Life
വോട്ടര്‍ ഐ.ഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: 27 ഇനം സര്‍ട്ടിഫിക്കറ്റുകളും

എടപ്പാൾ:തിരഞ്ഞെടുപ്പുകമ്മിഷൻ നൽകുന്ന ഇലക്ഷൻ ഐ.ഡി. കാർഡിനും റവന്യൂ ഓഫീസ് മുഖേന ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കും ഇനി ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങളിലും കയറിയിറങ്ങേണ്ട. സ്വന്തം സ്മാർട്ട്ഫോണിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു.
വോട്ടർപട്ടികയിൽ പേരുചേർത്താൽ ജനസേവനകേന്ദ്രം മുഖേനയോ ഓൺലൈനിലോ ഐ.ഡി. കാർഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസിൽനിന്നത് വില്ലേജ് ഓഫീസിലെത്തി ബൂത്ത്ലെവൽ ഓഫീസർ (ബി.എൽ.ഒ.) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാർഡ് അനുവദിക്കുന്നത്.
പിന്നീട് തപാൽവഴി വോട്ടർക്കു ലഭിക്കും. ഇനി കാർഡ് അനുവദിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന httpss://www.nvsp.in/ സന്ദർശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിൻചെയ്താൽ ഐ.ഡി. കാർഡ് ഡൗൺലോഡ് ചെയ്യാം.
അതിൽ ലഭിക്കുന്ന ഒ.ടി.പി. നൽകിയാൽ കാർഡ് മൊബൈൽഫോണിൽ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റുചെയ്തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരുചേർക്കുന്നവർക്ക് ഈ സൗകര്യം ലഭ്യമാകും.
ഇ-ഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും
റവന്യൂ സർട്ടിഫിക്കറ്റുകൾക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സർട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കിൽ കയറിയാൽ നമുക്കനുവദിച്ച സർട്ടിഫിക്കറ്റ് ഡൗൺലോഡാകും.
നേരത്തേ അപ്രൂവ്ചെയ്താലും അക്ഷയ കേന്ദ്രത്തിൽ പോയി വേണമായിരുന്നു പ്രിന്റെടുക്കാൻ. റവന്യൂ ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനായി ലാൻഡ് റവന്യൂ കമ്മീഷണറും മന്ത്രിയും ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ നൽകിയ ആശയമാണ് ഇതിലൂടെ യാഥാർഥ്യമായിട്ടുള്ളത്.
വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വൺ ആൻഡ് സെയിം തുടങ്ങി സാധാരണക്കാർക്ക് ദൈനംദിനം ആവശ്യംവരുന്ന നിരവധി സർട്ടിഫിക്കറ്റുകൾ മൊബൈൽ വഴി ലഭ്യമാകുന്നതോടെ കോവിഡ് കാലത്ത് വലിയ ഗുണമാണ് ജനങ്ങൾക്കും വിദ്യാർഥികൾക്കുമെല്ലാമുണ്ടാകുക.
കടപ്പാട് :കേരളാ ന്യൂസ്
Life
നീണ്ട 50 വർഷത്തെ ഇടവേളക്കു ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

വാഷിംഗ്ടണ്‍: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് ഒരു നീണ്ട കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നാസ ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്നത്. 1972നു ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 29 ന് മുഴുവൻ പ്രക്രിയയും പൂർത്തിയാക്കി റോക്കറ്റ് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. എന്നാൽ മനുഷ്യരെ അയയ്ക്കുന്നത് ഈ ദൗത്യത്തിലായിരിക്കില്ല.
ഈ ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ, മനുഷ്യൻ ചന്ദ്രനിലേക്ക് വീണ്ടും പറക്കാൻ തയ്യാറാകും. ലോഞ്ച് ചെയ്യുന്ന റോക്കറ്റുകള്‍ക്ക് കോടികളാണ് നാസ ചെലവിട്ടത്.
സ്‌പേസ് ലോഞ്ച് വെഹിക്കിൾ എന്ന എസ്എൽഎസിനാണ് ഇത്തവണ ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം. 17 വർഷമാണ് നാസ ഇതിനായി ചെലവഴിച്ചത്. മാത്രമല്ല, ഈ എസ്എൽഎസ് വികസിപ്പിക്കാൻ ഏകദേശം 50 ബില്യൺ ഡോളർ ഇതുവരെ ചിലവായി എന്നാണ് കണക്ക് . സ്റ്റാച്യു ഓഫ് ലിബർട്ടിയെക്കാൾ വലുപ്പമുണ്ടായിരിക്കും എസ്എൽഎസ് റോക്കറ്റിന്. നാല് കാർ വലുപ്പത്തിലുള്ള എഞ്ചിനുകളും രണ്ട് റോക്കറ്റ് ബൂസ്റ്റേഴ്സും ഓറിയോണിന് കരുത്തേകും. മനുഷ്യർ ഇതുവരെ പറത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ബഹിരാകാശ പേടകമാണിത്.
Sources:globalindiannews
Life
ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു ചാന്ദ്ര അടിത്തറ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലമാണിതെന്നാണ് സൂചന.
ചന്ദ്രോപരിതലത്തിൽ ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2025 ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ആളുകളെ അയയ്ക്കുന്നതിന് ആവശ്യമായ ഗവേഷണം നടത്താൻ ഇത് ബഹിരാകാശയാത്രികർക്ക് മതിയായ സമയം നൽകുമെന്നാണ് പ്രതീക്ഷ.
ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു ചാന്ദ്ര താവളം സ്ഥാപിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നത് നാസയുടെ പര്യവേക്ഷണ പദ്ധതികൾക്ക് അത്യാവശ്യമാണ്. എന്നാൽ നിലവിൽ ചന്ദ്രൻ മനുഷ്യർക്ക് വാസയോഗ്യമല്ല.
Sources:globalindiannews
Life
മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ വിലാസങ്ങൾ

തിരുവനന്തപുരം : മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മന്ത്രിമാരും വെബ്സൈറ്റ് വിലാസവും
∙ കെ. രാജൻ: minister-revenue.kerala.gov.in
∙ റോഷി അഗസ്റ്റിൻ: minister-waterresources.kerala.gov.in
∙ കെ. കൃഷ്ണൻകുട്ടി: minister-electricity.kerala.gov.in
∙ എ.കെ. ശശീന്ദ്രൻ: minister-forest.kerala.gov.in
∙ അഹമ്മദ് ദേവർകോവിൽ: minister-ports.kerala.gov.in
∙ ആന്റണി രാജു: minister-transport.kerala.gov.in
∙ വി.അബ്ദുറഹ്മാൻ: minister-sports.kerala.gov.in
∙ ജി.ആർ.അനിൽ: minister-food.kerala.gov.in
∙ കെ.എൻ.ബാലഗോപാൽ: minister-finance.kerala.gov.in
∙ ആർ.ബിന്ദു: minister-highereducation.kerala.gov.in
∙ ജെ.ചിഞ്ചുറാണി: minister-ahd.kerala.gov.in
∙ എം.വി.ഗോവിന്ദൻ: minister-lsg.kerala.gov.in
∙ പി.എ.മുഹമ്മദ് റിയാസ്: minister-pwd.kerala.gov.in
∙ പി.പ്രസാദ്: minister-agriculture.kerala.gov.in
∙ കെ.രാധാകൃഷ്ണൻ: minister-scst.kerala.gov.in
∙ പി.രാജീവ്: minister-industries.kerala.gov.in
∙ വി.ശിവൻകുട്ടി- minister-education.kerala.gov.in
∙ വി.എൻ.വാസവൻ: minister-cooperation.kerala.gov.in
∙ വീണാ ജോർജ്: minister-health.kerala.gov.in
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings