Connect with us

National

ഡല്‍ഹി അതിരൂപതയുടെ ക്രൈസ്തവ ദേവാലയങ്ങളിൽ ഹിന്ദുത്വവാദികളുടെ ഭീഷണി; വൈദികന് മര്‍ദ്ദനം

Published

on

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയും, ഹരിയാനയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഡല്‍ഹി അതിരൂപതയിലെ രണ്ടു ദേവാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഗുരുഗ്രാം (ഗുഡ്ഗാവ്) ജില്ലയിലെ ഖേര്‍ക്കി ദൗലയിലെ സെന്റ്‌ ജോസഫ് വാസ് കത്തോലിക്ക മിഷന്‍ ദേവാലയത്തില്‍ ജൂണ്‍ 4-നാണ് അക്രമം ഉണ്ടായതെന്നു അതിരൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശശി ധരന്‍ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. രാവിലെ 10 മണിക്ക് ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ ഉടന്‍തന്നെ കാവി ഷാളുകള്‍ ധരിച്ച ഇരുപത്തിയഞ്ചോളം ആളുകള്‍ അടങ്ങുന്ന സംഘം ബൈക്കുകളിലും, കാറുകളിലുമായി ദേവാലയത്തില്‍ എത്തുകയായിരിന്നു. ത്രിശൂലങ്ങളും വാളുകളുമായി സംഘം, വൈദികനെയും അദ്ദേഹത്തോട് സംസാരിച്ചു കൊണ്ടിരുന്ന രണ്ട് വിശ്വാസികളെയും ഭീഷണിപ്പെടുത്തി.

രണ്ടാഴ്ചക്കുള്ളില്‍ ദേവാലയം അടച്ചുപൂട്ടണമെന്നാണ് തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. ഹിന്ദു സേനയില്‍ നിന്നുള്ളവരാണെന്നു പറഞ്ഞ ഹിന്ദുത്വവാദികള്‍ ഈ ഗ്രാമത്തില്‍ തങ്ങള്‍ ക്രൈസ്തവ ദേവാലയം അനുവദിക്കില്ലെന്നു വികാരിയായ ഫാ. അമല്‍രാജിനോട് പറഞ്ഞു. സംഘത്തില്‍പെട്ട ഒരാള്‍ വൈദികനെ മര്‍ദ്ദിച്ചു. ചെകിട്ടത്ത് ലഭിച്ച മർദ്ദനത്തെ തുടർന്ന് കേള്‍വിക്കുറവ് അനുഭവപ്പെട്ട ഫാ. അമല്‍രാജ് പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. വിവരങ്ങള്‍ അതിരൂപത കാര്യാലയത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‍ വികാര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഖേര്‍കി ദൌല ഗ്രാമം സന്ദര്‍ശിച്ചു.

സംഘം ദേവാലയത്തില്‍ എത്തിയപ്പോള്‍ 3 പേര്‍ വീണ്ടും അവിടെ എത്തുകയും ജില്ലാ അധികാരികളില്‍ നിന്നും ദേവാലയം തുറക്കുന്നതിനെ സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തി. പിന്നീട് അന്‍പതിനടുത്ത് ആളുകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം വീണ്ടും ദേവാലയത്തിലെത്തി. അപകടം സൂചന ലഭിച്ചതിനെ തുടര്‍ന്നു അന്വോഷണ ഉദ്യോഗസ്ഥന്‍ ദേവാലയത്തില്‍ ഉള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാവസായിക കേന്ദ്രമായ മാനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് 2021-ലാണ് ടിന്‍ ഷീറ്റ് ഉപയോഗിച്ച് ഈ ദേവാലയം നിര്‍മ്മിച്ചത്. ഹിന്ദി സംസാരിക്കുന്ന 40 കുടുംബങ്ങളും, ഇംഗ്ലീഷ് സംസാരിക്കുന്ന 25 കുടുംബങ്ങളുമാണ് ഇടവകയില്‍ ഉള്ളത്. സ്ഥലത്തിന്റെ ഉടമയെ ഹിന്ദുത്വവാദികള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ സ്ഥലം ഒഴിഞ്ഞുപോകണമെന്ന്‍ സ്ഥല ഉടമ അതിരൂപതയോട് ആവശ്യപ്പെട്ടിരിന്നു.

മറ്റൊരു സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നും 55 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഫാറൂഖ് നഗറിലെ ദേവാലയം അടച്ചുപൂട്ടണമെന്ന് ഗ്രാമമുഖ്യന്‍മാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ പോലീസ് ഇക്കഴിഞ്ഞ ജൂണ്‍ 1-ന് അതിരൂപതാ സംഘത്തെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 2020-ലാണ് ഏഴോളം കത്തോലിക്കാ കുടുംബങ്ങള്‍ക്കായി ഇവിടെ ചെറുദേവാലയം നിര്‍മ്മിച്ചത്. അഞ്ച് ഗ്രാമങ്ങളിലെ മുഖ്യന്‍മാര്‍ ക്രിസ്ത്യന്‍ ദേവാലയത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരിന്നു. ഈ സമയത്ത് ബജ്രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ഗോ രക്ഷക് തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ഹിന്ദുത്വവാദികള്‍ സ്റ്റേഷനില്‍ തടിച്ചു കൂടിയിരുന്നുവെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ചരേഖകള്‍ അതിരൂപതാ സംഘം പോലീസിനു കൈമാറിയിട്ടുണ്ട്. എങ്കിലും അവിടെ ദേവാലയം അനുവദിക്കില്ല എന്ന നിലപാടിലാണ് തീവ്ര ഹിന്ദുത്വവാദികള്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Published

on

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠന കമ്മീഷനും ലഭിച്ചിട്ടില്ലാത്ത വിധം അഞ്ചു ലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. സീറോമലബാർസഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു.

ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ട് നിലവിൽ ന്യൂനപക്ഷക്ഷേമവകുപ്പിന് കൈമാറിയിരിക്കുകയാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് 2019 കാലയളവിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് തമസ്കരിക്കപ്പെട്ട മുൻ അനുഭവവുമുണ്ട്. ഈ സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ മെല്ലെപ്പോക്കും അവഗണനയും ഒഴിവാക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

National

സൂസൻ ജോൺ (ക്രമനമ്പർ 05) ഐ.പി.സി. സ്റ്റേറ്റ് സോദരി സമാജം ജോയിന്റ്സെക്രട്ടറി ആയേക്കും

Published

on

ഐ.പി.സി കേരള സ്റ്റേറ്റ് സോദരി സമാജം ഭാരവാഹികളുടെ തെരെഞ്ഞടുപ്പ് ഒക്ടോ 10 – ന് രാവിലെ 11 മണിക്ക് ഐ.പി സി ഹെഡ്ക്വാർട്ടർ കുമ്പനാട് ഹെബ്രോൻ പൂരത്ത് നടക്കുകയാണ്.പ്രധാനമായും രണ്ടു ഗ്രൂപ്പുകൾ മത്സര രംഗത്ത് ഉണ്ട്.

സിസ്റ്റർ ആനി തോമസ് പ്രസിഡന്റായി നേതൃത്യം നൽകുന്ന ടീം മിനാണ് വിജയ സാദ്ധ്യത, എന്നാണ് വിശ്വാസ സമൂഹത്തിനിടയിൽ സംസാരം. തിരുവനന്തപുരം മേഖല സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ സോദരി സമാജം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറെ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാണ് സൂസൻ ജോൺ പാസ്റ്റർ ജോൺ തോമസിന്റെ സഹ ധർമ്മിണിയും. കഴിഞ്ഞ 36 വർഷമായി കർത്തൃ ശുശ്രുഷയിൽ . ഐ.പി.സിയുടെ വിവിധ സെന്റുറുകളിലും, മേഖലകളിലും,മേഖല എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം വെസ്റ്റ് സെന്റർ സോദരി സമാജം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം സോദരി സമാജം മേഖല സെക്രട്ടറിയും മാണ്. നല്ല പ്രവർത്തനപാടവം, നല്ല സംഘാടക, പ്രാസംഗിക എന്നി നിലകളിൽ ശോഭിക്കുന്ന സൂസൻ ജോൺ വിജയിച്ചാൽ ഐ.പി.സി. സോദരി സമാജത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. സൂസൻ ജോണും കൂടെ ള്ളവരുടെയും വിജയത്തിനായി പ്രാർത്ഥിക്കുക.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐ. പി. സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29

Published

on

തിരുവനന്തപുരം : ഐ പി സി ഫെയ്ത്ത് സെന്റർ പേരൂർക്കട സഭയുടെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയായ ഫെയ്ത്ത് ഫെസ്റ്റ് ഒക്ടോബർ 09 തിങ്കളാഴ്ച മുതൽ 29 ഞായറാഴ്‌ച വരെ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ നടക്കുന്നത്. പാസ്റ്റർ കെ സി തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ റ്റൈറ്റസ് തോമസ്, ജോയി കണിയാപുരം, ഷാജി വർഗീസ് കലയപുരം, ജോയി ചെങ്കൽ, കെ തോമസ്, ഫെയ്ത്ത് ബ്ലെസ്സൻ, സൈമൻ ചാക്കോ, സാബു ആര്യപള്ളിൽ, ബൈജു ഉപ്പുതുറ, ഡേവിഡ് കാവാലം, ഷിജു കെ വർഗീസ്, ഷിബിൻ ശാമുവേൽ, ബി വർഗ്ഗീസ്, സജികുമാർ കെ പി, വി പി ഫിലിപ്പ്‌, സി ജി ആന്റണി, ജോൺസൺ കുണ്ടറ, റെജി ശാസ്താംകോട്ട, കെ സി ശാമുവേൽ, മോനിഷ് മാത്യു എന്നിവർ വചന ശുശ്രൂഷകൾ നിർവ്വഹിക്കും. ഫെയ്ത്ത് സെന്റർ സിംഗേഴ്‌സ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോബിൻ കെ ജോൺ 7012636389
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

‘It had always been a dream of mine’: Bear Grylls gets baptised in the Jordan River

Explorer and TV presenter Bear Grylls has fulfilled a lifelong dream, by being baptised in the Jordan River, the same...

world news13 hours ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Travel14 hours ago

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന...

Articles14 hours ago

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് തിരഞ്ഞെടുപ്പ്.

ദൈവം എന്നും തന്നെ അന്വേഷിക്കുന്നവർക്കു സമീപസ്ഥനാണ്. ജീവിതത്തിൽ പലപ്പോഴും യേശു എന്ന രക്ഷകനായുള്ള തിരച്ചിലിൽ പലപ്പോഴും നാം വഴി തെറ്റിപോയിട്ടുണ്ടാകാം. ദൈവത്തിന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിന്റെ...

National14 hours ago

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ വേഗത്തിലാക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ്...

Tech14 hours ago

ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം...

Trending