world news
കാനഡയിൽ സ്റ്റുഡന്റ് വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമോ ?
ഇന്ത്യയില്‍ നിന്നടക്കം ഉപരിപഠനത്തിനായി വിമാനം കയറുന്ന വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമികയാണ്. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസയില്‍ കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഇത്തരം വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി കണക്കാക്കുന്നു. എന്നാല്‍ വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ കാനഡയില്‍ നിന്ന് പുറത്തുവരുന്നത്.
കാനഡയിലേക്ക് വിമാനം കയറുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉചിതമായ താമസ സൗകര്യം കണ്ടെത്തുക എന്നത്. വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം വ്യാപകമായതോടെ വീടുകള്‍ക്കുള്ള വാടകയും കുത്തനെ ഉയര്‍ന്നു. ചെറിയ സൗകര്യങ്ങളുള്ള ഒറ്റമുറികള്‍ക്ക് പോലും വലിയ വാടകയാണ് നല്‍കേണ്ടത്.
കുടിയേറ്റം വ്യാപകമായതോടെ വീടുകള്‍ കിട്ടാതായി. സ്വദേശികള്‍ക്ക് പോലും വാടക വീടുകള്‍ ലഭിക്കാനില്ലാത്ത അവസ്ഥ. കുടിയേറ്റ പ്രതിസന്ധിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ പ്രശ്‌ന പരിഹാരമായി കാനഡ തങ്ങളുടെ സ്റ്റുഡന്റ് വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ഭവന വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ഭവന ചെലവിന്റെ സമ്മര്‍ദ്ദമാണ് കാനഡ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ കുതിച്ചുയരുന്ന വിദേശ വിദ്യാര്‍ഥി വിസകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്’ അദ്ദേഹം പറഞ്ഞു.
2022 ലെ കണക്ക് പ്രകാരം 800,000 ലധികം വിദേശ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ 2,75,000 ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വലിയ വര്‍ധനവ് കാണിക്കുന്നത്. പത്തുവര്‍ഷം കൊണ്ട് കാനഡയിലേക്കുള്ള കുടിയേറ്റം പതിന്‍മടങ്ങായി വര്‍ധിച്ചുവെന്നും സര്‍ക്കാരും ഇതിന് അനുകൂലമായ നിലപാടായിരുന്നു ഇത്രയും കാലം സ്വീകരിച്ചിരുന്നതെന്നും സീന്‍ ഫ്രേസര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എങ്കിലും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.
അതേസമയം ഭവന വാടക രംഗത്തെ പ്രശ്‌നങ്ങള്‍ കാനഡയില്‍ രാഷ്ട്രീയ പ്രശ്‌നമായും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ഭവന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും പരിഹാരത്തിന് ഉചിതമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആരോപണം. 2025 ല്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് പോവുമോ എന്നതാണ് മലയാളികളടക്കമുള്ള വിദ്യാര്‍ഥികളും ഉറ്റുനോക്കുന്നത്.
Sources:globalindiannews
world news
മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം
മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
Sources:azchavattomonline.com
world news
നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്
ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി ഋഷി സുനക്.
മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വന്നു. ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഇതോടെ അനുമതി ഇല്ലാതാകും.
അതെസമയം ഡിപെൻഡന്റ് വിസ എടുത്ത് മാറ്റിയതോടെ യുകെയിലേക്ക് ജോലിക്കും പഠന വിസയും തേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. യുകെയിലെ 75-ലധികം സർവ്വകലാശാലകളിൽ നടത്തിയ ഒരു സർവേയെ അടിസ്ഥാനമാക്കി ഈവനിംഗ് സ്റ്റാൻഡേർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ ബിരുദാനന്തര ബിരുദ അപേക്ഷകളിൽ 88 ശതമാനം കുറവുണ്ടായതായി കാണിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി.
അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും പ്രാബല്യത്തിൽ വന്നു. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തി. എന്നാൽ നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല.
അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും.
എന്നിരുന്നാലും, സ്‌കിൽഡ് വർക്കേഴ്‌സിന് യുകെ വാതിൽ തുറന്നിരിക്കുന്നു. വിദഗ്ധ തൊഴിലാളി വിസ, ആരോഗ്യ, പരിചരണ തൊഴിലാളി വിസകൾക്ക് പരിധിയില്ല. വ്യവസായ സംരംഭകർക്ക് യുകെയിൽ ബിസിനസുകൾ കണ്ടെത്തുന്നതിനോ സ്വയം സ്പോൺസർഷിപ്പ് ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനോ അനുമതി നൽകുന്നത് തുടരും.
Sources:azchavattomonline.com
world news
കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. മെയ് 13 -ന് നടന്ന ആക്രമണത്തിൽ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും വീടുകൾക്ക് തീയിടുകയും ചെയ്തു.
പ്രദേശത്തെ സമാധാനം തകർക്കാനും പ്രദേശവാസികളിൽ ഭയം നിറയ്ക്കാനും ആണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെത്തുടർന്ന് എ.ഡി.എഫ് ഭീകരർ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ ആക്രമണം നിരവധി ആളുകളെയാണ് ഭവനരഹിതരാക്കിയത്. എ. ഡി.എഫ് വിമതരുടെ ക്രൂരവും പ്രാകൃതവുമായ നടപടികൾ ഒരിക്കൽ സമാധാനപരമായിരുന്ന ഗ്രാമത്തെ ഭയത്തിന്റെ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ബെനിയിലെ ഒരു കത്തോലിക്ക ബിഷപ്പ് ആക്രമണത്തെ അപലപിക്കുകയും സമൂഹത്തിൽ പ്രവേശിക്കുന്ന അപചയത്തെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.
“മനുഷ്യ ജീവനോടും അന്തസ്സിനോടും ഈ തീവ്രവാദികൾ കാണിക്കുന്ന ധിക്കാരപരമായ അവഗണന, ഇത്തരം ക്രൂരമായ അക്രമങ്ങളിൽ നിന്ന് നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷാ നടപടികളുടെയും ശക്തമായ തീവ്രവാദ വിരുദ്ധ ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പുവരുത്തുന്നതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഗ്രാമവാസികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസത്തിനും സങ്കൽപ്പിക്കാനാവാത്ത ദുരന്തങ്ങൾക്കിടയിൽ അവരുടെ ജീവിതം പുന:നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിനും തെളിവാണ്.” – ബിഷപ്പ് വെളിപ്പെടുത്തി.
ഏപ്രിൽ 11- ന് ബെന്നിക്ക് സമീപം ഏഴ് പേരെ കൊലപ്പെടുത്തിയതിന് ഒരു മാസത്തിന് ശേഷമാണ് എൻഡിമോയിൽ എ.ഡി.എഫ് ആക്രമണം നടത്തുന്നത്. കോംഗോ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണെങ്കിലും, 100-ലധികം ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം പതിവാണ്. 2018-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുകയും മേഖലയിലുടനീളം ശരീഅത്ത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത എ.ഡി.എഫ് പലപ്പോഴും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലുകയും ചെയ്യുന്നു.
Sources:azchavattomonline.com
-
us news11 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news12 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news12 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news11 months ago
ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