Connect with us

National

ഗുജറാത്ത്: ദമനിൽ ആരാധനയ്ക്കിടെ വീണ്ടും സുവിശേഷ വിരോധികളുടെ ആക്രമണം

Published

on

ദമൻ: കേന്ദ്രഭരണ പ്രദേശമായ ദമനിൽ വീണ്ടും ആരാധനക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ ജോണിനും വിശ്വാസികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
സുവിശേഷ പ്രവർത്തനങ്ങളും ആരാധനയും കടുത്ത പ്രതിസന്ധി നേരിടുന്നതു കൊണ്ട് കുറച്ചു മാസങ്ങളായി ഓൺലൈനിൽ ആരാധന നടത്തിവരികയായിരുന്നു. കർത്തൃമേശ നടത്തുന്ന ആഴ്ചയിൽ മാത്രമാണ് വിശ്വാസികൾ ഒരുമിച്ചു കൂടിവന്നിരുന്നത്.
സഭയിലെ ഒരു വൃദ്ധമാതാവിന്റെ താൽപര്യപ്രകാരം കഴിഞ്ഞ ഞായറാഴ്ച അവരുടെ ഭവനത്തിൽ ആരാധനയും, കർത്തൃമേശയും ക്രമീകരിച്ചു. വചന ശുശ്രൂഷയുടെ സമയത്ത് പന്തണ്ട് പേർ അടങ്ങുന്ന ഒരു സംഘം വീട്ടിലേക്ക് കയറി വലിയ ശബ്ദത്തിൽ ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവിടെ എന്തെടുക്കുന്നു എന്ന് അവരിൽ ഒരാൾ പാസ്റ്ററോട് ചോദിക്കുന്നുണ്ടായിരുന്നു. പ്രാർത്ഥനയാണെന്ന് പാസ്റ്റർ പറഞ്ഞപ്പോൾ വീട്ടിൽ അല്ല പള്ളിയിൽ പോയി പ്രാർത്ഥിക്കുക എന്ന് പറഞ്ഞ് ബഹളം വച്ചു.
നിന്റെ പേര് എന്താണ് എന്ന് ഒരാൾ പാസ്റ്ററോട് ചോദിച്ചു. ജോൺ എന്ന് അദ്ദേഹം മറുപടി പറഞ്ഞപ്പോൾ നിന്നെയാണ് ഞങ്ങൾ അന്വേഷിച്ചിരുന്നത് എന്ന് പറഞ്ഞ് അവർ പാസ്റ്റർ ദാനിയേൽ ജോണിനെയും മറ്റു സഹോദരന്മാരെയും മർദ്ദിക്കുകയായിരുന്നു. രണ്ടാം തവണ മർദ്ദനത്തിന് ഒരുങ്ങുമ്പോൾ പാസ്റ്ററുടെ മക്കൾ തടസ്സപ്പെടുത്തുവാൻ എത്തിയെങ്കിലും അവരെയും അവർ മർദ്ദിച്ചു. ഇപ്പോൾ തന്നെ പ്രാർത്ഥന നിർത്തി സ്ഥലം വിടണം എന്ന് ആക്രോശിച്ചഅവർ മൊബൈൽ ഫോണും തട്ടിയെടുത്ത് കൊണ്ടാണ് പോയത്.
കഴിഞ്ഞ ചില ആഴ്ചകൾക്കു മുമ്പ് ദമനിലെ ലേ മെൻസ് ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ചർച്ചിൽ ആരാധനയ്ക്കിടെ ആക്രമണം ഉണ്ടായി. അന്ന് 30 ഓളം പേർക്കാണ് മർദ്ദനമേറ്റത്. ഇത് ആരംഭമാണ് ഞങ്ങൾ മണിപ്പൂർ പോലെ ആകുമെന്ന് അക്രമികൾ അന്ന് ആക്രോശിച്ചിരുന്നു. കൃപാസനം ചർച്ചിലും ചില മാസങ്ങൾക്ക് മുമ്പ് ആക്രമണം ഉണ്ടായി.
കേന്ദ്രഭരണ പ്രദേശമായ ദമനിൽ ക്രൈസ്തവ ആരാധനക്ക് നേരെ നിരന്തരം ആക്രമണം ഉണ്ടാക്കുന്നു. പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടി ഉണ്ടാകാറില്ല.
പത്തനാപുരം കൂടൽ സ്വദേശിയായ പാസ്റ്റർ ദാനിയേൽ ജോൺ കഴിഞ്ഞ ഏഴു വർഷമായി ദമനിൽ കർത്തൃവേലയിൽ ആയിരിക്കുന്നു. ഇവിടെ എല്ലാ ദൈവസഭകളെ ഓർത്ത് ദൈവജനം ആത്മാർത്ഥമായി പ്രാർത്ഥിക്കുക
Sources:Middleeast Christian Youth Ministries

http://theendtimeradio.com

National

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

Published

on

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യു‌സി‌എ ന്യൂസിനോട് വെളിപ്പെടുത്തി.

ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. “ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി

Published

on

ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.

“ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിൻ്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്” – ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവൻ പുറത്തു വിട്ട പ്രസ് റിലീസിൽ വ്യക്തമാക്കി. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിൻ്റെ പേര് ഗണതന്ത്ര മണ്ഡപ്, അശോക് ഹാളിൻ്റെ പേര് അശോക് മണ്ഡപ് എന്ന് രാഷ്ട്രപതി പുനര്‍നാമകരണം ചെയ്യുന്നതായി റിലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദര്‍ബാര്‍ ഹാള്‍
ദേശീയ അവാര്‍ഡുകള്‍ ദാനം ചെയ്തുന്നതിനും മറ്റു പ്രധാന ആഘോഷങ്ങള്‍ക്കുമെല്ലാം വേദിയാകുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതി, അസംബ്ലി തുടങ്ങിയ അര്‍ഥങ്ങളാണ് ദര്‍ബാറിനുള്ളതെന്ന് റിലീസിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതിലൂടെ ഈ പേരിനുള്ള പ്രാധാന്യം നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗണതന്ത്ര എന്ന് പേര് നൽകുന്നത്. പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹമായി ആഴത്തിൽ ബന്ധപ്പമുള്ള ആശയമാണ് ഗണതന്ത്ര എന്നും അതുകൊണ്ടാണ് ഈ പേര് നൽകുന്നതെന്നും റിലീസിൽ വ്യക്തമാണ്.

അശോക് ഹാള്‍
ഒരു ബാള്‍റൂമായിരുന്നു അശോക് ഹോള്‍. എല്ലാ കഷ്ടതകളിൽ നിന്നും സ്വതന്ത്രമായത്, സങ്കടങ്ങളിൽ നിന്നെല്ലാം ഒഴിവായത് എന്ന അര്‍ഥമാണ് അശോക് എന്ന വാക്കിന് അര്‍ഥം. അതോടൊപ്പം ഐക്യത്തിൻ്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെയും അടയാളമായ അശോക ചക്രവര്‍ത്തിയുടെ പേരിലും അശോക് എന്ന വാക്ക് അറിയപ്പെടുന്നുണ്ട്. സര്‍നാഥിലെ അശോകൻ്റെ സിംഹം റിപ്ലബ്ലിക് ഓഫ് ഇന്ത്യയുടെ ദേശീയ അടയാളമാണ്.

ഇന്ത്യയിലെ മതപരമായതും കലാപരമായതും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ പേര് പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പേര് നിലനിര്‍ത്തി ഭാഷപരമായി ഏകരൂപം കൊണ്ടു വരാൻ മണ്ഡപ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അശോക് എന്ന വാക്കിൻ്റെ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം അതിലെ ആംഗലേയ വേരുകള്‍ നീക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ക്രിസ്ത്യൻ സ്‌കൂളിനെതിരെ നടപടി

Published

on

മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു കത്തോലിക്കാ സ്‌കൂളിൽ ഇംഗ്ലീഷിൽ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ച് വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ പഠനമാധ്യമം [ഇംഗ്ലീഷ്] പിന്തുടരുന്നതിന് മധ്യപ്രദേശിലെ ഗുണയിലുള്ള വന്ദന കോൺവെൻ്റ് സ്‌കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെൻ്റും പ്രിൻസിപ്പൽ സിസ്റ്റർ കാതറിൻ വട്ടോളിയും മുഖ്യപ്രതികളാണ്.

കേസ് കെട്ടിച്ചമച്ചതാണെന്നും വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്നും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.

3,700 വിദ്യാർത്ഥികളുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 50 വർഷമായി സിസ്റ്റേഴ്സ് ഓഫ് സെൻ്റ് എലിസബത്ത് സഭയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സാഗർ രൂപതയുടെ കീഴിലുള്ള ഇത് ഗുണ നഗരവാസികൾക്കായി വളരെയധികം ആവശ്യപ്പെടുന്ന ഒരു വിദ്യാലയമാണ്.

ജൂലായ് 15ന് അസംബ്ലിയിൽ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നത് സിസ്റ്റർ കാതറിൻ വട്ടോളി കണ്ടതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു. ഹിന്ദിയിൽ പ്രാർത്ഥന ചൊല്ലിയ കുട്ടികളെ സ്കൂളിലെ പ്രബോധന മാധ്യമം പിന്തുടരാനും ഇംഗ്ലീഷിൽ പ്രാർത്ഥനകൾ വായിക്കാനും നിർദ്ദേശിച്ചു.

ജൂലൈ 22 ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിലെ 50 ഓളം പ്രവർത്തകർ സ്‌കൂൾ വളപ്പിൽ ബലമായി കയറി പ്രിൻസിപ്പലിനും സ്‌കൂൾ മാനേജ്‌മെൻ്റിനുമെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹിന്ദു വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സിസ്റ്റർ കാതറിൻ വട്ടോളിയെ ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

സ്കൂളിലെ ഏതാനും വിദ്യാർഥികൾ പിന്നീട് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ സ്‌കൂളിനെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതർക്ക് ഇതുവരെ അതിൻ്റെ പകർപ്പ് ലഭിച്ചിട്ടില്ല.

ജൂലായ് 23-ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനും മറ്റുള്ളവരും സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Travel6 mins ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news19 mins ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel27 mins ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

National1 day ago

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന്...

world news1 day ago

പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ...

Trending