breaking news
Storm Michael: Monster storm mauls US south-east

According to the National Hurricane Center, the eye of the storm touched land near Mexico Beach, Florida, on Wednesday afternoon.
Hundreds of thousands were told to evacuate but many have not fled.
Florida Governor Rick Scott warned of “unimaginable devastation”, saying it would be the worst storm in 100 years.
At least 13 people reportedly died in Central America over the weekend as a result of storm rains and floods.
According to the Associated Press, six people were killed in Honduras, four in Nicaragua and three in El Salvador.
Michael is expected to move quickly up the US East Coast, dumping rains on regions that are already saturated from Hurricane Florence last month.
In their latest advisory, the National Hurricane Center warned coastal residents “not to venture out into the relative calm of the eye, as hazardous winds will increase very quickly as the eye passes”.
More than 370,000 people in Florida have been ordered to evacuate and move to higher ground, but officials estimate that far fewer have actually left.
“Do not leave your house,” Florida Governor Rick Scott said on Wednesday, hours before landfall.
“The worst thing you can do now is leave,” he said, adding that those who do “put yourself and your family in danger”.
Federal Emergency Management Agency Director Brock Long told the president at the White House that he was especially concerned about buildings that were built before 2001, and are not able to withstand category three winds.
“We just hope those the structures can hold up. And if not, that they’re not in those structures,” Mr Trump responded.
Florida has declared a state of emergency, as have Alabama and Georgia.
breaking news
ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍.
നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. മേന മേഖലയില്‍ നട്ടെല്ലില്‍ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. ഡോ. അബ്ദുല്‍ സലാം അല്‍ ബലൂഷിയുടെ നേതൃത്വത്തിലായിരുന്നു അബുദാബിയില്‍ ശസ്ത്രക്രിയ നടത്തിയത്.
മേയില്‍ റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 22 വയസ്സുകാരന്റെ വൃക്കത്തകരാര്‍ പരിഹരിച്ചും യു.എ.ഇ. രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഡാവിഞ്ചി എക്സ്ഐ എന്ന റോബട്ടിന്റെ സഹായത്തോടെ ദുബായ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയാണ് നേതൃത്വം നല്‍കിയത്. ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഡോക്ടര്‍മാരുടെ എണ്ണവും ജോലിയും കുറയ്ക്കുന്നതിനൊപ്പം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും റോബോട്ടിനാകും. നിര്‍ദേശം നല്കിയാല് റോബോട്ടുകള്‍ കൃത്യതയോടെ ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, മുതിര്‍ന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാന്‍ റോബട്ടുകള്‍ക്കാകും.
കുട്ടികളുടെ പേടി മാറ്റി, കുത്തി വെക്കുമ്പോള്‍ ശ്രദ്ധ മാറ്റുന്ന റോബോട്ടുകള്‍ വരെ യു.എ.ഇ. ആശുപത്രികളില്‍ ഉണ്ട്.
Sources:globalindiannews
breaking news
ബീജമില്ലാതെ ലോകത്തെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍

ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ബീജം, അണ്ഡം, ബീജസങ്കലനം എന്നിവ ഇല്ലാതെയാണ് ഇത് സാധ്യമാക്കിയത്. ഇസ്രയേലിലെ വെയ്സ്മൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവർ കണ്ടെത്തി.
ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിർമിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സെൽ ജേണലിൽപഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് കുറച്ച് ദിവസം വളരാൻ സാധിക്കുന്ന യാന്ത്രിക ഗർഭപാത്രം നിർമിച്ചിരുന്നു. അതേസമയം, ഇപ്പോൾ നിർമിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു.
ചികിത്സകൾക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നൽകുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവൽ ബയോ എന്ന പേരിൽ ഒരു സ്ഥാപനത്തിന് ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.
ഈ പഠനത്തിന്റെ വെളിച്ചത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ പെട്ടെന്ന് നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാൾ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sources:azchavattomonline
breaking news
പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി; യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ!, പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ (Coins). ശസ്ത്രക്രിയയില്ലാതെയാണ് (Surgery) ഇത്രയും നാണയങ്ങൾ പുറത്തെടുത്തത്. സംഭവം അപൂർവമാണെന്നും ഡോക്ടർമാർ (Doctors) പറഞ്ഞു. കടുത്ത വയറുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മഥുരദാസ് മാത്തൂർ (40) എന്ന യുവാവിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി (Gastro entrology) വിഭാഗത്തിലേക്ക് എത്തിച്ചു. എൻഡോസ്കോപ്പി പരിശോധനയ്ക്കിടെ, ഇയാളുടെ വയറ്റിൽ നിറയെ ലോഹക്കഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ ഞെട്ടി.
ആമാശയത്തിലെ ഫണ്ടസ് ഭാഗത്താണ് ഞങ്ങൾ നാണയങ്ങൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്താതെ പുറത്തെടുക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. ഇത് ഒരു വെല്ലുവിളിയായിരുന്നു. മനുഷ്യന്റെ അന്നനാളത്തിലൂടെ ഒരു സമയം ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമേ പുറത്തെടുക്കാനാകൂ. എന്നാൽ രണ്ട് ദിവസമെടുത്ത് ഇത്രയും നാണയങ്ങൾ പുറത്തെടുത്തു- ഗ്യാസ്ട്രോ ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഡോക്ടർ സുനിൽ ദധിച്ച് പറഞ്ഞു.
മാനസിക വിഭ്രാന്തി മൂലമാണ് യുവാവ് നാണയങ്ങൾ വിഴുങ്ങിയതെന്ന് വീട്ടുകാർ ഡോക്ടർമാരോട് പറഞ്ഞു. ഇയാൾ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് രോഗി പറഞ്ഞു. ഗ്യാസ്ട്രോ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. നരേന്ദ്ര ഭാർഗവയുടെ മേൽനോട്ടത്തിൽ ഒരു സംഘം ഡോക്ടർമാരാണ് രണ്ട് ദിവസത്തെ പ്രയത്നത്തിന് ശേഷം എല്ലാ നാണയങ്ങളും പുറത്തെടുത്തത്. സാധാരണയായി കുട്ടികളിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും മുതിർന്ന ഒരാളുടെ വയറ്റിൽ നിന്ന് ഇത്രയും നാണയങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാനസിക രോഗവിദഗ്ദ്ധനെ സന്ദർശിക്കാനും ശരീരത്തിന് ദോഷം വരുത്തുന്ന കാര്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും ഞങ്ങൾ അദ്ദേഹത്തെ ഉപദേശിച്ചെന്നും ഡോക്ടർ പറഞ്ഞു.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news11 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.