Connect with us

Articles

പൗലോസ് ചരിത്രം

Published

on

ശൗൽ എന്നത് എബ്രായാനാമവും പൗലോസ് എന്നത് ലത്തീൻ(റോമൻ ) നാമവുമാണ്. ഇംഗ്ലീഷിൽ പോൾ എന്നു പറയുന്നു. എങ്കിലും മലയാളത്തിൽ ലത്തീൻ നാമമായ പൗലോസ് എന്നു തന്നെ സ്വീകരിച്ചിരിക്കുന്നു. റോമാ സാമ്രാജ്യത്തിൽ വിശേഷാൽ റോമൻ പൗരന്മാരായിരുന്ന യെഹൂദന്മാർക്ക് ഒരു എബ്രായ നാമവും ഔദ്യോഗികമായി ഉപയോഗിക്കുന്നതിന് റോമൻ നാമവും ഉണ്ടായിരുന്നു.പൗലോസ് ബെന്യാമീൻ ഗോത്രക്കാരനും എട്ടാം ദിവസം പരിച്ഛേദനയേറ്റവൻ എന്നഭിമാനിക്കുന്ന പരീശന്റെ മകനായ പരീശനും ആയിരുന്നു.(റോമർ.11:1,ഫിലിപ്പിയർ.3:5, അപ്പോസ്തോല.പ്രവർത്തി.23:6).ശൗൽ ക്രിസ്ത്യാനികളുടെ അന്തകനായിട്ടാണ് രംഗ പ്രവേശനം ചെയ്തത്. അവൻ തീവ്രവാദിയായ പരീശനായിരുന്നു.(റോമർ 11:1, അപ്പോസ്തോല.പ്രവർത്തി.23:6 അപ്പോസ്തോല.പ്രവർത്തി.16:37,21:39, 22:3,25,26) പ്രകാരം ശൗൽ റോമൻ പൗരനും പ്രസിദ്ധ വിദ്യാകേന്ദ്രമായിരുന്ന തർസോസ് നഗരത്തിൽ ജനിച്ച ഒരു യഹൂദനും ആയിരുന്നു.സർവ്വജ്ഞപീഠം കയറിയ ഹില്ലേൽ എന്ന മഹാന്റെ കൊച്ചുമകനായ ഗമാലിയേലിന്റെ കീഴിൽ ഇരുന്ന് നിയമ പഠനം ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസവും പൂർത്തിയാക്കിയവനാണ് ശൗൽ.(അപ്പോസ്തോല.പ്രവർത്തി 22:3,23:16) പ്രകാരം യെരുശലേമിൽ ഉന്നത സ്ഥാനമുള്ള കുടുംബക്കാരനായിരുന്നു ശൗൽ എന്ന് മനസിലാക്കാം.
കർത്താവ് ജനിച്ച കാലത്തു തന്നെ ആയിരിക്കണം പൗലോസിന്റെയും ജനനം. വളരെ സമ്പന്ന കുടുംബത്തിനു മാത്രമേ അന്ന് ഗമാലിയേലിന്റെ ശിഷ്യനായി പഠിക്കുവാൻ കഴിയുമായിരുന്നുള്ളൂ.പൗലോസ് വിവാഹിതനായിരുന്നുവെന്നും ക്രിസ്ത്യാനിയായി തീർന്നതിനാൽ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്നും പാരമ്പര്യം പറയുന്നു.അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി എന്നും വിശ്വസിച്ചു പോരുന്നു. ശൗൽ എന്നതിന് ചോദിച്ചു വാങ്ങിയവൻ എന്നും പൗലോസ് എന്നതിന് ചെറിയവൻ( കുഞ്ഞുമോൻ) എന്നും അർത്ഥമുണ്ട്. അപ്പോ 26:10 ൽ ഞാനും സമ്മതം കൊടുത്തു എന്നു പറയുന്നതിൽ നിന്നും പൗലോസ് സന്നിദ്രീം സംഘത്തിലെ അംഗമായിരുന്നു എന്നും തെളിയുന്നു. അപ്പോ 5:34-39 പ്രകാരം ഗമാലിയേൽ ഒരു ക്രിസ്തീയ അനുകൂല വാദിയായിരുന്നു. അവന്റെ മരണത്തോടെ ന്യായപ്രമാണത്തിന്റെ വിശുദ്ധിയും വേർപാടും മാന്യതയും അസ്തമിച്ചു എന്നു പറയപ്പെടുന്നു. യെരൂശലേമിൽ പത്ത് വർഷത്തെ വിദ്യാഭ്യാസ കാലത്ത് താൻ കർത്താവിനെ കണ്ടിരിക്കാം. 1 കൊരിന്ത്യർ 9:1, 2 കൊരി 5:16 ഭാഗങ്ങൾ അതിനു തെളിവാണ്. പൗലോസിനെ താഴെപ്പറയും പ്രകാരം വർണ്ണിച്ചിരിക്കുന്നു.
1. ഏകദേശം നൂറ്റി അൻപത്തി എട്ട് സെന്റിമീറ്റർ (അഞ്ചടി മൂന്നിഞ്ച്) ഉയരം.
2. ഇഴ അകലമുള്ള തലമുടി
3. തമ്മിൽ കൂടിച്ചേർന്ന പുരികങ്ങൾ
4. നീണ്ടു വളഞ്ഞ് ഗാംഭീര്യമുള്ള മൂക്ക്.
5. കാലുകൾക്ക് അല്പം വളവ്
6. ദൈവദൂതന്റെ മുഖതേജസ്സ്
റോമിലെ ഒന്നാം ജയിൽവാസ കാലത്ത് താൻ ലേഖനങ്ങളിൽ സന്തോഷിപ്പിൻ എന്ന് അനേക വട്ടം പറഞ്ഞിരിക്കുന്നു.(ഫിലി 1:18,2:18, 3:1,4:4) ഉപദ്രവകാരിയായിരുന്ന ശൗൽ ഉപകാരിയായി മാറി. കൊലപാതകൻ ആയിരങ്ങളുടെ രക്ഷകനായി മാറി. ക്രൂരനായിരുന്ന വൻ ക്രുപാലുവായി, ചെന്നായ് ആട്ടിൻകുട്ടിയായ് മാറി. കർത്താവിന്റെ ഹൃദയവിശാലത പോലെ, എന്റെ പേരിൽ കണക്കിട്ടു കൊൾക എന്ന് പറയുന്നവനായി പൗലോസ് തീർന്നു.
*പൗലോസിന്റെ അന്ത്യം*
അന്നത്തെ ലോക സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമിലേക്കു തന്നെ വന്നു പ്രയോജനകരമായ ചില വേലകൾ ചെയ്തു തീർക്കണം എന്ന്. തീരുമാനിച്ചിരുന്ന പൗലോസ് എ.ഡി 67-ൽ റോമിൽ തടവുകാരനായി തിരിച്ചെത്തി.റോമാ നഗരം മനോഹരമാക്കാൻ തീരുമാനിച്ച നീറോ കൈസർ നിർദ്ദേശം കൊടുത്തതനുസരിച്ച് റോമിലെ പഴക്കം ചെന്ന കെട്ടിടങ്ങളുടെ നിര കളെല്ലാം തീ വെച്ചു നശിപ്പിച്ചു.ഏഴു ദിവസം അവ നിന്നു കത്തിയെരിഞ്ഞു. രാത്രിയിൽ നടന്ന തീവെപ്പിൽ അനേകർ ചത്തൊടുങ്ങി. ആ സമയം നീറോ സന്തോഷം കൊണ്ട് തുള്ളി വീണ വായിച്ചാനന്ദിച്ചുപോലും! ഒടുവിൽ തീവെപ്പ് ക്രിസ്ത്യാനികളുടെ പണിയാണന്ന് പരസ്യപ്പെടുത്തുകയും യെഹൂദമതാനുകൂലിയായിരുന്ന നീറോ, ക്രിസ്ത്യാനികളെ മുഴുവൻ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. രാത്രികാലങ്ങളിൽ അവരെ തീപ്പന്തങ്ങളായി എണ്ണയൊഴിച്ച് കത്തിച്ചും ,ക്രൂശിച്ചും, വാളിന്നിരയാക്കിയും ആയിരങ്ങളെ കൊന്നൊടുക്കിയെന്നാണു ചരിത്രം.അനേകരെ തടവിലാക്കുകയും ചെയ്തു. പൗലോസിനെ ത്രോവാസിൽ നിന്നും പിടികൂടിയെങ്കിലും മഹാനായ ഒരു റോമാ പൗരനാകയാൽ കൊല്ലാതെ കഠിന തടവിൽ സൂക്ഷിച്ചു. എന്നാൽ മുമ്പിലത്തെ ജയിൽവാസകാലത്തെപ്പോലെ തന്നെ സുവിശേഷ വേല താൻ തുടർന്നുകൊണ്ടിരുന്നു. എ.ഡി 68ന്റെ ഒടുവിലായി തിമോഥിയോസിനുള്ള രണ്ടാം ലേഖനം താൻ എഴുതി അയച്ചു.(2 തിമോ4:6-18).തന്റെ നിര്യാണകാലം അടുത്തു എന്നും തിമോഥിയോസിനോടു വേഗത്തിൽ വരണം എന്നും പറഞ്ഞു.പാരമ്പര്യ രേഖകൾ പ്രകാരം തിമോഥെയോസ് എത്തിയപ്പോഴേക്കും പൗലോസിന്റെ ശിരച്ഛേദം നടന്നു കഴിഞ്ഞിരുന്നു.പൗലോസ് ആഗ്രഹിച്ചതു പോലെ ശീതകാലത്ത് ജയിലിൽ തണുത്ത് മരവിച്ചിരിക്കുന്ന അവന് സഹായകമാകുവാൻ തക്കവണ്ണം തിമോഥിയോസിന് എത്താനായില്ല. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന പൗലോസ്, എന്റെ മകൻ തിമോഥിയോസ് എത്തിയില്ലല്ലോ എന്ന് ദിവസവും കണ്ണുനീരോടെ സഹതടവുകാരോടു പറയുമായിരുന്നു. ഒരു ദിവസം വലിയ ചുമടുമായി തിമോഥിയോസ് എത്തി. തടവുകാർ ചോദിച്ചു നീയാണോ തിമോഥിയോസ് – അതെ എന്ന മറുപടി കേട്ടപ്പോൾ അവർ പറഞ്ഞു.: നിന്റെ പിതാവ് രണ്ടുനാൾ മുമ്പ് ശിരഛേദം ചെയ്യപ്പെട്ടു. അവന്റെ സാധനങ്ങൾ ഞങ്ങളെ ഏല്പിച്ചിരിക്കുന്നത് ഇതാ കൊണ്ടു പൊയ്ക്കോളൂ.. തന്റെ കൈവശമിരുന്ന വലിയ കെട്ടുമായി നിലം പതിച്ച് പൊട്ടിക്കരഞ്ഞ തിമോഥിയോസിന്  ആശ്വാസം ഉൾക്കൊള്ളുവാൻ പിന്നെ എത്ര നാൾ എടുത്തു എന്ന് ആർക്കും അറിയില്ല.റോമാ നഗരത്തിലെ ‘ഓസ്റ്റിയൻ ‘റോഡിൽ ‘ ട്രിഫോൻേറൺ ‘ എന്ന സ്ഥലത്തു വച്ച് അധികാരികൾ പൗലോസിനെ ശിരഛേദം ചെയ്തു. തന്നെ സ്നേഹിക്കുന്ന പലരും കൂടി ഉടൽ അവിടെ എടുത്തു തന്നെ അടക്കി. എ.ഡി 324 ൽ ക്രിസ്ത്യാനിയായിത്തീർന്ന റോമൻ ചക്രവർത്തി ‘ കോൺസ്റ്റന്റയിൻ ‘ പൗലോസിന്റെ ഓർമ്മയ്ക്കായി അവിടെ ഒരു വലിയ പള്ളി പണി കഴിപ്പിച്ചു. പല പ്രാവശ്യം പുതുക്കിപ്പണിത് മോഡി പിടിപ്പിച്ച ആ പള്ളി ഇന്നും നിലനില്ക്കുന്നു. കർത്താവിനു വേണ്ടി കത്തിജ്വലിച്ച ആ ദീപം അണഞ്ഞു. എന്നാൽ പൗലോസിന്റെ ആഗ്രഹം നിറവേറി.റോം ക്രിസ്തീയ ലോകതലസ്ഥാനമായി മാറി. പക്ഷെ, നീറോയ്ക്കെന്തു സംഭവിച്ചു? പിറ്റെ വർഷം തന്നെ റോമിലെ ആഭ്യന്തര കലാപത്തിൽ മാനസികനില തകരാറിലായ നീറോ ആത്മഹത്യ ചെയ്തു.”എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു” എന്ന് ഫിലി1-12ൽ ഒന്നാമത്തെ ജയിൽ വാസത്തിൽ താൻ പറഞ്ഞത് സത്യമായി നിറവേറിയല്ലോ എന്നോർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.
എ.ഡി 33 ൽ സ്തേഫാനോസ് മരിക്കുമ്പോൾ 32 കാരനായിരുന്ന ശൗൽ മുപ്പത്തിയാറു വർഷം  കർത്താവിനു വേണ്ടി അദ്ധ്വാനിച്ച് അറുപത്തിയെട്ടാമത്തെ വയസ്സിൽ നീറോയാൽ വധിക്കപ്പെട്ടു.
*പ്രിയ സഹോദര/സഹോദരി, യേശുവിനെ താങ്കൾ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചുകഴിഞ്ഞാൽ യേശു അവസ്ഥയ്ക്ക് മാറ്റം വരുത്തും. പൗലോസിന്റെ ജീവിതം വായിച്ചപ്പോൾ ക്രൂരനായ പൗലോസിനെ നിത്യരാജ്യത്തിന്റെ അവകാശി ആക്കിത്തീർത്തു. യേശുവിനെ അറിയുമ്പോൾ ബന്ധുക്കാരും,ചർച്ചക്കാരും,എല്ലാം ഉപേക്ഷിക്കും എന്നാലും യേശു താങ്കളെ സ്നേഹിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതിയുടെ ഒരു അനിവാര്യ ഘടകമാണ്‌. യേശു ഭൂമിയിലായിരുന്നപ്പോൾ നീതിയും ന്യായവും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങളെ യേശു പൂർണമായി പ്രതിഫലിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായവും കരുണാപൂർവമായ നീതിയും സമറിയാക്കാരനെക്കുറിച്ചുള്ള യേശു ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമില്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യനെ സഹായിക്കുകവഴി സമറിയാക്കാരൻ നീതിയും ന്യായവുമുള്ള കാര്യമാണു ചെയ്‌തത്‌.

ലോകത്തിന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടിച്ചിരിക്കുന്ന, കണ്ണു മൂടി കെട്ടിയിരിക്കുന്ന ഒരു സ്‌ത്രീയായി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീതി മുഖപക്ഷമില്ലാത്തതായിരിക്കാൻ, അതായത്‌ സമ്പത്തോ സ്വാധീനമോ സംബന്ധിച്ച്‌ അന്ധമായിരിക്കാനാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രതിയുടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാപൂർവം തുലാസിൽ തൂക്കിനോക്കണം. വാളുകൊണ്ട്‌, നീതി നിഷ്‌കളങ്കരെ സംരക്ഷിക്കുകയും കുറ്റം ചെയ്‌തവരെ ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമിയിലായിരുന്നപ്പോൾ യേശു നീതിയുക്തവും ന്യായവുമായ മനോഭാവം പ്രകടമാക്കുകയുണ്ടായി. അവൻ നീതിമാനും ന്യായമുള്ളവനുമായിരുന്നു. മാത്രമല്ല, സഹായമാവശ്യമുണ്ടായിരുന്ന ആളുകൾക്കായി, കഷ്ടപ്പാടിനും രോഗത്തിനും മരണത്തിനും അടിപ്പെട്ടവരായിരുന്ന പാപികളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech10 hours ago

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും...

world news10 hours ago

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക്...

world news10 hours ago

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ...

world news10 hours ago

ദക്ഷിണാഫ്രിക്കയിൽ വൈദികർക്കെതിരായ അതിക്രമം തുടരുന്നു: അജ്ഞാതമായ സാഹചര്യത്തിൽ വൈദികൻ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. പോൾ ടാറ്റു എന്ന വൈദികനെയാണ് അജ്ഞാതമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ കുറച്ചു നാളുകളായി വൈദികർക്കെതിരായി തുടരുന്ന...

Travel11 hours ago

5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ

5000 രൂപയുണ്ടെങ്കില്‍ ഇനി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് പോകാം. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും വടക്കന്‍ ശ്രീലങ്കന്‍ തലസ്ഥാനമായ ജാഫ്‌നയ്ക്കടുത്ത കാങ്കേശന്‍ തുറയ്ക്കും ഇടയിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ഈ മാസം...

National11 hours ago

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ:അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി....

Trending