Media
ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി : ഡിഐജി

പുറത്തിറങ്ങുന്നവർക്ക് തൊഴിൽ സ്ഥലത്തെ ഐഡി കാർഡും, സത്യവാങ്മൂലത്തിന് സമാനമായ രേഖയും നിർബന്ധം .അവശ്യ സർവ്വീസുകാർക്ക് മാത്രം പുറത്തിറങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.
അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന്ൾ പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു
പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് കീഴിൽ പ്രതിദിനം 447 ഓഫീസർമാരേയും 1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുകയും ചെയ്യും.
കൊവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (ഏപ്രിൽ 22 ന്) നടത്തിയ പരിശോധനയിൽ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേർക്ക് ബോധവത്കണം നടത്തുകയും ചെയ്തു.
വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമായി നടപ്പിലാക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിഐജി അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങൾ
- വാരാന്ത്യങ്ങൾ (ശനി / ഞായർ) അടിയന്തിര / അത്യാവശ്യമല്ലെങ്കിൽ പൂർണ്ണ നിയന്ത്രണങ്ങളായിരിക്കും.
ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.
അവശ്യ സേവനങ്ങൾ മാത്രമേ ശനിയും , ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ.
സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് നാളെ ഒരു അവധിയാണ്.
പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ.
ഭക്ഷണം വിളമ്പുന്നത് റെസ്റ്റോറന്റിൽ അനുവദിക്കില്ല. രാത്രി 9 വരെ പാർസൽ അനുവദിക്കും.
ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രാ സേവനങ്ങൾ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങൾ ഉണ്ടാകും.
ബസ്, ട്രെയിൻ, എയർ ട്രാവൽ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും വിലക്കില്ല. അവർ യാത്രാ രേഖകൾ കാണിക്കണം.
മുൻകൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളിൽ പരമാവധി 75 പേർക്ക് പങ്കെടുക്കാം. ഇത് “കൊവിഡ് ജാഗ്രത” പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.
ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെയാത്രക്കാർക്ക് ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.
ടെലികോം സേവനങ്ങളും ഇന്റർനെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല.
ഐടി കമ്പനികളിൽ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാൻ അനുവാദമുള്ളൂ.
അടിയന്തിര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്ന ഒരാൾ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യാത്രാ വിലക്ക് ഇല്ല.
രാത്രി കാർഫ്യൂ കർശനമായിരിക്കും. “റംസാൻ നോമ്പു” ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തിൽ ഒരുക്കും. റംസാൻ നോമ്പുവിന്റെ ഭാഗമായി, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാത്രി 9.00 ന് ശേഷം പ്രാർത്ഥന അവസാന ചടങ്ങുകൾ നടത്താം.
വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.
ഒരാൾ മാത്രം കാറിൽ യാത്ര ചെയ്താലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്.
Media
തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror
Media
News Hour | Weekly News | 07 May 2022 | End Time News
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend