Connect with us

Mobile

സ്റ്റാറ്റസായി കാര്യങ്ങള്‍ പറഞ്ഞ് വാട്ട്സ്ആപ്പ്; ‘നിങ്ങളുടെ ചാറ്റ് ഞങ്ങള്‍ കാണില്ല’

Published

on

ദില്ലി:സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി വാട്ട്സ്ആപ്പ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് പറയുന്നു. വാട്ട്സ്ആപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല. വാട്‌സാപ് നിങ്ങളുടെ കോൺ‌ടാക്റ്റുകൾ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ലെന്നും സ്റ്റാറ്റസിന്റെ മൂന്നാമത്തെയും നാലാമത്തെയും സ്ലൈഡിൽ പറയുന്നുണ്ട്.

അതേ സമയം സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി എടുക്കമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻ‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

വിവരങ്ങൾ കൈമാറുമെന്ന വാട്സ്ആപ്പിന്‍റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പിൽനിന്ന് കൂട്ടപ്പലായനം നടന്നിരുന്നു. സിഗ്നൽ, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകൾ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്ട്സ്ആപ്പ് നീട്ടിവയ്ക്കുകയായിരുന്നു.സ്വകാര്യ വിവരങ്ങൾ ചോർത്തില്ലെന്നു വാട്ട്സ്ആപ്പ് വിവാദം മുറുകിയതിനു പിന്നാലെ അറിയിച്ചിരുന്നു. ആർക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങൾ എന്താണെന്നോ മറ്റാർക്കും നൽകില്ല. ഇക്കാര്യങ്ങളിൽ സ്വകാര്യതയുണ്ടാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.

ഫോണ്‍ നന്പറോ വാട്ട്സ്ആപ്പ് വരിക്കാർ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങൾ ഫേസ് ബുക്കിനോ മറ്റുള്ളവർക്കോ ചോർത്തിനൽകില്ലെന്നും വാട്സ് ആപ് വിശദീകരിക്കുന്നു. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങൾ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്സ്ആപ്പിന്‍റെ പുതിയ വിശദീകരണം. വാട്ട്സ്ആപ്പിലെ പോലെ സമാന സേവനങ്ങൾ നൽകുന്ന സിഗ്നൽ ആപ്പിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പലായനം ചെയ്തത്.
Sources:???? ??????

Mobile

മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.

Published

on

 

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ദേശങ്ങള്‍ ചുവടെ:

📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Mobile

സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

Published

on

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

Street preacher to appeal court ruling upholding arrest over ‘hate Islam, Jesus is love’ sign

A Christian street preacher who was arrested for protesting Islam after the London Bridge terrorist attack in 2017 has had...

us news19 hours ago

Ancient Aramaic inscription finally deciphered reveals Jewish name in the heartland of Judea

An inscribed piece of pottery found in an ancient Jewish stronghold in the Jordan Valley has finally been deciphered. The...

National20 hours ago

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്

തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന...

National20 hours ago

യേശുവിൻ തൃപ്പാദത്തിൽ 44-ാം മത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രൂ 8 ന്

അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ...

world news20 hours ago

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍

അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ....

National2 days ago

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു പുതിയ ഓഫീസ് സമുച്ചയം

പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍...

Trending

Copyright © 2019 The End Time News