Travel
റീചാര്‍ജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനവുമായി ഖത്തർ എഞ്ചിനീയര്‍; വര്‍ഷാവസാനത്തോടെ റോഡിലിറങ്ങും
ദോഹ: ഇലക്ട്രോണിക് വാഹന മേഖലയില്‍ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയര്‍. വാഹനം ഒരിടത്ത് നിര്‍ത്തിയിട്ട് ബാറ്ററി റീചാര്‍ജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബാറ്ററി സ്വയം റീചാര്‍ജ് ചെയ്യപ്പെടും. കഴിഞ്ഞ ദിവസം ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ച നൂതനമായ ഈ ഇലക്ട്രിക് വാഹനം മേഖലയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണിപ്പോള്‍.
എഞ്ചിനീയറിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള ഖത്തര്‍ പൗരന്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമിയുടേതാണ് ഈ കണ്ടെത്തല്‍. 1983 മുതല്‍ താന്‍ ഈ സ്വപ്‌ന പദ്ധതിക്ക് പിറകിലായിരുന്നുവെന്ന് ഖത്തര്‍ എനര്‍ജിയില്‍ നിന്ന് വിരമിച്ച എഞ്ചിനീയര്‍ ഡോ. അല്‍ നഈമി പറയുന്നു. വാഹനത്തിന്റെ പ്രാഥമിക മാതൃകാ ഡിസൈന്‍ നേരത്തേ തന്നെ വികസിപ്പിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
എന്നാല്‍ പദ്ധതി വെളിച്ചം കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന തിരിച്ചറിവാണ് പാതിവഴിയില്‍ നിര്‍ത്തിവച്ച പദ്ധതി പുനരാരംഭിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. കാരണം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ പരിമിതിയെന്നത് ദീര്‍ഘദൂരം യാത്ര ചെയ്യണമെങ്കില്‍ വഴിയില്‍ ഏറെ നേരം ബാറ്ററി റീചാര്‍ജ്ജ് ചെയ്യുന്നതിനായി നിര്‍ത്തിയിടണം എന്നതാണ്. എന്നാല്‍ ഈ തടസ്സം ഇല്ലാതെയാക്കാന്‍ തന്റെ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള ഖത്തറിന്റെ കഴിവ് ഒരിക്കല്‍ കൂടി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് തനിക്ക് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വാഹനത്തിന്റെ ബാറ്ററി ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ റീചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമില്ലെന്നതാണ് സവിശേഷത. തന്റെ വാഹനത്തിന് മറ്റു ഇലക്ട്രോണിക് വാഹനങ്ങളിലേതു പോലെ രണ്ട് ബാറ്ററികളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാറ്ററിയിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ അത് സ്വയം റീചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കും. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു മോട്ടോറുമായി കേബിളിലൂടെ ബാറ്ററിയെ ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു ചാര്‍ജറും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാറ്ററിയില്‍ നിന്ന് മോട്ടോറിലേക്കും തിരിച്ച് മോട്ടോറില്‍ നിന്ന് ചാര്‍ജര്‍ വഴി വീണ്ടും ബാറ്ററിയിലേക്ക് വൈദ്യുതി പ്രവഹിച്ചുകൊണ്ടേയിരിക്കും.
ഒരു സാധാരണ കാര്‍ പുതിയ മാതൃകയിലേക്ക് മാറ്റുന്നതിന് ഏകദേശം 5,000 റിയാല്‍ ചിലവ് വരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ധനം, എഞ്ചിന്‍ ഓയില്‍ തുടങ്ങിയ ചെലവുകള്‍ പരിഗണിച്ചാല്‍ ഇത് വലിയ തുകയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ നേടിയാലുടന്‍ തന്റെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ഡോ. അല്‍ നഈമി. വര്‍ഷാവസാനത്തോടെ തന്റെ വാഹനം റോഡ് ടെസ്റ്റ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ റോഡ് ടെസ്റ്റ് നടത്തുന്നതിന് മുമ്പ് ആവശ്യമായ ഇന്‍ഷൂറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ തന്റെ ഫാക്ടറിയില്‍ വച്ച് ഒരു വാഹനം പുതിയ രീതിയിലേക്ക് മാറ്റാന്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കുന്നുണ്ട്. ആവശ്യത്തിന് നിക്ഷേപം ലഭിക്കുന്ന മുറയ്ക്ക് വ്യാവസായികാടിസ്ഥാനത്തിലേക്ക് നിര്‍മാണം മാറ്റും. അതിനായി വലിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുകയും വേണം. അതിനായി കൂടുതല്‍ നിക്ഷേപം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഡോ. അദ്നാന്‍ ഫഹദ് അല്‍ റംസാനി അല്‍ നഈമി. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ വാഹനം പരിവര്‍ത്തനം ചെയ്യാനുള്ള ചെലവ് കുറയ്ക്കാനുമാവും. തന്റെ പുതിയ കണ്ടുപിടുത്തം ഖത്തറിന്റെ വ്യവസായ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline
Travel
കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ
അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. കുമരകം
കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകൾ തന്നെയാണ് കുമരകത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം തന്നെ മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.
റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയെത്താറുണ്ട്. ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. തീർച്ചയായും കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് കുമരകത്തെ വിശേഷിപ്പിക്കാം. കോട്ടയം ടൗണിൽ നിന്ന് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ കുമരകത്ത് എത്താം.
2. താഴത്തങ്ങാടി ജുമാ മസ്‌ജിദ്
കേരളത്തില്‍ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദീനാറിന്റെ പുത്രനായ ഹബീബ് ഇബ്ൻ മാലിക് ദീനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥലം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.
3. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം
ഭരണങ്ങാനം ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതുകൊണ്ട് തന്നെയാണ് ഇവിടം വളരെക്കാലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. വാഗമൺ പോകുന്നവർക്ക് ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്. കോട്ടയം ടൗണിൽ നിന്ന് 30 കിലോ മീറ്റർ വരും റോഡു മാർഗം ഭരണങ്ങാനത്ത് എത്താൻ.
4. വൈക്കം ക്ഷേത്രവും കായലും
എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ജനിച്ചത് വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ്.
5. ഇലവീഴാ പൂഞ്ചിറ
കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ്. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു ആറ് കി മീ അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. നാല് കി മീ ഓഫ്‌റോഡ് ആണ്. ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇലപൊഴിയും കാടുകളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മേലുകാവ് വില്ലേജിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇലവീഴാ പൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കാണാം.
6. അയ്യൻപാറ
കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്. പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു. രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്പോത്തോടൊപ്പവും അല്ലാതെയും ആളുകൾ എത്തുന്നു. ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങൾ തുടങ്ങിയവ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും.
7. വല്യച്ഛൻ മല
ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്. അടിവാരത്തു നിന്ന് കാൽനട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ വരെ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന് ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയിൽ ചിലവഴിക്കുന്നതിലൂടെ സാധിക്കും. വാഗമൺ സഞ്ചാരികൾക്ക് ഇവിടെയും സഞ്ചരിച്ച് പോകാവുന്നതാണ്.
8. ഇല്ലിക്കൽ കല്ല്
ഈ സ്ഥലം മുൻപ് അധികം ആർക്കും അറിവുണ്ടായിരുന്നില്ല. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കൽകല്ല് സ്ഥിതി ചെയ്യുന്നത് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. വാഗമൺ, തേക്കടി സഞ്ചരിക്കുന്നവർക്ക് ഇവിടെയെത്താനും പ്രയാസമുണ്ടാകില്ല. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
9. പൂഞ്ഞാര്‍ കൊട്ടാരം
കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവവുമാണ്. കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം.
10. കോട്ടത്താവളം
പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു. കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് കോട്ടത്താവളം ഉള്ളത്. വാഗമൺ യാത്ര നടത്തുന്നവർക്ക് ഇവിടവും കണ്ട് മടങ്ങാവുന്നതാണ്.
11. മാർമല അരുവി വെള്ളച്ചാട്ടം
കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മാർമല അരുവി വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.
12. മാംഗോ മെഡോസ് പാർക്ക്
ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.
13. നീണ്ടൂർ ജെ യെസ് ഫാം
അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ജെ യെസ് ഫാം അവസരം നൽകുന്നു. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം. ഫാം ടൂറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തി ആണ് ജെ യെസ് ഫാം പ്രവർത്തിക്കുന്നത്. വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്.
14. മേട
പണ്ട് കാലത്ത് കാർഷിക ഉപകരണങ്ങളും നെല്ലും സൂക്ഷിക്കാൻ നിർമ്മിച്ച മേടയ്ക്ക് 200 വർഷം പഴക്കമുണ്ട്. ഇന്നും പഴമയുടെ തനിമ കാത്തുസൂക്ഷിച്ചു മേട നിലനിൽക്കുന്നു. രണ്ടു വശങ്ങളിലും വിശാലമായ പാടശേഖരങ്ങളും അപകടം ഇല്ലാതെ ശുദ്ധമായ തെളിനീരിൽ കുളിക്കാൻ ശുദ്ധ ജലം നിറഞ്ഞ തോടും ഉണ്ട്. മേട സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ പൈകയിൽ നിന്ന് അഞ്ച് കി മീ മാറിയാണ്.
15. അരുവികുഴി വെള്ളച്ചാട്ടം
അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവികുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോടിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എല്ലാവരുടെയും ആകർഷണകേന്ദ്രമാണ്. സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ് ഇത്. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.
16. നാലുമണികാറ്റ്
വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും, ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം. കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചുവെച്ചിട്ടുണ്ട്. റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ, അവിടെ ഒരു വിശ്രമ കേന്ദ്രം, ഇതാണ് ഇതിൻ്റെ പ്രത്യേകത.
കോട്ടയം ജില്ലയിൽ കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇനിയും കാണാൻ പറ്റുന്ന ധാരാളം പ്രദേശങ്ങൾ കോട്ടയം ജില്ലയിൽ ഉണ്ട്. ഇത്രയും സ്ഥലങ്ങൾ കാണാൻ എത്തുന്നവർക്ക് ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങൾ കൂടി കണ്ട് മടങ്ങാവുന്നതാണ്. തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തുന്നവർക്ക് വളരെ എളുപ്പത്തിൽ കണ്ട് മടങ്ങാവുന്ന സ്ഥലങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്.
Sources:azchavattomonline.com
Travel
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
യാക്കൂസ കരിഷ്മ ഇലക്ട്രിക് കാറിൻ്റെ ഉടമയുമായി സംസാരിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് കാറിൻ്റെ ഡീലർ കൂടെയാണ് ഇദ്ദേഹം എന്നത് ശ്രദ്ധേയമാണ്. കാറിൻ്റെ വിശദാംശങ്ങൾ കാണിക്കുമ്പോൾ, മുൻവശത്ത് വളരെ ആധുനികമായ ഡിസൈൻ ശൈലി ഇതിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഹെഡ്‌ലൈറ്റുകളിലെ എൽഇഡി ഡിആർഎല്ലുമാണ് ഈ ഇവിയുടെ ഫ്രണ്ട് ഫാസിയയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയാവുന്നത്. കൂടാതെ മെയിൻ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിന് രണ്ട് ഹാലൊജൻ ബൾബുകൾ ലഭിക്കുന്നു. ഇരു ഹെഡ്‌ലാമ്പുകളേയും കണക്റ്റ് ചെയ്യുന്ന എൽഇഡി DRL -ഉം ലഭിക്കുന്നു.
സൈഡ് പ്രൊഫൈലിൽ, കരിഷ്മ ഇവി രണ്ട് ഡോറുകളോടെ വളരെ മിനിമലിസ്റ്റിക് ശൈലിയുമായിട്ടാണ് വരുന്നത്. വാഹനത്തിൻ്റെ കൃത്യമായ അളവുകൾ വീഡിയോയിലോ നിർമ്മാതാക്കളുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ സൂചിപ്പിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് വളരെ ചെറിയ കാറാണ് എന്നും തിരക്കേറിയ സിറ്റി ട്രാഫിക്കിനുള്ളിൽ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും നമുക്ക് മനസിലാക്കാം. കാറിന് വലിയ വീതിയുമില്ല.
പിന്നിലേക്ക് നീങ്ങുമ്പോഴും കാറിൻ്റെ ഡിസൈൻ വളരെ സിമ്പിളാണ്. നടുക്ക് കണക്റ്റിംഗ് ലൈറ്റുള്ള ഹാലൊജൻ ടെയിൽലൈറ്റുകളാണ് ഇതിൽ വരുന്നത്. അടുത്തതായി കമ്പനി ഇതിന് ഒരു ഫ്ലിപ്പ് കീ സെറ്റപ്പാണ് നൽകിയിരിക്കുന്നത്, ഈ കീ ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന കാറിൻ്റെ ചാർജിംഗ് പോർട്ടും വീഡിയോയിൽ കാണിക്കുന്നു.
യാക്കൂസ കരിഷ്മ ഇവി കാറിൻ്റെ എക്സ്റ്റീരിയർ വിശേഷങ്ങൾക്ക് ശേഷം, വീഡിയോയിൽ വാഹനത്തിന്റെ പിന്നിൽ ഘടിപ്പിച്ച കാറിൻ്റെ ഇലക്ട്രിക് മോട്ടോർ കാണിക്കുന്നു. മോട്ടോർ കാണിക്കുന്നതിന് മുമ്പ്, ഈ കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വ്ൻലഗർ ഉടമയോട് ചോദിക്കുന്നു. എന്നാൽ, കാറിന് മണിക്കൂറിൽ 25 – 30 കിലോമീറ്റർ വരെ മാത്രമേ സ്പീഡിൽ പോകാനാവൂ, അതിനാൽ ഇത് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം മറുപടി നൽകി. ഇനി മോട്ടോറിന്റെ വിശേഷങ്ങളാണ്, ഇവിയ്ക്ക് 1250 W ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. ഈ മോട്ടോറിന് കമ്പനി ഒരു വർഷത്തെ വാറൻ്റി വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് ഉടമ വ്യക്തമാക്കുന്നു. ഈ കാലയളവിനുള്ളിൽ, മോട്ടോറിന് എന്തെങ്കിലും സംഭവിച്ചാൽ, കമ്പനി അത് ഒരു പുതിയ മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും.
ഒരു നോർമൽ ഷോക്ക് അബ്സോർബറുകൾ ലഭിക്കുന്ന കാറിൻ്റെ സസ്പെൻഷനും സജ്ജീകരണവും വീഡിയോയിൽ കാണാം. 60V 45Ah ബാറ്ററിയും ടൈപ്പ് 2 ചാർജറുമായാണ് വാഹനം വരുന്നത്. ഈ ചാർജറിൽ മൊത്തം ആറ് മുതൽ ഏഴ് മണിക്കൂറാണ് ചാർജിംജ് ടൈം വേണ്ടി വരുന്നത്. കൂടാതെ, ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 50 മുതൽ 60 കിലോമീറ്റർ വളരെ ഡ്രൈവിംഗ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. യാക്കൂസ കരിഷ്മ ഇവിയുടെ ഇൻ്റീരിയറിൽ ഒരൊറ്റ ഫ്രണ്ട് സീറ്റ് സെറ്റപ്പിലാണ് ഈ കാർ വരുന്നത്. മുന്നോട്ടും പിന്നോട്ടും നീക്കി ഇത് ക്രമീകരിക്കാനാവും, കൂടാതെ ഡ്രൈവർ സീറ്റിൻ്റെ റിക്ലൈൻ ആംഗിളും അഡ്ജസ്റ്റ് ചെയ്യാം. കൂടാതെ രണ്ട് പേരെ പിൻസീറ്റിൽ അനായാസം ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉടമ പരാമർശിക്കുന്നു. ഡെയ്ലി വളരെ കുറച്ച് കിലോമീറ്ററുകൾ യാത്ര ചെയ്യുന്നവർക്ക് ഈ കാർ ഏറ്റവും അനുയോജ്യമാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. യാക്കൂസ കരിഷ്മയുടെ ഡാഷ്ബോർഡ് വളരെ സിമ്പിളാണ്.
പവർ സ്റ്റിയറിംഗ്, ഒരു ചെറിയ ഡിജിറ്റൽ സ്‌ക്രീൻ, ഒരു ഓഡോമീറ്റർ, പവർ വിൻഡോകൾ, ഒരു സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ, ഫോർവേഡും റിവേഴ്‌സ് തിരഞ്ഞെടുക്കാനുള്ള റോട്ടറി ഗിയർ നോബ് എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. വാങ്ങുന്ന സമയത്ത് ലഭ്യമായ കിഴിവുകൾ അനുസരിച്ച് ഈ ഇലക്ട്രിക് കാറിന് ഏകദേശം ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വില വരും എന്നാണ് ഉടമ വ്യക്തമാക്കുന്നത്.
http://theendtimeradio.com
Travel
റഷ്യയിലേയ്ക്ക് പോകാം: ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട
റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും ഡോസറ്റോയ് വ്‌സ്‌കിയുടെയും ചെക്കോവിൻറെയുമെല്ലാം കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. അങ്ങനെ പലകാരണങ്ങൾകൊണ്ട് റഷ്യ മലയാളികൾക്കു പ്രിയപ്പെട്ടതാണ്.
ഇപ്പോൾ ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വിസ ഒഴിവാക്കുന്നു. വിസ രഹിത ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിൻറെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ടൂറിസവും സാംസ്‌കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിൻറെ ഭാഗമാണ് പുതിയ സംരംഭം. 2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.
Sources:azchavattomonline.com
-
us news11 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news9 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news12 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news12 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National9 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news11 months ago
ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന നിനവേ പ്രവിശ്യയിലെ ജനസംഖ്യ ഘടന തകിടം മറിക്കാൻ ശ്രമം: ഗുരുതര ആരോപണവുമായി ഇറാഖിലെ പാര്‍ട്ടികള്‍