National
സ്ത്രീകളുടെ സഹായത്തിനായി കാതോർത്ത്
സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ അതിപ്രാധാന്യം അർഹിക്കുന്നു. അതിനാൽതന്നെ സ്രീധനത്തിന്റെ പേരിലും മറ്റ് അനവധി കാരണങ്ങൾ കൊണ്ടും നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ പലപ്പോഴും സമൂഹം അവസാന നിമിഷമാണ് അറിയുന്നതും മനസിലാക്കുന്നതും. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ആവശ്യമുള്ള സ്ത്രീകൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള വനിതാ ശിശു വികസന വകുപ്പിന്റെ കാതോർത്ത് പദ്ധതി.
ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെതന്നെ 48 മണിക്കൂറിനുള്ളിൽ മേൽപറഞ്ഞ സേവനങ്ങൾ അപേക്ഷകയ്ക്ക് ലഭിക്കുന്നു എന്നതാണ് കാതോർത്ത് പദ്ധതിയുടെ സവിശേഷത. ഓൺലൈനിൽ വളരെ എളുപ്പത്തിൽ അപേക്ഷിക്കാം എന്നതിനാൽതന്നെ അവരുടെ യാത്രാക്ലേശവും സമയനഷ്ടവുമില്ല. വീടിനുള്ളിൽ പുറത്തിറങ്ങാനാകാതെ പെട്ടുകിടക്കുന്ന സാഹചര്യത്തിലും അവസ്ഥകളിലും കാതോർത്ത് പദ്ധതി അനുഗ്രഹമാണ്. VIRTUAL PLATFORM ഉപയോഗിക്കാൻ സന്നദ്ധയായ ഏതൊരു സ്ത്രീക്കും കാതോർത്ത് പദ്ധതിയുടെ സേവനം ലഭിക്കാൻ രജിസ്റ്റർ ചെയ്യാം. അതും വളരെ എളുപ്പത്തില് ലളിതമായി അപേക്ഷിക്കാം എന്നതും ഇതിന്റെ മേന്മയാണ്.
ഇനി സേവനത്തിനായി അപേക്ഷ രജിസ്റ്റർ ചെയ്യുന്നവിധം എങ്ങനെയെന്ന് നോക്കാം. സേവനം ആവശ്യമായ ഗുണഭോക്താവ് കാതോർത്ത് പദ്ധതിക്കായി രൂപീകരിച്ച kathorthu.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലെത്തണം. ഇതിൽഅടുത്ത പടിയായി പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. കൗൺസിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവയിൽ ഒന്നിൽ കൂടുതൽ സേവനങ്ങൾ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളിൽ ലഭിക്കാൻ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയമോ, അഥവ എന്തെങ്കിലും അസൗകര്യമെങ്കിൽ OTHERS എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് സൗകര്യമുള്ള സമയമോ രേഖപ്പെടുത്താം. വിവരങ്ങൾ വിജയകരമായി നൽകി പൂർത്തിയാകുന്ന സമയത്ത് അപേക്ഷ രജിസ്റ്റർ ആവുകയും ഒരു സർവീസ് നമ്പർ ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇ മെയിൽ/മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും. തുടർന്ന് കാതോർത്തിന്റെ സഹായം നിങ്ങൾക്ക് ലഭ്യമാകും .
ഓൺലൈൻ കൺസൾട്ടേഷനു ലീഗൽ ആന്റ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, എന്നിവരുടെ ലിസ്റ്റിൽ നിന്നും പ്രാപ്തരായ താല്പര്യമുള്ളവരുടെ പാനൽ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര (MSK) മുഖേന ലഭ്യമാക്കുകയും സേവനം നൽകുകയും ചെയ്യും. പോലീസ് സഹായം ആവശ്യമുള്ള പക്ഷം വിമൺ സെല്ലിന്റെ സേവനം പോർട്ടൽ വഴി ലഭിക്കും.
കൂടാതെ ഓരോരുത്തരും കൈമാറുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശേഖരിച്ച വിവരങ്ങൾ വകുപ്പിന്റെ പാനലിൽ ഉള്ള ലീഗൽ ആന്റ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, പോലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ. മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരസ്യം ചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ വിപണനം ചെയ്യാനോ ഒരിക്കലും വിവരം കൈമാറുന്ന ആളിന്റെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ല.
അപേക്ഷയുടെ രജിസ്‌ട്രേഷന് നടക്കുമ്പോൾ തന്നെ എസ്എംഎസും ഇമെയിൽ അറിയിപ്പും ലഭിക്കും. കൂടാതെ 48 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസ് തരപ്പെടുത്തിയ എസ്.എം.എസ് അപ്‌ഡേറ്റുകളും പരാതി നൽകിയവർക്ക് ലഭിക്കുന്നതാണ്.
Sources:keralabhumi
National
തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി
ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യുസിഎ ന്യൂസിനോട് വെളിപ്പെടുത്തി.
ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. “ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.
കടപ്പാട് :പ്രവാചക ശബ്ദം
National
രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി
ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.
“ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിൻ്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്” – ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവൻ പുറത്തു വിട്ട പ്രസ് റിലീസിൽ വ്യക്തമാക്കി. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിൻ്റെ പേര് ഗണതന്ത്ര മണ്ഡപ്, അശോക് ഹാളിൻ്റെ പേര് അശോക് മണ്ഡപ് എന്ന് രാഷ്ട്രപതി പുനര്‍നാമകരണം ചെയ്യുന്നതായി റിലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദര്‍ബാര്‍ ഹാള്‍
ദേശീയ അവാര്‍ഡുകള്‍ ദാനം ചെയ്തുന്നതിനും മറ്റു പ്രധാന ആഘോഷങ്ങള്‍ക്കുമെല്ലാം വേദിയാകുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതി, അസംബ്ലി തുടങ്ങിയ അര്‍ഥങ്ങളാണ് ദര്‍ബാറിനുള്ളതെന്ന് റിലീസിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതിലൂടെ ഈ പേരിനുള്ള പ്രാധാന്യം നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗണതന്ത്ര എന്ന് പേര് നൽകുന്നത്. പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹമായി ആഴത്തിൽ ബന്ധപ്പമുള്ള ആശയമാണ് ഗണതന്ത്ര എന്നും അതുകൊണ്ടാണ് ഈ പേര് നൽകുന്നതെന്നും റിലീസിൽ വ്യക്തമാണ്.
അശോക് ഹാള്‍
ഒരു ബാള്‍റൂമായിരുന്നു അശോക് ഹോള്‍. എല്ലാ കഷ്ടതകളിൽ നിന്നും സ്വതന്ത്രമായത്, സങ്കടങ്ങളിൽ നിന്നെല്ലാം ഒഴിവായത് എന്ന അര്‍ഥമാണ് അശോക് എന്ന വാക്കിന് അര്‍ഥം. അതോടൊപ്പം ഐക്യത്തിൻ്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെയും അടയാളമായ അശോക ചക്രവര്‍ത്തിയുടെ പേരിലും അശോക് എന്ന വാക്ക് അറിയപ്പെടുന്നുണ്ട്. സര്‍നാഥിലെ അശോകൻ്റെ സിംഹം റിപ്ലബ്ലിക് ഓഫ് ഇന്ത്യയുടെ ദേശീയ അടയാളമാണ്.
ഇന്ത്യയിലെ മതപരമായതും കലാപരമായതും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ പേര് പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പേര് നിലനിര്‍ത്തി ഭാഷപരമായി ഏകരൂപം കൊണ്ടു വരാൻ മണ്ഡപ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അശോക് എന്ന വാക്കിൻ്റെ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം അതിലെ ആംഗലേയ വേരുകള്‍ നീക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com
National
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ക്രിസ്ത്യൻ സ്‌കൂളിനെതിരെ നടപടി
മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു കത്തോലിക്കാ സ്‌കൂളിൽ ഇംഗ്ലീഷിൽ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ച് വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിലെ പഠനമാധ്യമം [ഇംഗ്ലീഷ്] പിന്തുടരുന്നതിന് മധ്യപ്രദേശിലെ ഗുണയിലുള്ള വന്ദന കോൺവെൻ്റ് സ്‌കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെൻ്റും പ്രിൻസിപ്പൽ സിസ്റ്റർ കാതറിൻ വട്ടോളിയും മുഖ്യപ്രതികളാണ്.
കേസ് കെട്ടിച്ചമച്ചതാണെന്നും വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്നും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.
3,700 വിദ്യാർത്ഥികളുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 50 വർഷമായി സിസ്റ്റേഴ്സ് ഓഫ് സെൻ്റ് എലിസബത്ത് സഭയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സാഗർ രൂപതയുടെ കീഴിലുള്ള ഇത് ഗുണ നഗരവാസികൾക്കായി വളരെയധികം ആവശ്യപ്പെടുന്ന ഒരു വിദ്യാലയമാണ്.
ജൂലായ് 15ന് അസംബ്ലിയിൽ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നത് സിസ്റ്റർ കാതറിൻ വട്ടോളി കണ്ടതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു. ഹിന്ദിയിൽ പ്രാർത്ഥന ചൊല്ലിയ കുട്ടികളെ സ്കൂളിലെ പ്രബോധന മാധ്യമം പിന്തുടരാനും ഇംഗ്ലീഷിൽ പ്രാർത്ഥനകൾ വായിക്കാനും നിർദ്ദേശിച്ചു.
ജൂലൈ 22 ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിലെ 50 ഓളം പ്രവർത്തകർ സ്‌കൂൾ വളപ്പിൽ ബലമായി കയറി പ്രിൻസിപ്പലിനും സ്‌കൂൾ മാനേജ്‌മെൻ്റിനുമെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹിന്ദു വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സിസ്റ്റർ കാതറിൻ വട്ടോളിയെ ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
സ്കൂളിലെ ഏതാനും വിദ്യാർഥികൾ പിന്നീട് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ സ്‌കൂളിനെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതർക്ക് ഇതുവരെ അതിൻ്റെ പകർപ്പ് ലഭിച്ചിട്ടില്ല.
ജൂലായ് 23-ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനും മറ്റുള്ളവരും സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.
Sources:christiansworldnews
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
National11 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news10 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested
-
Life10 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Sports6 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season