National
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 98.11 ശതമാനം പേരും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാൾ 0.27 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ് (99.33%). കുറവ് വയനാട്ടിലും (93.22%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. ഗൾഫിലെ സ്കൂളുകളിൽ 495 പേർ പരീക്ഷയെഴുതിയപ്പോൾ 489 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 681 പേർ എഴുതിയതിൽ 599 പേരാണ് വിജയിച്ചത്. ഇപ്രാവശ്യം ആർക്കും മോഡറേഷൻ നൽകുകയോ ആരുടേയും പരീക്ഷഫലം തടഞ്ഞുവെയ്ക്കുകയോ ചെയ്തിട്ടില്ല.
പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 37,334 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണത്തേക്കാൾ 3021 അധികം വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ മുഴുവൻ എ പ്ലസുകൾ നേടിയത്. 599 സർക്കാർ സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്.www.results.kite.kerala.gov.inഎന്ന വൈബ്‌സൈറ്റിലൂടെയും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാ ഫലമറിയാൻ സാധിക്കും.
പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in,sslcexam.kerala.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.
2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളുമുൾപ്പെടെ നാലര ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. ആകെ പരീക്ഷ എഴുതിയവരുടെ എണ്ണം 4, 35,142 ആണ്. പരീക്ഷാഭവനാണ് ഫലപ്രഖ്യാപനത്തിന്റെ ചുമതല. മുഴുവന്‍സമയ പൊതുവിദ്യാഭ്യാസ ഡയറക്ടറില്ലാതെയാണ് മൂല്യനിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. പ്ലസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും.
കുട്ടികളുടെ ഫലത്തിനുപുറമേ, സ്കൂൾ, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്‌സ് എന്നിവയും ആപ്പിലും പോർട്ടലിലും റിസൾട്ട് അനാലിസിസ് എന്ന ലിങ്കിൽ ലോഗിൻ ചെയ്യാതെ മൂന്ന് മണി മുതൽ ലഭ്യമാകും. കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെനിന്നുതന്നെ ഫലമറിയാനാള്ളുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
National
ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം
തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി.
നാലര പതിറ്റാണ്ടിലേറെയായി രചനാ രംഗത്തും പ്രസാധക മേഖലയിലും സജീവമായ അച്ചൻകുഞ്ഞ് ഇലന്തൂർ ഗ്രന്ഥകാരൻ, പത്രാധിപർ , മാധ്യമപ്രവർത്തകൻ , എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. പതിനേഴാം വയസ്സിൽ എഴുതി തുടങ്ങിയ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ രചനകളും പത്രാധിപ ലേഖനങ്ങളും ക്രൈസ്തവ ലോകത്തിന്റെ നവീകരണത്തിനും ആത്മീയ മുന്നേറ്റത്തിനും കാരണമായെന്നും രചനകളെല്ലാം ക്രിസ്തു കേന്ദ്രീകൃതമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി.
തിരുവല്ലയിൽ നടന്ന അവാർഡ് നിർണയ യോഗത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ജനറൽ കോഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.
സമകാലിക വിഷയങ്ങളെ ആത്മീയ വീക്ഷണത്തിൽ വിലയിരുത്തുന്ന അച്ചൻകുഞ്ഞിൻ്റെ രചനകളും പുസ്തകങ്ങളും പെന്തെക്കോസ്തു സമൂഹത്തെ പുതിയ വീക്ഷണത്തിലേക്കും ദിശയിലേക്കും നയിക്കുവാൻ ഇടയായി. യിസ്രയേൽ ടൂറിസം വകുപ്പ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മരണത്തിനപ്പുറം, കൈത്തിരികൾ, നമ്മുടെ അയൽക്കാർ , ഉണർവിൻ്റെ ജ്വാലകൾ ,
നന്മയുടെ അടയാളങ്ങൾ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ ഉടമസ്ഥതയിൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ദീപ്തി പബ്ലിക്കേഷനിലൂടെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസമിതിയുടെ സ്ഥാപകനായ അച്ചൻകുഞ്ഞ് ഇലന്തൂർ ദീർഘകാലം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. ക്രിസ്ത്യൻ എഡിറ്റേഴ്‌സ് സൊസൈറ്റിയുടെ അടിസ്ഥാന ശില്പികളിൽ പ്രധാനിയാണ്.
ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളിൽ ഇതര ക്രൈസ്തവ സഭകളുമായി കൈകോർത്തു നിന്നു പോരാടുവാൻ മുന്നിൽ നിന്നും പ്രവർത്തിച്ചു. ബൈബിൾ ചരിത്രത്തെ പെന്തക്കോസ് സമൂഹത്തിന് പരിചയപ്പെടുത്താൻ അദ്ദേഹം നയിക്കുന്ന ഗോസ്പൽ ടൂർ അനുഗ്രഹമായിട്ടുണ്ട്.
ഭാര്യ : ജാൻസി
മക്കൾ : ദീപ്തി, ഡോണ, ഡെന്നു.
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായി
പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി) , സി.വി.മാത്യു (ചെയർമാൻ) ,
പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ) ,
സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി) ,
ഫിന്നി പി. മാത്യു (ട്രഷറാർ),
പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു ഹ്യൂസ്റ്റൺ (സെക്രട്ടറിമാർ), ടോണി ഡി . ചെവ്വൂക്കാരൻ (ജനറൽ കോർഡിനേറ്റർ)
കമ്മിറ്റിയംഗങ്ങളായി
പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ റോയി വാകത്താനം , പാസ്റ്റർ സി.പി.മോനായി, കുര്യൻ ഫിലിപ്, ഷാജി മാറാനാഥ , കെ.ബി. ഐസക്ക്, ഷാജി കാരയ്ക്കൽ , വിജോയ് സ്ക്കറിയ, വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , എം. വി. ഫിലിപ്പ്, രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം, സ്റ്റാർല ലൂക്ക് എന്നിവർ പ്രവർത്തിക്കുന്നു.
http://theendtimeradio.com
National
എസ്എസ്എൽസി ഹയർ സെക്കൻ്ററി പരീക്ഷാ ഫലം ഇക്കുറി നേരത്തെ; തീയതി ഇങ്ങനെ
ഈ വർഷത്തെ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷാ ഫയം മെയ് 8, മെയ് 9 എന്നീ തീയതികളിലായി പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം തീരുമാനിച്ചിട്ടുള്ളത്. വൊക്കേഷണൽ ഹയർ സെക്കൻ്ററി ഫലവും മേയ് 9-ന് പ്രഖ്യാപിയ്ക്കും. മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
25000 ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തിയത്.
ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയാകും ഇത്തവണയും ഫലം ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് കേരള എസ്എസ്എൽസി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in അവരുടെ ഫലം പരിശോധിക്കാം.
Sources:azchavattomonline.com
National
സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു
ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം