Business
പെട്രോളും സിഎൻജിയും വേണ്ട, ഓടാൻ മാലിന്യവും ചാണകവും മാത്രം മതി! വരുന്നു പുതിയ കാർ
![](https://theendtimenews.com/wp-content/uploads/2024/01/wagnor.jpg)
ന്യൂഡെൽഹി: വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ലോകമെമ്പാടും നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പല രാജ്യങ്ങളും പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്താൻ പോകുകയാണ്. അതിനാൽ പല രാജ്യങ്ങളിലും ബദൽ ഇന്ധനത്തിൽ വാഹനങ്ങൾ ഓടിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ, പെട്രോളിനും ഡീസലിനും പകരമായി സിഎൻജി, എത്തനോൾ തുടങ്ങിയ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങൾ ഉപയോഗിക്കുന്നു. ബദൽ ഇന്ധനങ്ങളിൽ വാഹനങ്ങൾ ഓടിക്കാനുള്ള ശ്രമവുമായി രാജ്യത്തെയും ലോകത്തെയും നിരവധി ഓട്ടോമൊബൈൽ കമ്പനികളും മുന്നോട്ടുവരുന്നുണ്ട്.
അത്ഭുതപ്പെടുത്തി സുസുക്കി
അടുത്തിടെ, മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ സുസുക്കി പെട്രോളും ഡീസലും എത്തനോളും ആവശ്യമില്ലാത്ത ഒരു കാർ അവതരിപ്പിച്ചു. ജപ്പാനിലെ ടോക്കിയോ ഓട്ടോ ഷോയിൽ സുസുക്കി അവതരിപ്പിച്ച വാഗൺആർ, മാലിന്യത്തിൽ നിന്നും ചാണകത്തിൽ നിന്നും തയ്യാറാക്കിയ കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അതായത്, പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിലല്ല, മറിച്ച് സിബിജി പോലെയുള്ള വിലകുറഞ്ഞ ഇന്ധനങ്ങൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന പൂർണമായും സ്വയംപര്യാപ്തമായ കാറാണിത്. പെട്രോളിയം ഇന്ധനത്തിന്റെ ഉപയോഗം കുറച്ച് മലിനീകരണം കുറയ്ക്കുകയാണ് ഇത്തരം വാഹനങ്ങളുടെ ലക്ഷ്യം.
എന്താണ് സിബിജി?
സിഎൻജി പോലെ, എൻജിൻ പ്രവർത്തിപ്പിക്കാൻ സിബിജി ഉപയോഗിക്കാം. പെട്രോളിയം സ്രോതസുകളിൽ നിന്നാണ് സിഎൻജി ലഭിക്കുന്നത്, അതേസമയം കാർഷിക മാലിന്യങ്ങൾ, ചാണകം, മലിനജലം, മുനിസിപ്പൽ മാലിന്യങ്ങൾ തുടങ്ങിയ വിഘടിപ്പിച്ച ജൈവവസ്തുക്കളിൽ നിന്നാണ് സിബിജി ലഭിക്കുന്നത്. വിഘടിപ്പിക്കൽ പ്രക്രിയയ്ക്ക് ശേഷം, ബയോഗ്യാസ് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിന് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകുന്നു, ഇത് ഇന്ധനത്തിലെ മീഥേൻ അളവ് വർധിപ്പിക്കുകയും അങ്ങനെ വാതകം വാഹനങ്ങൾ ഓടിക്കാൻ അനുയോജ്യമാക്കുകയും ചെയ്യുന്നു.
ജൈവ സ്രോതസുകളിൽ നിന്നാണ് സിബിജി ലഭിക്കുന്നത് എന്നതിനാൽ, വിഘടിപ്പിച്ചതിനുശേഷം ഉണ്ടാകുന്ന മാലിന്യ ഉൽപന്നം കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. 2023 ഓടെ 5,000 പ്ലാന്റുകളിൽ നിന്ന് 15 ദശലക്ഷം ടൺ ബയോഗ്യാസ് ഉത്പാദിപ്പിക്കാൻ 24 ബില്യൺ ഡോളർ (ഏകദേശം 200 കോടി രൂപ) നിക്ഷേപിക്കാൻ രാജ്യം പദ്ധതിയിട്ടിരുന്നതായി 2020ൽ അന്നത്തെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഇന്ധന ഇറക്കുമതി കുറയ്ക്കാൻ ഈ നടപടി ഇന്ത്യയെ സഹായിക്കും. നിലവിൽ ഇന്ത്യ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി വലിയ അളവിൽ സിഎൻജി ഇറക്കുമതി ചെയ്യുന്നു.
ഇന്ത്യയിൽ വാഗൺആർ സിബിജി വികസനം
വാഗൺആർ സിബിജി ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്നുണ്ട് മാരുതി സുസുക്കി. കമ്പനി 2022 മുതൽ ഇതിന്റെ പ്രവർത്തനത്തിലാണ്. 2022 ഡിസംബറിൽ, ഇ20 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഗൺആർ പ്രോട്ടോടൈപ്പും മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. ഇവികളെ മാത്രം ആശ്രയിക്കാതെ, ഹൈബ്രിഡ് സാങ്കേതിക വിദ്യയായ സിബിജിയും സിഎൻജിയും ഉപയോഗിക്കുന്നത് രാജ്യത്തെ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്ന് കമ്പനി ചെയർമാൻ ആർസി ഭാർഗവ ഏതാനും മാസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു.
Sources:azchavattomonline
Business
യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു
![](https://theendtimenews.com/wp-content/uploads/2024/07/UPI.jpg)
ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.
ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.
ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews
Business
റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം
![](https://theendtimenews.com/wp-content/uploads/2024/07/RuPay-card.jpg)
കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.
റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.
കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal
Business
മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന
![](https://theendtimenews.com/wp-content/uploads/2021/05/airtel.jpg)
ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.
പരിധിയില്ലാതെ കോളുകളും ഇന്റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്റെ പ്ലാൻ 509, 1799ന്റെ പ്ലാൻ 1999 എന്നിങ്ങനെയാകും.
479 രൂപയുടെ ഡെയ്ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്റെ പ്ലാന്‍ 349 രൂപയും 359ന്റെ പ്ലാന്‍ 409 രൂപയും 399ന്റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested