Connect with us

world news

ചരിത്രം സൃഷ്ടിച്ച് ​ഗവേഷകർ; അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം പിറന്നു

Published

on

അണ്ഡവും ബീജവും കൂടിച്ചേരുന്ന ബീജസങ്കലനം വഴിയാണ്‌ ഭ്രൂണമുണ്ടാകുന്നത്‌. എന്നാൽ, ബീജസങ്കലനമില്ലാതെതന്നെ ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നു ഒരുസംഘം ഗവേഷകർ.

മൂലകോശങ്ങളുപയോഗിച്ച് 14 ദിവസം വളർച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇസ്രയേലിലെ വീസ്‍മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. ഭ്രൂണഗവേഷണരംഗത്ത് വളർച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിർമിക്കുന്നത് ഇതാദ്യമാണ്.

ബീജസങ്കലനം നടന്നുകഴിഞ്ഞുള്ള ആദ്യ ആഴ്ചകളിലെ ഭ്രൂണവളർച്ചയുടെ ഘട്ടങ്ങൾ മനസ്സിലാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. “മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക്‌ ബോക്സാണ് ലഭിച്ചിരിക്കുന്നത്. ഇനിയും ഏറെ ചുരുളഴിയാനുണ്ട്.” -ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ജാക്കോബ് ഹന്ന പറഞ്ഞു.

നിയമപരമായ തടസ്സം

ഗവേഷണങ്ങൾക്കായി കൃത്രിമഭ്രൂണം നിർമിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാൽ, മിക്കരാജ്യങ്ങളിലും പരീക്ഷണശാലകളിൽ 14 ദിവസം മാത്രമേ ഭ്രൂണം വളർത്താൻ പാടുള്ളൂ. തുടർഗവേഷണങ്ങൾക്ക് നിയമനിർമാണം വേണ്ടിവരും.

അമ്മയുടെ ഗർഭപാത്രത്തിൽ കൃത്രിമഭ്രൂണം നിക്ഷേപിക്കുന്നതും അതുവഴിയുള്ള ഗർഭധാരണവും നിയമവിരുദ്ധമാണ്.

മനുഷ്യ മൂലകോശത്തിൽനിന്നുള്ള ഭ്രൂണമാതൃകകളുടെ നിർമാണത്തിലും ഉപയോഗത്തിലും വ്യക്തമായ നിയന്ത്രണവും മാർഗനിർദേശവും ആവശ്യമാണെന്നാണ് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ പ്രൊഫ ജയിംസ് ബ്രിസ്‌കോയുടെ അഭിപ്രായം.

നേട്ടം

ഗർഭച്ഛിദ്രത്തിന്റെ കാരണങ്ങൾ കണ്ടെത്താനും തടയാനും കഴിയും
ഗർഭകാലത്തുപയോഗിക്കുന്ന മരുന്നുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാം
ഇൻവിട്രോ ഫേർട്ടിലൈസേഷന്റെ(ഐ.വി.എഫ്.) വിജയനിരക്ക് മെച്ചപ്പെടുത്താം
കോശവളർച്ച, അവയവവളർച്ച എന്നിവയെക്കുറിച്ച് പഠിക്കാം
പാരമ്പര്യ ജനിതകവൈകല്യങ്ങളെക്കുറിച്ച് പഠിക്കാനും അതുതടയാനുള്ള മാർഗങ്ങൾ അവലംബിക്കാനുമാകും
മുൻകാലപഠനങ്ങൾ

ചുണ്ടെലിയുടെ മൂലകോശമുപയോഗിച്ച് വികസിച്ച മസ്തിഷ്കം, മിടിക്കുന്ന ഹൃദയം, കുടൽ എന്നിവയുള്ള ഭ്രൂണങ്ങൾ വികസിപ്പിച്ചു
ചൈനീസ് ശാസ്ത്രജ്ഞർ പെൺകുരങ്ങുകളിൽ സിന്തറ്റിക് ഭ്രൂണം വിജയകരമായി ഘടിപ്പിച്ചു. പക്ഷേ, വളർച്ച ഉണ്ടായില്ല.
മൂലകോശങ്ങളുപയോഗിച്ച് ലോകത്തെ ആദ്യ കൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്തത് യു.എസിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞർ. പക്ഷേ, അവയിലെ കോശങ്ങൾക്ക് പൂർണവളർച്ചയില്ലായിരുന്നു.
മൂലകോശങ്ങൾ

ഏതുകോശമായും മാറാൻശേഷിയുള്ള അടിസ്ഥാനകോശങ്ങളാണിവ. എംബ്രിയോണിക് സ്റ്റെംസെൽ, അഡൽറ്റ് സ്റ്റെംസെൽ എന്നിങ്ങനെ രണ്ടു മൂലകോശങ്ങളാണുള്ളത്.

കുറച്ച് മൂലകോശങ്ങൾ അഥവാ സ്റ്റെംസെല്ലുകൾ ഗവേഷകർ തിരഞ്ഞെടുത്തു. അതിലേക്ക് ചില രാസഘടകങ്ങൾ ചേർത്തു.

ഈ മൂലകോശങ്ങളിൽനിന്ന് ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന നാലുതരം കോശങ്ങൾ രൂപപ്പെട്ടു.

a. എപ്പിബ്ലാസ്റ്റ് -ശിശുവായി രൂപാന്തരം പ്രാപിക്കുന്നവ

b. ട്രോഫോബ്ലാസ്റ്റ് (ലാക്കുന കാവിറ്റിയടക്കം) -പ്ലാസന്റയായി മാറുന്ന കോശങ്ങളാണിവ (അമ്മയിൽനിന്ന്‌ രക്തത്തിലൂടെ കുഞ്ഞിന് പോഷകങ്ങളെത്തുന്നത് പ്ലാസന്റവഴിയാണ്

c. ഹൈപ്പോബ്ലാസ്റ്റ് -അവയവരൂപവത്‌കരണത്തിന് സഹായിക്കുന്നു

d. എക്സ്‌ട്രാ എംബ്രിയോണിക് മീസോഡേം-ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരത്തിന്റെ സാന്നിധ്യം

3. ഇവയിൽനിന്ന് 120-ലധികം കോശങ്ങളെ പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ച് ഗവേഷകർ കാത്തിരുന്നു.

4. ഇതിൽ ഒരുശതമാനം വളരെ പെട്ടെന്നുതന്നെ മനുഷ്യഭ്രൂണത്തിനു സമാനമായ ഘടനയായി രൂപപ്പെട്ടു. 14 ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനയിൽ ഹ്യൂമൺ കോറിയോണിക് ഗോണാഡോട്രോഫിൻ(എച്ച്.സി.ജി.) എന്ന ഹോർമോണിന്റെ സാന്നിധ്യം ഭ്രൂണത്തിൽ തെളിഞ്ഞു. ഗർഭം സ്ഥിരീകരിക്കാനുള്ള പരിശോധനകൾക്കാധാരമായ ഹോർമോണാണിത്.
Sources:azchavattomonline

http://theendtimeradio.com

world news

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

Published

on

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരുദേവാലയങ്ങളും. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ചു വീടുകൾ തകർന്നു. മ്യാന്മറിലെ കലായ് രൂപതയുടെ കീഴിലുള്ള ഒരു ദേവാലയവും ആക്രമിക്കപ്പെട്ടവയിൽപെടും. ഇവിടെയുണ്ടായിരുന്ന ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജൻസി അറിയിച്ചു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാന്മറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ 86 % ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ടെന്നും ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, ഈ പ്രദേശത്തുള്ള വർഗീയന്യൂനപക്ഷങ്ങൾ പ്രതിരോധനിരയോടു ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാൽ അതേസമയം മ്യാന്മറിലെ സൈന്യം, സാധാരണ ജനങ്ങളുടെ വീടുകളും സ്കൂളുകളും ദൈവാലയങ്ങളും തകർക്കുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതി വഷളാക്കുകയും ചെയ്തുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയും ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ചിൻ സംസ്ഥാനത്ത്, പ്രതിരോധസേന നിർണ്ണായകമായ ക്യിന്ദ്വേ നഗരം പിടിച്ചെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ കേന്ദ്രസർക്കാരിനെതിരെ പോരാടിവന്നിരുന്ന വർഗന്യൂനപക്ഷസേന നിലവിലെ സംഘർഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആക്രമങ്ങൾ സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് സാഗയിങ് പ്രദേശത്തുള്ളവരെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

Published

on

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി പ്രധാനമന്ത്രി ഋഷി സുനക്.

മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വന്നു. ഭർത്താവിനെയോ ഭാര്യയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഇതോടെ അനുമതി ഇല്ലാതാകും.

അതെസമയം ഡിപെൻഡന്റ് വിസ എടുത്ത് മാറ്റിയതോടെ യുകെയിലേക്ക് ജോലിക്കും പഠന വിസയും തേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. യുകെയിലെ 75-ലധികം സർവ്വകലാശാലകളിൽ നടത്തിയ ഒരു സർവേയെ അടിസ്ഥാനമാക്കി ഈവനിംഗ് സ്റ്റാൻഡേർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024 സെപ്റ്റംബറിൽ ബിരുദാനന്തര ബിരുദ അപേക്ഷകളിൽ 88 ശതമാനം കുറവുണ്ടായതായി കാണിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൊത്തത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും പ്രാബല്യത്തിൽ വന്നു. സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തി. എന്നാൽ നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല.

അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും.

എന്നിരുന്നാലും, സ്‌കിൽഡ് വർക്കേഴ്‌സിന് യുകെ വാതിൽ തുറന്നിരിക്കുന്നു. വിദഗ്ധ തൊഴിലാളി വിസ, ആരോഗ്യ, പരിചരണ തൊഴിലാളി വിസകൾക്ക് പരിധിയില്ല. വ്യവസായ സംരംഭകർക്ക് യുകെയിൽ ബിസിനസുകൾ കണ്ടെത്തുന്നതിനോ സ്വയം സ്പോൺസർഷിപ്പ് ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്നതിനോ അനുമതി നൽകുന്നത് തുടരും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

Published

on

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. മെയ് 13 -ന് നടന്ന ആക്രമണത്തിൽ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും വീടുകൾക്ക് തീയിടുകയും ചെയ്തു.

പ്രദേശത്തെ സമാധാനം തകർക്കാനും പ്രദേശവാസികളിൽ ഭയം നിറയ്ക്കാനും ആണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെത്തുടർന്ന് എ.ഡി.എഫ് ഭീകരർ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ ആക്രമണം നിരവധി ആളുകളെയാണ് ഭവനരഹിതരാക്കിയത്. എ. ഡി.എഫ് വിമതരുടെ ക്രൂരവും പ്രാകൃതവുമായ നടപടികൾ ഒരിക്കൽ സമാധാനപരമായിരുന്ന ഗ്രാമത്തെ ഭയത്തിന്റെ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ബെനിയിലെ ഒരു കത്തോലിക്ക ബിഷപ്പ് ആക്രമണത്തെ അപലപിക്കുകയും സമൂഹത്തിൽ പ്രവേശിക്കുന്ന അപചയത്തെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.

“മനുഷ്യ ജീവനോടും അന്തസ്സിനോടും ഈ തീവ്രവാദികൾ കാണിക്കുന്ന ധിക്കാരപരമായ അവഗണന, ഇത്തരം ക്രൂരമായ അക്രമങ്ങളിൽ നിന്ന് നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷാ നടപടികളുടെയും ശക്തമായ തീവ്രവാദ വിരുദ്ധ ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പുവരുത്തുന്നതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഗ്രാമവാസികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസത്തിനും സങ്കൽപ്പിക്കാനാവാത്ത ദുരന്തങ്ങൾക്കിടയിൽ അവരുടെ ജീവിതം പുന:നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിനും തെളിവാണ്.” – ബിഷപ്പ് വെളിപ്പെടുത്തി.

ഏപ്രിൽ 11- ന് ബെന്നിക്ക് സമീപം ഏഴ് പേരെ കൊലപ്പെടുത്തിയതിന് ഒരു മാസത്തിന് ശേഷമാണ് എൻഡിമോയിൽ എ.ഡി.എഫ് ആക്രമണം നടത്തുന്നത്. കോംഗോ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണെങ്കിലും, 100-ലധികം ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം പതിവാണ്. 2018-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുകയും മേഖലയിലുടനീളം ശരീഅത്ത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത എ.ഡി.എഫ് പലപ്പോഴും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലുകയും ചെയ്യുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National17 hours ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

National17 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു...

world news18 hours ago

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ്...

world news18 hours ago

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി...

world news18 hours ago

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു....

Trending