us news
യുഎഇയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുദ്ധ വിമാനങ്ങളും… ഗള്‍ഫില്‍ വന്‍ മാറ്റങ്ങള്‍

യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം.
ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും യുഎഇയിലേക്ക് എത്തും. അടുത്തിടെ യുഎഇക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയെ സഹായിക്കാനാണ് യുഎസ് സൈന്യം എത്തുന്നത്….
1രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയത്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഓരോ ആഴ്ചയിലും ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിലാണ് യുഎഇ കിരീടവകാശിയും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും അമേരിക്ക സഹായം ഉറപ്പ് നല്കിയതും. യുഎഇയുടെ രക്ഷയ്ക്ക് വേണ്ടി അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും പ്രതിരോധ സംവിധാനങ്ങളുമെത്തുമെന്ന് യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു.
അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും. ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്കിയിക്കുന്ന നിര്‍ദേശം. ഒരു പക്ഷേ, ഹൂതികള്‍ക്കെതിരെ വലിയ ആക്രമണത്തിനും സാധ്യതയുണ്ട്.
ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കന്‍ ചാരന്മാര് യമനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ചിരിക്കുന്നതത്രെ. ഏഴ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സഖ്യസേനയുടെ സൈനിക നീക്കത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ ആക്രമണം നടത്തുന്നത് ആ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും സന്നദ്ധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. യമനില്‍ ആക്രമണം നടത്തുന്ന സൗദി സഖ്യസേന ഇടയ്ക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും യമന്‍ നല്‍കാറുമുണ്ട്.
സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. യുഎഇ സൈന്യം യമനില്‍ ആക്രമണം നടത്തുന്നുണ്ട്. കൂടാതെ യമനിലെ ചില സായുധ സംഘങ്ങള്‍ക്കും യുഎഇ സഹായം നല്കുന്നുണ്ടത്രെ. ഇവര്‍ നടത്തിയ യുദ്ധ നീക്കം ഹൂതികള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.
യുഎഇയുടെ ആയുധങ്ങള്‍ അടങ്ങിയ കപ്പല്‍ ഹൂതികള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചിരുന്നു. ഇടയ്ക്ക് യുഎഇയുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നില്‍ ഹൂതികളാണെന്നും അവര്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നുമാണ് അറബ് സഖ്യസേനയുടെ ആരോപണം. അമേരിക്കന്‍ സൈന്യം കൂടി ആയുധങ്ങളുമായി എത്തുന്നതോടെ ഏത് സമയവും സാഹചര്യം മാറിയേക്കാം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഏറെയുള്ള യുഎഇയില്‍ യുദ്ധാന്തരീക്ഷം ഒരുങ്ങുന്നത് വലിയ തിരിച്ചടിയാണ്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
us news
മത്തൻ കുത്തിയാൽ “ചന്ദ്രനി’ലും മുളയ്ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് ശാസ്ത്രജ്ഞർ

വാഷിങ്ടൺ:ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന് തെളിയിച്ചത്. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.
മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്സിസ് ചെടിയുടെ വിത്തിട്ട് വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട് സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയാണ് ഗവേഷണം നടത്തിയത്. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന് പരീക്ഷണം നിർണായകമാകും.
കടപ്പാട് :കേരളാ ന്യൂസ്
us news
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അക്രമിയുടെ ഉദ്ദേശം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും വംശീയ പ്രേരിതമാണോ ആക്രമണമെന്ന് അന്വേഷിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Sources:globalindiannews
us news
ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് വി.ബി.എസ്. ജൂണ്‍ 6 മുതല്‍

ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍ മിഷന് സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന് ബൈബിള്‍ സ്കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കണ്‍വീനര്‍ റവ.ക്രിസ്റ്റഫര്‍ ദാനിയേല്‍ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവര്‍ മെയ് 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും റവ.തോമസ് മാത്യൂ, ജിബിന്‍ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകള്‍ അതത് ഇടവക വികാരിമാരില്‍ നിന്നും ലഭിക്കും. നേറ്റീവ് അമേരിക്കന്‍ മിഷന് സജ്ജീവ പ്രവര്‍ത്തനങ്ങളിലുള്ള ഒ.സി. ഏബ്രഹാം, നിര്‍മല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്.
വി.ബി.എസില്‍ ഡിവോഷന്‍, ഗാനാലാപനം, സംഗീതം, ക്രാഫ്റ്റ്, കള്‍ച്ചറള്‍ ഇവന്റ്സ്, സാക്ഷ്യയോഗം, ബൈബിള്‍ പഠനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഡാളസ്സില്‍ നിന്നും പങ്കെടുക്കുന്നവര്‍ ബ്രോക്കല്‍ ബോയിലേക്ക് ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് പുറപ്പെടേണ്ടതാണ്.
പാന്‍ഡമിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി വിബിഎസ് നടത്തുവാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ഈ വര്‍ഷം വീണ്ടും നടത്തുന്ന വി.ബി.എസില്‍ ഒക്കലഹോമ, ഹൂസ്റ്റണ്‍, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ താല്പര്യപൂര്വ്വം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര് അതതു ഇടവക വികാരിമാരെ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.സി.അബ്രഹാം (കോര്‍ഡിനേറ്റര്‍, 302 239 7119)
Sources:nerkazhcha
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
1,470 Christians Killed in Nigeria Within Four Months
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity