Travel
ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരെയാണ് ഈ പത്തിരട്ടിയായ പുതുക്കൽ ഫീസ് ബാധകമായിട്ടുള്ളത്.
ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കിയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച് മോട്ടോർസൈക്കിളിന് നിലവിൽ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 500 രൂപ അടയ്ക്കുന്ന സ്ഥാനത്ത് 2500 രൂപ അടയ്ക്കണം.15 വർഷം കഴിഞ്ഞ വാണിജ്യാവശ്യ വാഹനങ്ങൾക്ക് വൻ വർധനയാണ് വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപയാണ് അടയ്ക്കേണ്ടി വരിക.
വണ്ടിയുടെ ആർ.സി അതായത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും വൈകിയതിന് 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ്, മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും. അതായത് ഒരുവർഷം 3600 രൂപ ഡിലേ ഫീ മാത്രമായി അടയ്ക്കണം. ഇനി തുക അടയ്ക്കാൻ മറന്ന് കൂടുതൽ വർഷമായാൽ വണ്ടി തൂക്കിവിൽക്കുക മാത്രമേ ചെയ്യാനാവുകയുള്ളൂ. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വരിക.
ആളുകൾ പഴയവാഹനങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കാനും ,പുതിയ വാഹനങ്ങൾ ആളുകൾ വാങ്ങുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്ക്രാപ്പേജ് പോളിസിയുടെ ഭാഗമായിട്ടാണ് ഈ രെജിസ്ട്രേഷൻ നിരക്ക് പുതുക്കൽ സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് ഈ പുതിയ നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ മുതലാണ് നടപ്പാവുക.
http://theendtimeradio.com
Travel
ലൈസൻസെടുക്കാൻ ക്ലച്ചുംഗിയറുംമറന്നേക്ക്; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

തിരുവനന്തപുരം: ഓട്ടമാറ്റിക് വാഹന ങ്ങളും ഇലക്ട്രിക് വാഹനങ്ങളുംഡ്രൈവിങ്ടെസ്റ്റുകൾക്ക്ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട്കമ്മിഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്,വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടമാറ്റിക് വാഹനംഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനുതടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു.
7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. എൽഎംവിലൈസൻസിന്എൻജിൻട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ്മാറ്റം.സുപ്രീംകോടതിനിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽനിയമംമാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ്ടെസ്റ്റിനെത്തുന്നവരെപങ്കെടുപ്പിക്കില്ലെന്നനിലപാടായിരുന്നു സംസ്ഥാനത്ത് ഉദ്യോഗസ്ഥർസ്വീകരിച്ചിരുന്നത്
Sources:NEWS AT TIME
Travel
135 രാജ്യങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര, മൂന്ന് വര്‍ഷത്ത പാക്കേജ്; ടിക്കറ്റ് വില കേട്ട് ഞെട്ടരുത്

ലോകത്തെ പരമാവധി രാജ്യങ്ങൾ കാണാനും അവയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവർക്ക് പോലും അതിന് സാധിക്കാറില്ല. എന്നാൽ കേവലം മൂന്ന് വർഷം കൊണ്ട് ലോകത്തെ 135 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ടൂർ പാക്കേജ് ഉണ്ടെങ്കിലോ. അതും ഒരു അത്യാഢംബര ക്രൂസ് ഷിപ്പിൽ. എന്നാൽ കേട്ടോളൂ… അത്തരമൊരു ടൂർ പാക്കേജ് നിലവിലുണ്ട്.
ലൈഫ് അറ്റ് സീ എന്ന കമ്പനിയാണ് ലോകസഞ്ചാരികൾക്കായി ഇത്തരമൊരു യാത്ര മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ എം.വി ജെമിനി എന്ന കപ്പലാണ് മൂന്ന് വർഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ 135 ൽ അധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. ടിക്കറ്റ് വില കേട്ട് ഞെട്ടരുത്. 24,51,300 രൂപ മുതൽ 89,88,320 രൂപ വരെയാണ് ഒരാളുടെ പാക്കേജുകൾക്ക് ചിലവഴിക്കേണ്ടത്. അതും ഒരു വർഷത്തേക്ക്.
മൂന്ന് വർഷം നീണ്ടു നിൽക്കുന്ന യാത്രയിൽ കപ്പൽ 1,30,000 മൈലുകളാണ് പിന്നിടുക. 375 തുറമുഖങ്ങളിൽ കപ്പൽ നങ്കൂരമിടും. ഇതിൽ 208 തുറമുഖങ്ങളിൽ ഒരു രാത്രി തങ്ങും. ലോകയാത്രയിൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമർ, മെക്സിക്കോയിലെ ചിച്ഛെൻ ഇറ്റ്സ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. സഞ്ചാരത്തിന്റെ ഭാഗമായി 103 ദ്വീപുകളിലും കപ്പലെത്തും.
എം.വി ജെമിനി അധികൃതർ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 1074 യാത്രികർക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബാഴ്സലോണയിൽ നിന്നും മിയാമിയിൽ നിന്നും യാത്രക്കാരെ സ്വീകരിക്കും.
Sources:azchavattomonline
Travel
‘ഗോഡുഗോ’ ‘ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍

സുരക്ഷയ്ക്കും യാത്രക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കി ആധുനിക എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡിന്‍റെ ‘ഗോഡുഗോ’ ആപ്പ് ലോകവനിതാ ദിനമായ ഇന്നലെ എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തിന്‍റെ തീം ‘ഡിജിറ്റ് ഓള്‍ ‘ എന്നതാണെന്ന് ഡോ.എം.ബീന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെയും ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശാക്തൂകരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി പലവിധത്തിലുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഗോഡുഗോ ആപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഡോ.എം.ബീന പറഞ്ഞു.
സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍ പറഞ്ഞു. അത്തരം സാഹചര്യത്തില്‍ ആധുനിക രീതിയിലുള്ള എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോ ആപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഗോഡുഗോ ആപ്പ് സംബന്ധിച്ച് എം.ഡി ഐ.ക്ലാരിസ്സയും ആധുനിക എസ്.ഒ.എസ് സംവിധാനത്തെക്കുറിച്ച് ഗോഡുഗോ ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റിക്കയും ഗോഡുഗോ ആപ്പിന്‍റെ സാങ്കേതിക വിദ്യയെക്കുറിച്ച് സാങ്കേതിക വിദഗ്ദന്‍ മോസസും ചടങ്ങില്‍ വിശദീകരിച്ചു. ഗോഡുഗോ ലോഗോയുടെ ഉദ്ഘാടനം കെ.എ ബീനയും ആപ്പിന്‍റെ ഉദ്ഘാടനം ശ്രീവിദ്യ രാജനും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സാങ്കേതിക വിദഗ്ദന്‍ മോസസിനെയും ഗോഡുഗോ ജീവനക്കാരെയും വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.ഗോഡുഗോ ചെയര്‍മാന്‍എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍, എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി