Connect with us

National

കേരള സിലബസിലെ ഹയർ സെക്കൻഡറി മോഡറേഷൻ നാലുമാസത്തിനകം നിർത്തലാക്കണം –ഹൈകോടതി

Published

on

 

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള മാർക്ക് മോഡറേഷൻ നിർത്തലാക്കാനുള്ള തീരുമാനം നാലുമാസത്തിനകം നടപ്പാക്കണമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്​ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത ഈ തീരുമാനം ​കേരളമൊഴികെയുള്ള സംസ്​ഥനങ്ങളിലെല്ലാം നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ജസ്​റ്റിസ്​ പി.വി. ആശയുടെ ഉത്തരവ്​. കേരള സിലബസിലെ വിദ്യാർഥികൾക്ക് പഠനത്തോടനുബന്ധിച്ച പ്രവൃത്തികളുടെ പേരിൽ 40 ശതമാനം മാർക്ക് അധികം നൽകുന്നത്​ മറ്റ്​ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളോടുള്ള വിവേചനമാ​ണെന്ന്​ ചൂണ്ടിക്കാട്ടി പ്ലസ് വൺ വിദ്യാർഥികളായ പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ്  ജേക്കബ്, ചെങ്ങന്നൂർ സ്വദേശി ആർ. നന്ദൻ എന്നിവർ നൽകിയ ഹരജികളാണ്കോടതി പരിഗണിച്ചത്.

സി.ബി.എസ്.ഇ, ഐ.എസ്.സി (ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) തുടങ്ങിയ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ മാർക്ക്​ ലഭിക്കാൻ എഴുത്തുപരീക്ഷയെ മാത്രം ആശ്രയിക്കുമ്പോൾ പരീക്ഷക്കുമു​േമ്പതന്നെ 40 ശതമാനം മാർക്ക് ലഭിക്കുന്ന കേരള സിലബസിലെ പ്ലസ്​ ടു വിദ്യാർഥികൾ​ 60 ശതമാനം മാർക്കിനുവേണ്ടിയാണ് പരീക്ഷയെഴുതുന്നത്​. 2012 മുതൽ പ്രഫഷനൽ കോളജ് പ്രവേശനത്തിന് യോഗ്യത പരീക്ഷയുടെയും പ്രവേശന പരീക്ഷയുടെയും 50 ശതമാനം വീതം മാർക്കുകൾ പരിഗണിക്കുന്ന സംവിധാനം ഏർപ്പെടുത്തിയതോടെ മറ്റ്​ സിലബസുകളിലുള്ളവരിൽ അർഹതയുള്ളവരെയും മറികടന്ന്​ കേരള സിലബസിലുള്ളവർക്ക് കൂടുതലായി പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന അവസ്​ഥയുണ്ടായി. ഇത്​ പരിഹരിക്കാനാണ്​ 2017ൽ കേന്ദ്രസർക്കാർ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി തീരുമാനങ്ങളെടുത്തത്എന്നാൽ, തീരുമാനങ്ങൾ പാലിക്കാൻ കേരള സർക്കാർ തയാറായിട്ടില്ലെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.  മോഡറേഷനുംഗ്രേസ് മാർക്കും അവസാനിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാറി​​െൻറ നയതീരുമാനം വേണമെന്നും ഇതിന്​ പഠനം നടത്തി റിപ്പോർട്ട് നൽകാൻ 2018 മേയ് അഞ്ചിന് എസ്.സി.ആർ.ടിയെ ഏൽപിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ അണ്ടർ സെക്രട്ടറി സത്യവാങ്മൂലം നൽകി. തീരുമാനങ്ങൾ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്​ തള്ളിയാണ്​ നാലുമാസത്തിനകം തീരുമാനം നടപ്പാക്കാൻ കോടതി നിർദേശിച്ചത്.

National

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

Published

on

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ് നിവാസ് മാർഗിലുള്ള നിഷേമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ഡാനിയേൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പിന്നിട്ട വർഷത്തെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്റ്റേറ്റ് ട്രഷറർ ജോൺസൺ മാത്യു കണക്കുകൾ അവതരിപ്പിച്ചു. വിവിധ ബോർഡുകളുടെ പ്രതിനിധികൾ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് 2024-2028 പ്രവർത്തന വർഷത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡോ. ഷാജി ഡാനിയേൽ പ്രസിഡന്റ് ആയും, പാസ്റ്റർ കെ. വി. ജോസഫ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സാം ജോർജ് സെക്രട്ടറിയായും, ഷിബു കെ ജോർജ് ജോയിന്റ് സെക്രട്ടറിയായും ജോൺസൺ മാത്യു ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 31 അംഗങ്ങൾ അടങ്ങുന്ന കൌൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

Published

on

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

ത്രിപുരയിൽ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്..
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

District authorities allow peaceful religious congregations in Uttar Pradesh

Published

on

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be conducted in Azamgarh district without any hindrance, in compliance with a directive from the Allahabad High Court.

The matter dates back to December 2023 when Nirmala Sukh, Shyamanand and Sanjay Kumar, representing different Christian organisations, approached the Allahabad High Court seeking protection to conduct their religious activities peacefully. They alleged that certain disruptive elements were preventing them from holding prayers and making false accusations of religious conversion.

On 8 December 2023, the High Court observed that holding religious prayers is not violative of any law and directed the petitioners to approach the District Magistrate of Azamgarh with their grievances. The court ordered that any such application should be considered and decided as per the law, after taking necessary comments from the local police.

The Court had in its order remarked, “Considering the facts and circumstances of the case, we find that holding of religious prayer is not violative of any law that has been shown to us. Under the Constitution every citizen has a right to practice and perform his faith and religious congregation that is, of course, subject to public order.”

Following the High Court’s order, the petitioners submitted representations to the District Magistrate, who initiated an inquiry into the matter. The police authorities filed reports stating that the petitioners were conducting religious prayers peacefully without any disturbance or violation of laws.

After considering the reports, statements from the petitioners, and other evidence on record, the District Magistrate passed an order on 10 April 10 2024, allowing the petitioners to continue holding their religious prayers and congregations on Saturdays, Sundays, Christmas Day, Good Friday and Easter without any unnecessary interference.

The order specifically mentions that Shyamanand, the President of Jeevan Jyoti Charitable Trust in Reewa alias Babhangawan village, can conduct prayers and discussions on the teachings of Jesus Christ in a peaceful manner. Similarly, Nirmala Sukh, the President of Masihi Prarthana Bhavan Seva Sansthan in Civil Lines, Azamgarh, and Sanjay Kumar, the President of New Hope Rising Church Trust in Dharmpur (Asalpur) village, can hold their religious congregations and prayers without any disturbance.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National15 hours ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

us news16 hours ago

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ്...

world news16 hours ago

ഇന്തോനേഷ്യയിൽ തീതുപ്പി അഗ്നിപര്‍‌വതം: 800 പേരെ ഒഴിപ്പിച്ചു, സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിലെ റുവാങ് അഗ്നിപർവതം പാെട്ടിത്തെറിച്ചു: ഇതിനു പിന്നാലെ വടക്ക് സുലവേസി പ്രവിശ്യയില്‍ നിന്ന് 800 പേരെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രത നിർദ്ദേശവും സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലാവ...

National16 hours ago

അക്ബറിൻ്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങൾ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങൾക്ക് പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദേശിച്ചു. കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദേശിച്ചത്....

National2 days ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National2 days ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

Trending