Connect with us

world news

അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

Published

on

ഇസ്താംബൂള്‍: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ്‌ കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍. അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍മേനിയ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ബ്രൌണ്‍ബാക്ക് ഈ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. തുര്‍ക്കിയുടെ പിന്തുണയോടെ അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരാബാഖ് മേഖലയുടെ കഴുത്ത് ഞെരിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ബ്രൌണ്‍ബാക്ക്, ഈ മേഖല ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടെത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളുടെ അടിസ്ഥാന സുരക്ഷ ഉറപ്പുവരുത്തുന്ന ‘നാഗോര്‍ണോ-കാരാബാഖ് മനുഷ്യാവകാശ നിയമം’ പാസാക്കുവാനും, അസര്‍ബൈജാന്റെ മേല്‍ അമേരിക്ക മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു. അമേരിക്ക നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, നാറ്റോ അംഗമായ തുര്‍ക്കിയുടെ പിന്തുണയോടെയാണ് അസര്‍ബൈജാന്‍ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്കിരയാക്കുന്നതെന്നും ബ്രൌണ്‍ബാക്ക് ചൂണ്ടിക്കാട്ടി.

അര്‍മേനിയയിലെ 28 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 90 ശതമാനവും ക്രൈസ്തവരാണ്. ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ശേഷം 1990-കളിലാണ് നാഗോര്‍ണോ-കാരാബാഖ് മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. 1994-ലെ യുദ്ധത്തിന് ശേഷം മേഖലയുടെ നിയന്ത്രണത്തില്‍ അര്‍മേനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അസര്‍ബൈജാന്‍ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സൈനീക നടപടികള്‍ ആരംഭിച്ചതോടെ 2020 മുതലാണ്‌ മേഖല വീണ്ടും സംഘര്‍ഷഭരിതമായത്. 2020 നവംബറില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ ഇരു രാഷ്ട്രങ്ങളും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരിന്നു. 3822 അര്‍മേനിയക്കാരും, 2906 അസര്‍ബൈജാനികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പഠനഫലത്തില്‍ പറയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

Published

on

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

പാ സെൽവം പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗിൽ പി ജെ തോമസ് അധ്യക്ഷത വഹിച്ചു, റവ പ്രകാശ് സൈമൺ പ്രസംഗിച്ചു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാമ്പത്തിക സഹായവും നൽകി. റവ പളനി പീറ്റർ നന്ദി അറിയിച്ചു.
Sources:christianlive

http://theendtimeradio.com

Continue Reading

world news

പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന

Published

on

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം, 2024 വർഷത്തിൻ്റെ ആദ്യ പകുതിയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമവും വിദ്വേഷവും വര്‍ദ്ധിക്കുന്നതിനാണ് സാക്ഷ്യം വഹിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഡിഗ്നിറ്റി ഫസ്റ്റ് ‘പെർസിക്യൂഷൻ വാച്ച്’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ, ഭൂമി തട്ടിയെടുക്കൽ, കുടിയൊഴിപ്പിക്കൽ തുടങ്ങീ ക്രൈസ്തവര്‍ക്ക് നേരെ വിവിധങ്ങളായ ആക്രമണങ്ങളാണ് അരങ്ങേറുന്നതെന്ന് സംഘടന പറയുന്നു.

ജനുവരി മുതൽ ജൂൺ വരെ കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ആക്രമണങ്ങള്‍ ഭയാനകമാണെന്നും, സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം അടിയന്തര പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും ഡിഗ്നിറ്റി ഫസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് ബെഞ്ചമിൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ ക്രൈസ്തവര്‍ക്ക് നേരെ എഴുപതിലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് നൂറ്റിനാല്‍പ്പതിലധികം ക്രിസ്ത്യൻ കുടുംബങ്ങളെ ബാധിച്ചതായും ബെഞ്ചമിൻ വെളിപ്പെടുത്തി.

പഞ്ചാബ് പ്രവിശ്യയിൽ മാത്രം അഞ്ച് അക്രമ ആക്രമണങ്ങളാണ് ഉണ്ടായത്. ഇവയില്‍ 3 എണ്ണം ക്രിസ്ത്യൻ കുടുംബങ്ങളെയും 2 ആക്രമണം പള്ളികളെ ലക്ഷ്യമാക്കിയായിരിന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ജോലി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പിന്തള്ളപ്പെടുന്നുണ്ട്. ക്ലീനിംഗ് ജോലികൾക്ക് ‘ക്രിസ്ത്യാനികൾക്ക് മാത്രമേ’ അപേക്ഷിക്കാനാകൂ എന്ന വിവേചനപരമായ തൊഴിൽ പരസ്യം ഖൈബർ പഖ്തൂൺഖ്വയിലെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും സംഘടന ചൂണ്ടിക്കാട്ടുന്നു.

8 ക്രിസ്ത്യൻ ആരോഗ്യ പ്രവർത്തകർക്കു ജോലിസ്ഥലത്ത് വിവേചനം നേരിടുകയും സുരക്ഷാ കിറ്റുകളുടെ അഭാവം മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എട്ടോളം ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനം നടത്തിയതായി ഡിഗ്നിറ്റി ഫസ്റ്റ് ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഇവരുടെ പ്രായം 11നും 16നും ഇടയിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പെണ്‍കുട്ടികളില്‍ 7 പേർ പഞ്ചാബിൽ നിന്നും 1 പേർ സിന്ധിൽ നിന്നുമാണ്. ലാഹോറിൽ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 13 വയസ്സുള്ള ക്രിസ്ത്യൻ ബാലനെ വിഷ പദാർത്ഥം കഴിക്കാൻ നിർബന്ധിച്ചുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

കോംഗോയിൽ ഭീകരാക്രമണം; 3 ക്രൈസ്തവർ കൊല്ലപ്പെട്ടു

Published

on

കോംഗോ : കോംഗോയിലെ മാമോവിന് സമീപമുള്ള ഒരു ക്രിസ്ത്യൻ ഗ്രാമത്തിനു നേരെയാണ് ഇസ്ലാമിസ്റ്റ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. നിരവധി പേരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ജൂലൈ 16-ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴ് വീടുകൾ കത്തിനശിച്ചു. പ്രദേശവാസികളോടും ചുറ്റുമുള്ള സമൂഹങ്ങളോടും ജാഗ്രത പാലിക്കാൻ ആംഗ്ലിക്കൻ ചർച്ച് ഓഫ് ബെനിയുടെ ബിഷപ്പ് ആഹ്വാനം ചെയ്തു.
Sources:christianlive

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news2 hours ago

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക്...

us news3 hours ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel3 hours ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news4 hours ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു. ഗായകനായ കെ. ബി. ഇമ്മാനുവലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന...

Travel4 hours ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

Trending