Connect with us

Travel

ഒരു കിലോമീറ്റര്‍ കടലിലൂടെ നടക്കാം; ചെന്നെത്തുന്നത് കണ്ണൂരിന്റെ ഈ മരതകദ്വീപില്‍

Published

on

ആർത്തലച്ചുവരുന്ന തിരമാലകൾ ഒരുനിമിഷം ഒന്ന് വഴിമാറിത്തന്നാലോ, കാലിൽ കടൽ വെള്ളം വന്ന് കൊലുസിട്ടാലോ, കടലിലൂടെ നടന്ന് കാഴ്ചകളുടെ മാന്ത്രിക ദ്വീപിലേക്ക് പോയാലോ, കേൾക്കുമ്പോൾ ഒരുഫാന്റസി കഥ പോലെ തോന്നുമെങ്കിലും കണ്ണൂർ ജില്ലയിലെ ധർമ്മടം തുരുത്തിലെത്തിയവരെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കടലിന്റെ ഹൃദയത്തിലെ മരതക ദ്വീപാണ് ധർമ്മടം തുരുത്ത്.

അറബിക്കടലിന്റെ വിരിമാറിൽ കരയിൽ നിന്ന് വിളിപ്പാടകലെ കടലിന്റെ നെഞ്ചിൽ മയങ്ങുന്ന പ്രകൃതിയുടെ മായാജാലവിരുത്. കണ്ണൂർ തലശ്ശേരിക്കടുത്ത ധർമ്മടത്ത് നാലു ഭാഗവും അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കർ വരുന്ന കൊച്ചു ദീപാണ് ധർമ്മടം തുരുത്ത്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് അപൂർവ്വ ഇനം സസ്യങ്ങളുടെ കലവറ കൂടിയാണ്.

കടലിലൂടെ നടന്ന് തുരുത്തിലേക്ക് പോകാം എന്നതാണ് ഇവിടത്തെ പ്രധാന ആകർഷണം. സ്വകാര്യ ദ്വീപായിരുന്നു ഇവിടം 1998 ലാണ് കേരള സർക്കാർ ഏറ്റെടുക്കുന്നതും ടൂറിസം പദ്ധതിയുടെ ഭാഗമാക്കുന്നതും. അതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.

പുഴ കടന്ന് കടൽ, കടൽ കടന്ന് ദ്വീപിലേക്ക്…

കേക്കിന്റെ ക്രിക്കറ്റിന്റെയും സർക്കസിന്റെ നഗരം, രുചിപ്പെരുമയുടെയും ചരിത്രപ്പെരുമയുടെയും ഈറ്റില്ലമായ തലശ്ശേരിയിൽ നിന്ന് വിളിപ്പാടകലെയാണ് ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. തലശ്ശേരിയിൽ ഇറങ്ങിയിൽ ദേശീയപാത 66 വഴി കണ്ണൂരിലേക്ക് ഏത് ബസ് കയറിയാലും ധർമ്മടത്ത് ഇറങ്ങാം. അവിടെ നിന്ന് ധർമ്മടം ബീച്ച് റോഡിലേക്ക് തിരിഞ്ഞ് അൽപം സഞ്ചാരിച്ചാൽ പഞ്ചാരമണൽ കഥ പറയുന്ന അറബിക്കടലിന്റെ തീരം മാടിവിളിച്ച് തുടങ്ങി. സഞ്ചാരികളെ ആകർഷിക്കാനായി ബീച്ചിന്റെ പ്രവേശന ഭാഗത്ത് ബീച്ച് പാർക്ക് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനും സഞ്ചാരികൾക്ക് വിശ്രമിച്ച് കടൽ കാഴ്ചകൾ നുകരാനുമൊക്കെയുള്ള സൗകര്യം ഇവിടെയുണ്ട്. പാർക്ക് കടന്നാൽ നേരെ ധർമടം ബീച്ചിലേക്ക് പ്രവേശിക്കാം. ബീച്ചിൽ നിന്ന് കടലിൽ തലയുയർത്തി നിൽക്കുന്ന ആ ഒറ്റയാൻ തുരുത്തിനെ കാണാം.

സമയം മുഖ്യ ബിഗിലേ….

കടലിലൂടെ ഏത് സമയത്തും നടന്ന് ധർമടം തുരുത്ത് കണ്ട് വരാം എന്നാരും തെറ്റിദ്ധരിക്കരുത്. അങ്ങനെ വിചാരിച്ച് കടലിലിറങ്ങിയാൽ കാരാക്കാണക്കടൽ നമ്മുടെ ജീവനും കൊണ്ട് അങ്ങ് പോകും. ഓരോ ദിവസത്തെയും വേലിയിറക്ക സമയത്താണ് കടലിലൂടെ നടന്നാൽ ധർമ്മടം തുരുത്തിലേക്ക് പോകാനാകുക. ഈ സമയത്ത് തിരമാലകളുടെ ശക്തികുറയുകയും കടൽവെള്ളം ഉൾവലിയുകയും ചെയ്യും. ഓരോ ദിവസത്തെയും വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കൃത്യമായി അന്വേഷിച്ച് വേണം തുരുത്തിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ എന്ന് സാരം. തുരുത്തിലേക്ക് കൂടെ വരാനും അവിടത്തെ കാര്യങ്ങൾ വിശദീകരിക്കാനും പ്രദേശവാസികൾ തന്നെ സഹായത്തിനായി എത്തും. ഇവരെ ആശ്രയിക്കുന്നത് സുരക്ഷിതമായി തുരുത്ത് സന്ദർശിച്ച് തിരിച്ചെത്താൻ ഏറെ ഉപകാരപ്പെടും. വേലിയിറക്ക സമയമെല്ലങ്കിൽ തുരുത്തിലേക്ക് പോകാൻ വള്ളങ്ങളെയും ബോട്ടുകളെയും ആശ്രയിക്കുന്നതാണ് സുരക്ഷിതം.

നടന്ന് കടൽ കടക്കാം..

കടൽ വഴിമാറി തരുന്ന വേലിയിറക്ക സമയം അതിലൂടെ തുരുത്തിലേക്ക് നടക്കുന്നത് എന്നത് ഏറെ രസകരമായ അനുഭവമാണ് സമ്മാനിക്കുക. തിരമാലമകൾക്ക് ശക്തികുറയുകയും വെള്ളം ഉൾവലിയുകയും ചെയ്യും, ഇതോടെ കാൽപാദത്തിന് അൽപം മുകളിൽ മാത്രമേ കടൽ വെള്ളുണ്ടാകുകയുള്ളു. ചെറിയ ശക്തിയിൽ കടൽ കാലിൽ കൊരുക്കുമ്പോൾ ആ യാത്ര ഹൃദയത്തിൽ എന്നും സൂക്ഷിക്കാവുന്ന ഒന്നായി മാറും. ഒരുകീലോമീറ്ററോളം ദൂരം കടലിലൂടെ നടന്നാൽ തുരുത്തിലേക്ക് എത്താം. തുരുത്തിന് ചുറ്റുമായി നിറച്ച് പാറക്കൂട്ടങ്ങൾ നമ്മെ അവിടേക്ക് സ്വാഗതം ചെയ്യും. മറ്റ് തീരങ്ങളിൽ കാണാത്ത തരത്തിലുള്ള ഈ പാറകൾ പ്രത്യേകതരം സൗന്ദര്യമുള്ളവയാണ്. കടൽ കടന്ന് തുരുത്തിലേക്ക് എത്തിയാൽ പ്രധാന ആകർഷണം അവിടെ നിറയുന്ന പച്ചപ്പ് തന്നെയാണ്. നീലക്കൊടുവേലി, നഞ്ച്, ചേറ്,താന്നി, ആമകഴുത്ത്, പുല്ലാനി ഉൾപ്പെടെ അപൂർവ്വങ്ങളായ സസ്യങ്ങളുടെ വലിയ കലവറയാണ് ധർമടം തുരുത്ത്. അപൂർവ്വ ഇനങ്ങളിൽപ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ആറ് ഏക്കർ വരുന്ന തുരുത്തിൽ ശുദ്ധജല സാന്നിധ്യമുള്ള ഒരു കിണറുണ്ട്. ചുറ്റും കടലാണെങ്കിലും തുരുത്തിനുള്ളിലെ കിണറിനുള്ളിൽ ശുദ്ധജലം തന്നെ ലഭിക്കുന്നുവെന്നത് ഒരുപൂർവതയായി ഇന്നും സഞ്ചാരികൾക്ക് മുന്നിൽ നിൽക്കുന്നു. തുരുത്തിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും ഒരപൂർവ അനുഭവം തന്നെയാണ് സമ്മാനിക്കുക. തുരുത്തിലെ കാഴ്ചകളിൽ മതിമറന്നിരിക്കാതെ വേലിയേറ്റത്തിന് മുമ്പ് തിരിച്ച് കരയിലേക്ക് എത്താൻ പ്രത്യേക ശ്രദ്ധിക്കണം. ഇല്ലെങ്കിൽ തുരുത്തിൽ തന്നെ ഒരുരാത്രി കഴിയേണ്ടി വരും. ഏത് സമയത്ത് വന്നാലും സ്വകാര്യ വ്യക്തികളുടെ തോണി ബുക്ക് ചെയ്ത് തുരുത്ത് സന്ദർശിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. തലശേരിയിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലും കണ്ണൂരിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിലുമാണു തുരുത്ത് സ്ഥിതി ചെയ്യുന്നത്.

