us news
അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു
![](https://theendtimenews.com/wp-content/uploads/2024/04/Donovan.jpg)
മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ ഡെലാഫെ ടെസ്റ്റിമണീസിന്റെ ഇക്കഴിഞ്ഞ ജൂണ്‍ 8-ലെ എപ്പിസോഡില്‍വെച്ചാണ് ഡൊണോവന്‍ ആര്‍ച്ചി എന്ന വ്യക്തി യേശു ക്രിസ്തു തന്റെ ജീവിതത്തില്‍ വരുത്തിയ സമഗ്ര മാറ്റത്തേക്കുറിച്ചുള്ള അസാധാരണ കഥ വിവരിച്ചത്. യേശുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് ആര്‍ച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്.
അമേരിക്കയിലെ മിഷിഗണില്‍ ഇസ്ലാം മതവിശ്വാസിയായി ജനിച്ചു വളര്‍ന്ന ആര്‍ച്ചി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിത ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തില്‍ ഒരു സംതൃപ്തി കണ്ടെത്തുവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന്‍ ആര്‍ച്ചി തുറന്നു പറയുന്നു. “ദൈവ സാന്നിധ്യത്തില്‍ ആയിരിക്കുന്നതിനും, ദൈവം എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനുമായി പല കാര്യങ്ങളും എനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, അതില്‍ സംതൃപ്തിയില്ലെന്നും എനിക്ക് തോന്നി”- ആര്‍ച്ചി പറയുന്നു.
ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായതിനാല്‍ തനിക്ക് ദൈവത്തേക്കുറിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതലേ തനിക്ക് സ്വവര്‍ഗ്ഗാനുരാഗത്തോട് ഒരു ആഭിമുഖ്യമുണ്ടായിരിന്നു. ഇതിന്റെ പേരില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ എത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ക്രിസ്ത്യന്‍ ആരാധനാലയം ഡാന്‍സ് പരിപാടിക്കായി ക്ഷണിക്കുന്നത്. പരിപാടിക്കിടെ തന്റെ ഊഴം കാത്ത് നില്‍ക്കുമ്പോള്‍ പാസ്റ്റര്‍ പങ്കുവെച്ച സന്ദേശമാണ് യേശുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത്.
“ദൈവം ആളുകളെ തന്റെ സത്യത്തിലേക്ക് തിരികെ വിളിക്കുന്നതും”, ജനത്തെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഈ പാസ്റ്റര്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ആര്‍ച്ചി ചിന്തിച്ചു. തന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ ദൈവം ആളുകളെ ക്ഷണിക്കുന്നു. ദൈവം നമ്മുടെ ഹൃദയത്തെ പിന്തുടരുന്നു, അവന്റെ രാജ്യത്തിന്റെ കാവല്‍ക്കാരായ ആളുകളെ വിളിക്കുന്നു” – ഈ ഒരു ചിന്ത മനസ്സില്‍ സ്പർശിച്ചു. സന്ദേശം ആകര്‍ഷിച്ചുവെങ്കിലും യേശുവിനെ അറിയുവാന്‍ അപ്പോഴൊന്നും താന്‍ തയ്യാറായിരുന്നില്ലെന്ന് ആര്‍ച്ചി ഓര്‍മ്മിക്കുന്നു. പരിപാടിക്ക് ശേഷം ആര്‍ച്ചി സ്വന്തം ഭവനത്തിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ് അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദര്‍ശനം ഉണ്ടാകുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി അവന്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടു.
“സ്വപ്നത്തില്‍ ഞാന്‍ ഉറങ്ങുകയാണ്, ഉണര്‍ന്ന ഞാന്‍ എന്റെ ജീവിതത്തിനായി പോരാടുകയാണ്. ഒപ്പം ഉച്ചത്തിലുള്ള ശബ്ദങ്ങളും ഉയരുന്നുണ്ട്. ഞാന്‍ ഉറങ്ങുന്ന മുറി ചൂടാകുകയാണ്. എന്റെ കണ്ണുകള്‍ ചുവന്ന്‍ തുടുത്തു. എനിക്ക് ചുവപ്പല്ലാതെ മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല. ഞാന്‍ എന്റെ സുഹൃത്തുകളെ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ അമ്മയെ, പിതാവിനെ എല്ലാവരേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ ആത്മീയ വഴികാട്ടിയായിരുന്ന ഒരു ഇമാമിനേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. പക്ഷേ എന്റെ കയ്യിലിരുന്നു ഫോണ്‍ ഉരുകുകയായിരുന്നു. അവസാനം മറ്റൊരു മാര്‍ഗ്ഗവും കാണുവാന്‍ കഴിയാതെ ഞാന്‍ യേശുവിനെ വിളിച്ചു. ഞാന്‍ പറഞ്ഞു ‘യേശുവേ, യേശുവേ, യേശുവേ, യേശുവേ’ പെട്ടെന്ന് തന്നെ എനിക്ക് ചുറ്റുമുണ്ടായിരുന്ന ബന്ധനങ്ങളുടെ കോട്ട തകര്‍ന്നു”- താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് ആര്‍ച്ചി വിവരിച്ചു.
സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ആര്‍ച്ചി യേശു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത തിരിച്ചറിയുകയായിരിന്നു. “ഞാന്‍ നിന്നെ പുനഃസ്ഥാപിക്കുകയാണ്, നിന്റെ ബന്ധനങ്ങള്‍ തകരും” എന്ന് ക്രിസ്തു തന്നോട് പറയുന്നതായി വ്യക്തമായും കേട്ടിരുന്നുവെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ദൈവത്തിന്റെ ശബ്ദം കേട്ടത് എന്റെ ജീവിതത്തിന്റെ തറക്കല്ലിടലിന് സമമായിരുന്നുവെന്നാണ് ആര്‍ച്ചി പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ പതാകകളും, ഇസ്സ്ലാമിക പ്രാര്‍ത്ഥനകളും നിറഞ്ഞ തന്റെ മുറി വൃത്തിയാക്കി സാധനങ്ങള്‍ മാലിന്യ കൂടയില്‍ നിക്ഷേപിക്കുകയാണ് ആര്‍ച്ചി ആദ്യമായി ചെയ്തത്.
എങ്കിലും ദൈവം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അലട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു സുഹൃത്താണ് ആര്‍ച്ചിയെ ബൈബിള്‍ പഠന ക്ലാസ്സില്‍ ചേര്‍ത്തത്. മനസ്സിനെ നവീകരിച്ച് പരിവര്‍ത്തനം വരുത്തുന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്സ്. ”നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമാ 12 : 2) എന്ന വചനം ഈ യുവാവില്‍ ശക്തമായ സ്വാധീനം ചെലുത്തി. ബൈബിള്‍ പഠന ക്ലാസ് യേശു തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ ആര്‍ച്ചിയെ സഹായിച്ചു. ഇന്ന് ക്രിസ്തുവിനെ അനേകര്‍ക്ക് പകരുവാന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്.
കടപ്പാട് :പ്രവാചക ശബ്ദം
us news
ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി
![](https://theendtimenews.com/wp-content/uploads/2024/07/Mehreen-Faruqi.jpg)
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.
മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.
വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.
പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews
us news
പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്
![](https://theendtimenews.com/wp-content/uploads/2024/07/Trump.jpg)
യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.
ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive
us news
ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു
![](https://theendtimenews.com/wp-content/uploads/2024/07/Cherukara-muthal-Okalahoma.jpg)
ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested