National
കര്‍ണാടക; മതപരിവര്‍ത്തന നിരോധന ബില്‍ പ്രാബല്യത്തിലായി

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിഷേധമുയര്‍ത്തിയ മതപരിവര്‍ത്തന നിരോധനനിയമം പ്രാബല്യത്തിലായി. ബില്ല് നടപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹലോത് ഒപ്പുവച്ചതോടെ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള കനത്ത എതിര്‍പ്പിനെ അവഗണിച്ചാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നിയമം പ്രാബല്യത്തില്‍ വരുത്തിയത്.ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു കൊണ്ട് ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിരുന്നു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 3ന് 7കൗണ്‍സില്‍ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൗണ്‍സിലില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷമുറപ്പിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
നിയമം ഒരു മതത്തെയും ലക്ഷ്യമാക്കിയല്ല തയ്യാറാക്കിയിരിക്കന്നതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും എതിരല്ല. നിര്‍ബന്ധപൂര്‍വമോ,പ്രലോഭിപ്പിച്ചോ നടത്തുന്ന മതപരിവര്‍ത്തനത്തെ മാത്രമാണ് തടയുന്നതെന്നും പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയും 1 ലക്ഷം രൂപ വരെ പിഴയും ഉള്‍പ്പെടെ കര്‍സന വ്യസ്ഥകളിലുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണവകാശ ബില്‍ കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 ഡിസംബറിലാണ് നിയമസഭ പാസാക്കിയത്. ബില്ലിനെതിരേ ക്രൈസ്തവവിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. കോണ്‍ഗ്രസും ജെ ഡി എസ്സും ബില്ലിനെ എതിര്‍ത്തിരുന്നു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍:
* മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ 2 മാസം മുമ്പ് കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
* ആരെയെങ്കിലും നിര്‍ബന്ധിച്ച് മതം മാറ്റുന്നത് ജാമ്യമില്ലാക്കുറ്റം.
* പ്രായപൂര്‍ത്തിയാകാത്തവരെയോ,സ്ത്രീകളെയോ,പട്ടിക വിഭാഗത്തില്പ്പെടുന്നവരെയോ മതം മാറ്റിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും.
* മറ്റുള്ളവരെ മതം മാറ്റുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും.
* ഒട്ടേറെപ്പേരെ ഒരുമിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ പിഴയും.
* മതംമാറ്റത്തിനിരയാകുന്നവര്ക്ക് 5 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
* സ്കൂളുകളില്‍ സൗജന്യവിദ്യാഭ്യാസം നല്കാമെന്നോ തൊഴില്‍ നല്കാമെന്നോ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കാമെന്നോ വാഗ്ദാനം ചെയ്ത് മതത്തിലേക്ക് ആകര്‍ഷിക്കുന്നത് കുറ്റകരം.
* വിവാഹവാഗ്ദാനം നല്‍കിയുള്ള മതംമാറ്റവും കുറ്റകരം.
ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. സമാന ബില്‍ നടപ്പാക്കുന്ന 9മത്തെ സംസ്ഥാനമാണ് കര്‍ണാടക.
National
ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യുപിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമിനെ (യു.സി.എഫ്) ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ വിവരങ്ങള്‍ നോക്കിയാല്‍ ഒരു ദിവസം ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷം 2021 ആയിരുന്നെന്നും യു.സി.എഫ് പ്രസിഡന്റ് എ.സി മൈക്കേല്‍ പറഞ്ഞു. 2021-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറ്റിയഞ്ചോളം സംഭവങ്ങള്‍ ഉണ്ടായി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്. 44 അക്രമ സംഭവങ്ങളുമായി ഛത്തീസ്ഗഡ് തൊട്ടുപുറകില്‍. ക്രൈസ്തവര്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍, ഭീഷണി, ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും അലങ്കോലമാക്കല്‍, പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഭൂരിഭാഗം കേസുകളിലെ ശാരീരിക മര്‍ദ്ദനവും, ദേവാലയങ്ങളും പ്രാര്‍ത്ഥന മുറികളും ബലം പ്രയോഗിച്ചത് അടച്ചു പൂട്ടുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മെയ് മാസത്തില്‍ തന്നെ ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരായ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി. ആദ്യ സംഭവത്തില്‍ തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് അറുപത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ സ്ത്രീയേയും അവരുടെ മകനേയും ക്രൂരമായി മര്‍ദ്ദിക്കുകയും ഗ്രാമസമിതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതേ ജില്ലയിലെ തന്നെ ഒരു ക്രൈസ്തവ കുടുംബത്തെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയും വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുകയും ചെയ്താണ് രണ്ടാമത്തെ സംഭവം.
ഇക്കഴിഞ്ഞ മെയ് 31ന് ഉത്തര്‍ പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ ആരാധനാലയത്തിന് വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചിരിന്നു. ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കുവാന്‍ ‘യു.സി.എഫ്’ന്റെ ടോള്‍ഫ്രീ നമ്പര്‍ സഹാകരമാവുമെന്ന് ഡല്‍ഹി മതന്യൂനപക്ഷ കമ്മീഷനിലെ മുന്‍ അംഗം കൂടിയായ മൈക്കേല്‍ ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുടെ ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം വെറും 2.3 ശതമാനമാണ്. ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ ആക്രമണം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
കടപ്പാട് :പ്രവാചക ശബ്ദം
National
Christians demand action over delayed church reconstruction

The rallies were organised by the Arunachal Pradesh Christian Forum (ACF) and protesters demonstrated in front of the District Commissioner’s offices in at least six districts across the state.
The church in question lies in the Tawang district of Arunachal Pradesh, a region dominated by the Buddhist Monpa community. In September 2020, the reconstruction of the church was stopped by two local Buddhist groups who claimed that the structure was illegal. The pastor of the church, Joseph Singhi, was subsequently arrested on grounds of illegal construction and later released on bail.
In November 2020, the ACF demanded that the government quickly resolve the issue. The government then formed a three-member committee, headed by State Environment and Forest Minister Mama Natung, and directed it to submit a report within six months. However, the report was not submitted until June 2022.
The report recommended that the Christians comply with a Supreme Court order from 2009 that directed states to ensure that ‘no unauthorised construction should be permitted in the name of temple, mosque, church or gurudwara on public streets, public parks or other public places’. Following the publication of the report, on 17 June 2022, the President of the ACF Toko Teki rejected the recommendations of the panel and raised practical concerns about the proposal to relocate.
Christian residents in the area maintain that the church had stood in the same plot since 1999 and they had started reconstructing it in 2015, only after the government had ignored their repeated requests for land allotment since 2003.
In a letter addressed to the Chief Minister in 2020, the ACF stated that “to quote the [Supreme Court] ban on unauthorised construction is unjustified” as the church is “not abutting public road/street, nor encroached upon public utility spaces obstructing the movement of people, not obstructing drain, not causing traffic jam and has been functioning smoothly since its inception with Christians gathering there only on Sundays.” The letter also pointed out that the Supreme Court order had mentioned that the state would look into matters on a case-to-case basis for structures that existed before the 2009 ruling, which is the case here.
http://theendtimeradio.com
National
ഇന്ത്യയുടെ മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ പഴുതുകൾ

കഴിഞ്ഞ മെയ് മാസം, ക്രിസ്ത്യൻ നേതാക്കളുടെ പ്രതിനിധി സംഘം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ ഗവർണർ തവർ ചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. മതപരിവർത്തന വിരുദ്ധ ഓർഡിനൻസിൽ ഒപ്പിടുന്നതിൽ നിന്ന് ഗവർണർ ഗെഹ്ലോട്ടിനെ നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മതപരിവർത്തന വിരുദ്ധ ഓർഡിനൻസ് അശാന്തി ഇളക്കിവിടാൻ മതതീവ്രവാദികളെ പ്രേരിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു.
ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ വിശേഷിപ്പിച്ചത് “വിനയപൂർവ്വവും സ്വാഗതാർഹവുമായ” സ്വീകരണം എന്നാണ്, ഗെഹ്ലോട്ട് അടുത്ത ദിവസം മെയ് 17 ന് ഓർഡിനൻസിൽ ഒപ്പുവച്ചു, ഇത്തരത്തിൽ നിയമനിർമ്മാണം നടത്തുന്ന ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ 13-ാമത്തെ സംസ്ഥാനമായി കർണാടകയെ മാറ്റി.
“നിർബന്ധം, അനാവശ്യ സ്വാധീനം, നിർബന്ധം, വശീകരണം അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗം അല്ലെങ്കിൽ വിവാഹം എന്നിവയിലൂടെ” മതപരിവർത്തനം ഉൾപ്പെടെയുള്ള നിരവധി പെരുമാറ്റങ്ങളെ ഓർഡിനൻസ് നിരോധിക്കുന്നു, കൂടാതെ മതപരിവർത്തനത്തിന് സഹായിക്കുന്നതിൽ നിന്നും ഗൂഢാലോചനയിൽ നിന്നും ആരെയും വിലക്കുന്നു. പരിവർത്തനത്തിനപ്പുറമുള്ള ആളുകളെ—കുടുംബാംഗങ്ങളോ ബന്ധുക്കളോ സഹപ്രവർത്തകരോ ഉൾപ്പെടെ—പരാതികൾ ഫയൽ ചെയ്യാൻ ഇത് അനുവദിക്കുന്നു.
മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും (ഏകദേശം 320 ഡോളർ) ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. മതം മാറിയ സ്ത്രീയോ കുട്ടിയോ ദലിതനോ ആണെങ്കിൽ ശിക്ഷ 10 വർഷം വരെ തടവുശിക്ഷ വരെ വർദ്ധിപ്പിക്കാം.
ഇന്ത്യയിലെ ആദ്യത്തെ മതപരിവർത്തന വിരുദ്ധ നിയമം 1967-ൽ മധ്യപ്രദേശിൽ പാസാക്കി. സമീപ വർഷങ്ങളിൽ, ഹിന്ദു ദേശീയവാദിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഇന്ത്യയിലുടനീളം അധികാരം നേടിയതിനാൽ, പാർട്ടി ഈ നിയമങ്ങൾ പ്രചാരണ പാതയിൽ പതിവായി വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
എന്നാൽ ഈ നിയമം പാസാക്കുന്നത് കർണാടകയിൽ വെല്ലുവിളി നിറഞ്ഞതായി തെളിഞ്ഞു, നിരവധി ബഹുരാഷ്ട്ര കമ്പനികളുടെ സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിന്റെ (ബാംഗ്ലൂരിന്റെ) ഹോം എന്ന് പാശ്ചാത്യർ വ്യാപകമായി അറിയപ്പെടുന്ന ഒരു സംസ്ഥാനം. ഒരു മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കാനുള്ള വോട്ടുകൾ ഭൂരിപക്ഷ പാർട്ടിക്ക് ഇല്ലെന്ന് ഭയന്ന്, ഗവർണർ അത് ഒരു ഓർഡിനൻസായി അല്ലെങ്കിൽ താൽക്കാലിക നിയമമായി നേരിട്ട് പ്രഖ്യാപിച്ചു, അത് ഒരു നിയമം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതുവരെ പ്രാബല്യത്തിൽ തുടരാം.
ക്രിസ്ത്യൻ സമൂഹത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ഈ ബിൽ പാസാക്കാൻ ശ്രമിച്ചതെന്ന് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പിലെ നാഷണൽ സെന്റർ ഫോർ അർബൻ ട്രാൻസ്ഫോർമേഷൻ നയിക്കുന്ന അതുൽ വൈ അഘംകർ പറഞ്ഞു. ഇന്ത്യ (EFI). “എന്നിരുന്നാലും, അവർക്ക് അവിടെ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ലെജിസ്ലേറ്റീവ് കൗൺസിലിലൂടെ അത് നേടാനായില്ല.
“അതിനാൽ, നിയമസഭയും കൗൺസിലും സെഷനിൽ ഇല്ലാത്തപ്പോൾ ഈ ബിൽ പ്രോസസ്സ് ചെയ്യുകയും പിൻവാതിൽ ഓർഡിനൻസിലൂടെ പാസാക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. ഇരുസഭകളിലും ബില്ലിന്മേലുള്ള ചർച്ചയെ നേരിടാൻ കഴിയാത്തതിനാൽ അത് തന്നെ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കാണിക്കുന്നു.
Sources:christiansworldnews
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media9 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media8 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media12 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news12 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
Covid-19 fourth wave in France: Health pass system to be introduced in the country
-
us news11 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news9 months ago
Trump to launch new social media platform