world news
യുദ്ധഭൂമിയില്‍ കണ്ണീര്‍ തുടച്ച് ക്രിസ്ത്യന്‍ സംഘടന: 15 ടണ്ണോളം അവശ്യ സാധനങ്ങളുമായി സമരിറ്റന്‍ പേഴ്സിന്റെ വിമാനം നാലാമതും യുക്രൈനിലേക്ക്
ഗ്രീന്‍സ്ബോറോ: യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതക്കുള്ള മരുന്നുകളും അടിയന്തര സാധനങ്ങളുമായി ബില്ലി ഗ്രഹാം ഇവാഞ്ചലിക്കല്‍ ഫൗണ്ടേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ ഡിസി-8 വിമാനം നാലാമതും യാത്ര തിരിച്ചു. യുക്രൈനിലെ ആശുപത്രികളില്‍ മരുന്നുകളുടെയും അവശ്യ സാധനങ്ങളുടെയും ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബാന്‍ഡേജുകള്‍, ഐ.വി ഉപകരണങ്ങള്‍, ആന്റിസെപ്റ്റിക് സൊലൂഷന്‍സ്, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, അസ്ഥികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ 15 ടണ്ണോളം വരുന്ന സാധനങ്ങളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്. പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അഭയാര്‍ത്ഥികള്‍ക്കു അത്യാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുകയാണ്.
ലിവിവ് നഗരത്തിനു പുറത്തായി 58 കിടക്കകളോടു കൂടിയ സുസജ്ജമായ ഫീല്‍ഡ് ഹോസ്പിറ്റലും, നഗരകേന്ദ്രത്തിലുള്ള ട്രെയിന്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കും സമരിറ്റന്‍ പഴ്സ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, തെക്കന്‍ യുക്രൈനില്‍ ദിവസവും ഇരുനൂറോളം പേര്‍ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കുവാന്‍ കഴിവുള്ള ഒരു എമര്‍ജന്‍സി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കും തുറന്നിട്ടുണ്ട്. പ്രാഥമിക ചികിത്സ, മൈനര്‍ ട്രോമാ കെയര്‍, ശിശുക്കള്‍ക്ക് വേണ്ട അടിസ്ഥാന ചികിത്സകള്‍, പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സ, അവശ്യ മരുന്നുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ ക്ലിനിക്കില്‍ ഉണ്ട്. ഇവക്കെല്ലാം ഉപരിയായി, പ്രസവത്തിനും, പ്രസവാനന്തര പരിചരണത്തിനുമുള്ള സൗകര്യങ്ങളും സമരിറ്റന്‍ പേഴ്സിന്റെ ഫീല്‍ഡ് ഹോസ്പിറ്റലുകളില്‍ ഒരുക്കിയിട്ടുണ്ട്.
മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, തങ്ങളുടെ പങ്കാളികളുടെ സഹകരണത്തോടെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട ശുചീകരണ സാമഗ്രികളും, പുതപ്പുകളും സമരിറ്റന്‍ പഴ്സ് വിതരണം ചെയ്യുന്നുണ്ട്. വേദനിക്കുന്നവരെ യേശുവിന്റെ നാമത്തില്‍ പരിചരിക്കുവാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് സമരിറ്റന്‍ പേഴ്സിന്റെ ഈ സഹായങ്ങള്‍ ശക്തിപകരുമെന്നു ലിവിവിലെ വചനപ്രഘോഷകനായ അലെക്സ് പറഞ്ഞു. സമരിറ്റന്‍ പേഴ്സ് കൊണ്ടുവന്ന സാധനങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ സാധനങ്ങളാണെന്നും, ബാക്കി യാത്രയില്‍ അവര്‍ക്കു അത് ഉപകരിക്കുമെന്നും അലെക്സ് പറഞ്ഞു.
അഭയാര്‍ത്ഥികള്‍ തങ്ങളോടു സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നും, ദൈവമാണ് സമരിറ്റന്‍ പേഴ്സിനെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്റര്‍നാഷണല്‍, കത്തോലിക്കാ റിലീഫ് സര്‍വ്വീസസ് തുടങ്ങീ നിരവധി കത്തോലിക്ക സന്നദ്ധ സംഘടനകളും യുക്രൈന്‍ ജനതയുടെ സഹായത്തിനായി സജീവമായി തന്നെ രംഗത്തുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
Baptist Pastor Re-Arrested the Night He’s Released from Prison
Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities re-arrested one of them, a Baptist pastor, later that night.
The pastor, The Rev. Hkalam Samson, is a well-known and respected church leader and former chair of the Kachin Baptist Convention. He is also an outspoken advocate and defender of the rights of religious and ethnic minorities in Myanmar. The U.S. Department of State has called for his release.
Samson was released in the afternoon on April 17. At 10 p.m. that night, security officials detained him at his home. The reverend, who was originally detained on false charges of unlawful association, inciting opposition to the regime, and terrorism, was sentenced in April 2023 to six years in prison. Originally detained in December 2022, Samson had served 16 months of his sentence at the time of his release.
After being welcomed by friends and family the afternoon of his release, a relative who spoke on the condition of anonymity shared that authorities took Samson, his wife Zung Nyaw, and a member of the Kachin-based Peace-talk Creation Group to Myitkyina prison, where Samson had previously served time, claiming it was for their safety.
About 6 percent of Myanmar’s 54 million people are Christian. However, Kachin state, the country’s northernmost state that borders China and India, has a significant Christian population that is frequently harassed and persecuted. About 35% of the state’s 1.7 million people are Christians.
Pray for Rev. Samson, his wife, and the other believer to be released from prison soon.
Sources:persecution
world news
വളർന്നുവരുന്ന ഹിന്ദു ദേശീയത നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുന്നു
നേപ്പാളിലെ ക്രൈസ്തവർക്ക് വെല്ലുവിളി ഉയർത്തുകയാണ് വളർന്നു വരുന്ന ഹിന്ദു ദേശീയത. നാളുകൾക്കു മുൻപ് വരെ മതപരമായ പീഡനങ്ങളിൽ നിന്നും വിവേചനകളിൽ നിന്നും നേപ്പാളിലെ ക്രൈസ്തവർക്ക് ഭരണകൂടം കൂടുതൽ സംരക്ഷണം നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ അതിർത്തികടന്നു വർഗ്ഗീയതയും ഹിന്ദു ദേശീയതയും നേപ്പാളിലും വ്യാപിക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കണ്ടുവരുന്നത്.
ഇന്ത്യയുമായുള്ള അടുപ്പം മാത്രമല്ല ഈ മാറ്റത്തിന് കാരണം. അതിർത്തി കടന്നു ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ നടത്തുന്നതിനും ഹിന്ദു ദേശീയത വളർത്തുന്നതിനും ഫണ്ട് എത്തുന്നുണ്ട് എന്നും വിവരങ്ങൾ ലഭ്യമാണ്. ഹിന്ദു ഇതര മതങ്ങളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും നേതാക്കളെയും ഹിന്ദു ഭൂരിപക്ഷം ലക്ഷ്യമിടുന്നതായി ഉള്ള സംഭവങ്ങളും അടുത്തിടെ വർധിച്ചു വരുന്നു.
മാർച്ച് മുതൽ, നേപ്പാളിന്റെ അകത്തും പുറത്തുമുള്ള പലരും വളർന്നുവരുന്ന ഹിന്ദു ദേശീയതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുവിശേഷപ്രവർത്തനം രാജ്യത്തുടനീളം കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ക്രൈസ്തവർ വെളിപ്പെടുത്തുന്നു. വർധിച്ചുവരുന്ന പീഡന ഭീഷണികൾക്കിടയിലും നേപ്പാളിലെ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിൽ ധൈര്യത്തോടെ നിലകൊള്ളാനും അവർ സുരക്ഷിതരായി തുടരാനും പ്രാർഥിക്കുകയാണ്.
Sources:azchavattomonline.com
world news
നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമo
പാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനo തടയാൻ ശ്രമിച്ച 13 വയസ്സുള്ള ക്രിസ്ത്യൻ ആൺകുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നീക്കം.
ലാഹോർ നഗരത്തിൽ സയിമിനെന്ന കൗമാരക്കാരന്റെ നേർക്കാണ് സംഭവം നടന്നത്.
മുടിവെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സയിമിന്റെ കഴുത്തിൽ കുരിശ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു മുസ്ലീം സെക്യൂരിറ്റി ഗാർഡ് തടഞ്ഞു. ഖാദർ ഖാൻ എന്ന ഗാർഡ് മാല തട്ടിയെടുക്കുകയും ഇസ്ലാമിക പ്രാർത്ഥന ചൊല്ലാൻ സയിമിനെ നിർബന്ധിക്കുകയും ചെയ്തു, എന്നാൽ കുട്ടി ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നിരസിച്ചു. തുടർന്ന് ആ മനുഷ്യൻ സയിമിനെ വിഷപദാർത്ഥം കഴിക്കാൻ നിർബന്ധിച്ചു.സയിമിനെ വീട്ടിൽ നിന്ന് കാണാതായി മണിക്കൂറുകൾക്കു ശേഷം മാതാപിതാക്കളാണ് മകനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിതാവ് ലിയാഖത്ത് രന്ധവ പോലീസിൽ പോയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും അവഗണനയാണ് തനിക്ക് ലഭിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.
Sources:marianvibes
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം