world news
ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍; 500 ടണ്ണുള്ള നിലയം നിലംപൊത്തുമോ?
യുക്രൈന് തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്ക്കെതിരായ സാമ്ബത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് പുതിയ അടവുമായി രംഗത്ത് എത്തുകയാണ് റഷ്യ.
അന്താരാഷ്ട്ര ബഹിരാകാശ നിലയം വീഴാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസിന്റെ തലവന്‍ ഇന്ന് ഭീഷണി മുഴക്കിയത്. ഉപരോധം ശക്തിപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തിനുള്ള പിന്തുണ റഷ്യ പിന്‍വലിക്കുമെന്നാണ് ഭീഷണി. അതോടെ നിലയം താഴെ വീഴുന്ന സ്ഥിതിയുണ്ടാകും.
റഷ്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് നിലയത്തീന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നിലയത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഇതില്‍ ഒന്ന് റഷ്യയും മറ്റൊന്ന് അമേരിക്കയും നിയന്ത്രിക്കുന്നു. ഇതില്‍ ബഹിരാകാശത്തിന്റെ ഭ്രമണപഥം നിയന്ത്രിക്കുന്നഭാഗമാണ് റഷ്യ കൈകാര്യം ചെയ്യുന്നത്. പാശ്ചാത്ത്യ രാജ്യങ്ങള്‍ ഏര്‍പെടുത്തിയ ഉപരോധം ഈ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും നിലയം താഴെ വീഴുമെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇപ്പോള്‍ പറയുന്നത്. വര്‍ഷത്തില്‍ 11 തവണ നിലയത്തിന്റെ ഭ്രമണ പഥം ക്രമീകരിക്കേണ്ടതുണ്ട്. ഇതില്‍ വീഴ്ച സംഭവിച്ചാല്‍ നിലയം താഴെ വീഴുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. 500 ടണ്‍ ഭാരമുള്ള നിലയം കരയിലോ കടലിലോ, എവിടെ വേണമെങ്കിലും നിലം പൊത്താമെന്ന് റഷ്യ പറയുന്നു. ഐ എസ് എസ് തകര്‍ന്നുവീണേക്കാവവുന്ന സ്ഥലങ്ങളുടെ ഭൂപടവും അവര്‍ പുറത്തുവിട്ടുട്ടുണ്ട. റഷ്യ ഇതില്‍ ഇല്ല എന്നതാണ് പ്രധാന കാര്യം.
1998ലാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ് മോസും അമേരിക്കന്‍ ഏജന്‍സിയായ നാസയും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2010ഓടുകൂടി ഭ്രമണപഥത്തില്‍ വെച്ചു തന്നെ ഇതിന്റെ വിവിധ ഭാഗങ്ങളുടെ സംയോജനം പൂര്‍ത്തിയാക്കി. 2016ഓടെയാണ് നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായത്.
ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് ബഹിരാകാശ നിലയം വിഭാവനം ചെയ്തത്. വര്‍ഷങ്ങളോളം നീണ്ടു നില്ക്കുന്ന, ഭൂഗുരുത്വം തീരെ അനുഭവപെടാത്ത അവസ്ഥയിലുള്ള പരീക്ഷണങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് ബഹിരാകാശ നിലയം. അത് തകരുന്ന സ്ഥിതിയുണ്ടയാല്‍ ബഹിരാകാശ ഗവേഷണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാന്‍ അമേരിക്ക പല പദ്ധതികളും അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സോയൂസ് ബഹിരാകാശ പേടകം വഴി ജോലിക്കാരെയും സാധനങ്ങളും റഷ്യന്‍ വിഭാഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ് അമേരിക്ക. നിലയത്തിന് ഭീഷണി ഉള്ളതിനാല്‍ അവിടെ ഗവേഷണ നിരീക്ഷണങ്ങളില്‍ കഴിയുന്ന രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെ കസാഖിസ്ഥാന്‍ വഴി ഭൂമിയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ക്കും നാസ തുടക്കമിട്ടിട്ടുണ്ട്.
അമേരിക്കയും റഷ്യയും തമ്മില്‍ നിലവില്‍ നിലനില്‍ക്കുന്ന ഏക സംയോജിത പ്രവര്‍ത്തന മേഖല ബഹിരാകാശ രംഗത്താണ്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഈ ബന്ധം യുദ്ധത്തോടെ ഇല്ലാതാകുമോ എന്നാണ് ബഹിരാകാശ രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested