world news
ക്രിസ്ത്യാനി സ്വയം അടച്ചുപൂട്ടരുത്, ക്രിസ്തുവിന് സാക്ഷ്യം നല്‍കണം: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: സ്നാനമേറ്റ ഓരോ ക്രൈസ്തവ വിശ്വാസിയും യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്നും ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് ബുധനാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തന്റെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). ഈ ചോദ്യം സ്വയം ചോദിക്കണമെന്നും ദൈവവചനത്തോടും പരസേവനത്തോടും തുറവിയുള്ളവരാകണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.
അജപാലനപരവും പ്രേഷിതപരവുമായ ഒരു പരിവർത്തനം നടപ്പിലാക്കാൻ അറിയുന്നതിന് ഒരു സഭ എന്ന നിലയിൽ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തൻറെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). നമുക്കും സ്വയം ചോദിക്കാം, നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കുക, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ സത്യത്തിൽ കർത്താവിനെ, അവിടത്തെ പ്രഘോഷിക്കത്തക്കവിധം സ്നേഹിക്കുന്നുണ്ടോ? അവിടത്തെ സാക്ഷിയാകാൻ എനിക്ക് ആഗ്രഹമുണ്ടോ?
അതോ അവിടുത്തെ ശിഷ്യനായിരിക്കുന്നതിൽ മാത്രം ഞാൻ സംതൃപ്തനാണോ? ഞാൻ കണ്ടുമുട്ടുന്ന ആളുകളെ ഞാൻ ഹൃദയത്തിൽ പേറുന്നുണ്ടോ? ഞാൻ അവരെ പ്രാർത്ഥനയിൽ യേശുവിന്റെ അടുക്കലേക്ക് ആനയിക്കുന്നുണ്ടോ? എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ സുവിശേഷത്തിന്റെ സന്തോഷം അവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഇത് ചിന്തിക്കാം, ഈ ചോദ്യങ്ങൾ മനസ്സിലിട്ടുകൊണ്ട് നമ്മുടെ സാക്ഷ്യവുമായി മുന്നേറാം.
ക്രിസ്ത്യാനി ദൈവവചനത്തോടും മറ്റുള്ളവർക്കുള്ള സേവനത്തോടും തുറവുള്ളവനായിരിക്കണം. അടഞ്ഞ ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മോശമായ ഒരന്ത്യത്തിലെത്തുന്നു, കാരണം അവർ ക്രിസ്ത്യാനികളല്ല. അവർ പ്രത്യയശാസ്ത്രജ്ഞരാണ്, അടച്ചുപൂട്ടൽ പ്രത്യയശാസ്ത്രക്കാരാണ്. ഒരു ക്രിസ്ത്യാനി തുറവുള്ളവനായിരിക്കണം: വചനം പ്രഖ്യാപിക്കുന്നതിലും സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യുന്നതിലും തുറവുണ്ടായിരിക്കണം. ഇക്കാരണത്താൽ, എഫ്ഫത്താ, “തുറക്കുക”, നമ്മെത്തന്നെ തുറക്കാൻ, നമുക്കെല്ലാവർക്കുമുള്ള ഒരു ക്ഷണമാണ്. സുവിശേഷങ്ങളുടെ അവസാനത്തിലും യേശു തൻറെ ഈ പ്രേഷിതാഭിലാഷം നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം
world news
നൈജീരിയയിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒടുക്‌പോ കൗണ്ടിയുടെ എൻ്റേപ്ക ഗ്രാമത്തിൽ ഏപ്രിൽ 20-ന് ആയിരുന്നു ആക്രമണം നടന്നത്.
ഫുലാനി തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ പതിയിരുന്നു ആക്രമണം നടത്തുകയായിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒമ്പത് ഗ്രാമങ്ങളിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഫുലാനി തീവ്രവാദികൾ റെയ്ഡ് നടത്തിയിരുന്നു. ആക്രമണത്തിൽ കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികൾ റോമൻ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സെൻ്റ് ചാൾസ് പ്രൈമറി സ്കൂളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്.
ബെന്യൂവിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങൾ ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാനുഷിക സംഘടനയായ ആക്ഷൻ എയ്ഡിന്റെ കൺട്രി ഡയറക്ടർ ആൻഡ്രൂ മമേഡു അബുജയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“ഈ ആക്രമണങ്ങളിലൂടെ ജീവനും ഉപജീവനമാർഗങ്ങൾക്കും ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാനാവില്ല. കുടുംബങ്ങൾ ശിഥിലമായി, വീടുകൾ നശിപ്പിക്കപ്പെട്ടു, ഭാവി തകർന്നിരിക്കുന്നു. ദുരന്തബാധിതർ അനുഭവിക്കുന്ന ആഘാതവും കഷ്ടപ്പാടുകളും അഗാധവും നീണ്ടുനിൽക്കുന്നതുമാണ്. സുസ്ഥിരമായ സമാധാന നിർമ്മാണത്തിന്റെയും സംഘർഷ പരിഹാര ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പിക്കുന്നത് ആണിത്.” – ആൻഡ്രൂ മമേഡു വെളിപ്പെടുത്തി.
ഓപ്പൺ ഡോർസിന്റെ 2024 വേൾഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോർട്ട് പ്രകാരം 2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 30 വരെ വിശ്വാസത്തിന്റെ പേരിൽ 4,118 പേർ കൊല്ലപ്പെട്ടതോടെ, ക്രിസ്തുവിനെ അനുഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഭീകരമായ സ്ഥലമായി നൈജീരിയ തുടരുകയാണ്. മറ്റേതൊരു രാജ്യത്തേക്കാളും 3,300 ക്രൈസ്തവരെയാണ് നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോയത്.
Sources:azchavattomonline.com
world news
15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു
പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു.
മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് പിതാവ് വെളിപ്പെടുത്തുന്നു.
“ഇപ്പോൾ ഏകദേശം രണ്ട് മാസത്തോളമായി അവളെ വീട്ടിൽ നിന്ന് കാണാതായതു മുതൽ ഞാൻ എൻ്റെ മകൾ മുസ്കാൻ വേണ്ടി തീവ്രമായി തിരയുകയാണ്.അവളെ വീണ്ടെടുക്കാൻ ഞാൻ പോലീസിനോട് നിരന്തരമായ അഭ്യർത്ഥന നടത്തിയിട്ടും, എന്റെ കുട്ടി ഇപ്പോഴും തട്ടിക്കൊണ്ടുപോയ അർസലൻ അലിയുടെ കസ്റ്റഡിയിലാണ്. പിതാവ് മാസിഹ് വെളിപ്പെടുത്തുന്നു.
മുസ്കാനെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ പോലീസിൽ റിപ്പോർട്ട്
ചെയ്യുകയും അടിയന്തര നടപടിക്കായി അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപണമുണ്ട്.
Sources:marianvibes
world news
തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി
മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.
സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം