Connect with us

world news

വിനോദ സഞ്ചാര സീസണ്‍; ടൂറിസ്റ്റ് വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി ഒമാന്‍

Published

on

മസ്‌കറ്റ്: ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഒമാന്‍. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ സംവിധാനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇതുവഴി വിനോദസഞ്ചാരത്തിനും തൊഴില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്ന സന്ദര്‍ശകര്‍ക്ക് വിസ ലഭിക്കാന്‍ കൂടുതല്‍ എളുപ്പമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ തൊഴില്‍ദാതാക്കള്‍, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍, തൊഴില്‍ദാതാക്കള്‍ അല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകള്‍ക്ക് വ്യത്യസ്ത ടൂറിസ്റ്റ് വിസകള്‍ ഒമാനില്‍ ലഭ്യമാണ്. വിസ അപേക്ഷകള്‍ പൂര്‍ണ്ണമാണെങ്കില്‍ അപേക്ഷിച്ച ഉടന്‍ തന്നെ വിസ ലഭിക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റോയല്‍ ഒമാന്‍ പോലിസ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓരോ ആപ്ലിക്കേഷന്റെയും പ്രത്യേകതകള്‍ അനുസരിച്ച് വിസ പ്രോസസ്സിംഗ് സമയം വ്യത്യാസപ്പെടാം എന്നതിനാല്‍ ഒമാനില്‍ എത്തുന്നതിന് ചുരുങ്ങിയത് നാല് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നത് നല്ലതെന്ന് അധികൃതര്‍ അറിയിച്ചു.

വിസ പ്രൊസസ് ചെയ്തു കഴിഞ്ഞാല്‍ എക്സ്പ്രസ് വിസകള്‍ക്ക് ഒരു മാസം, പ്രാദേശിക തൊഴിലുടമയുടെ വിസകള്‍ക്ക് മൂന്ന് മാസം, തൊഴിലുടമയില്ലാത്ത വിസകള്‍ക്ക് ഒരു മാസം എന്നിങ്ങനെയാണ് സാധുതാ കാലാവധി. ഈ സമയത്തിനുള്ളില്‍ തന്നെ ഒമാനില്‍ എത്താന്‍ ശ്രദ്ധിക്കണം. റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റ് വഴിയാണ് വിസ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഓണ്‍ലൈനായി തന്നെ ഫീസ് അടച്ചാലുടന്‍ വിസയുടെ ഒരു പകര്‍പ്പ് ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്ക് അയയ്ക്കും. ഒമാൻ പോലീസ് ആണ് ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്

അതേസമയം, ഫീസ് അടച്ചു എന്നത് കൊണ്ടു മാത്രം വിസ ഇഷ്യു ചെയ്യപ്പെടുമെന്ന് ഉറപ്പുനല്‍കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് റോയല്‍ പോലിസ് അറിയിച്ചുa. മറ്റെന്തെങ്കിലും കാരണത്താല്‍ വിസ അപേക്ഷ നിരസിക്കപ്പെടാം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അടച്ച ഫീസ് റീഫണ്ടായി ലഭിക്കും. റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്സൈറ്റ് വഴി വേഗത്തില്‍ വിസ പ്രൊസസിംഗ് പൂര്‍ത്തിയാക്കുന്നതിന് സ്‌പോണ്‍സര്‍ വഴിയുള്ള ടൂറിസ്റ്റ് വിസകളും എക്സ്പ്രസ് വിസകളും കൂടി ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വിസ സംവിധാനം വിപുലീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു..
Sources:azchavattomonline.com

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

Published

on

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം.

മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏതാനും നാളുകളായി അമേരിക്കയിലായിരുന്നു ഫാ. റോഡോൾഫോ ഫ്രഞ്ച് നാർ. മിഷൻ പ്രവർത്തനങ്ങൾക്കുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. നിലവിൽ യു. എസിൽ പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ആക്ടിവിസ്റ്റായ മൊലീന, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ ഒർട്ടേഗയുടെ ഭരണകൂടം പീഡിപ്പിക്കുന്നത് തുടരുകയാണ് എന്ന് വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

വിശുദ്ധ ഭൂമിയില്‍ പള്ളികള്‍ക്ക് നികുതി; ഏകീകൃത ആക്രമണമെന്ന് സഭാ നേതാക്കള്‍

Published

on

ജറുസലേം:ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കുനേരെ സര്‍ക്കാര്‍ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് വിവിധ ക്രിസ്ത്യന്‍ സഭകള്‍. നിരവധി മുനിസിപ്പാലിറ്റികള്‍ പള്ളി സ്വത്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം കാരണം ഇസ്രായേലിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് നേരെ ഇസ്രായേല്‍ അധികാരികള്‍ ഏകീകൃത ആക്രമണം നടത്തിയെന്ന് ഇസ്രായേലിലെ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളുടെ നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ പ്രശ്‌നം പതിവ് സാമ്പത്തിക പ്രശ്‌നമാണെന്ന് ഇസ്രായേലിലെ ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുന്നു. മതപരമായ സ്വത്തുക്കളല്ല,പള്ളികളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്വത്തുക്കള്‍ക്ക് അവര്‍ നികുതി അഭ്യര്‍ത്ഥിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സഭാ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത ദീര്‍ഘകാല നിലയുടെ തടസ്സമാണ് ഈ നീക്കമെന്ന് സഭാ നേതാക്കള്‍ അവകാശപ്പെടുന്നു.ഇത് ഇസ്രായേലിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ സൂചിപ്പിക്കുന്നു.
കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്,അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു.ഇസ്രായേലിലെ നാല് വ്യത്യസ്ത മുനിസിപ്പാലിറ്റികള്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളികള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചിരുന്നു.
ഈ ശ്രമങ്ങള്‍ വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധികരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.സഭാ നേതാക്കള്‍ എഴുതി. ഈ സമയത്ത്, ലോകം മുഴുവന്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ലോകം, ഇസ്രായേലിലെ സംഭവങ്ങളെ നിരന്തരം പിന്തുടരുമ്പോള്‍ ക്രിസ്ത്യന്‍ സാന്നിധ്യത്തെ വിശുദ്ധ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി കൈകാര്യം ചെയ്യുന്നു.
വാണിജ്യ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള അവരുടെ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത പാരമ്പര്യം പണ്ടേയുണ്ടെന്ന് സഭാ നേതാക്കള്‍ പറയുന്നു.കാരണം ആ വസ്തുക്കളില്‍ നിന്നുള്ള ഫണ്ട് സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള വീടുകള്‍ക്കും ധനസഹായം നല്‍കുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, ടെല്‍ അവീവ്, റംല, നസ്രത്ത്, ജറുസലേം തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ നിയമനടപടി ഭീഷണിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അയച്ചു തുടങ്ങി.
ആ മുനിസിപ്പാലിറ്റികളില്‍ പലതും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസിന് ഒരു അഭിപ്രായവും നല്‍കിയില്ലെങ്കിലും, നിരവധി വര്‍ഷങ്ങളായി നികുതി ഇളവുകള്‍ക്കായി ആവശ്യമായ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്യുന്നതില്‍ പ്രാദേശിക പള്ളികള്‍ പരാജയപ്പെട്ടതായി ജറുസലേം നഗരം പറഞ്ഞു.തര്‍ക്ക നികുതി സംബന്ധിച്ച് വിവിധ പള്ളികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കാനുള്ള ജറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നേതാക്കള്‍ ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. നൂറ്റാണ്ടുകളായി വിശുദ്ധ ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നികുതിയടയ്‌ക്കേണ്ടിയിരുന്നില്ല

.http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports22 hours ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National22 hours ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news22 hours ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news22 hours ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Tech22 hours ago

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി...

Business22 hours ago

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ...

Trending