Connect with us

world news

വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ പിഴ; നിയമം പരിഗണനയിൽ യുഎഇയിൽ

Published

on

ദുബായ്: വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പാഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് ഇപ്പോൾ കൂടുതലാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്‍റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഊ രീതിയിൽ തുടരാൻ സാധിക്കില്ല. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത് എന്നാണ് റിപ്പോർട്ട്, മറ്റു രാജ്യങ്ങളിമായി താരതമ്യം ചെയ്യുമ്പോൾ (യൂറോപ്പിനെയും വടക്കേ അമേരിക്കയെയും) യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് കൂടുതലാണ്. ഇതിന് പരിഹാരം കണ്ടെത്തണം. ഇതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യുഎഇയുടെ ആതിഥ്യമര്യാദ തന്നെ ഭക്ഷണം നൽകി സ്വീകരിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആയിരങ്ങൾ ആണ് ബുദ്ധിമുട്ടുന്നത്. ആഗോള തലത്തിൽ പലയിടങ്ങളിലും ഭക്ഷണം പാഴാക്കുന്നതിൽ വലിയ ആശങ്കയാണ് നിഅ്മ സംരംഭം രേഖപ്പെടുന്നുന്നത്. നിരവധി പേർ ലോകത്ത് പട്ടിണി കിടന്ന മരണപ്പെടുന്നുണ്ട്. വിശപ്പും ദാഹവും പോഷകാഹാരക്കുറവും മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരാണ് ഇപ്പോൾ ലോകത്തുള്ളത്. മനുഷ്യത്വത്തിന് മുൻഗണന നൽകുകയെന്നത് ആണ് എപ്പോഴും ന്മ്മൾ ഉയർത്തിപിടിക്കേണ്ടത് എന്നാണ് നിഅ്മ മുന്നോട്ടു വെക്കുന്ന ആശയം.

കൃഷി സ്ഥലങ്ങൾ മുതൽ വിപണിവരെ വിതരണ മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലിനുള്ള കാരണം വിലയിരുത്തും. ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, വീടുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ എല്ലാം ഇതിന് വേണ്ടിയുളള ശ്രദ്ധ ഉണ്ടാക്കണം. എന്നാൽ പലപ്പോഴും നമ്മുക്ക് അതിന് കഴിയുന്നില്ല. നമ്മൾ അതിൽ പരാജയപ്പെടുന്നു.

പിന്നീട് വീടുകളാണ് ഭക്ഷണം പാഴാക്കുന്ന മറ്റൊരു സ്ഥലം. 60 ശതമാനം ഭക്ഷണ മാലിന്യങ്ങളാണ് വീടുകളിൽ നിന്നും പുറത്തേക്ക് തള്ളുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ ഭക്ഷണം പാഴാക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളുടെ ചിന്താഗതിയാണ് ഇതിൽ വലിയ മാറ്റം വരുത്തേണ്ടത്. അതിന് വേമ്ടിയുള്ള ശ്രമങ്ങൾ ആണ് നടത്തേണ്ടത്. അതിനാൽ ആണ് ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടു വരാൻ യുഎഇ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ 2030 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നാലാമത് ദേശീയ സംവാദത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി പദ്ധതി അവതരിപ്പിച്ചു. നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ പ്രമേയം ‘മാറ്റത്തിനായുള്ള ആഹ്വാനം എന്നാണ്. യുഎഇയിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക െന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
Sources:azchavattomonline

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

Published

on

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

മംഗു കൗണ്ടിയിലെ തിലേംഗ്പാൻ പുഷിത്തിലെ കർഷക സമൂഹത്തിൽ, ഫുലാനികൾ ഒരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിച്ചതായി റസിഡൻ്റ് ഇസ്രായേൽ ബംഷക് പറഞ്ഞു. “ഇരകളിൽ ഭൂരിഭാഗവും ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീകളും കുട്ടികളുമാണ്”- ബംഷാക്ക് വെളിപ്പെടുത്തി. ഫുലാനി ഇടയന്മാരാണ് ആക്രമണം നടത്തിയതെന്ന് മാംഗു ലോക്കൽ ഗവൺമെന്റ കൗൺസിൽ ചെയർമാൻ മർകസ് ആർതു പറഞ്ഞു.

പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ തടയാൻ തന്റെ സർക്കാർ ശ്രമിച്ചിട്ടും, അക്രമികൾ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിൽ ഗവർണർ കാലേബ് മുത്ഫ്വാങ് ദുഃഖം രേഖപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണങ്ങൾ ആയതിനാൽ ക്രിസ്ത്യാനികളോട് ഉറച്ചുനിൽക്കാൻ മുത്ഫ്വാങ് അഭ്യർഥിച്ചു. സുരക്ഷ കൊണ്ടുവരാൻ തന്റെ സർക്കാർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്‍; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം

Published

on

വിദേശ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ അറിയിച്ചു. എക്സിലുടെയാണ് മാർക്ക് മില്ലർ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന വ്യവസ്ഥയില്‍ ഇതുവരെ ഇളവ് അനുവദിച്ചിരുന്നത് കൊവിഡ് സാഹചര്യത്തെ തുടർന്നുള്ള താൽക്കാലിക നടപടി ആയിരുന്നുവെന്നും മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തെ മുൻനിർത്തിയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ മാത്രം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ ഇളവ് നല്‍കി കൂടുതല്‍ സമയം അനുവദിച്ചിരുന്നത്. ഇന്നു മുതൽ ഈ വ്യവസ്ഥ തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജോലി സമയം ആഴ്ചയിൽ 24 മണിക്കൂറായി പരിമിതപ്പെടുത്തുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എങ്കിലും വിദ്യാർത്ഥികൾക്ക് നേരത്തെ ഷെഡ്യൂൾ ചെയ്ത ജോലികൾ തുടരാം എന്നും മില്ലർ പറഞ്ഞു. കൂടാതെ ഈ പരിഷ്കാരം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നും ദീർഘനേരം ജോലി ചെയ്യുന്നതിനുപകരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ പഠനത്തിൽ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അടുത്തിടെ യുഎസിലും കാനഡയിലും നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. 24 മണിക്കൂറിൽ അധികം ജോലി ചെയ്യാൻ അവസരം നൽകുന്നത് അവരുടെ പ്രോഗ്രാമിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ കാരണമാകും എന്നും കാനഡ ഗവൺമെന്റ് അവകാശപ്പെടുന്നു.

ഇതേതുടർന്ന് വിദേശ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന പല രാജ്യങ്ങളും ജോലി സമയത്തിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച 48 മണിക്കൂർ ജോലി ചെയ്യാനുള്ള നയം ഇതിനോടകം ഓസ്‌ട്രേലിയയും പരിഷ്‌കരിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

Published

on

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അയാളെയും സുഹൃത്തുക്കളെയും തടവിലാക്കിയത്. സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഹംസ ഹാറൂൺ അഹമ്മദ് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തിന് ഇരയായവർ ദക്ഷിണ സുഡാനിലെ യുദ്ധ പശ്ചാത്തലത്തിൽ അവിടെനിന്നും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. “ഇത് ആരുടെ ബൈബിൾ ആണ്?” എന്ന് ചെക്ക് പോയിൻ്റിലെ പരിശോധനയ്ക്കു ഇടയിൽ ഒരു മുസ്ലീം സൈനികൻ അവരോട് ചോദിച്ചു. അറബി ഭാഷയിലുള്ള ബൈബിൾ തന്റെ ബാഗിൽ ഉണ്ടായിരുന്നതിനാൽ തന്റെ ബൈബിൾ ആണെന്ന് അഹമ്മദ് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും, അടുത്തിടെ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവരും, അദ്ദേഹത്തെ തനിയെ ജയിലിൽ അയക്കാൻ സമ്മതിക്കാതെ ജയിലിലേക്ക് പോകുകയായിരുന്നു.

തുടർന്ന് ഈ മൂന്ന് ക്രിസ്ത്യാനികളെയും സൈന്യം ജയിലിൽ അടയ്ക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ മുസ്ലീം സൈനികരിലൊരാൾ മരത്തടികൾ കൊണ്ട് തല്ലി അഹമ്മദിന്റെ വലതുകൈ ഒടിഞ്ഞു. “നിങ്ങളുടെ ഈ പുസ്തകം കാരണം നിങ്ങൾ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇപ്പോൾ നിങ്ങൾ കൂടുതൽ നാശമുണ്ടാക്കാൻ പോകുന്നു” സൈനികരിൽ ഒരാൾ പറഞ്ഞു.

2023 ഏപ്രിലിൽ ആണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) സുഡാൻ ആംഡ് ഫോഴ്‌സും (SAF) തമ്മിൽ സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിലെ അട്ടിമറിയെത്തുടർന്ന് സുഡാനിൽ സൈനിക ഭരണം പങ്കിട്ട ആർ.എസ്.എഫും എസ്.എ.എഫും തമ്മിലുള്ള സംഘർഷം കാർട്ടൂമിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരെ വളരെയധികം ബാധിച്ചു. സംഘർഷത്തിൽ 14,600-ലധികം ആളുകൾ മരിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എട്ടു ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ടി വന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National11 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National11 hours ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life11 hours ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news12 hours ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

us news12 hours ago

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന...

Trending