National
തൃശൂര്‍ പൂരം: ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിഗ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം

വിശ്വപ്രസിദ്ധമായ തൃശൂർ പൂരം നടക്കുന്ന ഈ മാസം 13, 14 തീയതികളില്‍ പ്രദേശത്ത് ഹെലികോപ്റ്റര്‍, ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ടി.വി അനുപമ അറിയിച്ചു. കൂടാതെ, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും 13, 14 തീയതികളില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
മെയ് 11, 12, 13, 14 ദിവസങ്ങളില്‍ മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോഴോ മറ്റോ വിരണ്ടോടുന്നവയോ ആയ ആനകളെ തൃശൂര്‍ നഗരത്തിനകത്ത് പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക ആനയെ സംബന്ധിച്ചുള്ളതല്ലെന്നും പൊതുവായ ഉത്തരവാണെന്നും കളക്ടര്‍ അറിയിച്ചു. ഇതിന്റെ രേഖകള്‍ പരിശോധിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ്-നേയും വെറ്ററിനറി ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാപ്പാന്‍മാര്‍ അല്ലാത്തവര്‍ ആനകളെ കൈകാര്യം ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
മെയ് 13 ന് രാവിലെ ആറ് മണി മുതല്‍ 14 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ 32 മണിക്കൂര്‍ തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരി വസ്തുക്കളും കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും അബ്കാരി നിയമ പ്രകാരം നിരോധിച്ച് ഉത്തരവിട്ടിട്ടുണ്ട്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പൂരത്തിന് ബാഗുകള്‍ അനുവദിക്കാതിരിക്കുന്നത്. ജില്ലാ ആശുപത്രിയിലേക്കും ജില്ലാ സഹകരണ ആശുപത്രിയിലേക്കും പോകാന്‍ കഴിയുന്ന രീതിയില്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാടിലുമായി 12 പോയിന്റുകളില്‍ ആംബുലന്‍സ് സൗകര്യം ഉണ്ടാവും. കുടമാറ്റത്തിന്റെ സമയത്ത് ചെമ്പോട്ട് ലെയിനില്‍ പാര്‍ക്കിംഗ് നിയന്ത്രിച്ചിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ അതിലൂടെയാണ് കടന്നുപോവുക. ഹെല്‍ത്ത് എയ്ഡ് പോസ്റ്റും എമര്‍ജന്‍സി ഓപറേഷന്‍ സെന്ററും ആംബുലന്‍സും കൂടാതെ ഇലഞ്ഞിത്തറ
കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്‌കുകള്‍ തൃശൂര്‍ കോര്‍പറേഷന്‍ ഒരുക്കും. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടക്കുന്നു. പോലീസിനെ സഹായിക്കാന്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ 45 പേര്‍ ഉണ്ട്. ആവശ്യമെങ്കിൽ കൂടുതല്‍ പേരെ നിയോഗിക്കും. 12 മുതല്‍ 14 വരെ ടൗണിന് അകത്തേക്കും പുറത്തേക്കുമായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ ഉണ്ടാവും. പൂരത്തിനായി ഒരുക്കുന്ന പന്തലുകള്‍ ഉള്‍പ്പെടെ പൊതുമരാമത്ത് ബില്‍ഡിംഗ്സ് & ഇലക്ട്രിക്കല്‍സ് വിഭാഗങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെടിക്കെട്ട് നിരീക്ഷിക്കുന്നതിനായി എ.ഡി.എമ്മിന് തിരുവമ്പാടിയുടെയും ആര്‍.ഡി.ഒയ്ക്ക് പാറമേക്കാവിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. ഓരോ ചടങ്ങിനും പോലീസ് ഉദ്യോഗസ്ഥരേയും ഡെപ്യൂട്ടി കളക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. വെടിക്കെട്ടിന്റെ സമയത്തും തിരക്കുണ്ടാവുന്ന പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെ സമയത്തും തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓഫീസര്‍ റാങ്കിലുള്ള ഇരുപതോളം പേരേയും നൂറോളം മറ്റ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരെ കൂടാതെ ഒഫീഷ്യല്‍ വളണ്ടിയര്‍മാര്‍ക്കും ദേവസ്വം വളണ്ടിയര്‍മാര്‍ക്കും ഡ്യൂട്ടി നിശ്ചയിച്ചു നല്‍കി. മാഗസിനില്‍ 2000 കിലോഗ്രാം ആണ് ഒരു സമയം ഒരു ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കുന്ന അളവ്. വെടിമരുന്ന് സാമ്പിളുകള്‍ കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയിലേക്ക് അയക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബ്ദ മലിനീകരണത്തിന് പുറമെ അന്തരീക്ഷ മലിനീകരണവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. രണ്ടു വര്‍ഷമായി റൗണ്ടിലുള്ള ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും കളക്ടര്‍ അറിയിച്ചു.
National
ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് : ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച് 23 , നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ

ഐ.പി.സി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡ് നേതൃത്വം നൽകുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വ് യോഗവും മാർച്ച് 23 വ്യാഴം രാവിലെ 10 മുതൽ നെന്മാറ ഐ.പി.സി. ശാലേം ഹാളിൽ നടക്കും.
പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി സമർപ്പണ പ്രാർത്ഥന നടത്തും. ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജിമ്മി കുര്യാക്കോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഒലവക്കോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.കെ. ജോയി പ്രസംഗിക്കും. പ്രയർ ബോർഡ് കേരള സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ മാത്യു കെ. വർഗ്ഗീസ് (പോലീസ് മത്തായി ), പ്രയർ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെമ്പർമാരും നേതൃത്വം നൽകും.
പാസ്റ്റർ സജി കരിമ്പാറ, പാസ്റ്റർ സിജു കെ. എം. ചിറ്റൂർ എന്നിവർ യോഗങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും.
Sources:christiansworldnews
National
ഒരു ടിക്കറ്റിന് വില 6 കോടി; ബഹിരാകാശ ടൂറിസം ആരംഭിക്കാന്‍ ഇന്ത്യ

ദില്ലി: സമീപ ഭാവിയില്‍ തന്നെ ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ഓടെ പണം നല്‍കുന്നവര്‍ക്ക് ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൌകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷിതവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് പറയുന്നു.
ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്. ഉപഭ്രമണപഥ ടൂറിസം പദ്ധതികള്‍ ഇതിനകം വെര്‍ജിന്‍, ആമസോണ്‍ തലവന്‍ ജെഫ് ബെസോസിന്‍റെ കമ്പനി എന്നിവര്‍ നടത്തിയിട്ടുണ്ട്.
ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾ സാധാരണയായി ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെയാണ് തങ്ങുക എന്നാണ് വിവരം. തുടർന്ന് ഭൂമിയിലേക്ക് മടങ്ങും. എന്നാല്‍ ഇതാണോ ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പദ്ധതി എന്ന് എനിയും വ്യക്തമാകാനുണ്ട്.
അതേ സമയം ഈ ബഹിരാകാശ ടൂറിസം പദ്ധതിക്ക് ഒരാള്‍ക്ക് ഏകദേശം 6 കോടി രൂപയോളം ചിലവാരും എന്നാണ് കണക്ക്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിയില്‍ ഇന്ത്യയുടെ ഉപ ഭ്രമണപഥ ടൂറിസം പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ ഐഎസ്ആർഒ ഇതിനകം ആരംഭിച്ചതായി ശാസ്ത്ര സാങ്കേതിക, ആണവോർജ, ബഹിരാകാശ വകുപ്പിന്റെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞിരുന്നു.
Sources:globalindiannews
National
വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ വിബിഎസ് ഏപ്രിൽ 10 മുതൽ

എറണാകുളം : വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ WCPA – TRANSFORMERS – VBS – 2023 എന്ന പേരിൽ ഏപ്രിൽ 10 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ 1 മണി വരെ ഫോർട്ടുകൊച്ചി വെളി പളളത്തു രാമൻ ഓപ്പൺ എയർ ഗ്രൗണ്ട് – ഹാളിൽ നടക്കും.
മ്യൂസിക് സോൺ, വേഡ് സോൺ, ക്രിയേറ്റീവ് ടൈം , മൂവി ടൈം, ഗെയിം ടൈം എന്നിവ നടക്കും.
Sources:onlinegoodnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി