Connect with us

us news

ഡോണള്‍ഡ് ട്രംപിന്റെ ബൈബിളും പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും

Published

on

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ, അമേരിക്കയിലെ ടെംബിൾ മൗണ്ട് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ സീനിയർ പാസ്റ്റർ ആയ ക്ലാരൻസ് സെക്സ്റ്റെൺ എന്ന ശുശ്രൂഷകൻ്റെ, “പ്രാർത്ഥിക്കാം നമുക്ക് മറ്റൊരു ഉണർവ്വിനായ്” (pray for another revival) എന്ന അഞ്ചു മിനിട്ടു ദൈർഘ്യമുള്ള ഒരു പ്രസംഗമാണ്.

2017 ജനുവരി ഇരുപതാം തീയതി അമേരിക്കയുടെ നാൽപ്പത്തഞ്ചാം പ്രസിഡൻറായ ഡോണള്‍ഡ് ട്രംമ്പ് പതിവു തെറ്റിച്ച് രണ്ടു ബൈബിളുകളിൽ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിൽ ഒന്ന് 1861 ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞക്കായി ഉപയോഗിച്ച ബൈബിളായിരുന്നു. (പിന്നീട് ബറാക് ഒബാമയും അതേ ബൈബിൾ തിരഞ്ഞെടുത്തു.) എന്നാൽ ട്രംമ്പ് ഉപയോഗിച്ച രണ്ടാമത്തെ ബൈബിളിൻ്റെ ചരിത്രമാണ് ഇന്നു വൈറലായിരിക്കുന്നത്.ഇന്നു ഓവൽ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ആ ബൈബിൾ, തൻ്റെ മാതാവ് 1955 ജൂൺ 12 (65 വർഷങ്ങൾ ) തൻ്റെ ഒമ്പതാം ജന്മദിനത്തിനു രണ്ടു ദിനം മുമ്പു സമ്മാനിച്ചതാണ്.

ആ ബൈബിളിൻ്റെ കഥ ആരംഭിക്കുന്നത് അങ്ങു സ്ക്കോട്ട്ലണ്ടിൽ നിന്നുമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഹെബ്രിഡ്സ് റിവൈവൽ എന്ന ശക്തമായ ഉണർവ്വ് പൊട്ടിപ്പുറപ്പെട്ടു.ആ ഉണർവ്വിനു വേണ്ടി പ്രാർത്ഥിച്ച രണ്ടു വിധവകൾ, പെഗ്ഗിയും ക്രിസ്റ്റീനും പ്രായാധിക്യത്തിൻ്റെ ക്ലേശങ്ങളും രോഗങ്ങളും വകവയ്ക്കാതെ വർഷങ്ങൾ അവർ ഉപവസിച്ചു പ്രാർത്ഥിച്ചിരുന്നു. അങ്ങനയിരിക്കെ അവരുടെ തന്നെ ഒരു ബന്ധുവായ പതിനഞ്ചു വയസുകാരൻ ഡൊനാൾഡ് സ്മിത്തിനെ ദൈവം ശക്തമായ അഭിഷേകത്തിൽ നിറച്ചു. കുഞ്ഞു ബാലൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ ജനം തടിച്ചുകൂടി.ആ മീറ്റിങ്ങുകളിൽ ആവേശത്തോടെ പങ്കു കൊണ്ട മേരീ ആൻ എന്ന യുവതി, തൻ്റെ പതിനെട്ടാം വയസിൽ അമേരിക്കയിലേക്കു കുടിയേറാൻ തീരുമാനിച്ചു.അമേരിക്കയിലേക്കു കപ്പൽയാത്ര തിരിച്ച മേരീ ആനിൻ്റെ കയ്യിൽ ആകെ അന്നുണ്ടായിരുന്നത് അമ്പതു ഡോളറും ഒരു ബൈബിളും മാത്രം.

ഇംഗ്ലീഷ് ഭാഷ, ഒട്ടും വശമില്ലാതിരുന്ന മേരി 1812 ൽ ന്യൂയോർക്ക് തുറമുഖത്തു കപ്പലിറങ്ങി. ചില ദിവസങ്ങൾക്കുള്ളിൽ ഏതോ ധനാഢ്യരുടെ വീട്ടിലെ അടുക്കളക്കാരിയായി ( House maid) ജോലി ലഭിച്ചു. എന്നാൽ 1936ൽ ഫ്രെസ് ട്രംമ്പ് എന്ന ധനാഢ്യനായ യുവാവിനെ വിവാഹം ചെയ്തതോടെ തൻ്റെ ജീവിതം മാറി മറിഞ്ഞു. എങ്കിലും തൻ്റെ അഞ്ചു കുഞ്ഞുങ്ങളേയും താൻ അംഗമായിരുന്ന ന്യൂയോർക്കിലെ Presbyterian Church ൻ്റെ സൺഡേ സ്ക്കൂളിൽ എല്ലാ ഞായറാഴ്ചയും അയക്കുന്നതിനു ഒട്ടും അയവു വരുത്തിയില്ല.

മേരീ ആൻ തൻ്റെ നാലാമത്തെ മകന് സ്ക്കോട്ട്ലണ്ടിൻ്റെ ഉണർവ്വിനു ദൈവം ഉപയോഗിച്ച ബാലനായ ഡൊനാൾഡിൻ്റെ പേരു നൽകിയതും ആ മകനു താൻ തൻ്റെ ഉണർവ്വിൻ്റെ ജന്മദേശത്തു നിന്നും കൊണ്ടുവന്ന ഏക ബൈബിൾ നൽകിയതു യാദൃശ്ചികമായിരിക്കാം. എന്നാൽ, അമേരിക്കൻ പ്രസിഡൻറ് പദവി ആ ഡൊണാൾഡിനെ തേടിയെത്തിയതു ദൈവത്താലാണെന്നു ഇവിടെയുള്ള ഒരു വലിയ കൂട്ടം ഇവാഞ്ചലിക്കൽസ് ഇന്നും വിശ്വസിക്കുന്നു.എന്നാൽ കോവിഡ് 19 എന്ന ആഗോള പകർച്ചവ്യാധിയുടെ വ്യാപനം ആ വിശ്വാസത്തെ തട്ടിത്തെറിപ്പിച്ചേക്കുമോ എന്നു വലതുപക്ഷ നേതാക്കൾ ഇത്തരുണത്തിൽ ആശങ്കപ്പെടുന്നു.കാരണം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി വോട്ടേഴ്സ് ആയ അറുപതു വയസ്സിനു മുകളിലുള്ള അമേരിക്കൻ പൗരന്മാരെ കോവിഡ് 19 അത്ര അധികം കടന്നാക്രമിച്ചിരിക്കുന്നു.

പാസ്റ്റര്‍ അക്കിലാസ് എബ്രഹാം

കടപ്പാട് : ആഴ്ചവട്ടം ഓൺലൈൻ

us news

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

Published

on

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ അമേരിക്കയേക്കാൾ കാനഡയാണ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി കൂടുതൽ തെരഞ്ഞടുക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാനഡയേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് വിദ്യാർത്ഥികളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ എച്ച്-1ബി വിസ നേടാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും അത്ര എളുപ്പമല്ല. എന്നാൽ കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും എളുപ്പമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 5800% ശതമാനമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ 45% മാത്രമാണ് വളർച്ച.

പഠനത്തിന് ശേഷം കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ പെർമനന്‍റ് റസിഡൻസ നേടാനാകും. എന്നാൽ അമേരിക്കയിൽ വർഷങ്ങളോളം കാത്തിരിക്കണം. ജോലി അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് വാർഷിക പരിധിയുള്ളതാണ് ഇതിന് കാരണം.

കാനഡയിൽ പെർമനന്‍റ് റസിഡൻസിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് മാത്രമാണ് വാർഷിക പരിധി നിലനിൽക്കുന്നത്. പെര്‍മനന്‍റ് റസിഡൻസി ലഭിക്കാൻ താരതമ്യേനെ എളുപ്പമാണെന്ന കാര്യമാണ് കാനഡയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

2010/11 അധ്യയന വർഷത്തിൽ 9000-നടുത്ത് വിദ്യാര്‍ഥികള്‍‌ മാത്രമാണ് കനേഡിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തിയത്. പത്തുവർഷങ്ങൾ പിന്നിടുമ്പോൾ ഇത് 2021-ൽ ഇത് 128,928 ആണ്. വിദ്യാര്‍ഥികള്‍ അമേരിക്കയേക്കാൾ കാനഡയെ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങളെ കുറിച്ചും കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളിലേക്കെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തെയും വിശദമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനുവരിയിൽ അടുത്ത രണ്ടു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ കാനഡ പരിധി നിശ്ചയിച്ചിരുന്നു. സപ്തംബറിൽ ആദ്യമായി താൽക്കാലിക റസിഡൻസി നൽകുന്ന കാര്യത്തിൽ കാനഡ പരിധി കൊണ്ടുവരികയാണ്. ഇത് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്രവിഷയങ്ങളും ഇക്കാര്യത്തിൽ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

us news

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

Published

on

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National19 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news19 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news19 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business20 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news2 days ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending