world news
ക്രൈസ്തവ ചാരിറ്റി സംഘടനയുടെ ഓഫീസിന് നേരെ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം

നൈജീരിയയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ചാരിറ്റി സംഘടനയുടെ ഓഫീസിന് നേരെ ഏഴ് ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ഒരു സന്നദ്ധ പ്രവർത്തകനെയും രണ്ട് സുരക്ഷാ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ മോംഗുനോ നഗരത്തിലാണ് ഈ ചാരിറ്റി സംഘടന സ്ഥിതി ചെയ്യുന്നത്.
സന്നദ്ധ പ്രവർത്തകരെ തീവ്രവാദികൾ പ്രത്യേകം ലക്ഷ്യമിടുന്നതായി കഴിഞ്ഞ ചില ആക്രമണങ്ങളിലൂടെ വ്യക്തമാണ്. 2019 സെപ്റ്റംബറിൽ, തീവ്രവാദികൾ ഒരു ചാരിറ്റി സംഘടനയുടെ ആശുപത്രി ആക്രമിക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തു കയും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, തീവ്രവാദികൾ ഒരു സന്നദ്ധ പ്രവർത്തകനെ ഭവനത്തിൽ കയറി ആക്രമിച്ചിരുന്നു. 2022 ഫെബ്രുവരി 25-ന്, അയൽരാജ്യമായ കാമറൂണിലെ ഒരു ഭവനത്തിൽ നിന്ന് മൂന്ന് സന്നദ്ധ പ്രവർത്തകരെയും രണ്ട് സുരക്ഷാജീവനക്കാരെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സന്നദ്ധ പ്രവർത്തകർ നേരിടുന്ന ഇത്തരം ആക്രമങ്ങൾ അവരുടെ ജീവനു തന്നെ ഭീഷണിയാണ് ഉയർത്തുന്നത്. ഒപ്പം തന്നെ അവരുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു.ഗവൺമെന്റിന്റെ നിഷ്ക്രിയത്വം ഒരു പരിധിവരെ പ്രശ്നങ്ങൾ വഷളാകുന്നതിന് കാരണമാകുന്നുണ്ട്.
Sources:marianvibes
world news
Christian Establishments Vandalized Amid Escalation in Jerusalem

Christians in the city of Jerusalem were targeted in several incidents in January. On January 4th more than 30 graves were vandalized by two young Jewish men who broke down crosses and smashed gravestones at the Protestant Mount Zion Cemetery. On January 26th, a group of Jewish youth vandalized an Armenian restaurant in the Christian Quarter of the Old City, while verbally insulting Christians including chants “death to Christians”, a phrase that has increasingly been graffitied on several Jerusalem church walls in recent weeks.
These attacks come at a time of escalating tensions between the cities’ diverse Christian, Jewish and Muslim populations. Christian leaders in Jerusalem have, in recent years, warned of the rapidly declining presence of Christians in the city where the earliest events of Christian history began 2,000 years ago. Political instability, threats and attacks by extremist groups, economic troubles and high emigration rates have reduced Jerusalem Christian population to less than 2% from its approximate 25% of the population 100 years ago.
Last year a coalition of Christian leaders in Jerusalem appealed to the Israeli, Palestinian, and Jordanian governments to stop attacks of extremist groups that continue to threaten the Christian population in the Holy Land. These appeals are being reiterated for the new Israeli government to take such attacks seriously and to follow-up and hold their perpetrators responsible.
Sources:persecution
world news
പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്ക്കശപ്പെടുത്തുവാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന

ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടു ഭേദഗതി ചെയ്യുവാനുള്ള നീക്കത്തില്‍ ആശങ്കയുമായി ബ്രിട്ടീഷ്-പാകിസ്ഥാനി ക്രിസ്ത്യന്‍ സംഘടനയായ ‘ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്’. നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് നിരപരാധികളെ ശിക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുമെന്നു സംഘടനയുടെ ട്രസ്റ്റിയായ ജൂലിയറ്റ് ചൗധരി പറഞ്ഞു. നിലവില്‍ കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവരെ മതനിന്ദാനിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നത് സാരമായി ബാധിക്കും.
ഇസ്ലാമിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നിലവിലെ നിയമത്തില്‍ പറയുന്നുണ്ടെന്നും പ്രവാചകന്റെ ഭാര്യ, സഹചാരികള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിക്കുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ തടവ് ശിക്ഷ മുന്‍പ് 7 വര്‍ഷമായിരുന്നത് പാക്കിസ്ഥാന് നാഷണല്‍ അസംബ്ലി 10 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ചൗധരി ചൂണ്ടിക്കാട്ടി. നിലവിലെ നിയമസംഹിതയിലെ 298-മത്തെ ഖണ്ഡികയില്‍ ഭേദഗതി വരുത്തുന്നതോടെ പത്തുലക്ഷം പാക്കിസ്ഥാനി റുപ്പി (ഏതാണ്ട് 4,500 ഡോളര്‍) പിഴയും ഒടുക്കേണ്ടതായി വരും.
1980-കളില്‍ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ടതു മുതല്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രൈസ്തവര്‍ക്കെതിരെയുള്ള വിവേചനത്തിനും അടിച്ചമര്‍ത്തലിനുമുളള പ്രധാന ഉപകരണമായി മാറിയിരിന്നു.
ആദ്യ മതനിന്ദാ നിയമം അവതരിപ്പിച്ച 1860 മുതല്‍ 1985 വരെ വെറും 10 മതനിന്ദാ കുറ്റങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 1986 മുതല്‍ 2015 വരെ 633 മതനിന്ദാ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 199 കേസുകളാണ്. ഇതില്‍ നിന്നും ഈ നിയമം അടിച്ചമര്‍ത്തലിനുള്ള ആയുധമാക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ക്രൂരമായ നിയമത്തിന്റെ ഇരകളാകുന്നവരില്‍ നല്ലൊരു ശതമാനവും ക്രിസ്ത്യാനികളാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ക്രൈസ്തവര്‍ക്ക് കൂടുതല്‍ കാലം ജയിലില്‍ കഴിയേണ്ടതായി വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മതമൗലീകവാദികള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ മൂര്‍ച്ച കൂട്ടുന്നത് തുടരുമ്പോള്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ അവസരമൊരുക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വെറും ആരോപണത്തിന്റെ പേരില്‍ പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയാണ്. മുസ്ലീം നേതാക്കള്‍ പലപ്പോഴും കൈക്കൂലി വാങ്ങുന്നുണ്ടെന്നും, നടപടിക്രമങ്ങള്‍ മതഭ്രാന്തിനാല്‍ നയിക്കപ്പെടുവാന്‍ ഇടയാകുന്നുണ്ടെന്നും, മതനിന്ദ ആരോപിച്ച് മുസ്ലീം ആള്‍കൂട്ടം ക്രിസ്ത്യന്‍ വീടുകളില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുമ്പോള്‍ പോലീസ് നോക്കി നില്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിചാരണകള്‍ യാതൊരു അന്തവുമില്ലാതെ നീളുകയാണെന്നും ജഡ്ജിമാര്‍ തോന്നിയ പോലെ അവധി എടുക്കുന്നതിനാല്‍ കുറ്റാരോപിതര്‍ വര്‍ഷങ്ങളായി ജയിലില്‍ തന്നെയാണെന്നും, വ്യാജമതനിന്ദ ആരോപിക്കുകയും, ആള്‍കൂട്ട ആക്രമണങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന ഒരാളേപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചൗധരി ആരോപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളെ ലൈക്ക് ചെയ്യുകയോ, കമന്റ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരേയും മതനിന്ദ ആരോപിക്കാമെന്നാണ് 2016-ലെ ഇലക്ട്രോണിക് ക്രൈം പ്രിവന്‍ഷന്‍ നിയമത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ചൗധരി ഈ സാഹചര്യത്തില്‍ മതനിന്ദാനിയമം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിര്‍ദ്ദേശിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
world news
വീണ്ടും ചൈനീസ് ‘ചാര’ ബലൂണ്‍ കണ്ടെത്തി: ഇത്തവണ ലാറ്റിന്‍ അമേരിക്കയിലെന്ന് പെന്റഗണ്‍

വാഷിംഗ്ടൺ: യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയതിന് പിന്നാലെ, ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാമത്തെ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തി. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഒരു ബലൂണ്‍ ലാറ്റിനമേരിക്കയിലേക്ക് കടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇത് മറ്റൊരു ചൈനീസ് നിരീക്ഷണ ബലൂണാണെന്നാണ് വിലയിരുത്തുന്നത്.’പെന്റഗണ്‍ പ്രസ് സെക്രട്ടറി ബ്രിഗ് ജനറല്‍ പാട്രിക് റൈഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിഎന്‍എന്‍ റിപ്പോര്‍ട്ടനുസരിച്ച്, പുതുതായി കണ്ടെത്തിയ ബലൂണ്‍ ഏത് രാജ്യത്തിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമല്ല, എന്നാല്‍ അത് അമേരിക്കയ്ക്ക് നേരെയല്ല പോകുന്നത് എന്നാണ് തോന്നുന്നത്.യുഎസിന് മുകളില്‍ ഒരു നിരീക്ഷണ ബലൂണ്‍ കണ്ടെത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും ചാര ബലൂണ്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ചാര ബലൂണുകള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് യുഎസ് വ്യോമാതിര്‍ത്തിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Sources:azchavattomonline
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്