National
യേശു വിളിക്കുന്നു പ്രാർത്ഥനാ സമ്മേളനത്തിന് കോടതിയുടെ അനുമതി
“യേശു വിളിക്കുന്നു” പ്രാർത്ഥനാ സമ്മേളനം നടത്താനുള്ള റദ്ദാക്കിയതിരെ സമർപ്പിച്ച ഹർജിയിൽ പ്രാർത്ഥനാ സമ്മേളനം നടത്താനുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയുടെ പരമോന്നത കോടതി മധ്യപ്രദേശിലെ ഇൻഡോർ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 10 ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നടത്തിയ വിധി ന്യായത്തിൽ “അനുമതി റദ്ദാക്കുന്നത് ന്യായമല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെതുകയും അനുകൂല വിധികല്പിക്കുകയും ചെയ്തു
ജസ്റ്റീസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച്, മധ്യപ്രദേശിലെ ഇൻഡോർ ജില്ലാ കളക്ടറോട് ജീസസ് കാൾസ് മിനിസ്ട്രിയുടെ തലവനായ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരനെ പ്രാർത്ഥനാ സമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മധ്യപ്രദേശിന്റെ സാമ്പത്തിക നാഡീ കേന്ദ്രമായ ഇൻഡോറിലാണ് “യേശു വിളിക്കുന്നു” പരിപാടി സംഘടിപ്പിച്ചത് .
“സുപ്രീംകോടതി വിധിയിൽ സന്തോഷമുള്ളതായി പരിപാടിയുടെ മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ ഏപ്രിൽ 11 ന് പറഞ്ഞു. ഏപ്രിൽ 10 ന് ഷെഡ്യൂൾ പ്രോഗ്രാം, നടത്താനുള്ള അനുമതി അതേ ദിവസം തന്നെ സുപ്രീം കോടതി ഉത്തരവ് നൽകിയെങ്കിലും മറ്റു ക്രമീകരങ്ങൾക്കായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടതായി വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനകരൻ ഇന്ത്യയിലെ അറിയപ്പെടുന്ന സുവിശേഷകനാണ്, കൂടാതെ രാജ്യത്തുടനീളം പ്രാർത്ഥനാ യോഗങ്ങൾ നടത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ 100-ലധികം “പ്രാർത്ഥന ഗോപുരങ്ങൾ” സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇൻഡോറിൽ നടക്കുന്ന യോഗത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 8,000 ക്രിസ്ത്യാനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ പറഞ്ഞു.
ഏപ്രിൽ 10 ന് നിശ്ചയിച്ചിരുന്ന പ്രാർത്ഥനാ സമ്മേളനം നടത്താൻ മാർച്ച് 22 ന് ജില്ലാ ഭരണകൂടം അനുമതി നൽകി. എന്നാൽ ഏപ്രിൽ 6 ന്, അഖില ഭാരത ഹിന്ദു മഹാസഭയുടെ (ആൾ-ഇന്ത്യ ഹിന്ദു ഗ്രാൻഡ് കൗൺസിൽ) ബാനറിന് കീഴിലുള്ള പ്രവർത്തകർ ഇൻഡോർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. മതപരിവർത്തന പ്രവർത്തനങ്ങൾ ആരോപിച്ച് പരിപാടിയുടെ അനുമതി റദ്ദാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഏപ്രിൽ 7 ന്, സംഘാടകർക്ക് നോട്ടീസ് നൽകാതെ ജില്ലാ അഡ്മിനിസ്ട്രേഷൻ പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കി, കാൾട്ടൺ പറഞ്ഞു.
ഇത് ഗൂഢാലോചനയാണെന്നും ജില്ലാ ഭരണകൂടം ഹൈന്ദവ സംഘടനകളുമായി കൈകോർത്തുവെന്നും
മുഖ്യ സംഘാടകനായ സുരേഷ് കാൾട്ടൺ പറഞ്ഞു.
സ്റ്റേ ഉത്തരവ് ആവശ്യപ്പെട്ട് സംഘാടകർ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് നിരസിച്ചു. ഇതോടെ സംഘം സുപ്രീം കോടതിയെ സമീപിച്ചു.
സംസ്ഥാനത്തെ ചെറിയ ക്രിസ്ത്യൻ സമൂഹത്തിനെതിരെ എങ്ങനെയാണ് നഗ്നമായ നുണകൾ പ്രചരിപ്പിക്കുന്നതെന്ന് സുപ്രീം കോടതി ഉത്തരവ് തെളിയിക്കുന്നതായും അധികാരികൾ മനസിലാക്കാൻ ബാധ്യസ്ഥരാണെന്നും കാൾട്ടൺ അഭിപ്രായപ്പെട്ടു.
Sources:christiansworldnews
National
സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു
ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews
National
അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്
ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ശനിയാഴ്ച് രാവിലെ 9.30 മണിക്ക് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ഡോർ ഓപ്പൺ ചെയ്യും. തുടർന്നു ഹോൾ പ്രതിഷ്ഠയും, മാസയോഗവും നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യകാർമ്മികത്വവും മുഖ്യസന്ദേശവും നടത്തും. അരുവിക്കര എം എൽ എ ശ്രീ സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീ രമേശ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും പാസ്റ്റർ എ.സത്യകുമാർ സഭാ ശുശ്രൂഷകനാണ്.
Sources:gospelmirror
National
സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.
സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
Sources:globalindiannews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം