Connect with us

us news

പൊതു സ്ഥലങ്ങളില്‍ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കപ്പെടണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി

Published

on

ടെക്സാസ്: ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുവാനും അത് പൊതു സ്ഥലങ്ങളില്‍ പ്രഘോഷിക്കുവാനും ക്രൈസ്തവരെന്ന നിലയില്‍ നമ്മുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഓര്‍മ്മപ്പെടുത്തല്‍. ടെക്സാസിലെ പ്ലാനോയിലുള്ള പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ച് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. അടിസ്ഥാനപരമായി നാം അമേരിക്കക്കാർ പ്രാർത്ഥിക്കുന്നവരാണെന്നും പ്രാർത്ഥനയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്നും മറ്റുള്ളവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറയുമ്പോൾ അത് തന്റെ ജീവിതത്തിൽ അനുഭവിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മിഷ്ണറിമാരുടെ സേവനങ്ങളെക്കുറിച്ചും, അവരുടെ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മൈക്ക് പോംപിയോ തന്റെ സന്ദേശത്തില്‍ പരാമര്‍ശം നടത്തി. “മിഷ്ണറിമാരെ നിങ്ങൾ പിന്തുണക്കണം, അത് നിങ്ങളുടെ സ്വന്തം പള്ളിയിൽ നിന്നാണേലും, പുറത്തു നിന്നാണേലും. അവർ വളരെയധികം ശ്രദ്ധേയമായ ശുശ്രൂഷകള്‍ ചെയ്യുന്നു. ഞാൻ ലോകമെമ്പാടും സഞ്ചരിക്കുമ്പോൾ അത് കാണുന്നുണ്ട്. ലോകത്തിലെ പല ഇരുണ്ട കോണുകളിലേക്കും അവർ വെളിച്ചം കൊണ്ടുവരുന്നു. നിങ്ങൾക്കും അത് ചെയ്യാൻ കഴിയും. നിങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിലെല്ലാം അത് പള്ളിയിലായാലും, ബൈബിൾ പഠനത്തിലായാലും, ജോലിസ്ഥലത്തായാലും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുക. നിങ്ങളുടെ വിശ്വാസം എന്താണെന്നു തുറന്നു കാണിക്കാൻ മടിക്കരുത്”. മൈക്ക് പറഞ്ഞു.

മതസ്വാതന്ത്ര്യത്തെക്കുറിച്ചും, വിശ്വാസം തുറന്നു പ്രകടിപ്പിക്കാനുള്ള അമേരിക്കക്കാരുടെ അവകാശത്തെക്കുറിച്ചും ശക്തമായ ഭാഷയിൽ ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. അമേരിക്ക പോലുള്ള ഒരു സ്വതന്ത്ര രാജ്യത്തിൽ വിശ്വാസവും അവകാശങ്ങളും മൂടിവെക്കുകയാണെങ്കിൽ, വിശ്വാസം സംരക്ഷിക്കാൻ കഷ്ട്ടപ്പെടുന്ന മറ്റു സ്ഥലങ്ങളിലെ ജനങ്ങൾക്ക് നിങ്ങൾ നൽകുന്ന തെറ്റായ സന്ദേശമായിരിക്കും അതെന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോൾ ലോകം നമ്മെയാണ് ഉറ്റു നോക്കുന്നത്. വിമർശിക്കാനും, വേണ്ടെന്നു പറയാനും ഒരുപാടു പേർ കാണും. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു സംസാരിച്ചാൽ അത് ശരിയായില്ലെന്ന് പറയാൻ ആളുകളുണ്ടാകും. എന്നാൽ നിങ്ങൾ നിരുത്സാഹപ്പെടരുത്,കാരണം നിങ്ങള്‍ക്ക് ലഭിച്ച ബോധ്യമാണ് നിങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത്. മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പോംപിയോ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം നിരവധി തവണ പരസ്യമാക്കിയിട്ടുണ്ട്. അമിതമായ മതനിരപേക്ഷതയെയും സ്വവര്‍ഗ്ഗവിവാഹം, അബോര്‍ഷന്‍ തുടങ്ങിയ ധാര്‍മ്മിക അധഃപതനങ്ങളെയും നിരവധി തവണ തള്ളിക്കളഞ്ഞ അദ്ദേഹം യേശുക്രിസ്തു നമ്മുടെ രക്ഷകനും, ലോകത്തെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരമാര്‍ഗ്ഗവുമാണെന്നും പ്രസ്താവിച്ചിരിന്നു. സ്ഥാനമൊഴിഞ്ഞ റെക്സ് ടില്ലേഴ്സണിന് പിന്‍ഗാമിയായി 2018 മാർച്ച് 13നാണ് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, പോംപിയോയെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തത്. ഇത് സെനറ്റ് വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

us news

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

Published

on

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർ പിസി മാമനാണ് പ്രയർ ലൈൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്. എഫ്പിസിസി കൺവീനർ ഡോ വില്ലി എബ്രഹാം അധ്യക്ഷൻ ആയിരുന്നു.

നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമൻ ആമുഖ പ്രസ്താവന നടത്തി.ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, പാസ്റ്റർ ബാബു കുമ്പഴ, ചാക്കോ തോമസ്, സിസ്റ്റർ ജോയ്സ് സ്റ്റീഫൺസൻ, സിസ്റ്റർ മിനി ജോൺസൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ തീം അവതരിപ്പിച്ചു. ലോഗോയുടെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും പാസ്റ്റർ ജോസഫ് കെ ജോസഫ്,പാസ്റ്റർ എം ജി ജോൺസൺ എന്നിവർ നിർവഹിച്ചു. വിവിധ സബ് കമറ്റികളുടെ സമർപ്പണ പ്രാർഥന പാസ്റ്റർ ജോൺ ടി കുര്യൻ നടത്തി.

റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥി ആയിരുന്നു.നാഷണൽ ഭാരവാഹികളായ സെക്രട്ടറി സാം മാത്യു ട്രഷറർ പ്രസാദ് ജോർജ്, ഇംഗ്ലീഷ് വിഭാഗം കൺവീനർ ഡോ ജോനാഥൻ ജോർജ്, ലേഡീസ് കോർഡിനേറ്റർ ജീന വിൽസൺ എന്നിവർ ഉൾപ്പെടെ നിരവധി സംസ്ഥാന പ്രതിനിധികൾ ഓൺലൈനിലൂടി മീറ്റിംഗിൽ പങ്കെടുത്തു.

നാഷണൽ കമ്മിറ്റിയംഗം ഷെറി ജോർജിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ലോക്കൽ കൺവീനർമാരായ ഡോ ടൈറ്റസ് ഈപ്പൻ പാസ്റ്റർ ജിജു ഉമ്മൻ സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, ട്രഷറർമാരായ കെ ഒ ജോസ് സിപിഎ , വർഗീസ് സാമുവേൽ എന്നിവർ പ്രാദേശിക ക്രമീകരണങ്ങൾ ചെയ്തു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു വളര്‍ന്ന ഇറാന്‍ വംശജയായ ഹെദിയയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സി‌ബി‌എന്‍ ന്യൂസാണ് കഴിഞ്ഞ ദിവസം യുവതിയുടെ സാക്ഷ്യം ലോകത്തിന് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവം പിതാവല്ലെന്നും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി വിധിക്കുന്ന ആത്യന്തിക ജഡ്ജിയാണെന്നും അവള്‍ ഇന്നു പറയുന്നു. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കണ്ടതാണ് ഹെദിയയെ ക്രൈസ്തവ വിശ്വാസവുമായി അടുപ്പിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഹെദിയ ഇന്ന് മാമോദീസ സ്വീകരിച്ച് സത്യവിശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനില്‍ നിന്നും ജീവിത സൗഭാഗ്യം തേടി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹെദിയയുടെ മാതാപിതാക്കള്‍. ബെവെര്‍ലി ഹില്‍സില്‍ സമ്പത്തിന്റേയും, ധാരാളിത്തത്തിന്റേയും നടുവില്‍ തന്നെയാണ് ഹെദിയ വളര്‍ന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ തൃപ്തയായില്ലെന്നും തന്റെ ഉള്ളില്‍ ശൂന്യതാബോധം നിറഞ്ഞിരിക്കുകയായിരിന്നുവെന്നും ഹെദിയ പറയുന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മോസ്കിലെത്തിയ ഹെദിയക്ക് കടുത്ത വര്‍ഗ്ഗീയതയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. അമേരിക്കയെ മുസ്ലീം രാജ്യമാക്കി മാറ്റുവാനുള്ള ആശയങ്ങള്‍ വരെ തനിക്കവിടെ കാണുവാന്‍ കഴിഞ്ഞെന്ന് അവള്‍ പറയുന്നു. നിയമ പഠനത്തിനു ശേഷം മുസ്ലീം തീവ്രവാദത്തെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയ ഹെദിയ ‘എഫ്.ബി.ഐ’യിലും ജോലി ചെയ്തു.

ഇസ്ലാമിലെ തീവ്രചിന്താഗതിയില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെദിയ പിന്നീട് അഭയം കണ്ടെത്തിയത് ഇസ്ലാമിന്റെ തന്നെ മറ്റൊരു വിഭാഗമായ സൂഫിസത്തിലാണ്. എന്നാല്‍ അവിടെയും സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്കായില്ല. താന്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മോക്ഷം ഉറപ്പു നല്‍കുന്നതില്‍ പരാജയമാണെന്ന് മനസ്സിലാക്കിയതാണ് ഹെദിയയേ തന്റെ ശിരോവസ്ത്രം മാറ്റുവാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ മോസ്കിലെ ഇമാം കടുത്ത ഭീഷണി ഉയര്‍ത്തി. ശിരോവസ്ത്രം മാറ്റിയതിനാല്‍ മരിച്ചു കഴിയുമ്പോള്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുമെന്നാണ് ഇമാം തന്നോടു പറഞ്ഞതെന്ന് ഹെദിയ വെളിപ്പെടുത്തി. ഇതിനിടെ ദൈവത്തെ അന്വേഷിച്ച് നടന്ന സമയത്താണ് ക്രൈസ്തവ വചനപ്രഘോഷകന്റെ വീഡിയോ അവള്‍ കാണുന്നത്.

യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയായിരിന്നു അത്. ആശയകുഴപ്പത്തിലായ ഹെദിയ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ ശബ്ദം താന്‍ കേട്ടതെന്ന് ഹെദിയ പറയുന്നു. “ഹെദിയ ഇത് ഞാനാണ്” എന്നാണ് യേശു തന്നോടു പറഞ്ഞതെന്ന് അവള്‍ സ്മരിക്കുന്നു. ഇന്നും – ആ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നതെന്നും, ആ നിമിഷം മുതല്‍ തന്റെ ജീവിതം മാറിയെന്നും ഹെദിയ പറയുന്നു. ബൈബിള്‍ വായനയില്‍ അവള്‍ ആനന്ദം കണ്ടെത്തി. മാമോദീസ മുങ്ങി ക്രിസ്ത്യാനിയായ ഹെദിയക്ക് താനൊരിക്കലും സാധ്യമല്ലെന്ന് കരുതിയ ബന്ധം ഇന്ന് ദൈവവുമായുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിന്റെ രക്ഷാകര സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്ന തിരക്കിലാണ് ഇന്നു ഹെദിയ.
കടപ്പാട് :പ്രവാചക ശബ്ദം

Hanging from her hair in hellfire for all eternity – that was supposed to be Hedieh’s punishment. What was her crime? She simply removed her head covering. But now, after 22 years in Islam, she’s no longer afraid of her eternal destiny because she heard the loving voice of Jesus Christ.

“In Islam, God is not a father. God is the ultimate judge. And He sits apart from us, judging absolutely every single thing that we do,” she explains.

Hedieh’s parents emigrated from Iran to the U.S. in search of the American dream. They found it. Hedieh grew up among the wealth and opulence of Beverly Hills but she says it wasn’t enough.

“It never was fulfilling. I felt – I actually felt really guilty about having what the world would describe as just about everything, and yet being sad. And I always wondered what was that space in my heart that made me feel empty,” she recalls.

While in college at UCLA she hoped religion would fill the void. Her dad pushed her to Islam and her boyfriend took her to a local mosque.

“It was somewhat of an extreme mosque,” she says. “And they had all these principles about politics and what it would be like to turn America into a Muslim nation and-and very, very anti-Semitic. And I thought to myself, ‘Oh, this is terrible. I don’t want anything to do with this. If this is religion, I want nothing to do with it.'”

Repulsed by Muslim extremism and still wanting to know God she joined a different branch of Islam called Sufism. “It’s a mystical practice in Islam which is all about love and harmony and finding a personal relationship with God, and I thought, ‘Okay, this is perfect.'” She says, “This is where I could find peace and where I can find that relationship with God.”

After law school, Hedieh began writing reports on Muslim extremism, her work led her to the FBI and a career working with government agencies combating terrorism.

She says, “It was a natural fit for me to be in Islam and in these communities and studying them and working against extremism at the same time. I really felt that I was contributing to my country and-and to my faith.”

She got married and had a daughter. For years Hedieh maintained a strict adherence to Islamic law. She remembers, “It was this never-ending attempt to control your fleshly desires, your behavior in an effort to draw closer to God. You’re, you’re always afraid of what He’s going to do to judge you, and it’s not about love at all. You were constantly praying to a god that didn’t answer you.”

Eventually, she became frustrated that, despite her efforts, Islam gave her no assurance of salvation.

“What they were telling me is the most important goal I had in my life, I didn’t know if I was ever going to achieve, and that weighed on me extremely heavy,” Hedieh says. “And as I grew older, and as my daughter grew older; this heaviness was intolerable.”

Then, one day, after 22 years in Islam, Hedieh took off her head covering. Her imams said her eternal destination was now certain. “They told me I was going to hang from my hair for an eternity in hellfire because I took my head cover off. So despite the uncertainty of not being promised salvation, because I had done this one thing to decrease my external religiosity, they said I was going to spend an eternity in hellfire, and that was unacceptable. And I left Islam. I felt really, really lost. It was devastating. It was – it was devastating. I felt that I had no bearings underneath me,” she says.

Hedieh longed to have God in her life. While online, she watched a video of a Christian pastor who spoke about having a relationship with God through Jesus. She was moved and confused. Soon after she prayed a desperate prayer.

“I was on my knees. I was in ritual prayer form of Islam down with my head on the ground and just crying and saying, ‘Can you please reveal yourself to me because I am so utterly confused on who you are.’ And it was in one of those prayers in my bedroom that I audibly heard the voice of Christ and He said, ‘Hedieh, it’s Me.’ And it was a – it was extraordinary. To this day I could tell you as if it happened yesterday. I knew from that moment on I would never be the same.”

She continued watching the pastor online and started reading the Bible. Hedieh says, “The Bible came alive as the Quran never did. I could hear God speak to me and I knew He was speaking directly to me cause He was using the Quran as an example of why the Quran was not correct and why His Word in the Bible was true. I got to a point where I was like I have to accept that Jesus is Lord. I have to accept that He has saved me. And I was praying one day and I just felt the Lord say to me, ‘Daughter, you don’t have to be afraid anymore.'”

Hedieh was soon baptized at the church she had watched online. She says she now has a relationship with God she never thought possible.

“And I catch myself all the time when I’m – when I’m struggling, where He’s like, ‘Daughter, just walk with me.’ And it’s just His way of telling me, ‘Don’t be afraid. I have plans to prosper you and not to harm you, to give you goodness, to give you a life filled with love and with joy, and don’t be afraid.'”

She shares her journey about receiving the love of God through Jesus in hopes of reaching others who long to know Him. “He’s been with me the whole time.”

She says, “I wonder – at times I ask Him why I had to experience certain things. He’s used all of my past in order to do it and it wouldn’t have been possible 25 years ago. It wouldn’t have been possible with that girl in Beverly Hills to do what He’s calling me to do now. And so I am forever at His feet.”

http://theendtimeradio.com

Continue Reading

us news

നാടുകടത്തല്‍ ഭീഷണി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നു

Published

on

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാര്‍ത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്.

ഇത്തരത്തില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. ഇത് ചട്ടവിരുദ്ധമായാണ് കണക്കാക്കുന്നത്. ട്രംപ് സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കും. പാര്‍ട് ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തികമായി തിരിച്ചടിയാണെങ്കിലും നിയമ തടസ്സമില്ലാതെ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നത്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ നില്‍ക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ഭീഷണി.

അതേസമയം, ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ജയശങ്കര്‍, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസില്‍ കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി, ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. നാടുകടത്തല്‍ നടപടികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന്
3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളര്‍ (25349 ഇന്ത്യന്‍ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 minutes ago

രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെ – ഡോ. ഷിബു കെ മാത്യൂ

തിരുവല്ല – രക്ഷയുടെ പൂർത്തീകരണം തേജസ്‌കരണത്തിലൂടെയാണെന്നും പ്രതിസന്ധികൾക്ക് അപ്പുറത്ത് സാധ്യമായ മറ്റൊരു ലോകമുണ്ടെന്നും ഡോ. ഷിബു കെ മാത്യൂ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102...

world news22 hours ago

Boko Haram’s Latest Attacks Displace Thousands of Christians in Nigeria

Nigeria — Boko Haram is escalating attacks on Christian communities in Chibok, Borno state, displacing more than 4,000 Christians in...

us news22 hours ago

പിസിനാക്ക് പ്രയർ ലൈൻ ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത്തെ പിസിനാക്കിന്റെ ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഗോള വ്യാപകമായ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 18 ശനിയാഴ്ച ഐപിസി ഹെബ്രോൻ...

National23 hours ago

ലക്ഷ്യത്തിൽ എത്തുകയാണ് ക്രൈസ്തവ ധർമ്മം -പാസ്റ്റർ പി സി ചെറിയാൻ

തിരുവല്ല: ലക്ഷ്യത്തിൽ എത്തുകയാണ് ജീവിതത്തിൻ്റെ തത്വമെന്ന് പാസ്റ്റർ പി സി ചെറിയാൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ അഞ്ചാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news23 hours ago

ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബി‌ഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം

വാഷിംഗ്ടണ്‍ ഡി‌.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു...

us news23 hours ago

നാടുകടത്തല്‍ ഭീഷണി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന്...

Trending

Copyright © 2019 The End Time News