Connect with us

Business

അപൂര്‍വങ്ങളില്‍ അപൂര്‍വമായ നീലവജ്രം ലേലത്തിന്; 360 കോടി രൂപയിലേറെ മൂല്യമെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

വജ്ര ലേലങ്ങളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും വിലപിടിപ്പുള്ള നീല വജ്രം (Blue Diamond) വില്‍ക്കുക 48 മില്യണ്‍ ഡോളറില്‍ കൂടുതല്‍ (ഏകദേശം 360 കോടി രൂപ) തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്.
‘ഡി ബിയേഴ്സ് കള്ളിനന്‍ ബ്ലൂ’ എന്ന് പേരിട്ടിരിക്കുന്ന ഈ വജ്രം ലേലത്തില്‍ വെച്ചിട്ടുള്ളവയില്‍ ഏറ്റവും മൂല്യവത്തായ നീല വജ്രമാണെന്ന് ലോകത്തെ പ്രമുഖ ലേല സംഘാടകരായ സോത്ത്ബി (Sotheby) പത്രക്കുറിപ്പിലൂടെ അറിയിച്ചു. 15.10 കാരറ്റ് ഗുണമേന്മയുള്ള ഈ വജ്രം ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക (ജിഐഎ) വിലയിരുത്തുന്ന മികച്ച ഗുണമേന്മയുള്ള സ്റ്റെപ്പ് കട്ട് നീല വജ്രം കൂടിയാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
വജ്രത്തെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് സോത്ത്ബി വിശേഷിപ്പിച്ചത്. മാത്രമല്ല, 10 കാരറ്റിലധികം വരുന്ന അഞ്ച് രത്‌നങ്ങള്‍ മാത്രമേ ഇതുവരെ ലേലങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 കാരറ്റിനു മുകളിലുള്ള ഒരു വജ്രം പോലും ഇതുവരെ ലേലം ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ ലേലങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇതൊരു നാഴികക്കല്ലാകും. 2021ല്‍ ദക്ഷിണാഫ്രിക്കയിലെ കള്ളിനന്‍ ഖനിയില്‍ നിന്നാണ് ഈ അപൂര്‍വ വജ്രം കണ്ടെത്തിയത്. നിറമുള്ള വജ്രങ്ങള്‍ വിലയിരുത്തുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ഈ വജ്രം ഏറ്റവും ഉയര്‍ന്ന റാങ്കിംഗില്‍ എത്തുകയും ചെയ്തു.

ജിഐഎ ഇതിനെ ‘ഫാന്‍സി വിവിഡ് ബ്ലൂ’ എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. രത്നത്തിന് മികച്ച പോളിഷ് ഉണ്ട്. ടൈപ്പ് IIb വിഭാഗത്തില്‍പ്പെടുന്ന വജ്രത്തില്‍ ബോറോണ്‍ അടങ്ങിയിട്ടുണ്ട്. നീലകലര്‍ന്ന ചാരനിറത്തിലുള്ള ഷെയ്ഡ് ആണ് ഇതിന്റെ പ്രത്യേകതയെന്ന് ജിഐഎ വെബ്സൈറ്റ് പറയുന്നു.

നീല വജ്രങ്ങള്‍ പൊതുവെ വിപണിയില്‍ അപൂര്‍വമാണ്, എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. സമീപ വര്‍ഷങ്ങളില്‍ സമാനമായ വജ്രം ഒന്നുംതന്നെ ലേലങ്ങളില്‍ കണ്ടിട്ടില്ലെന്നും സോത്ത്ബി ഏഷ്യയുടെ ചെയര്‍മാന്‍ പാറ്റി വോംഗ് പത്രക്കുറിപ്പില്‍ പറഞ്ഞു. നീല വജ്രങ്ങള്‍ അവയുടെ അപൂര്‍വതയും ആകര്‍ഷകമായ നിറവും കൊണ്ടാണ് ശ്രദ്ധേയമാകുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ലോകോത്തര വജ്രങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ള സമയത്ത് ഇത്തരം അമൂല്യ രത്നങ്ങളെ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും അവര്‍ പ്രകടിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ ഡയമണ്ട് മ്യൂസിയം പറയുന്നതനുസരിച്ച്‌, 1905ല്‍ കണ്ടെത്തിയ 3,106 കാരറ്റ് കള്ളിനന്‍ ഡയമണ്ട് ഉള്‍പ്പെടെയുള്ള വിലയേറിയ രത്‌നങ്ങളുടെ ഒരു നിര തന്നെയാണ് കള്ളിനന്‍ ഖനിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. 2015ല്‍ 48.4 മില്യണ്‍ ഡോളറിന് വിറ്റ 12.03 കാരറ്റ് നീല വജ്രമാണ് ബ്ലൂ മൂണ്‍ ഓഫ് ജോസഫൈന്‍. 15.81 കാരറ്റ് പര്‍പ്പിള്‍-പിങ്ക് വജ്രമായ ‘ദ സകുറ’ കഴിഞ്ഞ വര്‍ഷം മേയില്‍ ക്രിസ്റ്റീസില്‍ 29.3 മില്യണ്‍ ഡോളറിന് വിറ്റു. ‘ഡി ബിയേഴ്സ് കള്ളിനന്‍ ബ്ലൂ’ ഏപ്രില്‍ അവസാനം സോത്ത്ബിയുടെ ഹോങ്കോംഗ് ലക്ഷ്വറി വീക്കില്‍ നടക്കുന്ന ഒരു ഇവന്റില്‍ ലേലത്തിന് വെയ്ക്കും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Business

ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ

Published

on

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്
ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും
ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് സർവേ. ലോക്കൽ സർക്കിൾ നടത്തിയ ഓൺലൈൻ സർവേയിലൂടെയാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാട് ഒരിക്കലോ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവം നിരവധി സർവേയിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഇതിൽ 73 ശതമാനം പേരും യുപിഐയ്ക്ക് ഫീസ് ഈടാക്കി തുടങ്ങിയാൽ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 23 ശതമാനം ആളുകൾ മാത്രമാണ് ഇടപാടിന് ഫീസ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിൽ രണ്ടിൽ ഒരാൾ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകൾ നടത്തുന്നവരാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National9 hours ago

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ...

National10 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

world news10 hours ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news11 hours ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news1 day ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles1 day ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

Trending