Media
മിഷനറിമാര്‍ നടത്തുന്ന സ്കൂളുകള്‍ അറിവിന്റെയും സംസ്കാരത്തിന്റെയും നട്ടെല്ല്: പാക്ക് വിദ്യാഭ്യാസ മന്ത്രി സയ്യിദ് സര്‍ദാര്‍

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സേവനത്തെ അഭിനന്ദിച്ച് സര്‍ക്കാര്‍.സിന്ധ് പ്രവിശ്യയിലെ വിദ്യാഭ്യാസ മന്ത്രി സയ്യിദ് സര്‍ദാര്‍ അലി ഷായാണ് കത്തോലിക്ക സ്ഥാപനങ്ങളെ അഭിനന്ദിച്ചത്. കത്തോലിക്ക സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരും അധ്യാപകരുമായി കറാച്ചിയില്‍ ഒരു ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. മിഷണറിമാര്‍ നടത്തുന്ന സ്കൂളുകള്‍ അറിവിന്റെയും സംസ്കാരത്തിന്റെയും നട്ടെല്ല് ആണെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക സ്കൂളുകളിലെ അധ്യാപകരുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു.
പാക്കിസ്ഥാന് എന്ന രാഷ്ട്രം സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ 160 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസമേഖലയില്‍ സേവനം നല്കാന് കത്തോലിക്ക സഭ തുടക്കം കുറിച്ചു.സര്‍ക്കാറിന്റെ സാമ്പത്തിക പിന്തുണയില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെങ്കിലും സഭയ്ക്ക് സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂളുകള്‍ സന്ദര്‍ശിച്ച് പുനരിദ്ധാരണ പ്രവര്‍ത്തനത്തിനടക്കം എങ്ങനെ സഹായം നല്കാന് സാധിക്കും എന്നതിനെപ്പറ്റി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
നിരവധി കത്തോലിക്ക വൈദീകരും,സന്യസ്തരും പങ്കെടുത്ത ചടങ്ങ് മിഷണറി സ്കൂളുകള്‍ നടത്തുന്ന അധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചത്.നാനാജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേപോലെ പഠിക്കുവാനുള്ള അവസരം സ്നേഹത്തോടും കരുതലോടും കൂടി നല്‍കുന്നതിന് സിന്ധ് പ്രവിശ്യയിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് അടക്കം കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റാഫിയ മല്ല മിഷണറി സ്കൂള്‍ അധികൃതര്‍ക്ക് നന്ദി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 116 കത്തോലിക്ക സ്കൂളുകള്‍ സിന്ധ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ 60 എണ്ണം കറാച്ചിയിലാണ്.56000 ന് മുകളില്‍ കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.ഇതില്‍ കൂടുതലും മുസ്ലീം കുട്ടികളാണ്.നിരവധി ഡോക്ടര്‍മാരെയും,എന്ജിനീയര്മാരെയും എഴുത്തുകാരെയും രാഷ്ട്രീയക്കാരെയും അടക്കം സഭയുടെ സ്ഥാപനങ്ങള്‍ സമൂഹത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്സണ് എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര് സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്സണ് പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന് ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്” – ഇതാണ് ജോണ്സണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്