കാഴ്ചകളുടെ പറുദീസ

ധർമ്മടം തുരുത്തിൽ നിന്ന് വിളിപ്പാടകലെയാണ് മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച്. കേരളത്തിലെ തന്നെ ഏറ്റവും വലുതും മികവേറിയതുമായ ഡ്രൈവിങ് ബീച്ചെന്ന ഖ്യാതിയുള്ള മുഴപ്പിലങ്ങാട് കൂടി നിങ്ങളുടെ ധർമ്മടം തുരുത്തിലേക്കുള്ള ട്രാവൽ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്. തലശേരി കോട്ട, കടൽപ്പാലം, ഓവർബറീസ് ഫോളി, സീ വ്യൂ പാർക്കും എന്നിവയെല്ലാം ഈ വഴി മധ്യേയാണ്.
Sources:azchavattomonline

http://theendtimeradio.com

Travel

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണി പുരം!

Published

on

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.
മാടത്തു മല എന്നു അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970 കളിൽ കോട്ടയത്തെ കാത്തോലിക്ക രൂപത കോടോത്തു കുടുംബത്തിൽ നിന്നും കുടിയേറ്റത്തിന് വേണ്ടി വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്നും 750മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണി പുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം!
കാഞ്ഞങ്ങാട് -പണത്തൂർ സംസ്ഥാന പാതയിൽ പനത്തടി യിൽ നിന്നാണ് റാണി പുരത്തേക്കുള്ള ലിങ്ക് റോഡ്, കാഞ്ഞങ്ങാട് നിന്നും നേരിട്ട് KSRTC, &സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്!സംസ്ഥാന പാത യിൽ യാത്ര യെങ്കിൽ പനത്തടി ഇറങ്ങണം!
നല്ലൊരു വിനോദ സഞ്ചാരം കേന്ദ്രമാണ് റാണിപുരം,!സഞ്ചാരികളെ നിങ്ങളെ റാണി പുരം മാടി വിളിക്കുന്നു!
Sources:fb

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

Published

on

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

പ്രതിവർഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളിൽ എത്തുന്നത്. ഇവരിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയൻ ഭൂപ്രകൃതിയും സാംസ്കാരിക നിർമ്മിതികളും മഹത്തായ സംസ്കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെർഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്പോർട്ട് പോലുമില്ലാതെ ഇന്ത്യക്കാർക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും.

ഹിമാലയത്തിന്റെ താഴ്വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. കാഠ്മണ്ഡുവാണ് തലസ്ഥാനം.

കാഠ്മണ്ഡു ദർബാർ സ്ക്വയർ, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാർഡൻ ഓഫ് ഡ്രീംസ്, താൽ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റർനാഷണൽ മൗണ്ടെൻ മ്യൂസിയം, റോയൽ പാലസ്, അന്നപൂർണ കൊടുമുടി, ചിത്വൻ ദേശീയ ഉദ്യാനം, നാഗർകോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജൻമംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദർശകർക്ക് കൺനിറയെ കാണാൻ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂർണ താഴ്വരയിലെ ട്രക്കിങ് അനേകം യാത്രികരെ ആകർഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.

എങ്ങനെ എത്തിച്ചേരാം

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം. 1950-ൽഉണ്ടാക്കിയ ഇൻഡോ-നേപ്പാൾ സമാധാന-സൗഹൃദകരാർ അനുസരിച്ച് ഇന്ത്യക്കാർ നേപ്പാളിൽ സർവതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാർക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമായി വരും. എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോർട്ടോ അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡോ കൈയിൽ കരുതുന്നത് ഉത്തമമാണ്.

വിമാനമാർഗവും പോവാമെങ്കിലും റോഡ് മാർഗമുള്ള യാത്രയാണ് ബജറ്റ് യാത്രികർക്ക് നല്ലത്. ഡൽഹിയിൽ നിന്ന് പോകുന്നവർക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്ന വഴിയുള്ള റക്സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകളും ലഭ്യമാണ്.

താമസം

ബജറ്റ് ഹോട്ടലുകളുടെയും ബാക്ക്പാക്കിങ് ഹോസ്റ്റലുകളുടെയും നാടാണ് നേപ്പാൾ. നേപ്പാളിലുടനീളം ഇത്തരം താമസസ്ഥലങ്ങൾ ലഭ്യമാകും. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് നേരത്തെ ബുക്ക് ചെയ്താൽ അൽപം കൂടെ പണം ലാഭിക്കാം. യാത്രകൾക്ക് ഷെയർ ടാക്സികളും ലോക്കൽ ബസുകളും ലഭ്യമാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. ഒറ്റയ്ക്കാണ് നേപ്പാളിലെത്തുന്നതെങ്കിൽ വിവിധ ട്രാവൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സഹയാത്രികരെ കണ്ടെത്തി ഒന്നിച്ച് യാത്ര ചെയ്യുന്നതും ചിലവുകൾ കുറയ്ക്കും.

നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറൻസി. ഒപ്പം ഇന്ത്യൻ കറൻസിയും വിനിമയരംഗത്തുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

Published

on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news21 hours ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

National21 hours ago

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന്...

world news21 hours ago

പാക്ക് ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത പീഡനം; സംരക്ഷണം ഉറപ്പാക്കാന്‍ ഭരണകൂടം തയാറാകണമെന്ന് സന്നദ്ധ സംഘടന

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കാൻ ഫെഡറൽ, പ്രവിശ്യാ സർക്കാരുകള്‍ തയാറാകണമെന്ന് സന്നദ്ധ സംഘടനയായ ഡിഗ്നിറ്റി ഫസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ പഞ്ചാബിലെ ജരൻവാലയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ...

Tech21 hours ago

കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ട് പുതിയ തട്ടിപ്പ് ! സൂക്ഷിക്കുക

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്. നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത...

National21 hours ago

രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി

ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി...

Movie2 days ago

Terrifying Movie Imagining Anti-Christian Horror Seeks to ‘Wake Up’ America: ‘What If the Bible Was Illegal?’

The actors in a powerful new movie imagining a dystopian America where Bibles are banned, Christianity is vanquished, and believers...

Trending