world news
പാക്കിസ്ഥാനില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന് പിന്നാലെ മതാന്തര സൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ച് സര്‍ക്കാര്‍
![](https://theendtimenews.com/wp-content/uploads/2023/09/Pakistan.jpg)
ഇസ്ലാമാബാദ്: നൂറുകണക്കിന് ക്രൈസ്തവരെ പലായനത്തിലേക്ക് നയിച്ച ക്രൈസ്തവ വിരുദ്ധ ആക്രമണത്തിനു പിന്നാലേ പാക്കിസ്ഥാനില്‍ വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മതാന്തര സൗഹാര്‍ദ്ദ സമ്മേളനം. ഇക്കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിലെ റിലീജിയസ് അഫയേഴ്സ് വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കള്‍ക്ക് പുറമേ, വിദേശ നയതന്ത്ര പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്തു. മതനിന്ദ ആരോപിച്ച് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം ജരന്‍വാലയിലെ ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമ്മേളനം വിളിച്ചു കൂട്ടിയത്.
വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനും, പരിഹരിക്കുന്നതിനുമായി ദേശീയ പാഠ്യപദ്ധതിയിലും, സാമുദായിക സമാധാനപാലനത്തിലും മതാന്തര വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്നു സമ്മേളനത്തില്‍ പങ്കെടുത്ത മതനേതാക്കള്‍ സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. ജരന്‍വാല നഗരത്തിലെ രണ്ട് ക്രൈസ്തവര്‍ ഖുറാന്‍ നിന്ദിച്ചുവെന്നാരോപിച്ചുകൊണ്ട് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം നിരവധി ദേവാലയങ്ങളും, ക്രിസ്ത്യന്‍ വീടുകളും തകര്‍ത്തിരിന്നു. ജരന്‍വാല സംഭവത്തില്‍ മുഴുവന്‍ രാഷ്ട്രവും ക്രിസ്ത്യാനികള്‍ക്കൊപ്പമുണ്ടെന്നു റിലീജിയസ് അഫയേഴ്സ് മന്ത്രി അനീക്ക് അഹ്മദ് പറഞ്ഞു.
വിവിധ മതങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു സ്വീകാര്യതയുടെ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും, എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതികളിലേക്ക് മതാന്തര വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് എടുത്തു പറയുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ലഹളകളും, വിദ്വേഷ കുറ്റകൃത്യങ്ങളും തടയുവാന്‍ നിയമ പാലക സംവിധാനങ്ങള്‍ തങ്ങളുടെ ശ്രമങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ജരന്‍വാലയില്‍ സംഭവിച്ചത് ഇനി സംഭവിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിനിരയായ ഓരോ ക്രിസ്ത്യന്‍ കുടുംബത്തിനും പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് 20 ലക്ഷം റുപ്പീസ് ($6,751.05) ദുരിതാശ്വാസമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളില്‍ നിന്നുള്ള 24 പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മതസൗഹാര്‍ദ്ദ കമ്മിറ്റി രൂപീകരിക്കുവാന്‍ പാകിസ്ഥാനി ഉലെമാ കൗണ്‍സിലും, ചര്‍ച്ച് ഓഫ് പാകിസ്ഥാനും തീരുമാനിച്ചിരിക്കുകയാണ്. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, സെന്റ് പോള്‍ കത്തോലിക്ക ദേവാലയം എന്നിവ കൂടാതെ മൂന്ന്‍ ചെറു ദേവാലയങ്ങളും, ക്രിസ്ത്യന്‍ സെമിത്തേരിയും, നിരവധി ക്രിസ്ത്യന്‍ ഭവനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന്‍ നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested