Connect with us

Travel

അതിശൈത്യത്തില്‍ മനോഹരിയായി മൂന്നാര്‍

Published

on

 

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണിത്. വിനോദ സഞ്ചാകള്‍ ധാരാളമായി എത്തുന്ന ഇവിടം പ്രകൃതി രമണീയത നിറഞ്ഞ പ്രദേശമാണ്. അനവധി തേയിലത്തോട്ടങ്ങള്‍ ഇവിടെയുണ്ട്. മലനിരകളും വൃക്ഷങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം പ്രദേശത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു. ശിശിരകാലമായാല്‍ വെള്ളപുതച്ച് സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിലേക്കെത്തും മൂന്നാര്‍. പൂജ്യത്തിനും താഴെ താപനിലയെത്തുമ്പോള്‍ ചന്തം കൂടിയതായി തോന്നും മൂന്നാറിന്. തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ എന്നും സുന്ദരിയാണ്. മൂന്നാറിനെ മൂടി കോടമഞ്ഞിറങ്ങുമ്പോള്‍ ആ സൊന്ദര്യം ഇരട്ടിക്കും. മഞ്ഞിന്റെ നേര്‍ത്ത മേലാപ്പ് അണിഞ്ഞു സഞ്ചാരികളെ സ്വാഗതം ചെയ്യും.

മധുരപ്പുഴ,നല്ലത്താണി,കുണ്ഡലി എന്നീ മൂന്ന് നദികള്‍ ചേരുന്നതു കൊണ്ടാണ് ഈ പ്രദേശത്തിന് മൂന്നാര്‍ എന്ന് പേരു വന്നത്.മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം. മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും മൂന്നാറിലെ കാഴ്ചകളൊക്കെ പലയിടത്തായി ചിതറി കിടക്കുകയാണ്. എന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര തന്നെ മതി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍.

കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന തേയില തോട്ടങ്ങളും പുല്‍മേടുകളും അവക്ക് വെള്ളി അരഞ്ഞാണം ചാര്‍ത്തിയ നീര്‍ച്ചോലകളും ചേര്‍ന്ന ഭംഗി വര്‍ണനാതീതമാണ്. ടോപ് സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, ദേവികുളം തടാകം, ഓള്‍ഡ് മൂന്നാറിലെ സി.എസ്സ്.ഐ. പള്ളി ,മൂന്നാര്‍ ലേയ്ക്ക് എന്നിവ മൂന്നാറിലെ പ്രധാന വ്യൂ പോയിന്റുകള്‍ ആണ്. മൂന്നാറിന്റെ പച്ചപ്പിലൂടെ രാജമലയിലേക്കുള്ള യാത്രയില്‍ നമ്മള്‍ നില്‍ക്കുന്നത് സ്വിറ്റ്‌സര്‍ലണ്ടിലാണോ എന്ന പ്രതീതി ഉണ്ടാക്കും. അത്ര മനോഹരമാണ് ഇവിടം. പച്ചമൂടിയ ഒരു താഴ്വാരം. അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി.നീലക്കുറിഞ്ഞിയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുമെല്ലാം മൂന്നാറിന്റെ മാത്രം സ്വത്താണ്.

ചിത്തിരപുരം വ്യൂ പോയിന്റ് ആണ് മൂന്നാര്‍ യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ആനക്കച്ചാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിത്തിരപുരം വ്യൂ പോയിന്റില്‍ എത്താം . മറ്റു മേഖലകളില്‍ ടൂറിസം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ ടൂറിസം സജീവമാണ്. മലമടക്കുകളിലൂടെയുള്ള വളഞ്ഞുപുളഞ്ഞ റോഡുകളാണ് മൂന്നാറിലേക്ക് ഡ്രൈവ് ചെയ്യാന്‍ സഞ്ചാരികളെ കൊതിപ്പിക്കുന്ന കാര്യം. യാത്രയ്ക്കിടെ മഴയുടെ കോരിത്തരിപ്പുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, യാത്രയുടെ പരമസുഖം ശരിക്കും ആസ്വദിക്കാം. അടിമാലിയില്‍ നിന്ന് നേര്യമംഗലം വഴിയുള്ള വനപാതയിലൂടെയുള്ള യാത്രയായിരിക്കും ഇതില്‍ ഏറ്റവും സുന്ദരം. വിദൂരകാഴ്ചകള്‍ മറയ്ക്കുന്ന മൂടല്‍മഞ്ഞ് കയറിയ റോഡിലൂടെ നിങ്ങള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു പക്ഷെ ഒരു കാട്ടാന നിങ്ങളെ കാത്തിരിപ്പുണ്ടാവും. രാത്രി സഞ്ചാരങ്ങളില്‍ പതുങ്ങി ഇരിക്കുന്ന അപകടങ്ങളില്‍ ഒന്നാണ് ഇതെങ്കിലും പകല്‍ സമയങ്ങളില്‍ വന്യജീവികള്‍ റോഡില്‍ കാണാറില്ല. പകല്‍ യാത്രയുടെ ത്രില്‍ നശിപ്പിക്കുന്നതും ഒരു പക്ഷെ ഇതായിരിക്കും.

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഏകദേശം നാല് മണിക്കൂര്‍ യാത്രയാണ്. വൈകുന്നേരം നാലുമണിക്ക് മുന്‍പ് മൂന്നാറില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നതിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കണ്ണുകളെ മൂടല്‍മഞ്ഞ് മൂടുന്നത് ഒഴിവാക്കാം. കൊച്ചിയില്‍ നിന്ന് അടിമാലി വഴി മൂന്നാറില്‍ എത്താം. തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ തേയിലത്തോട്ടങ്ങളാണ് മൂന്നാറിലെ കാഴ്ചകള്‍ക്ക് കൗതുകം കൂട്ടുന്ന ഒന്ന്. തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടാല്‍ പോര എന്നുള്ളവര്‍ക്ക് ഇവിടെയുള്ള ഒരു ടീ മ്യൂസിയം സന്ദര്‍ശിക്കാവുന്നതാണ്. തേയില ഉത്പാദനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഇവിടേയ്ക്കുള്ള യാത്രയിലൂടെ നിങ്ങള്‍ക്ക് കഴിയും. അതിശൈത്യം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിദേശികളും ഇതര സംസ്ഥാനക്കാരുമാണ് ഇതിൽ കൂടുതൽ. തണുപ്പ് അസഹനീയമായതോടെ മൂന്നാറിലെ തെരുവോരങ്ങളിൽ വെയിൽ കാഞ്ഞു നിൽക്കുന്ന സഞ്ചാരികളും നാട്ടുകാരും ഇപ്പോഴത്തെ പുലർകാല കാഴ്ചയാണ്.

Travel

വെറുതെ ഇരുന്നു കൊടുത്താൽ മതി, സ്കൂട്ടർ ഇനി Ai ഓടിക്കും; ‘ഓല സോളോ’ അവതരിപ്പിച്ച് ഭവിഷ് അഗർവാൾ

Published

on

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ എഐ ഓല സ്കൂട്ടർ അവതരിപ്പിച്ച് ഓല സിഇഒ ഭവീഷ് അ​ഗർവാൾ. ‘ഓല സോളോ’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഐ ഇലക്ട്രിക്ക് സ്കൂട്ടർ ആണ് എപ്രിൽ 1ന് ഭവീഷ് അ​ഗർവാൾ അവതരിപ്പിച്ചത്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും

എന്നാൽ ഏപ്രിൽ 1ന് ‘ഓല സോളോ’ അവതരിപ്പിച്ചതിനാൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. ‘ഏപ്രിൽ 1’ ഏപ്രിൽ ഫൂളായി കണക്കാകുന്നതിനാൽ പലരുടെയും മനസ്സിൽ ഇത് സത്യമാണോ എന്ന തരത്തിൽ ചോ​ദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ഭവീഷ് അ​ഗർവാൾ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. “ഇന്നലെയാണ് ഇന്ത്യയിലെ ആദ്യത്തെ ‘ഓല സോളോ’ അവതരിപ്പിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറൽ ആയത്. ഏപ്രിൽ ഒന്നിനായത് കൊണ്ട് തന്നെ പലരും ഏപ്രിൽ ഫൂൾ ആണോ എന്ന് പോലും തെറ്റുദ്ധരിച്ചിരുന്നു”എന്നും സിഇഒ ഭവീഷ് അ​ഗർവാൾ എക്സിൽ കുറിച്ചു.

ഇന്ത്യയിൽ അതിശയമാറ്റം കൊണ്ടുവരാൻ ഓലക്ക് സാധിക്കും, ഇന്ത്യൻ എഞ്ചിനീയറിംഗ് മികവാണ് ഇതിലൂടെ കാണാനാവുന്നത് തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Travel

ഇനി ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍,; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

Sources:NEWS AT TIME

http://theendtimeradio.com 

Continue Reading

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news19 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health20 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news20 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news20 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National2 days ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending