us news
മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യന്‍ സഹോദരികളെ പാക്കിസ്ഥാനില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി

ലാഹോര്‍: ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സഹോദരിമാരായ രണ്ട് ക്രിസ്ത്യന്‍ യുവതികളെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഫാക്ടറിയുടെ ഉടമയും സഹായിയും പീഡിപ്പിച്ച് കൊലപ്പെടുത്തി. ലാഹോറിലെ മഖന്‍ കോളനി നിവാസികളും സഹോദരിമാരുമായ ഇരുപത്തിയെട്ടുകാരിയായ സാജിദയും, ഇരുപത്തിയാറുകാരിയായ ആബിദയുമാണ് ഫാക്ടറി ഉടമസ്ഥനായ മൊഹമ്മദ് നയീം ബട്ടിന്റേയും, സൂപ്പര്‍വൈസറായ മൊഹമ്മദ് ഇംതിയാസിന്റേയും മതഭ്രാന്തിനും ക്രൂരതയ്ക്കും ഇരയായത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതാണ് നിഷ്കളങ്കരായ യുവതികളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുവാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്നത്.
ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നയീം ബട്ട് തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി വിവാഹിതരായ ഈ സഹോദരിമാര്‍ പലപ്പോഴും പരാതിപ്പെട്ടിട്ടുണ്ടെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന പീസ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംതിയാസിന്റെ ഇതേ ആവശ്യം ഇരുവരും നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ നയീമിന്റെ ആവശ്യം തള്ളിക്കളഞ്ഞതിന് ശേഷമാണ് പ്രതികള്‍ യുവതികളെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ 26നു ഈ സഹോദരിമാരെ വീട്ടുകാര്‍ അവസാനമായി കണ്ടത്. ഇവരെ കണ്ടെത്തുവാന്‍ ഭര്‍ത്താക്കന്‍മാര്‍ നടത്തിയ ശ്രമങ്ങളും പോലീസില്‍ നല്‍കിയ പരാതിയും വെറുതേയായി. പിന്നീട് ഡിസംബര്‍ 14നും, ജനുവരി 4നുമായി ഇരുവരുടേയും മൃതദേഹങ്ങള്‍ മലിനജല ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രതികള്‍ അറസ്റ്റിലാകുകയും നയീം ബട്ട് കുറ്റം സമ്മതിച്ചുവെന്നും ദേശീയ മാധ്യമമായ ‘ട്രൈബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കൊല്ലപ്പെട്ട യുവതികള്‍ നിര്‍ധനരായ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും പ്രതികളായവര്‍ ധനിക മുസ്ലീം കുടുംബങ്ങളില്‍ നിന്നുമുള്ളവരായതു കൊണ്ട് പ്രതികള്‍ അനായാസം കുറ്റവിമുക്തരായി പുറത്തുവരുമെന്ന ആശങ്കയിലാണ് ക്രിസ്ത്യന്‍ സമൂഹം. ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായൊരു വംശഹത്യ പാക്കിസ്ഥാനില്‍ നടക്കുന്നുണ്ടെന്ന്‍ ‘പീസ് വേള്‍ഡ് വൈഡ്’ സന്നദ്ധ സംഘടനയുടെ ചെയര്‍മാനായ ഹെക്ടര്‍ അലീം നേരത്തേ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ പേരില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണം തനിക്കെതിരെ ഉയര്‍ന്നിരിക്കുകയാണെന്ന്‍ അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
us news
കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ

കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൊറോന്റൊ , സ്കാർ ബ്രോയിലാണ് സഭ സ്ഥിതി ചെയ്യുന്നത്. Seneca, Centenniel, Lambton, Durham, St. clair എന്നീ കോളേജുകളിൽ പഠനത്തിനായി വരുന്ന വിദ്യാർത്ഥികൾക്കും , ഇമിഗ്രന്റായി വരുന്നവർക്കും , കേരള ശൈലിയിൽ തന്നെ ആരാധന ക്രമീകരണങ്ങളാണ് EKPC യിൽ ഉള്ളത്. കഴിഞ്ഞ 16 വർഷത്തോളമായി പാസ്റ്റർ എബി കെ. ബന്നും കുടുംബവും സ്ക്കാർ ബ്രോയിൽ താമസിച്ച് സൂവിശേഷ പ്രവർത്തനം നടത്തിവരുന്നു. 5 പേരിൽ ആരംഭിച്ച കൂട്ടാഴ്മ ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ന് 125-ഓളം വിശ്വാസികൾ ആരാധനയ്ക്കായ് വരുന്നുണ്ട്. ഐ.പി.സിയുടെ അഫിലിയേഷനുള്ള ഒരു സഭയാണ് EKPC . പാസ്റ്റർ എബി കെ. ബെൻ ഐ.പി.സി കാനഡ റീജിയന്റെ ചുമതലക്കാരനുമാണ്.
Sources:gospelmirror
us news
ഐ.പി.സി അയർലൻഡ് റീജിയൻ: സംയുക്ത സഭാ യോഗം ഏപ്രിൽ 29ന്

അയർലൻഡ് : ഐ.പി.സി. അയർലൻഡ് റീജിയനിലെ സഭകളുടെ പൊതു ആരാധനയും ഓർഡിനേഷൻ ശുശ്രൂഷയും ഏപ്രിൽ 29ന് രാവിലെ 11 മുതൽ 1 വരെ കൗണ്ടി മയോയിൽ നടക്കും. ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് ആഥിഥേയത്വം വഹിക്കും.
അന്നേ ദിവസം വിവിധ ബോർഡുകളുടെ പ്രവർത്തനഉദ്ഘാടനവും ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി. എബ്രഹാം, വൈസ് പ്രസിഡണ്ട് ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി. മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, കൗൺസിൽ അംഗം പാസ്റ്റർ ബിജു മാത്യു എന്നിവർ നേതൃത്വം നൽകും.
Sources:onlinegoodnews
us news
ആർക്കൻസയിലും ഇല്ലിനോയിലും ചുഴലിക്കാറ്റ്; ഏഴ് പേർ മരിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ആർക്കൻസയിലും ഇല്ലിനോയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ അകപ്പെട്ട് ഏഴ് പേർ മരിച്ചു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയത്. വടക്കൻ ഇല്ലിനോയിലെ സംഗീത നിശ നടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിൽപ്പെട്ട് ആർക്കൻസ സംസ്ഥാനത്ത് മരണപ്പെട്ടത് മൂന്ന് പേരാണ്.
കടുത്ത മഴയിലും കാറ്റിലും അകപ്പെട്ട് ഇൻഡ്യാനയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
ഒരാഴ്ച മുമ്പ് മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേരുടെ മരിച്ചിരുന്നു. തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ഇതേ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Sports3 months ago
ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്”; ഫുട്ബോള്‍ ഇതിഹാസം പെലെ അന്ന് പറഞ്ഞ വാക്കുകൾ ഇന്നും ചർച്ചയാകുന്നു.
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്