world news
തടങ്കലിലാക്കിയ മെത്രാന്റെ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ നിക്കരാഗ്വേ ഭരണകൂടം പാർട്ടി പതാകകൾ ഉയർത്തി
![](https://theendtimenews.com/wp-content/uploads/2023/06/News-2023-06-29-12_16_54.jpg)
മതഗൽപ്പ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ മതഗൽപ്പ രൂപതയുടെ മെത്രാൻ റോളാണ്ടോ അൽവാരെസിന്റെ സ്ഥാനിക കത്തീഡ്രൽ ദേവാലയത്തിനു മുന്നിൽ രാജ്യത്തെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ പാർട്ടി പതാകകൾ ഉയർത്തി. ചുവപ്പും, കറുപ്പും നിറത്തിലുള്ള നാഷ്ണൽ ലിബറേഷൻ ഫ്രണ്ട് പാർട്ടിയുടെ പതാകകള്‍ കത്തീഡ്രൽ ദേവാലയത്തിന് മുന്നിൽ ഉയർത്തിയിരിക്കുന്നത് വലിയ പ്രതിഷേധത്തിന് വഴിതെളിയിച്ചിരിക്കുകയാണ്. രാജ്യത്തെ കത്തോലിക്ക സഭക്ക് നേരെയുള്ള ഭരണകൂട വേട്ടയാടലിന്റെ ഒടുവിലത്തെ തെളിവായാണ് ഈ സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കികാണുന്നത്.
2007 മുതൽ രാജ്യം ഭരിക്കുന്നത് ഒർട്ടേഗ ഭരണകൂടമാണ്. രാജ്യത്തെ കത്തോലിക്ക സഭക്കെതിരെ ഭരണകൂടത്തിന്റെ മറ്റൊരു പ്രകോപനമാണ് കത്തീഡ്രലിന് മുന്നില്‍ പതാക ഉയര്‍ത്തിയതിലൂടെ വെളിവായിരിക്കുന്നതെന്ന് “നിക്കരാഗ്വേ: എ പെർസിക്യൂട്ടഡ് ചർച്ച്?”, എന്ന റിപ്പോർട്ടിന്റെ രചയിതാവും ഗവേഷകയുമായ മാർത്ത പട്രീഷ്യ, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ വാർത്താ വിഭാഗത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന ഒരു പ്രദക്ഷിണവും അടുത്തിടെ ഭരണകൂടം റദ്ദാക്കിയെന്ന് അവർ ആരോപിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തിയതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ബിഷപ്പ് അൽവാരസിനെ ഭരണകൂടം ജയിലിൽ അടച്ചത്. 26 വർഷത്തേക്കും, നാലു മാസത്തേക്കുമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മാർച്ച് മാസത്തിനു ശേഷം ബിഷപ്പിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ പറ്റി വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയിലിൽ കഴിയുന്ന ആരും സുഖമായി കഴിയില്ല. തങ്ങളുടെ മെത്രാന് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന രൂപതയിലെ വൈദികരുടെ ആത്മവീര്യത്തെ കെടുത്താൻ വേണ്ടിയാണ് കൊടികൾ സ്ഥാപിക്കാൻ വേണ്ടിയുള്ള നടപടികൾ ഭരണകൂടം സ്വീകരിച്ചതെന്ന് മാർത്ത പട്രീഷ്യ പറഞ്ഞു.
രാജ്യത്ത് കത്തോലിക്ക സഭക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാനും, ബിഷപ്പ് അൽവാരെസിന്റെയും, തടങ്കലിൽ കഴിയുന്ന മൂന്നു വൈദികരുടെയും മോചനം സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ് മാർത്ത. മാർച്ച് 25 ബിഷപ്പ് അൽവാരസ്, സഹോദരനായ മാനുവലിനോടും, അദ്ദേഹത്തിന്റെ ഭാര്യ വിൽമയോടും ഒപ്പം മോഡേലോ ജയിലിൽ ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ഭരണകൂടം പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് സർക്കാർ സൃഷ്ടിച്ച ഒരു നാടകം ആണെന്നാണ് രാജ്യത്തുനിന്ന് പലായനം ചെയ്ത മനാഗ്വേ രൂപതയുടെ സഹായ മെത്രാൻ സിൽവിയോ പറയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested