News
ആഫ്രിക്കയിൽ ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത വർദ്ധിക്കുന്നു

ലാഗോസ്: ക്രൈസ്തവ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന പ്രവണത ആഫ്രിക്കയിൽ വർദ്ധിക്കുന്നതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട്. ‘ഹിയർ ഹേർ ക്രൈസ്’ എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, നൈജീരിയ, മൊസാംബിക് എന്നീ രാജ്യങ്ങളാണ് ക്രൈസ്തവ സ്ത്രീകൾ നിർബന്ധിത മതപരിവർത്തനത്തിനും, ലൈംഗിക അതിക്രമങ്ങൾക്കും ഇരകളാക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളത്. 196 രാജ്യങ്ങളിൽ നടത്തിയ പഠനം പ്രകാരം ക്രൈസ്തവരായ സ്ത്രീകളെയും, പെൺകുട്ടികളെയും അവരുടെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി, പീഡിപ്പിച്ച്, നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുന്ന കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
നൈജീരിയയിൽ തീവ്രവാദികളുടെ പക്കലുള്ള സ്ത്രീകളുടെ കണക്കെടുക്കുമ്പോൾ അതിൽ 95 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മീറ്റിംഗിലാണ് ഹിയർ ഹെർ ക്രൈസ് എന്ന റിപ്പോർട്ട് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിക്കുന്നത്. ബൊക്കോഹറാം തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയ ഒരു ക്രൈസ്തവ യുവതി തന്റെ സാക്ഷ്യം മീറ്റിംഗിൽ പങ്കുവെച്ചു. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതിനിധി ഫിയോറ ബ്രൂസ് എംപിയുടെ മത സ്വാതന്ത്ര്യത്തെപ്പറ്റി ഒരു സെക്ഷനും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
http://theendtimeradio.com
National
എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews
National
മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദൈവാലയ വികാരി ഫാ. അമല്‍ രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ ഗുഡുഗാവ് ഖേര്‍കി ദൗള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വൈദികനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു . 2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രൈസ്തവ കുടുംബ ങ്ങള്‍ പള്ളിയുടെ കീഴിലുണ്ടന്നാണ് അതിരൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
Sources:marianvibes
National
പിതാവിനോട് നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണു പ്രാര്‍ത്ഥന. പിതാവായ ദൈവത്തോടു യേശുക്രിസ്തുവിന്റെ നാമത്തില്‍ കഴിക്കുന്ന അപേക്ഷയായിട്ടാണു പുതിയനിയമത്തില്‍ പ്രാര്‍ത്ഥന നിര്‍വ്വചിക്കപ്പെട്ടിരുന്നതെങ്കിലും പഴയനിയമകാലത്തും പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയായി മനസിലാക്കിയിരുന്നു
പ്രാർഥനകൾ മനഃപാഠമാക്കി ആവർത്തിച്ചു ചൊല്ലുന്നത് ദൈവത്തെ പ്രസാദിപ്പിക്കില്ല. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത് എന്ന് യേശു പറഞ്ഞു. (മത്തായി 6:7) നമ്മുടെ സ്വർഗീയ പിതാവിനോട് നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ. മതപരമായ ആചാരങ്ങൾ കണിശമായി പിൻപറ്റുന്ന ഒരു അഹങ്കാരിയുടെ പ്രാർഥനയെക്കാൾ ദൈവത്തിനു സ്വീകാര്യം തെറ്റുതിരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പാപിയുടേതാണെന്ന് ഒരിക്കൽ യേശു തന്റെ അനുഗാമികളോടു വചനത്തിലൂടെ വ്യക്തമാക്കി. (ലൂക്കാ 18:10-14) അതുകൊണ്ട് ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അവൻ പറയുന്നത് നാം താഴ്‌മയോടെ അനുസരിക്കണം.
പ്രാർഥിക്കാനായി യേശു സമയം മാറ്റിവെക്കുകയും ശിഷ്യന്മാരോട്, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നു പറയുകയും ചെയ്‌തു. (ലൂക്കാ 18:1) നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടെക്കൂടെ പ്രാർഥനയാൽ “ചോദിച്ചു കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും” എന്ന് യേശു പറഞ്ഞു. പ്രാർഥനയ്‌ക്ക് പെട്ടെന്ന് ഉത്തരം നൽകാൻ കർത്താവിന് മടിയാണെന്ന് ഇതിന് അർഥമില്ല. തന്നെ ഒരു പിതാവായി കണ്ട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ അപേക്ഷകൾ നിവർത്തിക്കാൻ അവൻ ഉത്സുകനാണ് എന്ന് തിരുവചനം പറയുന്നു. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിൽ എത്തട്ടെ..
Sources:marianvibes
-
us news6 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie3 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു