Connect with us

us news

.അമേരിക്ക തകർന്നാൽ ….!!

Published

on

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്‌ . ലോകത്തുള്ള എല്ലാ രാജ്യക്കാരും തൊഴിൽ തേടിയും മികച്ച ജീവിത നിലവാരവും ലക്ഷ്യമിട്ടു പല നാളുകളിലായി അമേരിക്കയിലോട്ടു കുടിയേറി .ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ അമ്പതു വർഷങ്ങൾ കൊണ്ടു അമേരിക്കയിലോട്ടു കുടിയേറി പൗരത്വം സ്വീകരിച്ചിട്ടുള്ളത്.കുടിയേറ്റക്കാരുടെ മക്കളും തൊഴിൽനേടി വന്നവരുമായ ഒരുകോടിയിലധികം ഇന്ത്യക്കാർ അമേരിക്കയിൽ ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു .
അമേരിക്കയിലുള്ള ചൈനാക്കാരുടെ എണ്ണവും കോടികൾക്കു മുകളിലാണു.അമേരിക്കയുടെ അതിർത്തി രാജ്യമായ മെക്സിക്കോയിൽ നിന്നും മൂന്നു കോടിയോളം ആളുകൾ അമേരിക്കയിൽ കുടിയേറി പാർക്കുന്നു .ഇങ്ങനെ അമേരിക്കൻ ജനസംഖ്യയുടെ 40 % വും വിവിധരാജ്യങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരാണ്.അവർ യാതൊരുവിധ വർണ്ണ വർഗ്ഗ വിവേചനവും കൂടാതെ ,മനുഷ്യാവകാശ ലംഘനങ്ങളും കൂടാതെ,വെക്തി സ്വാതന്ദ്ര്യത്തോടെ, തൊഴിൽ ചെയ്തു ജീവിക്കുന്നു.വിവിധ അമേരിക്കൻ കമ്പനികളുടെ ഔട്സോഴ്സിങ് ലൂടെ ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്തുവരുന്നു.അമേരിക്കൻ കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ നേരിട്ടും ലക്ഷക്കണക്കിനാളുകൾക്കു ജോലി ചെയ്തു ജീവിക്കുവാൻ കഴിയുന്നു .ആ തരം രാജ്യങ്ങളിലെ സർക്കാരുകൾക്ക് അത് നിമിത്തം കോടികളുടെ നികുതി പണം ലഭ്യമാകുന്നു. എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു
World Bank  എന്ന ആശയം അമേരിക്കൻ സംഭാവനയായിരുന്നു .അതിന്റെ സ്രഷ്ടിക്കുപിന്നിൽ എന്തെല്ലാം ചെയ്യേണ്ടതുണ്ടായിരുന്നവോ അതെല്ലാം ചെയ്യുവാൻ മുന്നോട്ടു വന്നതു അമേരിക്കയും ബ്രിട്ടനുമാണ്.World Bank ലെ പ്രധാന share holder member എന്ന നിലയിൽ  bank നെ  നിയന്ത്രിക്കുകയും  ഉപദേശിക്കുകയും  വിമർശിക്കുകയും ചെയ്തു 76 വർഷങ്ങളായി ലോക ബാങ്ക് നിലനിന്നുപോരുന്നു.അത് നിമിത്തമായി പതിറ്റാണ്ടുകളായി ലോക രാജ്യങ്ങൾക്കു വികസന പ്രവർത്തനങ്ങൾക്കു വായ്പ എടുക്കുവാൻ ലോക ബാങ്കു സഹായകമായി.
ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിട്ടുകൂടി മതത്തെ രാഷ്ട്രീയത്തിൽ നിന്നും വളരെ അകറ്റിനിറുത്തുവാൻ അമേരിക്കക്കു കഴിഞ്ഞു.അതു  ഈ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും  കാരണമായിട്ടുണ്ടു. മതത്തെ ഒരു രാജ്യവും രാഷ്ട്രീയത്തിൽ ഇടപെടുത്തുവാൻ പാടില്ല,അങ്ങനെ വന്നാൽ  മതം രാഷ്ട്രത്തെ വിഴുങ്ങിയേക്കാം  എന്നള്ളത്തിനു പല തെളിവുകൾ നമുക്കു മുൻപിൽ ഉള്ളപ്പോൾ ഈ വിഷയത്തിലും  ഒരു നല്ല മാതൃക അമേരിക്ക ലോകത്തിനു കാണിച്ചു തന്നിരിക്കുന്നു.
ലോകത്ത് എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം സഹായവുമായി ഓടി എത്തുന്നത് അമേരിക്ക.വർഗീയ കലാപങ്ങൾ രൂക്ഷമാകുമ്പോൾ ലോക പോലീസായി അമേരിക്ക ഓടി എത്തുന്നു.അതിർത്തി തർക്കങ്ങളിൽ മധ്യസ്ഥതയുമായി അമേരിക്ക എത്തുന്നു.ഒരു രാജ്യം ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധി നേരിടുമ്പോൾ അവർ അമേരിക്കയുടെ ഉപദേശത്തിനായി കാക്കുന്നു.ലോകത്തെ ഇന്നു കാണുന്ന വിധം പരിഷ്ക്രത സമൂഹമാക്കി മാറ്റുന്നതിൽ അമേരിക്ക വഹിച്ചിട്ടുള്ള പങ്കു ആർക്കും നിഷേധിക്കുവാൻ കഴിയുകയില്ല.
എത്രയോ കോടിക്കണക്കിനു ഡോളർ ആണു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ ദരിദ്ര രാജ്യങ്ങൾക്കായി പ്രതിവർഷം അമേരിക്ക സംഭാവന ചെയ്തുപോരുന്നതു.മറ്റൊരു രാഷ്ട്രവും ഈ തരത്തിൽ ആരെയും സഹായിക്കുന്നുന്നില്ല എന്നതാണു വാസ്തവം.എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു
ഇന്നു കാണുന്ന ഗൾഫ് രാഷ്ട്രങ്ങളെ ആ നിലയിൽ പടുത്തുയർത്തുന്നതിലും പുരോഗമനപരമായി ചിന്തിപ്പിക്കുന്നതിലും അമേരിക്ക വഹിച്ചിട്ടുള്ള പങ്കു വളരെ വലിയതാണു.ഇസ്ലാമിക രാഷ്ട്രങ്ങളിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന തീവ്രവാദ സംഘടനകളെയും തീവ്രവാദികളെയും അടിച്ചമർത്തുവാൻ ഇസ്ലാമിക ലോകത്തിനു തന്നെ കഴിയാതിരിക്കെ ആ ദൗത്യം ഏറ്റവും നന്നായി ചെയ്തു ഇസ്ലാമിക രാഷ്ട്രങ്ങളെ മാത്രമല്ല ലോകത്തെ തന്നെ സുരക്ഷിതമാക്കി മാറ്റുവാൻ ആളും അർത്ഥവും നൽകി അമേരിക്ക മുന്നോട്ടു വരുന്നു.അമേരിക്ക നട്ടതും ,,,,വളർത്തിയതും ,,,,പ്രോത്സാഹിപ്പിച്ചതുമായ ഏജൻസി കളുടെ കണ്ടുപിടുത്തങ്ങളും
ആ മണ്ണിൽ ഉടെലെടുത്ത എല്ലാ നല്ല ആശയങ്ങളും ആവോളം ആസ്വാദിച്ചിട്ടു ചിലർ അമേരിക്കയെ ശപിക്കുന്നു ….ചിലർ തകർന്നു പോകുവാൻ ആഗ്രഹിക്കുന്നു.
അമേരിക്ക തകർന്നാൽ ലോകരാജ്യങ്ങളെല്ലാം ആടി ഉലയും. ചില രാജ്യങ്ങൾ തന്നെ സാമ്പത്തികമായി തകർന്നു പോയേക്കാം.ലോകം തന്നെ പതിറ്റാണ്ടുകൾ പിറകിലോട്ടു പോയേക്കാം.ഇന്നു ലോകത്തു ജീവിക്കുന്ന എല്ലാമനുഷ്യരുടെയും മുന്നോട്ടുള്ള ജീവിതം ഇരുട്ടിലേക്കു മാറ്റപ്പെട്ടേക്കാം.ഉഗ്ര പ്രതാപി ആയ അമേരിക്കയുടെ ശാസനകൾക്കുമുൻപിൽ ഒളിച്ചിരിക്കുന്ന അന്ധകാര ശക്തികൾ ലോകത്തെങ്ങും തലപൊക്കും.കമ്യൂണിസ്റ്റു ഏകാധിപത്യ രാജ്യങ്ങൾ ഉർക്കുമുഷ്ടി കൊണ്ടു പ്രതിപക്ഷാശയങ്ങളെ അടിച്ചമർത്താം
മാത്രമല്ല അമേരിക്ക ഇല്ലങ്കിൽ ലോകത്തു ജനാധിപത്യത്തിനും ,,,മനുഷ്യാവകാശാങ്ങൾക്കു വേണ്ടിയും ,,,വ്യക്തിസ്വാതന്ദ്ര്യത്തിനും വേണ്ടി വാദിക്കുവാൻ ആരാണു നേതൃത്വം കൊടുക്കുക ?,മത സ്വാതന്ദ്ര്യത്തിനു വേണ്ടി ആരാണു വാദിക്കുക??.
അമേരിക്കയില്ലങ്കിൽ ഐക്യ രാഷ്ട്ര സംഘടന ദുർബലമാകും ,.അതു വഴി international court of justice തന്നെ ഇല്ലാതായേക്കാം. ഐക്യ രാഷ്ട്ര സഭയുടെ 22 % അമേരിക്കയുടെ സംഭാവനയാണു.ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കണക്കാക്കപ്പെടുന്ന ചൈന 12 % മാത്രമാണു സംഭാവന ചെയ്യുന്നതു.ആ സ്ഥാനത്തു ഇന്ത്യ വെറും0 .80 % മാത്രം.
World Health Organization നിലനിൽക്കുന്നതു അമേരിക്കയുടെ സംഭാവനയിലാണ്.ഈ സംഘടന അത് നിമിത്തം ആരോഗ്യ രംഗത്തു ചെയ്തു പോരുന്ന സേവനങ്ങൾ നിരവധിയാണു.
195 രാജ്യങ്ങൾ ലോകത്തുണ്ടു ഈ രാജ്യങ്ങൾ എല്ലാം കൂടി കയറ്റുമതി ചെയുന്ന മൊത്തം ഉല്പന്നങ്ങളുടെ അഞ്ചിൽ ഒന്നു ശതമാനംവും അമേരിക്കയിലോട്ടു മാത്രമാണു .അതിന്റെ ഗുണഭോക്താക്കളാണു അതാതു രാജ്യങ്ങൾ.
സ്വാതന്ദ്ര്യലപ്തിക്കു ശേഷം ഇന്ത്യ  അമേരിക്കയോടു ചേർന്നു നിന്നിരുന്നുവെങ്കിൽ …..അമേരിക്കയിൽനിന്നു നാം  പലതും പഠിക്കുവാൻ മനസ്സു വച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ചൈനക്കു  മുൻപേ  അമേരിക്കയോളം ഓടിയെത്തുവാൻ എന്നേ നമുക്കു കഴിയുമായിരുന്നു
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു നാം പറയാറുണ്ടു.വെളിച്ചമുള്ളതുകൊണ്ടാണു ഇരുളിന്റെ ഭീകരത നാം അറിയാതെ പോകുന്നതു .അമേരിക്ക ലോകത്തിനു വെളിച്ചമാണു.എന്നിട്ടും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരുപാടു രാജ്യങ്ങൾ ലോകത്തുണ്ടു.ഇസ്ലാമിക ലോകത്തിലെ വിവരദോഷികളായിട്ടുള്ള വലിയൊരു കൂട്ടം ആളുകളും അവർക്കിടയിലെ തീവ്ര വാദികളും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു.ഐസിസ് ,, താലിബാൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊടും തീവ്രവാദ ആശയങ്ങളെ പിന്തുടരുന്ന സംഘടനകളെ വേരോടെ പിഴുതെറിയുവാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ അമേരിക്കയുടെ ദുഷ്ചെയ്തികളായി ഇസ്ലാമിക ലോകത്തും പുറത്തും പ്രചരിപ്പിക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുരാജ്യങ്ങൾ അമേരിക്കയുടെ തകർച്ച ആഗ്രഹിക്കുന്നവരാണു.മനുഷ്യാവകാശങ്ങൾ ,,ജനാതിപത്യം ,പത്ര സ്വാതന്ദ്യം,മത സ്വാതന്ദ്ര്യം തുടങ്ങിയ കാര്യങ്ങൾ കമ്യുണിസ്റ് ആശയങ്ങൾക്കെതിരാണു എന്നതാണു അമേരിക്കയോടുള്ള എതിർപ്പിനുള്ള ഒരു കാരണം. ഇന്നത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളിൽ എന്നെങ്കിലും സൂര്യനുദിക്കാൻ അനുവദിച്ചാൽ …അന്നാ ജനതക്കു പറയുവാൻ ഒരുപാടു കഥകൾ ഉണ്ടാവും…പരിഷ്ക്രത സമൂഹത്തിൽ സകല സ്വാതന്ദ്ര്യ ത്തോടും കൂടെ ജീവിച്ചു പോരുന്ന നമ്മുടെ,,,രകതം മരവിക്കുന്ന കണ്ണുനീരിന്റെയും ദാരിദ്ര്യത്തിന്റെയും….അധികാരികളുടെ കൊടും ക്രൂരതകളുടെയും കഥകൾ.പട്ടിക്കു തീറ്റയാകേണ്ടിവരുന്ന മനുഷ്യ സമൂഹത്തിന്റെ കഥ.ആ കഥകൾ കേൾക്കുബോൾ മാത്രമേ ഇരുട്ടിന്റെ ശ്കതികൾക്കു അമേരിക്ക ലോകത്തിനു വെളിച്ചമാണെന്നു സമ്മതിക്കുവാൻ കഴിയു.
 വികസനം എന്നോ പൂർത്തിയായ രാജ്യമാണു അമേരിക്ക. കോവിഡിനെതിരെയുള്ള  പ്രതിരോധ പ്രവത്തനങ്ങൾക്കു വേഗത കുറഞ്ഞിട്ടുണ്ടാകാം, ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും ക്ഷീണങ്ങൾ ഉണ്ടായേക്കാം ….തളർച്ചകൾ ഉണ്ടായേക്കാം എന്ന് കരുതി അമേരിക്ക തകരുന്നു എന്നൊക്കെ ചില കുബുദ്ധികൾ പ്രചരിപ്പിക്കുകയും അമേരിക്ക നശിച്ചു കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു  .അമേരിക്കൻ ഡോളറിനു പുറത്തെഴുതിവച്ചിരിക്കുന്ന “In God We trust” എന്ന motto യിൽ പറയുന്ന ദൈവം  അമേരിക്കയോടു കൂടെയുള്ള കാലത്തോളം അമേരിക്ക തകരുമെന്നുള്ളതു വെറും വ്യമോഹം മാത്രമാണ്‌.

us news

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

us news

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

Published

on

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

Published

on

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു.

അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു.

ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ”ഖുറാന്‍ വായനയിലൂടെ മുസ്ലീങ്ങള്‍ ‘മറിയം’ എന്ന് വിളിക്കുന്ന കന്യകാമറിയത്തോട് ഒരു പ്രത്യേക ഭക്തി തന്നെ തനിക്ക് ഉണ്ടായിരുന്നു. ഖുറാനില്‍ ഒരു അദ്ധ്യായം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക വനിത പരിശുദ്ധ കന്യകാമറിയമായിരിന്നു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്”.

ഒരു കത്തോലിക്ക വിശ്വാസിയായ സഹപ്രവര്‍ത്തക വഴിയാണ് ആദ്യമായി ഞാന്‍ ഒരു ദേവാലയത്തില്‍ പോകുന്നത്. ദേവാലയത്തില്‍വെച്ച് എനിക്ക് ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദിവസവും രാവിലെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. എന്നാല്‍ കുരിശുരൂപത്തിന്റെ മുന്നില്‍ നിന്ന് ‘നീ ദൈവപുത്രനല്ല’ എന്ന് ഞാന്‍ യേശുവിനോട് പറയും. ഇത് മാസങ്ങളോളം തുടർന്നു. എന്നാല്‍ ഒരു ദിവസം തന്നെപോലും അമ്പരിപ്പിച്ച് യേശു എനിക്ക് മറുപടി തന്നു. ”എനിക്ക് ആരാകാന്‍ കഴിയും, ആരാകാന്‍ കഴിയില്ല എന്ന് പറയുവാന്‍ നീ ആര്?” എന്ന് എന്നോടു നേരിട്ടു ചോദിക്കുന്ന അനുഭവമുണ്ടായി, നിനക്ക് സത്യം അറിയണമെന്നുണ്ടെങ്കില്‍ ഒരു കുഞ്ഞിനെപോലെ തിരിച്ചുവരുവാന്‍ ഈശോ ആവശ്യപ്പെടുകയായിരിന്നു.

എനിക്ക് സത്യ ദൈവത്തേക്കുറിച്ചു അറിയണമായിരുന്നു. അതിനാല്‍ ഞാന്‍ ഇതുവരെ പഠിച്ചതു ഉള്‍പ്പെടെയുള്ള എല്ലാം ഇറക്കിവെച്ച് മനസ്സ് ശൂന്യമാക്കി ഒരു കുഞ്ഞിനെപോലെ യേശുവിന്റെ മുന്‍പില്‍ ഇരുന്നു. അപ്പോള്‍ കുരിശുരൂപത്തില്‍ നിന്നും ഒരു പ്രകാശം തന്റെ മേല്‍ പതിക്കുന്ന അനുഭവമുണ്ടായി. ഇത് ആകെ പിടിച്ചുലച്ചു. ഞാന്‍ മുട്ടുകുത്തി വീണു. സത്യം ബോധ്യപ്പെട്ട ഞാന്‍, ”നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ മുന്നിലുള്ള മതില്‍ താഴ്ന്ന് ഇല്ലാതായി. അപ്പോള്‍ മറുവശത്ത് ദൈവത്തിന്റെ സ്നേഹം ഞാന്‍ കണ്ടു. യേശുവിനെ കൂടാതെ ആ മതില്‍ മറികടക്കുവാന്‍ കഴിയില്ലായെന്ന് എനിക്ക് ബോധ്യപ്പെട്ടു.

ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news6 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health7 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news7 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news7 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National1 day ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending