us news
ഡോണള്‍ഡ് ട്രംപിന്റെ ബൈബിളും പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ, അമേരിക്കയിലെ ടെംബിൾ മൗണ്ട് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ സീനിയർ പാസ്റ്റർ ആയ ക്ലാരൻസ് സെക്സ്റ്റെൺ എന്ന ശുശ്രൂഷകൻ്റെ, “പ്രാർത്ഥിക്കാം നമുക്ക് മറ്റൊരു ഉണർവ്വിനായ്” (pray for another revival) എന്ന അഞ്ചു മിനിട്ടു ദൈർഘ്യമുള്ള ഒരു പ്രസംഗമാണ്.
2017 ജനുവരി ഇരുപതാം തീയതി അമേരിക്കയുടെ നാൽപ്പത്തഞ്ചാം പ്രസിഡൻറായ ഡോണള്‍ഡ് ട്രംമ്പ് പതിവു തെറ്റിച്ച് രണ്ടു ബൈബിളുകളിൽ കൈവച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിൽ ഒന്ന് 1861 ൽ എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞക്കായി ഉപയോഗിച്ച ബൈബിളായിരുന്നു. (പിന്നീട് ബറാക് ഒബാമയും അതേ ബൈബിൾ തിരഞ്ഞെടുത്തു.) എന്നാൽ ട്രംമ്പ് ഉപയോഗിച്ച രണ്ടാമത്തെ ബൈബിളിൻ്റെ ചരിത്രമാണ് ഇന്നു വൈറലായിരിക്കുന്നത്.ഇന്നു ഓവൽ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ആ ബൈബിൾ, തൻ്റെ മാതാവ് 1955 ജൂൺ 12 (65 വർഷങ്ങൾ ) തൻ്റെ ഒമ്പതാം ജന്മദിനത്തിനു രണ്ടു ദിനം മുമ്പു സമ്മാനിച്ചതാണ്.
ആ ബൈബിളിൻ്റെ കഥ ആരംഭിക്കുന്നത് അങ്ങു സ്ക്കോട്ട്ലണ്ടിൽ നിന്നുമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഹെബ്രിഡ്സ് റിവൈവൽ എന്ന ശക്തമായ ഉണർവ്വ് പൊട്ടിപ്പുറപ്പെട്ടു.ആ ഉണർവ്വിനു വേണ്ടി പ്രാർത്ഥിച്ച രണ്ടു വിധവകൾ, പെഗ്ഗിയും ക്രിസ്റ്റീനും പ്രായാധിക്യത്തിൻ്റെ ക്ലേശങ്ങളും രോഗങ്ങളും വകവയ്ക്കാതെ വർഷങ്ങൾ അവർ ഉപവസിച്ചു പ്രാർത്ഥിച്ചിരുന്നു. അങ്ങനയിരിക്കെ അവരുടെ തന്നെ ഒരു ബന്ധുവായ പതിനഞ്ചു വയസുകാരൻ ഡൊനാൾഡ് സ്മിത്തിനെ ദൈവം ശക്തമായ അഭിഷേകത്തിൽ നിറച്ചു. കുഞ്ഞു ബാലൻ്റെ പ്രസംഗങ്ങൾ കേൾക്കാൻ ജനം തടിച്ചുകൂടി.ആ മീറ്റിങ്ങുകളിൽ ആവേശത്തോടെ പങ്കു കൊണ്ട മേരീ ആൻ എന്ന യുവതി, തൻ്റെ പതിനെട്ടാം വയസിൽ അമേരിക്കയിലേക്കു കുടിയേറാൻ തീരുമാനിച്ചു.അമേരിക്കയിലേക്കു കപ്പൽയാത്ര തിരിച്ച മേരീ ആനിൻ്റെ കയ്യിൽ ആകെ അന്നുണ്ടായിരുന്നത് അമ്പതു ഡോളറും ഒരു ബൈബിളും മാത്രം.
ഇംഗ്ലീഷ് ഭാഷ, ഒട്ടും വശമില്ലാതിരുന്ന മേരി 1812 ൽ ന്യൂയോർക്ക് തുറമുഖത്തു കപ്പലിറങ്ങി. ചില ദിവസങ്ങൾക്കുള്ളിൽ ഏതോ ധനാഢ്യരുടെ വീട്ടിലെ അടുക്കളക്കാരിയായി ( House maid) ജോലി ലഭിച്ചു. എന്നാൽ 1936ൽ ഫ്രെസ് ട്രംമ്പ് എന്ന ധനാഢ്യനായ യുവാവിനെ വിവാഹം ചെയ്തതോടെ തൻ്റെ ജീവിതം മാറി മറിഞ്ഞു. എങ്കിലും തൻ്റെ അഞ്ചു കുഞ്ഞുങ്ങളേയും താൻ അംഗമായിരുന്ന ന്യൂയോർക്കിലെ Presbyterian Church ൻ്റെ സൺഡേ സ്ക്കൂളിൽ എല്ലാ ഞായറാഴ്ചയും അയക്കുന്നതിനു ഒട്ടും അയവു വരുത്തിയില്ല.
മേരീ ആൻ തൻ്റെ നാലാമത്തെ മകന് സ്ക്കോട്ട്ലണ്ടിൻ്റെ ഉണർവ്വിനു ദൈവം ഉപയോഗിച്ച ബാലനായ ഡൊനാൾഡിൻ്റെ പേരു നൽകിയതും ആ മകനു താൻ തൻ്റെ ഉണർവ്വിൻ്റെ ജന്മദേശത്തു നിന്നും കൊണ്ടുവന്ന ഏക ബൈബിൾ നൽകിയതു യാദൃശ്ചികമായിരിക്കാം. എന്നാൽ, അമേരിക്കൻ പ്രസിഡൻറ് പദവി ആ ഡൊണാൾഡിനെ തേടിയെത്തിയതു ദൈവത്താലാണെന്നു ഇവിടെയുള്ള ഒരു വലിയ കൂട്ടം ഇവാഞ്ചലിക്കൽസ് ഇന്നും വിശ്വസിക്കുന്നു.എന്നാൽ കോവിഡ് 19 എന്ന ആഗോള പകർച്ചവ്യാധിയുടെ വ്യാപനം ആ വിശ്വാസത്തെ തട്ടിത്തെറിപ്പിച്ചേക്കുമോ എന്നു വലതുപക്ഷ നേതാക്കൾ ഇത്തരുണത്തിൽ ആശങ്കപ്പെടുന്നു.കാരണം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി വോട്ടേഴ്സ് ആയ അറുപതു വയസ്സിനു മുകളിലുള്ള അമേരിക്കൻ പൗരന്മാരെ കോവിഡ് 19 അത്ര അധികം കടന്നാക്രമിച്ചിരിക്കുന്നു.
പാസ്റ്റര്‍ അക്കിലാസ് എബ്രഹാം
കടപ്പാട് : ആഴ്ചവട്ടം ഓൺലൈൻ
us news
എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് ഇനി മുതൽ അമേരിക്കയിൽ ജോലി ചെയ്യാം

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്ന പുതിയ കോടതി വിധി ഇന്ത്യക്കാർക്കും ആശ്വാസം നൽകുന്നു. ടെക് മേഖലയിലെ ജോലികളിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായതിനാൽ ഈ കോടതി വിധിയോടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നും നിൽക്കാമെന്ന് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നു. എച്ച്1ബി വിസ ഉടമകളുടെ ചില വിഭാഗങ്ങളിലെ പങ്കാളികൾക്ക് തൊഴിൽ അംഗീകാര കാർഡുകൾ അനുവദിക്കുന്ന ഒബാമയുടെ കാലത്തെ നിയന്ത്രണം തള്ളിക്കളയാൻ ആവശ്യപ്പെട്ട് സേവ് ജോബ്സ് യുഎസ്എ ഫയൽ ചെയ്ത വ്യവഹാരത്തിന് ശേഷമാണ് തീരുമാനം.
ആമസോൺ, ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള ടെക് ഭീമന്മാർ എതിർത്തു. എച്ച്1ബി തൊഴിലാളികളുടെ ജീവിതപങ്കാളികൾക്ക് ഏകദേശം 100,000 വർക്ക് ഓതറൈസേഷനുകൾ യുഎസ് നൽകിയിട്ടുണ്ട്, ഇതിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ വരാനും അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യാനും കഴിയുന്ന തരത്തിലാണ് എച്ച് 1 ബി വിസ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത കാലം വരെ എച്ച് 1 ബി പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുവാദമില്ലായിരുന്നു, ഇത് പലപ്പോഴും കുടുംബങ്ങൾക്ക് കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.
‘എച്ച്1ബി പങ്കാളികളെ ജോലി ചെയ്യാൻ അനുവദിക്കുന്നത് സാമ്പത്തിക നീതിയുടെ മാത്രം കാര്യമല്ല, മറിച്ച് കുടുംബ ഐക്യത്തിന്റെയും സ്ഥിരതയുടെയും കാര്യമാണ്. കോടതിയുടെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു, കൂടുതൽ അനുകമ്പയും നീതിയുക്തവുമായ ഇമിഗ്രേഷൻ സംവിധാനത്തിലേക്കുള്ള ആദ്യപടി മാത്രമാണിതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കുടിയേറ്റ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന അജയ് ബൂട്ടോറിയ പറഞ്ഞു.
Sources:globalindiannews
us news
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ: പുത്രിക സംഘടനകൾക്ക് നവ നേതൃത്വം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ യുവജന സംഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു.
സിബി എബ്രഹാം (പ്രസിഡന്റ്), ഷോൺ എം കുരുവിള (വൈസ് പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജയ്സിൽ കൊടുന്തറ (ട്രഷറർ), സാം ജോസഫ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ എ.സി ഉമ്മൻ, പാസ്റ്റർ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവർ റീജിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.
Sources:nerkazhcha
us news
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ ഗതശതമന പ്രാർത്ഥനയ്ക്ക് തുടക്കം കുറിയ്ക്കുന്നു

ഡാളസ്: ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ ആരംഭിക്കുന്ന ഗതശതമന പ്രാർത്ഥന ഏപ്രിൽ 7 ന് ആരംഭിച്ച് 8 ന് അവസാനിക്കും. റവ. മാത്യൂ ശമുവേലിനൊടൊപ്പം പ്രവർത്തിക്കുന്ന സഹ ശുശ്രൂഷകരാണ് റവ.പി. എം.ജോർജ്ജ്, റവ.റ്റി എ. ശമുവേൽ. എല്ലാ ദിവസവും 24 മണിക്കൂറും തുടർ മാനമായുള്ള പ്രാർത്ഥനയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡാളസിലെ 40 ൽ പരം സഭാ ശുശ്രൂഷകരും, സഭകളിൽ നിന്നുള്ള വിശ്വാസികളും, ലീഡേഴ്സും, വിവിധ മിനിസ്ടികളിൽ പ്രവർത്തിയ്ക്കൂന്നവരുമാണ് ഗതശമന പ്രാർത്ഥനയുടെ സഹകാരികൾ,ലോക സമാധാനത്തിനും , ഇന്ത്യയുടെ ഭരണകർത്താക്കൾക്കും, 29 സംസ്ഥാനങ്ങളിലെ ജനങൾക്കും, കൊറോണ വൈറസിന്റെ വ്യാപനത്താൽ മരണപെട്ടവരുടെ കുടംബാഗുങ്ങളുടെ ഉദ്ധാരണവും , ആത്മീയ ഉണർവ്വുംമാണ് പ്രാർത്ഥനയുടെ മഖ്യ വിഷയങ്ങൾ. കൊറോണ വ്യാപനത്താൽ കഴിഞ്ഞ വർഷം പ്രേഷിത ദൗത്യത്തിൽ പങ്കാളിത്വം വഹിച്ചിരുന്ന ഗതശതമന പ്രാർത്ഥന ഗ്രൂപ്പിന്റെ 210 ശുശ്രൂഷകരാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിൻമാറിയത്. 1000 ശുശ്രൂഷാർ കൊറോണ വൈറസ് മൂലം മരണപ്പെട്ടു. ഇവിടെയുള്ള ജനങ്ങളുടെ ഉദ്ധാരണവും വിവിധ സാമൂഹ്യ പ്രതിബദ്ധതയുമാണ് ഗതശമന പ്രയർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എല്ലാ രാഷ്ട്രങ്ങളുടെ ആത്മീയ ഉണർവ്വിനും, ഉദ്ധാരണത്തിനുമായ് പ്രതിമാസം ക്രമീകരിച്ചിരിക്കുന്ന സിറ്റി വൈഡിന്റെ പ്രയർ ഗ്രൂപ്പിലും ഗതശതമന പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിറ്റി വൈഡ് കേ ാർഡിനേറ്റർ റവ. മാത്യൂ ശമുവേൽ : 469 258 8118.പ്രയർലൈൻ: 214 666 6221.
Sources:nerkazhcha
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്
-
us news10 months ago
Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love