Business
ഒ.എല്‍.എക്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് തുടരുന്നു; ജാഗ്രത വേണമെന്ന് നിഷ്കര്‍ഷിച്ച് പോലീസ്
![](https://theendtimenews.com/wp-content/uploads/2019/10/crime.jpg)
തിരുവനന്തപുരം: ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്സിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം വിവിധയിടങ്ങളില്‍ സജീവമായി തുടരുന്നു. ഉത്തരേന്ത്യന്‍ സംഘമാണ് ഇത്തരത്തില്‍ തട്ടിപ്പില്‍ വ്യാപൃതരായിരിക്കുന്നതെന്നാണ് വിവരം. നിരവധി പേര് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പിന് ഇരയായതോടെയാണ് പോലീസ് സജീവമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍പ്പെട്ട പട്ടം സ്വദേശിയായ ഒരാള്‍ക്ക് 1,00,000 രൂപ നഷ്ടമായത് ആഴ്ചകള്‍ക്കു മുമ്പാണ്. ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ”ഓണ്‍ലൈന്‍ വാഹനവില്‍പ്പന സൈറ്റായ ഒ.എല്‍.എക്സ് ആണ് തട്ടിപ്പുവീരന്മാര് തെരഞ്ഞെടുക്കുന്നത്. ഈ സൈറ്റിലേക്ക് ബുള്ളറ്റ് പോലുള്ള ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഉടമകള്‍ പരസ്യം നല്‍കാറുണ്ട്.
ഇതു ശ്രദ്ധിക്കുന്ന സംഘം തങ്ങള്‍ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ളവരാണെന്നു പറഞ്ഞ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് ഇവരുടെ ആര്.സി ബുക്ക്, ലൈസന്‍സ് എന്നിവയുടെ കോപ്പി ആവശ്യപ്പെടുകയും ചെയ്യും. ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം രൂപവരെ വില്‍പ്പനവില കാണിച്ചാണ് ഉടമകള്‍ പരസ്യം ചെയ്യാറുള്ളത്. സംഘത്തിന്റെ തട്ടിപ്പുരീതി ഇവിടെയാണ് തുടങ്ങുന്നത്. തട്ടിപ്പ് സംഘം വാഹനത്തിന്റെ ഫോട്ടോയും രേഖകളും ഉപയോഗിച്ച് മറ്റൊരു പ്രൊഫൈല്‍ ഉണ്ടാക്കിയശേഷം പുതിയൊരു പരസ്യം ഒ.എല്‍.എക്സില്‍ നല്‍കും. വാഹനം വില്‍പ്പനയ്ക്കെന്നു കാണിച്ച് തട്ടിപ്പുസംഘം കൊടുക്കുന്ന പരസ്യത്തില്‍ പക്ഷേ, അതേ വാഹനത്തിന്റെതന്നെ വില 50,000 രൂപവരെ കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. യൂസ്ഡ് ബുള്ളറ്റുകളുടെ വില തീരെ കുറവാണെന്നുള്ള പരസ്യം കണ്ട് ആകൃഷ്ടരാകുന്നവര്‍ ഇവരെ വിളിക്കും. വിശ്വാസം വരുന്നതിനു വേണ്ടി ഇവര്‍, തങ്ങള്‍ പട്ടാളക്കാരാണെന്നു പറഞ്ഞ് തങ്ങളുടെ ഫോട്ടോ ഇവര്‍ക്കു കാണാനായി സൈറ്റില്‍ ഇടും. ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് സ്ഥലംമാറ്റം നേടിപ്പോകുകയാണെന്നും അതുകൊണ്ട് വാഹനം വില്‍ക്കുന്നുവെന്നുമാണ് വിളിക്കുന്നവരെ സംഘം അറിയിക്കുന്നത്. തട്ടിപ്പുസംഘത്തില്‍ വിശ്വാസം വരുന്നവര്‍, സംഘം പറയുന്നതനുസരിച്ച് പ്രോസസിംഗ് ചാര്‍ജ്ജും മറ്റു ഫീസുമൊക്കെ ഇവര്‍ക്ക് ഓണ്‍ലൈനിലൂടെ അയച്ചുനല്‍കും. ഇപ്രകാരമാണ് പട്ടം സ്വദേശിക്ക് 1,00,000 രൂപ നഷ്ടമായത്. പ്രാഥമിക അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയാണ് തട്ടിപ്പിന്റെ കേന്ദ്രമെന്നും രാജസ്ഥാനിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയാന്‍ സാധിച്ചു.
ഇവര്‍ നല്കുന്ന ഫോണ്‍ നമ്പരുകളും വ്യാജമാണ്. പ്രസ്തുത സ്ഥലങ്ങളിലെ ഏതെങ്കിലും കര്‍ഷക കുടുംബങ്ങളുടെ ഫോണ്‍ നമ്പരുകളാകും ഇത്. ഇവര്‍ ഉണ്ടാക്കുന്ന പ്രൊഫൈലും വ്യാജമാണ്്.” സിം വഴിയോ ഫോണ്‍വഴിയോ ഇവരെ തിരിച്ചറിയാനാകാത്ത അവസ്ഥയും ഉണ്ടായ സാഹചര്യത്തിലാണ് കേസ് സൈബര്‍ സെല്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം തട്ടിപ്പിനെക്കുറിച്ച് ഓണ്‍ലൈന്‍ സൈറ്റായ ”ഒ.എല്‍.എക്സ്” അറിയുന്നില്ല എന്നതാണ് വാസ്തവം. ആരേ വാഹനത്തിന്റെ തന്നെ ചിത്രം നല്കി വ്യത്യസ്ത തുകകള്‍ ഡിസ്പ്ലേചെയ്ത് നല്കുന്ന പരസ്യങ്ങളും വ്യാപകമാണ്. ഒരേ വാഹനത്തിന് വ്യത്യസ്ത സ്ഥലങ്ങളാണ് സൂചിപ്പിക്കുന്നതെന്നുള്ളതു വാസ്തവമാണ്. ഇത്തരത്തില്‍ വാഹനപ്പരസ്യം കണ്ട് സമീപിച്ച 20-ഓളം പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്.
പോലീസിന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിച്ചാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍നിന്ന് രക്ഷനേടാം:
”ഒരേ വാഹനത്തിന്റെ തന്നെ ചിത്രം ”വാഹനം വില്‍പ്പനയ്ക്ക്” എന്നു നല്‍കാറുണ്ട്. സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന വില്‍പ്പനപ്പര്യം നന്നായി ശ്രദ്ധിക്കുക, പരിശോധിക്കുക. വാഹനത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയശേഷം മാത്രം ഇടപെടുക. ഒരുവാഹനം ഇഷ്ടപ്പെട്ടാല്‍ സൈറ്റ് മുഴുവന്‍ ശ്രദ്ധിച്ച് ആ വാഹനം വേറെ രീതിയില്‍ ഡിസ്പ്ലേ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക. വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം പണം കൈമാറ്റം നടത്തുക.”
Business
യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു
![](https://theendtimenews.com/wp-content/uploads/2024/07/UPI.jpg)
ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.
ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews
Business
റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം
![](https://theendtimenews.com/wp-content/uploads/2024/07/RuPay-card.jpg)
കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.
റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.
കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal
Business
മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന
![](https://theendtimenews.com/wp-content/uploads/2021/05/airtel.jpg)
ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.
പരിധിയില്ലാതെ കോളുകളും ഇന്റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്റെ പ്ലാൻ 509, 1799ന്റെ പ്ലാൻ 1999 എന്നിങ്ങനെയാകും.
479 രൂപയുടെ ഡെയ്ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്റെ പ്ലാന്‍ 349 രൂപയും 359ന്റെ പ്ലാന്‍ 409 രൂപയും 399ന്റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested