Connect with us

Articles

പുതിയ വർഷം ആരംഭിക്കുമ്പോൾ ബൈബിൾ പറയുന്ന 7 കാര്യങ്ങൾ

Published

on

പുതിയ വര്‍ഷം. ഒരു പുതിയ കാലയളവ് എന്നതിലുപരി ഒരുപാട് പേരുടെ പുതിയ തീരുമാനങ്ങളുടെയും പ്രതിജ്ഞകളുടെയും ആരംഭമാണത്. അത് ഒരു പ്രത്യേക അനുഭവമാണ്. എഴുതുവാനായി ആദ്യത്തെ പേജില്‍ നമ്മള്‍ പേന അമര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഒരു പുതിയ ലേഖനത്തിന്റേതായ അനുഭവം. പുതുതായി വാങ്ങിയ വസ്ത്രം ധരിക്കുവാനായി അതിലെ ടാഗ് കീറികളയുമ്പോള്‍ ഉണ്ടാകുന്ന അനുഭവം. പുതിയ കാര്യങ്ങളിലേക്ക് സ്വാഭാവികമായി ആകര്‍ഷിക്കുന്ന എന്തോ ഒരു ഘടകം മനുഷ്യരുടെ ആത്മാവില്‍ ഉണ്ട്. പുതിയ തുടക്കങ്ങളും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. 2023 നമ്മെ സംബന്ധിച്ചിടത്തോളം നിരവധിയായ സംഭവവികാസങ്ങളുടെ കാലഘട്ടമായിരിന്നു, എങ്കിലും വര്‍ഷത്തിന്റെ അവസാനം വരെ നല്ലത് സംഭവിക്കും എന്ന പ്രത്യാശ നമ്മേ ബലപ്പെടുത്തി.

ഇനി 2024. പുതിയവര്‍ഷം നമുക്ക് ഒരു പുതിയ തുടക്കത്തിന്റെ പ്രത്യാശ നല്‍കുന്നു. പുതിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സില്‍ വിഭാവനം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ചും, നമ്മളെ കുറിച്ചും ഒരു വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ ഒരു ഇടപെടല്‍ നടത്താന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. 2023-ല്‍ പുതിയ തുടക്കങ്ങള്‍ക്കായി പദ്ധതിയിടുന്നവര്‍ക്ക് വിചിന്തനം നടത്തേണ്ട 7 ബൈബിള്‍ വാക്യങ്ങളാണ് ഇനി നാം ധ്യാനിക്കുക.

1. “സിംഹാസനത്തിൽ ഇരിക്കുന്നവൻ അരുളിചെയ്തു: ഇതാ, സകലവും ഞാൻ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസ യോഗ്യവും സത്യവുമാണ്” (വെളിപാട് 21:5).

ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷം മുഴുവനും നമ്മുക്ക് ഏറെ സഹനങ്ങളായിരിക്കാം സമ്മാനിച്ചത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിപൂര്‍ണ്ണമായ ഒരു നവീകരണം നടത്തുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിലെ പ്രത്യാശ നഷ്ട്ടപ്പെട്ട വ്യക്തികളാണോ നാം? ആകുലപ്പെടേണ്ട. സകലത്തെയും നവീകരിക്കുന്ന അവിടുന്ന് നമ്മുടെ ജീവിതത്തെയും നവീകരിക്കാന്‍ പോകുന്നു. അതിനായി നാം ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം കര്‍ത്താവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക.

2. “അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനുള്ള ഒരു സ്തോത്ര ഗീതം. പലരും കണ്ട് ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം പ്രാപിക്കുകയും ചെയ്യും” (സങ്കീര്‍ത്തനങ്ങള്‍ 40:3).

ദൈവം തന്റെ അജഗണമായ നമ്മുക്ക് പുതിയ സ്തുതി ഗീതങ്ങള്‍ നല്‍കുന്നു. ഈ പുതുവര്‍ഷം മുതല്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍, അവിടുത്തേക്ക് സ്തോത്രഗീതമാലപിക്കുവാന്‍ തയാറാകുമെന്ന് പ്രതിജ്ഞയെടുക്കുക. സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ അവിടുത്തോട് വിധേയത്വം പുലര്‍ത്തി ജീവിക്കാന്‍ നാം തയാറാകുകയാണെങ്കില്‍ ഉറപ്പിച്ചോളൂ; കര്‍ത്താവ് നമ്മുടെ ജീവിതത്തിന് ആനന്ദം പകരാന്‍ വരുന്നു.

3. “അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്ത് മാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും” (എസക്കിയേല്‍ 11:19).

ഒരുപക്ഷേ ഇക്കഴിഞ്ഞ വര്‍ഷത്തില്‍ നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍ നമ്മുടെ ജീവിതത്തില്‍ ഏറെ സഹനങ്ങള്‍ വര്‍ഷിച്ചിട്ടുണ്ടാകാം. വേദന സമ്മാനിച്ചവരിലും അത് ഏറ്റുവാങ്ങിയ നാം ഓരോരുത്തരിലും ഒരു പുതിയ ചൈതന്യം നിക്ഷേപിക്കാന്‍ ‘ജീവിക്കുന്ന ദൈവത്തിന്’ കഴിയും. പക്ഷേ അവിടുത്തേക്ക് പൂര്‍ണ്ണമായി വിട്ടുകൊടുക്കാന്‍ നാം തയാറാണോ? നമ്മേ വേദനിപ്പിച്ചവരോട് ഹൃദയം തുറന്ന്‍ സ്നേഹിക്കാന്‍ നാം തയാറാണോ? എങ്കില്‍ അനുഗ്രഹത്തിന്റെ വര്‍ഷമാക്കി നമ്മുക്ക് ഈ പുതുവര്‍ഷത്തെ മാറ്റാം.

4. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു, അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19).

വചനത്തില്‍ പറയുന്നത് ഒരുവട്ടം കൂടി ഒന്നു വായിച്ചു നോക്കൂ, “ഞാന്‍ വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കും”. നമ്മുടെ ജീവിതം എത്ര ദുഃഖഭരിതമാണെങ്കിലും നമ്മുടെ ജീവിത അവസ്ഥകള്‍ എത്ര പ്രശ്നം നിറഞ്ഞതാണെങ്കിലും ഉറപ്പിച്ചോളൂ. കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതം പ്രവര്‍ത്തിക്കും. കാരണം വിജനദേശത്ത് പാതയും, മരുഭൂമിയില്‍ നദികളും ഉണ്ടാക്കുവാന്‍ കഴിവുള്ള സര്‍വ്വശക്തനാണ് നമ്മുടെ സൃഷ്ട്ടാവ്.

5. “നിങ്ങളുടെ പഴയ ജീവിതരീതികളില്‍ നിന്നും രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍” (എഫേസോസ് 4:22-24).

വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ എത്രയോ അര്‍ത്ഥവത്താണ്. ജനിച്ചപ്പോള്‍ മുതല്‍ ഇന്ന്‍ വരെയുള്ള നമ്മുടെ ജീവിതത്തില്‍ പലതരം ആസക്തികള്‍ക്കും അടിമപ്പെട്ടവരല്ലേ നാം? ഇത്തരം അടിമത്വങ്ങളില്‍ നിന്ന്‍ മോചനം നേടി നമ്മുടെ ജീവിതത്തില്‍ ഒരു നവീകരണം നടത്താന്‍ ആഗ്രഹിക്കുന്നില്ലേ? അതിനായി നമ്മുടെ ‘പഴയ ജീവിതരീതി’ മാറ്റാന്‍ തയാറാകുക. ആസക്തികളുടെ ചെളിയില്‍ കിടന്ന്‍ ഉരുളുന്ന നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയും നീതിയും പടചട്ടകളാക്കിയ പുതിയ മനുഷ്യനെ ധരിക്കുവാന്‍ ഇന്ന്‍ ഈ നിമിഷം തന്നെ പ്രതിജ്ഞയെടുക്കുക. പിന്നീടുള്ള നമ്മുടെ ജീവിതം അവിടുന്ന് നോക്കികൊള്ളും.

6. “ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വ കാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല” (ഏശയ്യാ 65:17).

വേദനകളുടെയും ദുഃഖങ്ങളുടെയും നടുവില്‍ ഉഴലുന്നവരാണോ നാം?. സ്നേഹിതാ നീ വിഷമിക്കേണ്ട, നമ്മുടെ ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രത്യാശയും പകരുവാന്‍ നമ്മുക്കായി പുതിയ ആകാശവും പുതിയ ഭൂമിയും നല്‍കാനായി സര്‍വ്വശക്തനായ ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അനുഗ്രഹങ്ങളെ ഏറ്റുവാങ്ങാന്‍ നാം നമ്മേ തന്നെ ഒരുക്കുക.

7. “എന്തെന്നാല്‍ കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാപങ്ങള്‍ 3:22-23).

