Connect with us

Travel

റീചാര്‍ജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനവുമായി ഖത്തർ എഞ്ചിനീയര്‍; വര്‍ഷാവസാനത്തോടെ റോഡിലിറങ്ങും

Published

on

ദോഹ: ഇലക്ട്രോണിക് വാഹന മേഖലയില്‍ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയര്‍. വാഹനം ഒരിടത്ത് നിര്‍ത്തിയിട്ട് ബാറ്ററി റീചാര്‍ജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബാറ്ററി സ്വയം റീചാര്‍ജ് ചെയ്യപ്പെടും. കഴിഞ്ഞ ദിവസം ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ച നൂതനമായ ഈ ഇലക്ട്രിക് വാഹനം മേഖലയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍.

എഞ്ചിനീയറിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള ഖത്തര്‍ പൗരന്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമിയുടേതാണ് ഈ കണ്ടെത്തല്‍. 1983 മുതല്‍ താന്‍ ഈ സ്വപ്‌ന പദ്ധതിക്ക് പിറകിലായിരുന്നുവെന്ന് ഖത്തര്‍ എനര്‍ജിയില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ ഡോ. അല്‍ നഈമി പറയുന്നു. വാഹനത്തിന്റെ പ്രാഥമിക മാതൃകാ ഡിസൈന്‍ നേരത്തേ തന്നെ വികസിപ്പിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.

എന്നാല്‍ പദ്ധതി വെളിച്ചം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന തിരിച്ചറിവാണ് പാതിവഴിയില്‍ നിര്‍ത്തിവച്ച പദ്ധതി പുനരാരംഭിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. കാരണം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ പരിമിതിയെന്നത് ദീര്‍ഘദൂരം യാത്ര ചെയ്യണമെങ്കില്‍ വഴിയില്‍ ഏറെ നേരം ബാറ്ററി റീചാര്‍ജ്ജ് ചെയ്യുന്നതിനായി നിര്‍ത്തിയിടണം എന്നതാണ്. എന്നാല്‍ ഈ തടസ്സം ഇല്ലാതെയാക്കാന്‍ തന്റെ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള ഖത്തറിന്റെ കഴിവ് ഒരിക്കല്‍ കൂടി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് തനിക്ക് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വാഹനത്തിന്റെ ബാറ്ററി ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ റീചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് സവിശേഷത. തന്റെ വാഹനത്തിന് മറ്റു ഇലക്ട്രോണിക് വാഹനങ്ങളിലേതു പോലെ രണ്ട് ബാറ്ററികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാറ്ററിയിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ അത് സ്വയം റീചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കും. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു മോട്ടോറുമായി കേബിളിലൂടെ ബാറ്ററിയെ ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു ചാര്‍ജറും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാറ്ററിയില്‍ നിന്ന് മോട്ടോറിലേക്കും തിരിച്ച് മോട്ടോറില്‍ നിന്ന് ചാര്‍ജര്‍ വഴി വീണ്ടും ബാറ്ററിയിലേക്ക് വൈദ്യുതി പ്രവഹിച്ചുകൊണ്ടേയിരിക്കും.

ഒരു സാധാരണ കാര്‍ പുതിയ മാതൃകയിലേക്ക് മാറ്റുന്നതിന് ഏകദേശം 5,000 റിയാല്‍ ചിലവ് വരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ധനം, എഞ്ചിന്‍ ഓയില്‍ തുടങ്ങിയ ചെലവുകള്‍ പരിഗണിച്ചാല്‍ ഇത് വലിയ തുകയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയാലുടന്‍ തന്റെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ഡോ. അല്‍ നഈമി. വര്‍ഷാവസാനത്തോടെ തന്റെ വാഹനം റോഡ് ടെസ്റ്റ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ റോഡ് ടെസ്റ്റ് നടത്തുന്നതിന് മുമ്പ് ആവശ്യമായ ഇന്‍ഷൂറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ തന്റെ ഫാക്ടറിയില്‍ വച്ച് ഒരു വാഹനം പുതിയ രീതിയിലേക്ക് മാറ്റാന്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുന്നുണ്ട്. ആവശ്യത്തിന് നിക്ഷേപം ലഭിക്കുന്ന മുറയ്ക്ക് വ്യാവസായികാടിസ്ഥാനത്തിലേക്ക് നിര്‍മാണം മാറ്റും. അതിനായി വലിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും വേണം. അതിനായി കൂടുതല്‍ നിക്ഷേപം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമി. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ വാഹനം പരിവര്‍ത്തനം ചെയ്യാനുള്ള ചെലവ് കുറയ്ക്കാനുമാവും. തന്റെ പുതിയ കണ്ടുപിടുത്തം ഖത്തറിന്റെ വ്യവസായ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.


Sources:azchavattomonline

http://theendtimeradio.com

Travel

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

Published

on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

Published

on

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Travel

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

Published

on

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇ-ചെല്ലാന്‍റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്‍റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505, വെബ്‌സൈറ്റ്:, https://echallan.parivahan.gov.in, ഇ- മെയിൽ: [email protected]. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിലാസത്തിൽ ബന്ധപ്പെടാം- Email: [email protected].

തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം:

വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

ഇ-ചെല്ലാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

സന്ദേശം വ്യാജമാണെന്നു തോന്നിയാൽ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഒരു സന്ദേശവും അക്കൗണ്ട് വിവരങ്ങളോ പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫോണിലോ കംപ്യൂട്ടറിലോ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ കാരണമാകാം.

തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റാളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ “1930′ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. www.cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news6 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National6 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news6 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news6 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending