Connect with us

National

ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

Published

on

മുംബൈ: തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരിക്കുന്ന ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടു തുടരുന്നവര്‍, ഇന്ത്യക്കാർ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് പീഡനങ്ങള്‍ക്ക് പ്രേരകമാകുന്നതെന്നും ഹിന്ദുമതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ലായെന്നും ഇത് ആക്രമണങ്ങളിലേയ്ക്കു നയിക്കുകയാണെന്നും ഓപ്പൺ ഡോർസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ കുറ്റം ചാർത്തുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഹിന്ദുമതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ പൂർവവിശ്വാസത്തിലേക്ക് മടങ്ങാൻ ഹിന്ദു ദേശീയവാദികൾ അതിശക്തമായ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്ത ക്രൈസ്തവരില്‍ പട്ടികജാതി, പട്ടികവർഗം പോലുള്ള സമൂഹങ്ങളാണ് പീഡനത്തിന് ഏറ്റവും ഇരയാക്കപ്പെടുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 2023 മെയ് മാസത്തിൽ വംശീയ -മത കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായ പീഡനം ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടതെന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ ചൂണ്ടിക്കാട്ടുന്നു. വംശീയ സംഘടനകളില്‍ ഉടനീളം ക്രൈസ്തവരെ ലക്ഷ്യംവച്ചുകൊണ്ടുണ്ടായ തർക്കം, മതപരമായ മാനത്തിലേക്ക് നയിച്ചകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവർ കുടിയിറിക്കപ്പെടുന്നതിനും, ഡസൻ കണക്കിന് ദേവാലയങ്ങൾ അഗ്നിക്കിരയാകുന്നതിനും, നിരവധി വിശ്വാസികൾ കൊല്ലപ്പെടുന്നതിനും ഇടയാക്കി.

2023 ജനുവരിയിൽ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തുരത്തപ്പെട്ട് അഭയാർത്ഥികളായി പോകേണ്ടിവന്ന സാഹചര്യത്തിനും ഇന്ത്യ സാക്ഷിയായി. ഇന്ത്യയിൽ ക്രിസ്ത്യാനിയാകുന്നത് എത്രത്തോളം അപകടകരമാണെന്നതിന്റെ ഗൗരവമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. അടിയന്തര സഹായം, പീഡന അതിജീവന പരിശീലനം, ഉപജീവനസാമൂഹിക വികസന പദ്ധതികൾ എന്നിവ ലഭ്യമാക്കാന്‍ ഓപ്പൺ ഡോർസിന്റെ പ്രാദേശിക പങ്കാളികൾ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു

Published

on

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ കവാസി എന്ന ക്രിസ്ത്യൻ യുവാവിന്റെ മരണം. ദർഭ നഗരത്തിനടുത്തുള്ള കപനാർ ഗ്രാമത്തിലെ ആളുകളുടെ ആക്രമണത്തിലാണ് കോസ കവാസി കൊല്ലപ്പെട്ടത്.

അമ്മാവൻ ദസ്രു കവാസിയും ബന്ധുവായ മഡിയയും ചേർന്ന് കോസയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോസയുടെയും ഭാര്യയുടെയും മതംമാറ്റം അവരുടെ കുടുംബത്തിൽ അതൃപ്തിക്ക് കാരണമായിരുന്നു. അതിനെ തുടർന്നായിരുന്നു കൊലപാതകം. ക്രിസ്തു വിശ്വാസം സ്വീകരിച്ച ശേഷം കോസ താമസിച്ചിരുന്ന ഗ്രാമത്തിലെ ആൾക്കാർ അദ്ദേഹത്തെ പ്രദേശത്ത് നിന്ന് പുറത്താക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനും ശ്രമിച്ചിരുന്നു. അമ്മാവൻ ദസ്രു കവാസി അവരോട് തങ്ങളുടെ മതത്തിലേക്ക് തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാസിക്കും കുടുംബത്തിനും അതിനായി സ്വത്തും വാഗ്ദാനം ചെയ്തിരുന്നു.

ബന്ധുക്കളുടെ നിബന്ധനകൾക്ക് വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചപ്പോൾ, തർക്കം പരിഹരിക്കുന്നതിനായി ഒരു യോഗം ചേർന്നു. അതിൽ വിയോജിപ്പുള്ള രണ്ട് കക്ഷികൾക്ക് പുറമേ ഗ്രാമവാസികളും ഉണ്ടായിരുന്നു. മീറ്റിംഗിനിടെ സംഘർഷം വഷളായി, ദേഷ്യത്തിൽ ദസ്രുവും മകനും കോസ കവാസിയെ ആക്രമിക്കുകയും മരണപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

“അടുത്ത കാലത്തായി ബസ്തറിൽ ആദിവാസി ക്രിസ്ത്യാനികൾക്കും അവരുടെ സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമങ്ങളിൽ മരിച്ചവരെ സംസ്‌കരിക്കാനുള്ള അനുമതി പോലും ക്രൈസ്തവർക്ക് നിഷേധിക്കുന്ന തരത്തിൽ പോലും ആക്രമണങ്ങൽ ഉണ്ടാകുന്നുണ്ട്. ക്രിസ്ത്യൻ ഗോത്രവർഗ്ഗക്കാർ സ്വന്തം കുടുംബങ്ങൾക്കിടയിൽ പോലും ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കുന്നു” – പേര് വെളിപ്പെടുത്താത്ത പ്രദേശവാസി വെളിപ്പെടുത്തുന്നു. ഹിന്ദുത്വ സംഘടനകളാണ് ക്രിസ്ത്യാനികൾക്കെതിരായ നിരന്തരമായ അക്രമങ്ങൾ നടത്തുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

Court grants relief for Protestant Pastor & wife

Published

on

The top court in a western Indian state has revoked an official order that prohibited a Protestant pastor and his wife from living in their village home following allegations of religious conversion.

The Goa bench of the Bombay High Court on May 8 set aside the district collector’s order, which banished Pastor Dominic D’Souza and his wife Joan Mascarenhas D’Souza from their residence in Siolim village in north Goa.The couple runs an independent Church called the Five Pillars Church.

The North Goa district collector, the highest government official in the district who also has executive magisterial powers, issued the order against the couple on March 14 under the Goa Maintenance of Public Order and Safety Act. He ordered them to leave North Goa for six months.

They were accused of using black magic and converting B Vadivel, a Hindu and native of southern Tamil Nadu state, who currently lives in Goa.

The conversion incident happened in January and Vadivel filed a police complaint against the couple. The police filed multiple cases against the couple based on which the order was issued.The pastor and his wife challenged the collector’s order before the office of the chief secretary of Goa state, which is the appellate authority.

When there was a delay, the couple approached the High Court, which directed the chief secretary to dispose of their appeals by April 26.However, the appellate authority dismissed their appeals, and the couple once again approached the High Court to quash the order.

The High Court said an externment order could not be issued as the cases against the couple were pending investigations. It further ruled that there is no link between the cases and the externment order, which was set aside.

“They are now free to return to their home,” said advocate Kapil Kerkar, who represented the couple in the High Court.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

Published

on

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു . മെയ് 20 ന് വൈകുന്നേരം 3 മണിക്ക് തുടങ്ങുന്ന ക്യാമ്പ് 24 ന് 7 മണിക്ക് അവസാനിക്കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.thelifetime.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് . 1000 രൂപയാണ് രെജിസ്ട്രേഷൻ ഫീസ് . കൂടുതൽ വിവരങ്ങൾക്ക് ജിഫി യോഹന്നാൻ :9447454767
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news36 mins ago

Christian Persecution on the Rise in Latin America

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the...

us news57 mins ago

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ്...

world news1 hour ago

ചൈനയിൽ ഒരു വൈദികനുൾപ്പെടെ രണ്ടുപേരെ കാണാതായി

ചൈനയിലെ ഏറ്റവും വലിയ രഹസ്യ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ടുപേരെ കാണാതായി. ഏപ്രിൽ 17- ന് ശേഷം...

National1 hour ago

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളിൽ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ...

Travel1 hour ago

ലക്ഷദ്വീപിലേക്ക് അതിവേഗത്തിലെത്താം; ഏഴു മണിക്കൂർ യാത്ര, 650 രൂപ മാത്രം, വടക്കൻ കേരളത്തിനും കുതിപ്പേകാൻ പാസഞ്ചർ കപ്പൽ

മംഗളൂരു: ലക്ഷദ്വീപിലേക്കൊന്നു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആളുകളുണ്ടാകുമോ? പവിഴപ്പുറ്റുകൾ നിറഞ്ഞ ദ്വീപിലേക്ക് ഒന്ന് പോയിവരണമെങ്കിൽ കടമ്പകളേറെയാണ്. ഈ നൂലാമാലകളെല്ലാം പൂർത്തിയാക്കി കപ്പലിൽ ടിക്കറ്റിന് ശ്രമിക്കുമ്പോൾ ടിക്കറ്റ് കിട്ടാത്ത...

National1 day ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

Trending