ഏറെ അര്‍ത്ഥവത്തായ ഒരു വചനമാണ് ഇത്. ഒരു പുതിയ തുടക്കത്തിനായി പുതുവര്‍ഷാരംഭം വരെ നാം കാത്തിരിക്കേണ്ടതില്ല, കാരണം ഒരു പ്രഭാതത്തിലും അവിടുത്തെ കാരുണ്യം പുതിയതാണ്. കര്‍ത്താവിന്റെ അചഞ്ചലമായ സ്നേഹം അനുഭവിച്ചറിയാന്‍ പ്രിയ സഹോദരാ, സഹോദരി നാം തയാറാകുക.

ഈ പുതുവര്‍ഷത്തെ എങ്ങനെ ക്രമീകരിക്കണമെന്ന് നമ്മുക്ക് തന്നെ തീരുമാനിക്കാം. കാരണം ദൈവം നമ്മുക്ക് വ്യക്തിസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ നാം ഏത് അവസ്ഥയില്‍ ആയിരിന്നെങ്കിലും നമ്മുടെ ഒരു വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ അപരന് ആശ്വാസം നല്‍കാന്‍ നമ്മുക്ക് കഴിയുന്നുണ്ടോ? എങ്കില്‍ ദൈവം നമ്മുക്ക് നല്‍കിയ വ്യക്തിസ്വാതന്ത്ര്യം ശരിയായ ദിശയിലാണ് നാം വിനിയോഗിക്കുന്നത്.

പുതിയ തുടക്കം വേണമെന്ന്‍ നാം ആഗ്രഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തില്‍ വലിയൊരു നവീകരണം ദൈവവും ആഗ്രഹിക്കുന്നുണ്ട്. നാം ഒരു ചുവട് ദൈവ സമക്ഷത്തിലേക്ക് എടുക്കാന്‍ തയാറാണോ? എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നാലു ചുവട് നമ്മുടെ അടുത്തേക്ക് എടുക്കും. പുതുവര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ ഒന്നോര്‍ക്കുക. മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. അതിനായി ഓരോ ദിവസവും ഒരുങ്ങുക. ദൈവത്തിന് ഇഷ്ട്ടകരമായ രീതിയില്‍ ഈ ലോകജീവിതത്തിലെ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ ക്രമീകരിക്കുക. അങ്ങനെ ഈ ലോക ജീവിതം ധന്യമാക്കി മരണശേഷം സ്വര്‍ഗ്ഗത്തിലെ സകല ഭൂവാസികളോടും മാലാഖമാരോടും ചേര്‍ന്ന് നിത്യതയില്‍ നമ്മുക്ക് അവിടുത്തെ പാടിസ്തുതിക്കാം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്‌. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്‌.

ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്‌ത്രീയായി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത്‌ സമ്പത്തോ സ്വാധീനമോ സംബന്ധിച്ച്‌ അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്‌, നീതി നിഷ്‌കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്‌തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news24 hours ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

National1 day ago

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു...

world news1 day ago

ചൈനയുമായി ചേര്‍ന്ന്‌ ചന്ദ്രനിൽ ആണവനിലയം നിർമിക്കാൻ റഷ്യ

മോസ്കോ: ചന്ദ്രനിൽ ആണവനിലയം നിർമിക്കാനൊരുങ്ങി റഷ്യ. ചൈനയുമായി ആസൂത്രണം ചെയ്ത സംയുക്ത ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാണിത്. ഏതൊരു ഡിസ്‌നി തീം പാർക്കിനെക്കാളും വലിപ്പമുള്ള, ഏതാണ്ട് നാല് മൈൽ...

world news1 day ago

യേശുവിന്റെ സ്വർഗാരോഹണം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ വിശ്വാസികൾ

യേശുവിന്റെ സ്വർഗാരോഹണത്തിരുനാളിൽ ഒലിവുമലയുടെ മുകളിലെത്തി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ. പരമ്പരാഗതമായി, ഈശോ സ്വർഗാരോഹണം ചെയ്തത് ഒലിവുമലയുടെ മുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് വിശ്വാസികൾ ഇന്നലെ പ്രത്യേകമായി ഇവിടെയെത്തി പ്രാർഥനകൾ...

us news1 day ago

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്‍റെ സമ്മേളനം ശനിയാഴ്ച

ഹൂസ്റ്റൺ: ഐപിസി  ഹൂസ്റ്റൺ ഫെലോഷിപ്പിന്‍റെ ഏകദിന സമ്മേളനം ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6.30 ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി...

world news2 days ago

Benny Hinn reveals his ‘2 biggest regrets’ from ministry, apologizes for false prophecy

Controversial televangelist Benny Hinn said his two “biggest regrets” in his decades-long ministry include promoting prophecies he now admits “were...

Trending