു. സിന്തറ്റിക് ക്രിസ്മസ് ട്രീകള്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയവരെ ‘മന്ത്രവാദം’ ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുക പോലും ചെയ്തിട്ടുണ്ട്. എന്നാല്‍ നയം മാറ്റിയതോടെ സ്‌നാനം ചെയ്യപ്പെട്ട യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ പോും ഇവിടേയ്ക്ക് സഞ്ചാരികളായി എത്തുന്നു.

സൗദിയിലേക്കുള്ള ക്രിസ്ത്യന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് ശക്തമായതോടെ പുതിയ ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. യഹൂദ-ക്രിസ്ത്യന്‍ തിരുവെഴുത്തുകള്‍ ദൈവം പത്ത് കല്‍പ്പനകള്‍ വെളിപ്പെടുത്തുന്നുവെന്ന് വിവരിക്കുന്ന സീനായ് പര്‍വതത്തിന്റെ സ്ഥലം ഈജിപ്തല്ല സൗദി അറേബ്യയാണെന്ന് വാദിക്കുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. എന്നാല്‍ മുഖ്യധാരാ ചരിത്രകാരന്മാരും ബൈബിള്‍ പണ്ഡിതന്മാരും ഇതിനെ എതിര്‍ക്കുന്നു.

പതിനായിരക്കണക്കിന് സൗദികള്‍ അമേരിക്കയില്‍ പഠിച്ച 2000-കളുടെ തുടക്കം മുതലാണ് മതപരമായ യാഥാസ്ഥിതികത സൗദി അയച്ചുവിട്ടു തുടങ്ങിയത്. 2015-ല്‍, ഒരു പുതിയ രാജാവ് തന്റെ 29 വയസ്സുള്ള മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുടര്‍ച്ചാവകാശത്തിലേക്ക് ഉയര്‍ത്തി.

സൗദിയെ രാജ്യത്തെ ഒരു ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുമെന്നാണ് മുഹമ്മദ് രാജകുമാരന്‍ പ്രഖ്യാപിച്ചത്. അദ്ദേഹം സാമൂഹിക മാറ്റങ്ങളുടെ ഒരു വലിയ കൂടു തുറന്നുവിട്ടു. മതപരമായ പോലീസിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, വസ്ത്രധാരണ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ അയച്ചു, സ്ത്രീകളുടെ ഡ്രൈവിംഗ് നിരോധനം നീക്കി. ഇതിനൊപ്പം രാഷ്ട്രീയ അടിച്ചമര്‍ത്തലും ശക്തമാക്കി.

തന്നെ വെല്ലുവിളിച്ചേക്കാവുന്ന എല്ലാ സൗദി ശബ്ദങ്ങളെയും നിശബ്ദമാക്കി. 2018-ല്‍, ഇസ്താംബൂളിലെ സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ വിവാദം ഇപ്പോഴും തുടരുകയാണ്. രാജകുമാരനാണ് കൊലയ്ക്ക് ഉത്തരവിട്ടതെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം പോലും വിലയിരുത്തിയത്. എന്നാല്‍ അദ്ദേഹം കുറ്റം നിഷേധിച്ചു.

തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും മുഹമ്മദ് രാജകുമാരന്‍ തകര്‍ത്തു. രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനായി കായികമേഖലയില്‍ അടക്കം സൗദി അറേബ്യയുടെ എണ്ണ സമ്പത്ത് പുതിയ വഴികളില്‍ വിന്യസിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ ജനത ഏറെയുള്ള ഇസ്രായേലും ഈജിപ്തും വളരെക്കാലം മുമ്പ് ക്രിസ്ത്യന്‍ സഞ്ചാരികളെ സ്വാഗതം ചെയ്തിരുന്നു. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അവര്‍ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. അവരില്‍ പലരും അമേരിക്കന്‍ സുവിശേഷകരാണ്.

എന്നാല്‍ വിനോദസഞ്ചാരമേഖലയിലെ പുതിയ വിപണിയായിട്ടാണ് സൗദി അറേബ്യ മാറിയിരിക്കുന്നത്. പല ടൂര്‍ കമ്പനികളും ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കായി സൗദിയിലേക്ക് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു.
Sources:azchavattomonline

http://theendtimeradio.com

world news

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

Published

on

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം ഷാവോ കൗണ്ടിയിൽ നിന്നുള്ള ഫാ. ചി ഹുയിയനാണ് കാണാതായ വൈദികൻ. ഏപ്രിൽ 29- ന് ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകൗവിൽ – സമൂഹത്തിലെ പ്രൊഫ. ചെൻ ഹെകുനെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ഈ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മതസ്വാതന്ത്ര്യമില്ലാത്ത ചൈനയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡിംഗിലെ ഭൂഗർഭ കത്തോലിക്ക സമൂഹം. ഇപ്രകാരം കാണാതാകുന്നവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും പിന്നീട് അറിവായിട്ടില്ല. 1900-ൽ മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന ഡോങ്‌ലുവിലേക്കുള്ള തീർഥാടനവുമായി ബന്ധപ്പെട്ട് ബിഷപ്പ് ജിയാക്കോമോ സു ഷിമിൻ 1997-ൽ അറസ്റ്റിലായി. ബിഷപ് സു ഷിമിനെ പിന്നീട് 2003-ൽ ബാവോഡിംഗ് ആശുപത്രിയിൽ ഒരിക്കൽ കണ്ടിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് കൃത്യമായ വാർത്തകളൊന്നും ലഭിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

Published

on

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

Published

on

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി ഋഷി സുനക്.

മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വന്നു. ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഇതോടെ അനുമതി ഇല്ലാതാകും.

അതെസമയം ഡിപെൻഡന്റ് വിസ എടുത്ത് മാറ്റിയതോടെ യുകെയിലേക്ക് ജോലിക്കും പഠന വിസയും തേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. യുകെയിലെ 75-ലധികം സർവ്വകലാശാലകളിൽ നടത്തിയ ഒരു സർവേയെ അടിസ്ഥാനമാക്കി ഈവനിംഗ് സ്റ്റാൻഡേർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ ബിരുദാനന്തര ബിരുദ അപേക്ഷകളിൽ 88 ശതമാനം കുറവുണ്ടായതായി കാണിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും പ്രാബല്യത്തിൽ വന്നു. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തി. എന്നാൽ നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല.

അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും.

എന്നിരുന്നാലും, സ്‌കിൽഡ് വർക്കേഴ്‌സിന് യുകെ വാതിൽ തുറന്നിരിക്കുന്നു. വിദഗ്ധ തൊഴിലാളി വിസ, ആരോഗ്യ, പരിചരണ തൊഴിലാളി വിസകൾക്ക് പരിധിയില്ല. വ്യവസായ സംരംഭകർക്ക് യുകെയിൽ ബിസിനസുകൾ കണ്ടെത്തുന്നതിനോ സ്വയം സ്പോൺസർഷിപ്പ് ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനോ അനുമതി നൽകുന്നത് തുടരും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

Christian Persecution on the Rise in Latin America

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the...

us news12 hours ago

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ്...

world news12 hours ago

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം...

National12 hours ago

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ...

Travel12 hours ago

ലക്ഷദ്വീപിലേക്ക് അതിവേഗത്തിലെത്താം; ഏഴു മണിക്കൂർ യാത്ര, 650 രൂപ മാത്രം, വടക്കൻ കേരളത്തിനും കുതിപ്പേകാൻ പാസഞ്ചർ കപ്പൽ

മംഗളൂരു: ലക്ഷദ്വീപിലേക്കൊന്നു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആളുകളുണ്ടാകുമോ? പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപിലേക്ക് ഒന്ന് പോയിവരണമെങ്കിൽ കടമ്പകളേറെയാണ്. ഈ നൂലാമാലകളെല്ലാം പൂർത്തിയാക്കി കപ്പലിൽ ടിക്കറ്റിന് ശ്രമിക്കുമ്പോൾ ടിക്കറ്റ് കിട്ടാത്ത...

National1 day ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

Trending